ഫിഫ ലോകകപ്പ്.... ബെൽജിയവും ഈജിപ്തും സമനിലയിൽ....

ആദ്യ മത്സരത്തിൽ ബെൽജിയവും ഈജിപ്തും സമനിലയിൽ. ഇരുടീമുകളും മികച്ച പ്രകടനം കാഴ്ച വച്ച മത്സരത്തിൽ കളിയുടെ ആദ്യ പകുതിയിൽ എല്ലാവരെയും അമ്പരിപ്പിച്ചുകൊണ്ട് ഈജിപ്താണ് ആദ്യം ലീഡ് എടുത്തത്.
പത്തൊൻപതാം മിനിറ്റിൽ മുഹമ്മദ് സലായുടെ പക്കൽ നിന്നും ലഭിച്ച കൃത്യതയാർന്ന ഒരു പാസിനെ മനോഹരമായി വിനിയോഗിച്ചുകൊണ്ട് ഇമാം അഷൂർ തൊടുത്തുവിട്ട അതിശക്തമായ ഒരു ഷോട്ടാണ് ഈജിപ്തിന് ആദ്യ ഗോൾ സമ്മാനിച്ചത്. ആദ്യ പകുതിയിൽ ഉടനീളം കൗണ്ടർ അറ്റാക്കുകളിലൂടെ ബെൽജിയത്തിന് വലിയ രീതിയിൽ ഭീഷണി ഉയർത്താനായി ഈജിപ്ഷ്യൻ പടയ്ക്ക് കഴിഞ്ഞു. ആദ്യ പകുതി അവസാനിക്കുന്നത് വരെ ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും ഉതിർക്കാൻ കഴിയാതെ പതറിയ ബെൽജിയം നിരയെ ഈജിപ്ത് പൂർണ്ണമായും സമ്മർദ്ദത്തിലാഴ്ത്തി...
എന്നാൽ രണ്ടാം പകുതിയിൽ തന്ത്രപരമായ മാറ്റങ്ങളുമായി കളിക്കളത്തിൽ ഇറങ്ങിയ ബെൽജിയം മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവരുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. കളിയുടെ അറുപത്തിയാറാം മിനിറ്റിൽ ബെൽജിയം തങ്ങളുടെ സമനില ഗോൾ കണ്ടെത്തി. ഈജിപ്ഷ്യൻ താരം മുഹമ്മദ് ഹാനിയുടെ പിഴവിൽ നിന്നാണ് ഈ ഗോൾ പിറന്നത്.
തോമസ് മ്യൂനിയർ ബോക്സിലേക്ക് ലുക്കാക്കുവിനെ ലക്ഷ്യമാക്കി നൽകിയ അപകടകരമായ ഒരു ക്രോസ്, ഈജിപ്ഷ്യൻ പ്രതിരോധ താരം യാസർ ഇബ്രാഹിമിന്റെ ശരീരത്തിൽ തട്ടി ദിശമാറി വന്നപ്പോൾ മുഹമ്മദ് ഹാനിക്ക് അത് കൃത്യമായി പ്രതിരോധിക്കാൻ സാധിച്ചില്ല. ഹാനിയുടെ കാലിൽ തട്ടിയ പന്ത് അബദ്ധത്തിൽ സ്വന്തം വലയിലേക്ക് തന്നെ കയറി.
https://www.facebook.com/Malayalivartha

























