Widgets Magazine
23
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


സങ്കടക്കാഴ്ചയായി... പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു


ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...


തലസ്ഥാനത്ത് നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മുൻ മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയെയും ഒഴിവാക്കി കുറ്റപത്രം: പൊലീസ് തുടക്കം മുതൽ മേയറെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന് യദു: നോട്ടീസ് അയച്ച് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി...


ചേർത്ത് പിടിക്കേണ്ടവർ തന്നെ അവനെ തള്ളിക്കളഞ്ഞത് വലിയൊരു തെറ്റായിരുന്നുവെന്ന്, കാലം തെളിയിക്കുന്ന ഒരുദിവസം വരും: പിന്നിൽ നിന്ന് കുത്തിയവരോട് പോലും അവൻ ഒരു പരിഭവവും കാണിച്ചിട്ടില്ല; മുറിവേൽപ്പിച്ചവർക്ക് നേരെ പോലും മൗനം പാലിച്ചുകൊണ്ട് അവൻ കാണിക്കുന്ന ഈ കൂറ് കാലം അടയാളപ്പെടുത്തും: രാഹുൽ മാങ്കൂട്ടത്തെക്കുറിച്ച് രഞ്ജിത പുളിയ്ക്കൽ...

എന്‍ഐഎക്ക് എന്തൊരു വേഗം!! കണ്ണുതള്ളി സര്‍ക്കാര്‍; എല്ലാം ശിവശങ്കര്‍ ഇടപെട്ട് തെളിവ് നശിപ്പിക്കും എന്നുള്ള വിവരം മുന്നില്‍ കണ്ട്; ഇനിയാണ് യഥാര്‍ത്ഥ അങ്കം

12 JULY 2020 11:46 AM IST
മലയാളി വാര്‍ത്ത

കേരള സര്‍ക്കാരിനെയും കസ്റ്റംസിനെയും, പൊലീസിനെയുമെല്ലാം ഞെട്ടിച്ചു കൊണ്ടുള്ള അതിവേഗ രഹസ്യനീക്കമാണ് എന്‍. ഐ. എയുടെ ഭാഗത്തുനിന്നും ഇന്നലെ ഉണ്ടായത്. എല്ലാം മിന്നല്‍ വേഗതയില്‍. ഈ നീക്കത്തിന് എന്‍ഐയെ പ്രേരിപ്പിച്ചത് പല ഘടകങ്ങള്‍ കൊണ്ടാണ്. അതില്‍ ഒന്ന് തെളിവുകള്‍ നശിപ്പിക്കപ്പെടുമോ എന്നുള്ള ആശങ്കയാണ്. അതിനിടെ സ്വപ്നയും കൂട്ടരും സംസ്ഥാന അതിര്‍ത്തി കടന്നത് പൊലീസ് സഹായത്താലാണെന്ന ആക്ഷേപവുമുണ്ട് അത് ഈ സര്‍ക്കാരിനെ വീണ്ടും പ്രതിരോധത്തിലാക്കി. സ്വപ്ന സുരേഷിനെയും സന്ദീപിനെയും തേടി കസ്റ്റസ് ആറ് ദിവസമായി പരക്കം പായുകയാണ്. കസ്റ്റംസ് ആവശ്യപ്പെട്ടില്ലന്ന പേരില്‍ ചെറുവിരലനക്കാതെ പൊലീസ് കണ്ണടച്ചു. ഒടുവില്‍ ഗതികെട്ട് കസ്റ്റംസ് കമ്മീഷ്ണര്‍ സഹായം ആവശ്യപ്പെട്ട് പൊലീസിന് കത്ത് നല്‍കി. പ്രത്യേക സംഘത്തെ നിയോഗിച്ച് പൊലീസ് ഉത്തരവിറക്കി നിമിഷങ്ങള്‍ കഴിയും മുന്‍പെ സ്വപ്നയും സന്ദീപും വലയിലെന്ന വാര്‍ത്തകള്‍ വന്ന് തുടങ്ങി. മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം.ശിവശങ്കര്‍ വരെ സംശയ നിഴലിലായ കേസില്‍ തെളിവ് നശിപ്പിക്കല്‍ സാധ്യത മുന്നില്‍ കണ്ടാണ് എന്‍. ഐ. എ നീക്കങ്ങള്‍ വേഗത്തിലും രഹസ്യവുമാക്കിയത്.

