Widgets Magazine
02
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംവിധായകന്‍ രഞ്ജിത്തിനെ അഴികള്‍ക്കുള്ളിലാക്കിയ ആ അര്‍ദ്ധരാത്രി ഓപ്പറേഷന്റെ അണിയറക്കഥകള്‍


ഇറാനെതിരായ യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്ന് ഡൊണാൾഡ് ട്രംപ്...'ഒന്നുകിൽ യുഎസിൽ നിന്ന് ഇന്ധനം വാങ്ങുക... അല്ലെങ്കിൽ ധൈര്യം സംഭരിച്ച് ഹോർമുസിലേക്ക് പോയി ഹോർമുസ് പിടിച്ചെടുക്കുക" കലിപൂണ്ട് ഗൾഫ് രാജ്യങ്ങൾ..


ബി ജെ പി ക്യാമ്പിന് ആവേശം പകരാൻ നരേന്ദ്ര മോദി എത്തുമ്പോൾ..വിജയം ഉറപ്പിച്ച് സ്ഥാനാർത്ഥികൾ..മുഖ്യന്റെ നെഞ്ചത്തൂടെ റോഡ് ഷോ.. ഒന്നര കിലോമീറ്റര്‍ ദൂരമാണ് റോഡ് ഷോ..


കേരള നിയമസഭാ തെരഞ്ഞടുപ്പിൽ 2011 ലെ തെരഞടുപ്പ് ഫലം ആവർത്തിക്കുമോ..? ഇത്തവണ ഭരണം ലഭിക്കാൻ എല്‍ഡിഎഫിനും യുഡിഎഫിനും നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും...


രഞ്ജിത്തിനെതിരെയുള്ള നീക്കങ്ങൾ... അതീവരഹസ്യമായിട്ടായിരുന്നു..സ്റ്റേഷനിലെത്തിച്ചപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്.. കൊച്ചി ഡിസിപിയുടെ പ്രത്യേക സ്‌ക്വാഡാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്...

സ്വപ്നയുടെ വെടിക്കെട്ട് മൊഴി അസാധാരണം ഈ നീക്കം...നിര്‍ണായക പേരുകള്‍ അന്വേഷണത്തെ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ?

04 AUGUST 2020 10:28 AM IST
മലയാളി വാര്‍ത്ത

സ്വപ്‌നയുടെ അന്താരാഷ്ട്ര കള്ളക്കടത്തിനെ പറ്റിയുള്ള വിശദമായ അന്വേഷണം എന്‍ ഐ എ നടത്തുന്നതിനിടയില്‍ മൊഴിയുടെ വിശദാംശങ്ങളില്‍ അതീവ ഗുരുതര ആരോപണമാണ് രാഷ്ട്രീയക്കാര്‍ക്ക് നേരെ ഉയര്‍ന്നിരിക്കുന്നത് .തന്റെ യു എ ഇ ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്‍പ്പടെ കൊടുത്ത മൊഴിയിലാണ് 21 തവണ വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയപ്പോഴും തന്നെ സഹായിച്ച രാഷ്ട്രീയ ഇടപെടലിനെക്കുറിച്ച് സ്വപ്ന പറഞ്ഞത് .മൊഴി മാറ്റാതിരിക്കാനുള്ള കരുതല്‍ നടപടിയുമായി തന്നെയാണ് സ്വപ്‌ന കോടതിയില്‍ നേരിട്ട് നല്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചത് .അങ്ങനെ വന്നില്ലെങ്കില്‍ മൊഴിയില്‍ കൃത്രിമമായ തിരുത്തും മറ്റും ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ് .

