Widgets Magazine
25
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം


യേശുവിന്റെ തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ലോകമെങ്ങും ക്രിസ്തുമസ് ആഘോഷിക്കുന്നു... ഈ ക്രിസ്മസ് ദിനം സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ, എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും

എന്‍ഐഎക്ക് എന്തൊരു വേഗം!! കണ്ണുതള്ളി സര്‍ക്കാര്‍; എല്ലാം ശിവശങ്കര്‍ ഇടപെട്ട് തെളിവ് നശിപ്പിക്കും എന്നുള്ള വിവരം മുന്നില്‍ കണ്ട്; ഇനിയാണ് യഥാര്‍ത്ഥ അങ്കം

12 JULY 2020 11:46 AM IST
മലയാളി വാര്‍ത്ത

കേരള സര്‍ക്കാരിനെയും കസ്റ്റംസിനെയും, പൊലീസിനെയുമെല്ലാം ഞെട്ടിച്ചു കൊണ്ടുള്ള അതിവേഗ രഹസ്യനീക്കമാണ് എന്‍. ഐ. എയുടെ ഭാഗത്തുനിന്നും ഇന്നലെ ഉണ്ടായത്. എല്ലാം മിന്നല്‍ വേഗതയില്‍. ഈ നീക്കത്തിന് എന്‍ഐയെ പ്രേരിപ്പിച്ചത് പല ഘടകങ്ങള്‍ കൊണ്ടാണ്. അതില്‍ ഒന്ന് തെളിവുകള്‍ നശിപ്പിക്കപ്പെടുമോ എന്നുള്ള ആശങ്കയാണ്. അതിനിടെ സ്വപ്നയും കൂട്ടരും സംസ്ഥാന അതിര്‍ത്തി കടന്നത് പൊലീസ് സഹായത്താലാണെന്ന ആക്ഷേപവുമുണ്ട് അത് ഈ സര്‍ക്കാരിനെ വീണ്ടും പ്രതിരോധത്തിലാക്കി. സ്വപ്ന സുരേഷിനെയും സന്ദീപിനെയും തേടി കസ്റ്റസ് ആറ് ദിവസമായി പരക്കം പായുകയാണ്. കസ്റ്റംസ് ആവശ്യപ്പെട്ടില്ലന്ന പേരില്‍ ചെറുവിരലനക്കാതെ പൊലീസ് കണ്ണടച്ചു. ഒടുവില്‍ ഗതികെട്ട് കസ്റ്റംസ് കമ്മീഷ്ണര്‍ സഹായം ആവശ്യപ്പെട്ട് പൊലീസിന് കത്ത് നല്‍കി. പ്രത്യേക സംഘത്തെ നിയോഗിച്ച് പൊലീസ് ഉത്തരവിറക്കി നിമിഷങ്ങള്‍ കഴിയും മുന്‍പെ സ്വപ്നയും സന്ദീപും വലയിലെന്ന വാര്‍ത്തകള്‍ വന്ന് തുടങ്ങി. മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം.ശിവശങ്കര്‍ വരെ സംശയ നിഴലിലായ കേസില്‍ തെളിവ് നശിപ്പിക്കല്‍ സാധ്യത മുന്നില്‍ കണ്ടാണ് എന്‍. ഐ. എ നീക്കങ്ങള്‍ വേഗത്തിലും രഹസ്യവുമാക്കിയത്.

സ്വപ്ന പിടിക്കും മുമ്പ് സര്‍ക്കാറിനും പൊലീസിനുമെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വീണ്ടും ശക്തിയാര്‍ജിക്കുന്നതാണ് പിടിയിലായ ശേഷം കണ്ടത്. ട്രിപ്പിള്‍ ലൊക്ഡൗണുള്ള തിരുവനന്തപുരത്ത് നിന്ന് കൊവിഡ് നിയന്ത്രണങ്ങളുള്ള സംസ്ഥാന അതിര്‍ത്തിയും കടന്ന് സ്വപ്നയും സംഘവും എങ്ങിനെ ബംഗളൂരുവില്‍ എത്തിയെന്നതാണ് പ്രധാന ചൊദ്യം. പൊലീസിന്റെയോ ഉന്നതരുടെയോ സഹായം ലഭിച്ചെന്നാണ് ആക്ഷേപം.എന്നാല്‍ അതിര്‍ത്തി കടക്കാന്‍ ഇപ്പോള്‍ നിയന്ത്രണങ്ങളില്ലെന്നാണ് മറുവാദം. സ്വപ്നയുടെ യാത്രാവിവരങ്ങള്‍ വ്യക്തമായാലെ ആരോപണത്തിന്റെ ഗൗരവം ഉറപ്പാക്കാനാവു. എന്തായാലും മുഖ്യമന്ത്രിയും ഡി.ജി.പിയും വിശദീകരിക്കേണ്ട പുതിയ വിവാദം ഉയരുകയാണ്.


ബെംഗളൂരു പോലീസിന്റെയും മധുരയിലെ കസ്റ്റംസ് ഡിവിഷന്റെയും സഹായത്തോടെയാണ് രണ്ടുപേരെയും അറസ്റ്റ് ചെയ്ത്. വൈകിട്ടോടെ ഇരുവരുമുള്ള സ്ഥലം അന്വേഷണസംഘം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് രണ്ടുപേരെയും കസ്റ്റഡിയിലെടുക്കുകയും വെവ്വെറെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. യുഎഇ കോണ്‍സുലേറ്റ് വിലാസത്തില്‍ വന്ന ഡിപ്ലോമാറ്റിക് ബാഗേജില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണം കസ്റ്റംസ് പിടികൂടിയതിനു പിന്നാലെയാണ് സ്വപ്നയും സന്ദീപും ഒളിവില്‍ പോയത്. ഇരുവരും ഒരുമിച്ചാണ് ഒളിവില്‍ പോയത്. കേരളത്തിലെത്തി കീഴടങ്ങാനുള്ള ശ്രമത്തിലുമായിരുന്നു ഇരുവരും.