സ്വപ്ന പിടിക്കും മുമ്പ് സര്‍ക്കാറിനും പൊലീസിനുമെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വീണ്ടും ശക്തിയാര്‍ജിക്കുന്നതാണ് പിടിയിലായ ശേഷം കണ്ടത്. ട്രിപ്പിള്‍ ലൊക്ഡൗണുള്ള തിരുവനന്തപുരത്ത് നിന്ന് കൊവിഡ് നിയന്ത്രണങ്ങളുള്ള സംസ്ഥാന അതിര്‍ത്തിയും കടന്ന് സ്വപ്നയും സംഘവും എങ്ങിനെ ബംഗളൂരുവില്‍ എത്തിയെന്നതാണ് പ്രധാന ചൊദ്യം. പൊലീസിന്റെയോ ഉന്നതരുടെയോ സഹായം ലഭിച്ചെന്നാണ് ആക്ഷേപം.എന്നാല്‍ അതിര്‍ത്തി കടക്കാന്‍ ഇപ്പോള്‍ നിയന്ത്രണങ്ങളില്ലെന്നാണ് മറുവാദം. സ്വപ്നയുടെ യാത്രാവിവരങ്ങള്‍ വ്യക്തമായാലെ ആരോപണത്തിന്റെ ഗൗരവം ഉറപ്പാക്കാനാവു. എന്തായാലും മുഖ്യമന്ത്രിയും ഡി.ജി.പിയും വിശദീകരിക്കേണ്ട പുതിയ വിവാദം ഉയരുകയാണ്.


ബെംഗളൂരു പോലീസിന്റെയും മധുരയിലെ കസ്റ്റംസ് ഡിവിഷന്റെയും സഹായത്തോടെയാണ് രണ്ടുപേരെയും അറസ്റ്റ് ചെയ്ത്. വൈകിട്ടോടെ ഇരുവരുമുള്ള സ്ഥലം അന്വേഷണസംഘം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് രണ്ടുപേരെയും കസ്റ്റഡിയിലെടുക്കുകയും വെവ്വെറെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. യുഎഇ കോണ്‍സുലേറ്റ് വിലാസത്തില്‍ വന്ന ഡിപ്ലോമാറ്റിക് ബാഗേജില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണം കസ്റ്റംസ് പിടികൂടിയതിനു പിന്നാലെയാണ് സ്വപ്നയും സന്ദീപും ഒളിവില്‍ പോയത്. ഇരുവരും ഒരുമിച്ചാണ് ഒളിവില്‍ പോയത്. കേരളത്തിലെത്തി കീഴടങ്ങാനുള്ള ശ്രമത്തിലുമായിരുന്നു ഇരുവരും.

ഒന്നാം പ്രതിയും കോണ്‍സുലേറ്റിലെ മുന്‍ പിആര്‍ഒയുമായ സരിത്ത് കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്. സ്വര്‍ണക്കടത്തില്‍ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, സരിത് എന്നിവര്‍ക്ക് പങ്കുണ്ടെന്നു വ്യക്തമാണെന്ന് എന്‍ഐഎ ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം ബോധിപ്പിച്ചിരുന്നു. സംഭവത്തില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തതായും എന്‍ഐഎ അറിയിച്ചതോടെയാണ് സ്വപ്ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കാന്‍ ഹൈക്കോടതി മാറ്റിയത്.

