Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്വപ്നയുടെ വെടിക്കെട്ട് മൊഴി അസാധാരണം ഈ നീക്കം...നിര്‍ണായക പേരുകള്‍ അന്വേഷണത്തെ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ?

04 AUGUST 2020 10:28 AM IST
മലയാളി വാര്‍ത്ത

സ്വപ്‌നയുടെ അന്താരാഷ്ട്ര കള്ളക്കടത്തിനെ പറ്റിയുള്ള വിശദമായ അന്വേഷണം എന്‍ ഐ എ നടത്തുന്നതിനിടയില്‍ മൊഴിയുടെ വിശദാംശങ്ങളില്‍ അതീവ ഗുരുതര ആരോപണമാണ് രാഷ്ട്രീയക്കാര്‍ക്ക് നേരെ ഉയര്‍ന്നിരിക്കുന്നത് .തന്റെ യു എ ഇ ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്‍പ്പടെ കൊടുത്ത മൊഴിയിലാണ് 21 തവണ വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയപ്പോഴും തന്നെ സഹായിച്ച രാഷ്ട്രീയ ഇടപെടലിനെക്കുറിച്ച് സ്വപ്ന പറഞ്ഞത് .മൊഴി മാറ്റാതിരിക്കാനുള്ള കരുതല്‍ നടപടിയുമായി തന്നെയാണ് സ്വപ്‌ന കോടതിയില്‍ നേരിട്ട് നല്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചത് .അങ്ങനെ വന്നില്ലെങ്കില്‍ മൊഴിയില്‍ കൃത്രിമമായ തിരുത്തും മറ്റും ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ് .

സംസ്ഥാനത്തു നടക്കുന്ന ഫലപ്രദമായ എന്‍ ഐ എ അന്വേഷണത്തില്‍ ഇടങ്കോലിടാന്‍ ഭരണകക്ഷിയിലെ പ്രമുഖനായ ഒരു എം എല്‍ എ ശ്രമിക്കുന്നതായുള്ള ആരോപണം ഉയര്‍ന്നിരുന്നു .എന്നാല്‍ ഇതിന്റെ ആധികാരികത ഉറപ്പു വരുത്തിയിട്ടില്ല .നയതന്ത്ര ബാഗില്‍ സ്വപ്‌ന കടത്തിയ സ്വര്‍ണത്തെ പറ്റി കൂട്ടുകാരനും നിത്യസന്ദര്‍ശകനായ എം ശിവശങ്കറിന് പല തവണ അറിവുള്ളതായിരുന്നു എന്ന നിഗമനത്തില്‍ തന്നെയാണ് അന്വേഷണ സംഘം എത്തിനില്‍ക്കുന്നത് .അതിനാല്‍ സ്വപ്‌നയുടെ മൊഴിയിലെ ഓരോ വാക്കും സര്‍ക്കാരിലെ ഉന്നതര്‍ക്ക്
നേരെയുള്ള കൂരമ്പുകള്‍ തന്നെയെന്നു സുവ്യക്തമാവുകയാണ് .തന്റെ മൊഴിയെ കൂടാതെ റമീസിന്റെ മൊഴിയിലെ പ്രസക്തമായ ഭാഗത്തും സര്‍ക്കാര്‍ ഇടപെടലുകളെ പറ്റിയുള്ള സൂചനകള്‍ ഉണ്ട് എന്ന് തന്നെയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വിവരം .കേരളത്തിനകത്തും പുറത്തും നടത്തിയ നിരവധി ഹവാല കുഴല്‍പ്പണ ഇടപെടലുകളുടെ മുഖ്യ സൂത്രധാരന്‍ കൂടിയായ റമീസിനു പിന്തുണ നല്‍കി വരുന്നത് യു എ എയിലെ ഇടപാടുകാരാണെന്നു തെളിഞ്ഞിരുന്നു .

സ്വര്‍ണക്കടത്ത് കേസില്‍ റമീസിനെ പോലെ തന്നെ മുഖ്യപ്രതികളില്‍ ഒരാളായ സ്വപ്ന സുരേഷ് നല്‍കിയ മൊഴികളില്‍ ചില രാഷ്ട്രീയക്കാരുടെ പേരുകള്‍ വന്നതോടെയാണ് മുഖ്യമന്ത്രിക്കും സംഘത്തിനും വലിയ ഭയപ്പാട് തുടങ്ങിയിരിക്കുന്നത് . സ്വര്‍ണക്കടത്തിന് സഹായിച്ച രാഷ്ട്രീയക്കാരുടെയും യുഎഇ കോണ്‍സുലേറ്റിലെ ഉന്നതരുടെയും പേരുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണു വിവരം. ഈ മൊഴിപ്പകര്‍പ്പ് സ്വപ്ന ആവശ്യപ്പെട്ടതനുസരിച്ച് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു.ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന തുടങ്ങിയ കുറ്റകൃത്യങ്ങക്കുള്ള വകുപ്പുകള്‍ ചുമത്തിയാണ് സ്വപ്നയെ രണ്ടാം പ്രതിയാക്കി ക്രൈം ബ്രാഞ്ച് അന്വേഷണത്തിന്റെ പ്രധാന ഘട്ടം പൂര്‍ത്തീകരിച്ചത് .