സംസ്ഥാനത്തു നടക്കുന്ന ഫലപ്രദമായ എന്‍ ഐ എ അന്വേഷണത്തില്‍ ഇടങ്കോലിടാന്‍ ഭരണകക്ഷിയിലെ പ്രമുഖനായ ഒരു എം എല്‍ എ ശ്രമിക്കുന്നതായുള്ള ആരോപണം ഉയര്‍ന്നിരുന്നു .എന്നാല്‍ ഇതിന്റെ ആധികാരികത ഉറപ്പു വരുത്തിയിട്ടില്ല .നയതന്ത്ര ബാഗില്‍ സ്വപ്‌ന കടത്തിയ സ്വര്‍ണത്തെ പറ്റി കൂട്ടുകാരനും നിത്യസന്ദര്‍ശകനായ എം ശിവശങ്കറിന് പല തവണ അറിവുള്ളതായിരുന്നു എന്ന നിഗമനത്തില്‍ തന്നെയാണ് അന്വേഷണ സംഘം എത്തിനില്‍ക്കുന്നത് .അതിനാല്‍ സ്വപ്‌നയുടെ മൊഴിയിലെ ഓരോ വാക്കും സര്‍ക്കാരിലെ ഉന്നതര്‍ക്ക്
നേരെയുള്ള കൂരമ്പുകള്‍ തന്നെയെന്നു സുവ്യക്തമാവുകയാണ് .തന്റെ മൊഴിയെ കൂടാതെ റമീസിന്റെ മൊഴിയിലെ പ്രസക്തമായ ഭാഗത്തും സര്‍ക്കാര്‍ ഇടപെടലുകളെ പറ്റിയുള്ള സൂചനകള്‍ ഉണ്ട് എന്ന് തന്നെയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വിവരം .കേരളത്തിനകത്തും പുറത്തും നടത്തിയ നിരവധി ഹവാല കുഴല്‍പ്പണ ഇടപെടലുകളുടെ മുഖ്യ സൂത്രധാരന്‍ കൂടിയായ റമീസിനു പിന്തുണ നല്‍കി വരുന്നത് യു എ എയിലെ ഇടപാടുകാരാണെന്നു തെളിഞ്ഞിരുന്നു .

സ്വര്‍ണക്കടത്ത് കേസില്‍ റമീസിനെ പോലെ തന്നെ മുഖ്യപ്രതികളില്‍ ഒരാളായ സ്വപ്ന സുരേഷ് നല്‍കിയ മൊഴികളില്‍ ചില രാഷ്ട്രീയക്കാരുടെ പേരുകള്‍ വന്നതോടെയാണ് മുഖ്യമന്ത്രിക്കും സംഘത്തിനും വലിയ ഭയപ്പാട് തുടങ്ങിയിരിക്കുന്നത് . സ്വര്‍ണക്കടത്തിന് സഹായിച്ച രാഷ്ട്രീയക്കാരുടെയും യുഎഇ കോണ്‍സുലേറ്റിലെ ഉന്നതരുടെയും പേരുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണു വിവരം. ഈ മൊഴിപ്പകര്‍പ്പ് സ്വപ്ന ആവശ്യപ്പെട്ടതനുസരിച്ച് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു.ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന തുടങ്ങിയ കുറ്റകൃത്യങ്ങക്കുള്ള വകുപ്പുകള്‍ ചുമത്തിയാണ് സ്വപ്നയെ രണ്ടാം പ്രതിയാക്കി ക്രൈം ബ്രാഞ്ച് അന്വേഷണത്തിന്റെ പ്രധാന ഘട്ടം പൂര്‍ത്തീകരിച്ചത് .

പിന്നീടൊരു ഘട്ടത്തില്‍ മൊഴിയില്‍ കൃത്രിമത്വം കാണിക്കപ്പെടാതിരിക്കുക ലക്ഷ്യമിട്ടാണ് സ്വപ്ന തന്റെ മൊഴി കോടതിയില്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത് എന്നാണ് വിവരം. ഇത് മുദ്രവച്ച് കോടതിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. എന്‍ഐഎ അറസ്റ്റ് ചെയ്ത സ്വപ്നയെയും സന്ദീപിനെയും കസ്റ്റംസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തശേഷം കഴിഞ്ഞ ദിവസം തന്നെ റിമാന്‍ഡ് ചെയ്തിരുന്നു. ഇരുവരും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്‌നിലവില്‍ ഉള്ളത്.ഇരുവരെയും അടുത്ത ദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണ സംഘത്തിന് കൈമാറിയേക്കും എന്നാണ് വ്യക്തമായിരിക്കുന്നത് . ഇതിനായി ബുധനാഴ്ച കോടതിയില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനു മുന്നോടിയായി കസ്റ്റംസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനാണ് ഇവരുടെ മൊഴി അടിയന്തിരമായി കോടതിയില്‍ സമര്‍പ്പിച്ചത്. ഇത് അസാധാരണ നടപടിയായാണു വിലയിരുത്തുന്നത്.മൊഴിയുടെ പശ്ചാത്തലം കണക്കിലെടുത്തു സ്വപ്നയ്ക്ക് കൂടുതല്‍ സംരക്ഷണം ഒരുക്കാനും കേസില്‍ അട്ടിമറി ഉണ്ടാകാതിരിക്കാനും വേണ്ടിയാണ് ഇത്തരമൊരു തിരക്കിട്ട നീയേക്കാം നടത്തിയത് എന്നാണ് നിലവില്‍ മനസ്സിലാക്കാന്‍ കഴിയുന്നത് .സംസ്ഥാന സര്‍ക്കാരിലെ രാഷ്ട്രീയ ബന്ധം ദുരുപയോഗപ്പെടുത്തി കേസ് ഒതുക്കാനുള്ള ശ്രമം നേരത്തെ തന്നെ അണിയറയില്‍ തുടങ്ങിയതായി തന്നെയാണ് പ്രതിപക്ഷം ആരോപതിച്ചിരുന്നത് .അതിനാല്‍ തന്നെ കേന്ദ്രം കര്‍ശനമായ നിര്‍ദ്ദേശമാണ് അന്വേഷണ സംഘത്തിന് നല്‍കിയത് .പഴുതടച്ചു കൊണ്ടുള്ള മുഖം നോക്കാതെയുള്ള നടപടി സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രാലയം നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയത് അതുകൊണ്ടാണ് .