സന്ദീപ് നായരുടെ നെടുമങ്ങാട്ടെ വീട്ടില്‍നിന്ന് കസ്റ്റംസ് സ്വര്‍ണം കടത്തിയ ബാഗുകള്‍ കണ്ടെത്തി. 2013 മുതല്‍ സന്ദീപ് നായര്‍ സ്വര്‍ണക്കടത്തു രംഗത്ത് ഉണ്ടെന്നും കസ്റ്റംസിന്റെ നോട്ടപ്പുള്ളിയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. 2014ല്‍ കോടതി നിര്‍ദേശപ്രകാരം അറസ്റ്റിലായെങ്കിലും തൊണ്ടിയായി തെളിവില്ലാത്തതിനാല്‍ ശിക്ഷിക്കപ്പെട്ടില്ല.

കേസിലെ ഒന്നാം പ്രതി സരിത്തിനെ എന്‍ഐഎ സംഘം ചോദ്യം ചെയ്യുന്നുണ്ട്. കൊച്ചി കസ്റ്റംസ് ഓഫിസില്‍ എത്തിയാണ് പ്രാഥമിക ഘട്ട ചോദ്യം ചെയ്യല്‍. കസ്റ്റംസില്‍ നിന്നും കേസിന്റെ വിശദാംശങ്ങളും എന്‍ഐഎ ശേഖരിക്കുന്നുണ്ട്. കേസ് ഏറ്റെടുത്തതിന് ശേഷം രണ്ടാം തവണയാണ് കസ്റ്റംസ് ഓഫിസില്‍ എന്‍ഐഎ സംഘം നേരിട്ട് എത്തുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബൈക്കപകടത്തിൽ പരിക്കേറ്റ് ഒരു വർഷമായി ചികിത്സയിലായിരുന്ന  (31 minutes ago)

ആഭരണ അലങ്കാര വസ്തുക്കളുടെ വർദ്ധനവ്, ദാമ്പത്യ ഐക്യം എന്നിവ അനുഭവത്തിൽ  (38 minutes ago)

യുവാവിനെ അച്ചൻകോവിലാറ്റിൽ കാണാതായി....  (42 minutes ago)

കനത്ത മഞ്ഞും കാഴ്ചാപരിധി കുറഞ്ഞതും  (59 minutes ago)

കെ. കരുണാകരൻ്റെ 15ാം ചരമവാർഷികദിനം; അദ്ദേഹം ഡി.ഐ.സി ഉണ്ടാക്കേണ്ടി വന്ന സാഹചര്യം വേദനയോടെ ഓർക്കേണ്ടി വരുന്നു; സ്മരിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (1 hour ago)

ഷാഫി....ഷാഫി ഇങ്ങോട്ട് വാ..! സ്കൂളിൽ ഇറങ്ങി ഷാഫി പിള്ളാര് കൂട്ടത്തോടെ വളഞ്ഞു മുഖ്യമന്ത്രി വന്നു ടാ....!  (1 hour ago)

താലപ്പൊലി നേർച്ചയ്ക്ക് വരുന്നവരുടെ ശ്രദ്ധയ്ക്ക്....  (1 hour ago)

  കുട്ടനാട്ടിൽ പക്ഷിപ്പനി  (1 hour ago)

സ്വർണ്ണ വ്യാപാരി ഗോവർദ്ധൻ നൽകിയ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും....  (1 hour ago)

സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചതോടെ യാത്രാ കുരുക്കും രൂക്ഷം..  (1 hour ago)

വി​ദ്യാ​ർ​ഥി തും​ഗ​ന​ദി​യി​ൽ മു​ങ്ങി​മ​രി​ച്ചു  (1 hour ago)

ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

ഒരാൾക്ക് 10 ടിൻ അരവണ മാത്രമേ ഇനിമുതൽ നൽകൂ...  (2 hours ago)

ഭക്തർക്ക് നൽകുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി ദേവസ്വംബോർഡ്  (2 hours ago)

വൻ കുതിപ്പ്... സാധാരണക്കാർ നെട്ടോട്ടത്തിൽ....  (2 hours ago)

Malayali Vartha Recommends