തിരുവനന്തപുരം കോര്‍പറേഷനില്‍ രാവിലെ 6 മണി മുതല്‍ ഒരാഴ്ചത്തേക്കാണ് ട്രിപ്പിള്‍ ലോക് ഡൗണ്‍; പ്രധാന റോഡുകൾ അടയ്ക്കും, ആവശ്യസാധനങ്ങൾ പോലീസ് വീടുകളിൽ എത്തിക്കും, ലോക് ഡൗണ്‍ നിലനില്‍ക്കുന്ന പരിധിയില്‍ അടുത്ത ഏഴ് ദിവസം പൊതു ഗതാഗതം ഉണ്ടാവില്ല
തലസ്ഥാനത്ത് കൊവിഡ് ആശങ്ക കനക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം കോര്‍പറേഷനില്‍ തിങ്കളാഴ്ച മുതല്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍. രാവിലെ 6 മണി മുതല്‍ ഒരാഴ്ചത്തേക്കാണ് ട്രിപ്പിള്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയില്‍ തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ച 27 പേരില്‍ 22 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . സമ്പര്‍ക്കം മൂലമുള്ള കോവിഡ് രോഗബാധിതര്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം എന്നത്. എ ആര്‍ ക്യാമ്ബിലെ പൊലീസുകാരന്‍ ഉള്‍പ്പെടെ 47 പേര്‍ക്കാണ് രണ്ടുമാസത്തിനുളളില്‍ തിരുവന്തപുരത്ത് രോഗം ബാധിച്ചത്.
അതേസമയം ലോക് ഡൗണ്‍ നിലനില്‍ക്കുന്ന പരിധിയില്‍ അടുത്ത ഏഴ് ദിവസം പൊതു ഗതാഗതം ഉണ്ടാവില്ല. സ്വകാര്യ വാഹനങ്ങളും ഓടില്ല. സ്വകാര്യ സ്ഥാപനങ്ങളും അടഞ്ഞുകിടക്കും. നഗരത്തിന്റെ അകത്തെ കെഎസ്‌ആര്‍ടിസി സിറ്റി ഡിപ്പോ, പാപ്പനംകോട്, വികാസ്ഭവന്‍, പേരൂര്‍ക്കട, തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോകള്‍ അടയ്ക്കുന്നതായിരിക്കും. ആളുകള്‍ വീട്ടില്‍ തന്നെ കഴിയണമെന്ന് ഡിജിപി അറിയിച്ചു. എന്നാൽ എല്ലാ ആശുപത്രികളും പ്രവർത്തിക്കും. ഒപ്പം സെക്രട്ടറിയേറ്റ് പ്രവർത്തിക്കില്ല. മെഡിക്കൽ ഷോപ്പും, അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളും മാത്രം തുറക്കുന്നതായിരിക്കും. പൊലീസ് ആസ്ഥാനവും പ്രവർത്തിക്കുന്നതാണ്.
ആളുകള്‍ വീട്ടില്‍ തന്നെ കഴിയണമെന്ന് ഡിജിപി അറിയിച്ചു. തുറക്കുന്ന കടകളിൽ ജനങ്ങൾക്ക് പോകാൻ കഴിയുന്നതല്ല. അവശ്യ സാധനങ്ങൾ വേണ്ടവർ പൊലീസിനെ അറിയിച്ചാൽ വീട്ടിലെത്തിക്കും. പൊലീസ് സേവനത്തിന് ഒരു നമ്പർ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കൽ സാറ്റോറിൽ പോകണമെങ്കിൽ കൃത്യമായ സത്യവാങ് മൂലം വേണമെന്ന് ഡിജിപി അറിയിക്കുകയുണ്ടായി. നഗരത്തിൽ കടക്കാനും പുറത്തിറങ്ങാനും ഒരൊറ്റ വഴി മാത്രം. പ്രധാന റോഡുകൾ അടയ്ക്കും. ആവശ്യസാധനങ്ങൾ പോലീസ് വീടുകളിൽ എത്തിക്കും.
https://www.facebook.com/Malayalivartha