Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്‍ഐഎക്ക് എന്തൊരു വേഗം!! കണ്ണുതള്ളി സര്‍ക്കാര്‍; എല്ലാം ശിവശങ്കര്‍ ഇടപെട്ട് തെളിവ് നശിപ്പിക്കും എന്നുള്ള വിവരം മുന്നില്‍ കണ്ട്; ഇനിയാണ് യഥാര്‍ത്ഥ അങ്കം

12 JULY 2020 11:46 AM IST
മലയാളി വാര്‍ത്ത

More Stories...

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...

മുന്നറിയിപ്പുകൾ ശക്തമാക്കി കാലാവസ്ഥ കേന്ദ്രം...കനത്ത ചൂടിനും പിന്നാലെ കേരളത്തിന് ഇടിമിന്നലിന് സാധ്യത..ഇടിമിന്നൽ അപകടകാരികളാണ്..

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...

ആറ്റുകാൽ മാലിന്യവിവാദം; മേയർക്ക് മറുപടിയുമായി മന്ത്രി ശിവൻകുട്ടി: 'കോർപ്പറേഷന് മുകളിലാണ് സർക്കാർ...

ആറ്റുകാല്‍ പൊങ്കാല മാലിന്യം നീക്കുന്ന നടപടിയില്‍ വീഴ്ച വരുത്തി..രാഷ്ട്രീയപ്പോര് മുറുകുന്നു.. കോര്‍പ്പറേഷനിലെ പത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം..

കേരള സര്‍ക്കാരിനെയും കസ്റ്റംസിനെയും, പൊലീസിനെയുമെല്ലാം ഞെട്ടിച്ചു കൊണ്ടുള്ള അതിവേഗ രഹസ്യനീക്കമാണ് എന്‍. ഐ. എയുടെ ഭാഗത്തുനിന്നും ഇന്നലെ ഉണ്ടായത്. എല്ലാം മിന്നല്‍ വേഗതയില്‍. ഈ നീക്കത്തിന് എന്‍ഐയെ പ്രേരിപ്പിച്ചത് പല ഘടകങ്ങള്‍ കൊണ്ടാണ്. അതില്‍ ഒന്ന് തെളിവുകള്‍ നശിപ്പിക്കപ്പെടുമോ എന്നുള്ള ആശങ്കയാണ്. അതിനിടെ സ്വപ്നയും കൂട്ടരും സംസ്ഥാന അതിര്‍ത്തി കടന്നത് പൊലീസ് സഹായത്താലാണെന്ന ആക്ഷേപവുമുണ്ട് അത് ഈ സര്‍ക്കാരിനെ വീണ്ടും പ്രതിരോധത്തിലാക്കി. സ്വപ്ന സുരേഷിനെയും സന്ദീപിനെയും തേടി കസ്റ്റസ് ആറ് ദിവസമായി പരക്കം പായുകയാണ്. കസ്റ്റംസ് ആവശ്യപ്പെട്ടില്ലന്ന പേരില്‍ ചെറുവിരലനക്കാതെ പൊലീസ് കണ്ണടച്ചു. ഒടുവില്‍ ഗതികെട്ട് കസ്റ്റംസ് കമ്മീഷ്ണര്‍ സഹായം ആവശ്യപ്പെട്ട് പൊലീസിന് കത്ത് നല്‍കി. പ്രത്യേക സംഘത്തെ നിയോഗിച്ച് പൊലീസ് ഉത്തരവിറക്കി നിമിഷങ്ങള്‍ കഴിയും മുന്‍പെ സ്വപ്നയും സന്ദീപും വലയിലെന്ന വാര്‍ത്തകള്‍ വന്ന് തുടങ്ങി. മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം.ശിവശങ്കര്‍ വരെ സംശയ നിഴലിലായ കേസില്‍ തെളിവ് നശിപ്പിക്കല്‍ സാധ്യത മുന്നില്‍ കണ്ടാണ് എന്‍. ഐ. എ നീക്കങ്ങള്‍ വേഗത്തിലും രഹസ്യവുമാക്കിയത്.

സ്വപ്ന പിടിക്കും മുമ്പ് സര്‍ക്കാറിനും പൊലീസിനുമെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വീണ്ടും ശക്തിയാര്‍ജിക്കുന്നതാണ് പിടിയിലായ ശേഷം കണ്ടത്. ട്രിപ്പിള്‍ ലൊക്ഡൗണുള്ള തിരുവനന്തപുരത്ത് നിന്ന് കൊവിഡ് നിയന്ത്രണങ്ങളുള്ള സംസ്ഥാന അതിര്‍ത്തിയും കടന്ന് സ്വപ്നയും സംഘവും എങ്ങിനെ ബംഗളൂരുവില്‍ എത്തിയെന്നതാണ് പ്രധാന ചൊദ്യം. പൊലീസിന്റെയോ ഉന്നതരുടെയോ സഹായം ലഭിച്ചെന്നാണ് ആക്ഷേപം.എന്നാല്‍ അതിര്‍ത്തി കടക്കാന്‍ ഇപ്പോള്‍ നിയന്ത്രണങ്ങളില്ലെന്നാണ് മറുവാദം. സ്വപ്നയുടെ യാത്രാവിവരങ്ങള്‍ വ്യക്തമായാലെ ആരോപണത്തിന്റെ ഗൗരവം ഉറപ്പാക്കാനാവു. എന്തായാലും മുഖ്യമന്ത്രിയും ഡി.ജി.പിയും വിശദീകരിക്കേണ്ട പുതിയ വിവാദം ഉയരുകയാണ്.