ഒന്നാം പ്രതിയും കോണ്‍സുലേറ്റിലെ മുന്‍ പിആര്‍ഒയുമായ സരിത്ത് കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്. സ്വര്‍ണക്കടത്തില്‍ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, സരിത് എന്നിവര്‍ക്ക് പങ്കുണ്ടെന്നു വ്യക്തമാണെന്ന് എന്‍ഐഎ ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം ബോധിപ്പിച്ചിരുന്നു. സംഭവത്തില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തതായും എന്‍ഐഎ അറിയിച്ചതോടെയാണ് സ്വപ്ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കാന്‍ ഹൈക്കോടതി മാറ്റിയത്.

സന്ദീപ് നായരുടെ നെടുമങ്ങാട്ടെ വീട്ടില്‍നിന്ന് കസ്റ്റംസ് സ്വര്‍ണം കടത്തിയ ബാഗുകള്‍ കണ്ടെത്തി. 2013 മുതല്‍ സന്ദീപ് നായര്‍ സ്വര്‍ണക്കടത്തു രംഗത്ത് ഉണ്ടെന്നും കസ്റ്റംസിന്റെ നോട്ടപ്പുള്ളിയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. 2014ല്‍ കോടതി നിര്‍ദേശപ്രകാരം അറസ്റ്റിലായെങ്കിലും തൊണ്ടിയായി തെളിവില്ലാത്തതിനാല്‍ ശിക്ഷിക്കപ്പെട്ടില്ല.

കേസിലെ ഒന്നാം പ്രതി സരിത്തിനെ എന്‍ഐഎ സംഘം ചോദ്യം ചെയ്യുന്നുണ്ട്. കൊച്ചി കസ്റ്റംസ് ഓഫിസില്‍ എത്തിയാണ് പ്രാഥമിക ഘട്ട ചോദ്യം ചെയ്യല്‍. കസ്റ്റംസില്‍ നിന്നും കേസിന്റെ വിശദാംശങ്ങളും എന്‍ഐഎ ശേഖരിക്കുന്നുണ്ട്. കേസ് ഏറ്റെടുത്തതിന് ശേഷം രണ്ടാം തവണയാണ് കസ്റ്റംസ് ഓഫിസില്‍ എന്‍ഐഎ സംഘം നേരിട്ട് എത്തുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൂട്ട ആത്മഹത്യ നടന്ന രാവിലെ ആ വീട്ടിൽ പോലീസ് എത്തി..!ക്ഷേത്ര കലവറയിലും കലാധരൻ അസ്വസ്ഥൻ  (41 minutes ago)

കലാധരന്റെ അച്ഛനെ പൂട്ടി ജീവിച്ചിരിക്കുന്ന അയാളെ കൊന്ന് തിന്ന്..!പിള്ളേരെ കൊല്ലാൻ 'അമ്മ കൂട്ട്..! ഭാര്യയെ വളഞ്ഞ് പോലീസ്  (48 minutes ago)

കേറി വാടാ രാഹുലെ..! തിരുപ്പിറവി..! പിണറായിയെ വെട്ടി..! ആവേശത്തോടെ ജനം പിന്നാലെ ഷാഫിയും...!  (1 hour ago)

തമിഴ്നാട്ടിലെ ഹൊസൂരിൽ എയർപോർട്ടിനായി 2980 ഏക്കർ കൃഷിഭൂമി  (1 hour ago)

മലപ്പുറം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ജിദ്ദയിൽ മരിച്ചു....  (1 hour ago)

പറവൂരിൽ സതീശനെതിരെ രാഹുൽ ഇറങ്ങും..! പാലക്കാട് സ്വതന്ത്രൻ..രണ്ടിടത്ത് രാഹുൽ..! അമ്പോ..!RAHUL V/S SATHEESHAN  (1 hour ago)

രാഹുലിന് സീറ്റ് ഇല്ല സതീശന്റെ ചതി..! സ്വതന്ത്രനായി രാഹുൽ ഇറങ്ങും..! കോൺഗ്രസ്സ് V/S രാഹുൽ  (1 hour ago)

ബൈക്ക് അപകടത്തിൽപ്പെട്ട് അന്തിക്കാട് അഞ്ചാം വാർഡ്  (1 hour ago)

നിലമ്പൂർ - കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസിന് രണ്ട് കോച്ചുകൾ കൂടി അനുവദിച്ചു...  (1 hour ago)

കെപിസിസി സെക്രട്ടറി എ. പ്രസാദ് ഡെപ്യൂട്ടി മേയറുമാകും  (1 hour ago)

സ്വർണവിലയിൽ വർദ്ധനവ്..... പവന് 240 രൂപയുടെ വർദ്ധനവ്  (2 hours ago)

ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം  (2 hours ago)

600 കോടി രൂപയുടെ അധികവരുമാനമാണ് റെയില്‍വേ ലക്ഷ്യം..  (2 hours ago)

എല്ലാവർക്കും സമാധാനവും, കാരുണ്യവും, പ്രത്യാശയും നിറഞ്ഞ സന്തോഷകരമായ ക്രിസ്മസ് ആശംസിക്കുന്നു....  (3 hours ago)

ക്രിസ്മസ് അവധി... നിർബന്ധമല്ലെന്ന് വിശദീകരണകുറിപ്പ്  (3 hours ago)

Malayali Vartha Recommends