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെള്ളം നിറച്ച ബലൂണുകള്‍ ബൈക്ക് യാത്രക്കാര്‍ക്കു നേര്‍ക്കെറിഞ്ഞ് അപകടത്തില്‍പെട്ട സംഭവം ; വാഹന ഉടമയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്  (31 minutes ago)

അയല്‍വീട്ടില്‍ സിസിടിവി വയ്ക്കുന്നതു തടയാന്‍ ചെന്ന സ്ത്രീ വീടിന്റെ മുറ്റത്തു മരിച്ചനിലയില്‍  (35 minutes ago)

മകള്‍ മരിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഹോട്ടല്‍ ഉടമയായ അച്ഛനും ജീവനൊടുക്കി  (45 minutes ago)

കോണ്‍ഗ്രസ് അപകടകാരിയായി മാറിയിരിക്കുകയാണെന്ന് മോദി  (1 hour ago)

ഹോം വോട്ടുചെയ്തു മിനിറ്റുകള്‍ക്കകം വയോധികന്‍ വിടവാങ്ങി  (4 hours ago)

ഹോര്‍മുസ് തുറക്കാന്‍ 35 രാജ്യങ്ങളുടെ യോഗം വിളിക്കുമെന്ന് യു കെ  (4 hours ago)

പിങ്ക് ചായമടിച്ച ആനയുടെ പുറത്ത് അര്‍ദ്ധനഗ്‌നയായ യുവതിയുടെ വൈറല്‍ ഫോട്ടോഷൂട്ടിലെ ആന ചെരിഞ്ഞു  (4 hours ago)

യുവനടി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന് വേണ്ടി കോടതിയിൽ ഹാജരായത്, പരാതിക്ക് ഇടയാക്കിയ സിനിമയിലെ ആഭ്യന്തര പരാതി പരിഹാര സമിതി (ഐ സി സി) അംഗമായ അഭിഭാഷകൻ  (5 hours ago)

സലിം കുമാറിന് പെട്ടി റെഡിയാക്ക് ..! ഡാമിലെ മുതലകൾക്ക് പുതിയ ഇര...! നിലവിളിച്ച് പിണറായി അടിമകൾ..!രാജാവിന് കൊണ്ടു  (5 hours ago)

ഇറാനെതിരായ സംഘര്‍ഷത്തില്‍ യു.എസിനുണ്ടായ ചെലവ് അറബ് രാജ്യങ്ങളില്‍ നിന്നും ഈടാക്കാന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്  (5 hours ago)

റഷ്യയില്‍ സൈനിക കാര്‍ഗോ വിമാനം തകര്‍ന്ന് 29 പേര്‍ മരിച്ചു  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള സിബിഐ അന്വേഷിക്കുക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്  (5 hours ago)

അമ്പലപ്പുഴ ജനത എൽഡിഎഫിനെ നെഞ്ചിലേറ്റിയവരാണെന്നും പുന്നപ്ര രക്തസാക്ഷികളുടെ മണ്ണാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ  (5 hours ago)

തൃപ്പൂണിത്തുറ മണ്ഡലത്തിലെ ട്വന്റി20 സ്ഥാനാര്‍ത്ഥിയുടെ പേര് മാറ്റി നല്‍കാന്‍ കോടതി നിര്‍ദേശം  (5 hours ago)

പി.സി ജോർജിന്റേത് വ്യക്തിപരമായ അഭിപ്രായം, തനിക്ക് ആ അഭിപ്രായം ഇല്ലെന്ന് ഷോൺ ജോർജ്  (5 hours ago)

Malayali Vartha Recommends