ബെംഗളൂരു പോലീസിന്റെയും മധുരയിലെ കസ്റ്റംസ് ഡിവിഷന്റെയും സഹായത്തോടെയാണ് രണ്ടുപേരെയും അറസ്റ്റ് ചെയ്ത്. വൈകിട്ടോടെ ഇരുവരുമുള്ള സ്ഥലം അന്വേഷണസംഘം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് രണ്ടുപേരെയും കസ്റ്റഡിയിലെടുക്കുകയും വെവ്വെറെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. യുഎഇ കോണ്‍സുലേറ്റ് വിലാസത്തില്‍ വന്ന ഡിപ്ലോമാറ്റിക് ബാഗേജില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണം കസ്റ്റംസ് പിടികൂടിയതിനു പിന്നാലെയാണ് സ്വപ്നയും സന്ദീപും ഒളിവില്‍ പോയത്. ഇരുവരും ഒരുമിച്ചാണ് ഒളിവില്‍ പോയത്. കേരളത്തിലെത്തി കീഴടങ്ങാനുള്ള ശ്രമത്തിലുമായിരുന്നു ഇരുവരും.

ഒന്നാം പ്രതിയും കോണ്‍സുലേറ്റിലെ മുന്‍ പിആര്‍ഒയുമായ സരിത്ത് കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്. സ്വര്‍ണക്കടത്തില്‍ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, സരിത് എന്നിവര്‍ക്ക് പങ്കുണ്ടെന്നു വ്യക്തമാണെന്ന് എന്‍ഐഎ ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം ബോധിപ്പിച്ചിരുന്നു. സംഭവത്തില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തതായും എന്‍ഐഎ അറിയിച്ചതോടെയാണ് സ്വപ്ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കാന്‍ ഹൈക്കോടതി മാറ്റിയത്.

സന്ദീപ് നായരുടെ നെടുമങ്ങാട്ടെ വീട്ടില്‍നിന്ന് കസ്റ്റംസ് സ്വര്‍ണം കടത്തിയ ബാഗുകള്‍ കണ്ടെത്തി. 2013 മുതല്‍ സന്ദീപ് നായര്‍ സ്വര്‍ണക്കടത്തു രംഗത്ത് ഉണ്ടെന്നും കസ്റ്റംസിന്റെ നോട്ടപ്പുള്ളിയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. 2014ല്‍ കോടതി നിര്‍ദേശപ്രകാരം അറസ്റ്റിലായെങ്കിലും തൊണ്ടിയായി തെളിവില്ലാത്തതിനാല്‍ ശിക്ഷിക്കപ്പെട്ടില്ല.

കേസിലെ ഒന്നാം പ്രതി സരിത്തിനെ എന്‍ഐഎ സംഘം ചോദ്യം ചെയ്യുന്നുണ്ട്. കൊച്ചി കസ്റ്റംസ് ഓഫിസില്‍ എത്തിയാണ് പ്രാഥമിക ഘട്ട ചോദ്യം ചെയ്യല്‍. കസ്റ്റംസില്‍ നിന്നും കേസിന്റെ വിശദാംശങ്ങളും എന്‍ഐഎ ശേഖരിക്കുന്നുണ്ട്. കേസ് ഏറ്റെടുത്തതിന് ശേഷം രണ്ടാം തവണയാണ് കസ്റ്റംസ് ഓഫിസില്‍ എന്‍ഐഎ സംഘം നേരിട്ട് എത്തുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (38 minutes ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (53 minutes ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (57 minutes ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (1 hour ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (1 hour ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (1 hour ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (1 hour ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (1 hour ago)

വേനൽ ചൂടിന് ശമനമാകുമോ? അഞ്ച് ദിവസം മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...  (1 hour ago)

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...  (1 hour ago)

ഇനി ആക്രമിക്കില്ല  (1 hour ago)

ആറ്റുകാൽ മാലിന്യവിവാദം; മേയർക്ക് മറുപടിയുമായി മന്ത്രി ശിവൻകുട്ടി: 'കോർപ്പറേഷന് മുകളിലാണ് സർക്കാർ...  (1 hour ago)

Thiruvananthapuram-Corporation 10 ഹെൽത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം  (1 hour ago)

മിസൈൽ ആക്രമണങ്ങൾക്കും ഖമേനിയുടെ പതനത്തിനും പിന്നിൽ 'രഹസ്യ എലീറ്റ്' ഗ്രൂപ്പുകളോ? ഡാർക്ക് വെബ് ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ...  (1 hour ago)

Malayali Vartha Recommends