പിന്നീടൊരു ഘട്ടത്തില്‍ മൊഴിയില്‍ കൃത്രിമത്വം കാണിക്കപ്പെടാതിരിക്കുക ലക്ഷ്യമിട്ടാണ് സ്വപ്ന തന്റെ മൊഴി കോടതിയില്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത് എന്നാണ് വിവരം. ഇത് മുദ്രവച്ച് കോടതിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. എന്‍ഐഎ അറസ്റ്റ് ചെയ്ത സ്വപ്നയെയും സന്ദീപിനെയും കസ്റ്റംസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തശേഷം കഴിഞ്ഞ ദിവസം തന്നെ റിമാന്‍ഡ് ചെയ്തിരുന്നു. ഇരുവരും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്‌നിലവില്‍ ഉള്ളത്.ഇരുവരെയും അടുത്ത ദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണ സംഘത്തിന് കൈമാറിയേക്കും എന്നാണ് വ്യക്തമായിരിക്കുന്നത് . ഇതിനായി ബുധനാഴ്ച കോടതിയില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനു മുന്നോടിയായി കസ്റ്റംസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനാണ് ഇവരുടെ മൊഴി അടിയന്തിരമായി കോടതിയില്‍ സമര്‍പ്പിച്ചത്. ഇത് അസാധാരണ നടപടിയായാണു വിലയിരുത്തുന്നത്.മൊഴിയുടെ പശ്ചാത്തലം കണക്കിലെടുത്തു സ്വപ്നയ്ക്ക് കൂടുതല്‍ സംരക്ഷണം ഒരുക്കാനും കേസില്‍ അട്ടിമറി ഉണ്ടാകാതിരിക്കാനും വേണ്ടിയാണ് ഇത്തരമൊരു തിരക്കിട്ട നീയേക്കാം നടത്തിയത് എന്നാണ് നിലവില്‍ മനസ്സിലാക്കാന്‍ കഴിയുന്നത് .സംസ്ഥാന സര്‍ക്കാരിലെ രാഷ്ട്രീയ ബന്ധം ദുരുപയോഗപ്പെടുത്തി കേസ് ഒതുക്കാനുള്ള ശ്രമം നേരത്തെ തന്നെ അണിയറയില്‍ തുടങ്ങിയതായി തന്നെയാണ് പ്രതിപക്ഷം ആരോപതിച്ചിരുന്നത് .അതിനാല്‍ തന്നെ കേന്ദ്രം കര്‍ശനമായ നിര്‍ദ്ദേശമാണ് അന്വേഷണ സംഘത്തിന് നല്‍കിയത് .പഴുതടച്ചു കൊണ്ടുള്ള മുഖം നോക്കാതെയുള്ള നടപടി സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രാലയം നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയത് അതുകൊണ്ടാണ് .

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവനടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ അറസ്റ്റിലായ രഞ്ജിത്തിന്റെ അഭിഭാഷകന്‍ വക്കാലത്തൊഴിഞ്ഞു  (2 hours ago)

നടന്‍ വിജയ്യുടെ പാര്‍ട്ടിയായ ടിവികെ സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം ചര്‍ച്ചയാകുന്നു  (2 hours ago)

പൊലീസ് ആസ്ഥാനത്തിനു മുന്നില്‍ പൊലീസുകാരുടെ തമ്മിലടി  (2 hours ago)

പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കം അവസാനിച്ചത് ഭാര്യയുടെ കൊലപാതകത്തില്‍  (3 hours ago)

അഞ്ച് വര്‍ഷത്തെ പ്രണയം; രണ്ട് മാസം മുമ്പ് വിവാഹം: നവവധുവായ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ ജീവനൊടുക്കി  (3 hours ago)

പ്രചാരണത്തിനിടെ രമേഷ് പിഷാരടിയെ തടഞ്ഞ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു  (3 hours ago)

പലകാര്യങ്ങളും പേടിച്ചാണ് ഇതുവരെ മിണ്ടാതിരുന്നതെന്ന് കിച്ചു; മിണ്ടാതിരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി കിച്ചു സുധി  (4 hours ago)

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി വോട്ട് അഭ്യര്‍ത്ഥിച്ച് നിഖില വിമല്‍  (4 hours ago)

കേരളത്തില്‍ ബിജെപി അനുകൂല തരംഗമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി  (6 hours ago)

ബാലിയില്‍ ഗ്‌ലാമറസ് ലുക്കില്‍ മംമ്ത മോഹന്‍ദാസ്  (6 hours ago)

പൈതലാം യേശുവേ.." ഗാനത്തിന്റെ ശില്പി ഫാ. ജസ്റ്റിൻ പനയ്ക്കൽ അന്തരിച്ചു  (8 hours ago)

തോൽക്കും എന്നുറപ്പായപ്പോൾ ശുദ്ധ തെമ്മാടിത്തരം കൊണ്ട് ഇറങ്ങിയേക്കുവാണ് ചിലർ.. ഫ്ളക്‌സും പോസ്റ്ററും വലിച്ചുകീറാൻ ശ്രമം നടക്കുന്നുവെന്ന് തൃക്കാക്കരയിലെ ട്വന്റി20 സ്ഥാനാർത്ഥി അഖിൽ മാരാർ  (8 hours ago)

യുദ്ധത്തിൽ വമ്പൻ ട്വിസ്റ്റ് വിജയം പ്രഖ്യാപിച്ച് ട്രംപ് ഇറാന് റീത്ത് വച്ച് കൊട്ടിക്കലാശം കരഞ്ഞു വിളിച്ച് IRGC  (8 hours ago)

മുഹമ്മദ് റിയാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍... ബേപ്പൂരില്‍ നടന്ന കൂറ്റന്‍ പ്രചാരണ റാലിയില്‍ യുഡിഎഫിനെയും ബിജെപിയെയും ഒരുപോലെ കടന്നാക്രമിച്ചായിരുന്നു മു  (8 hours ago)

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിയെ ബിജെപി കൗണ്‍സിലറുടെ നേതൃത്വത്തില്‍ തടഞ്ഞ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്  (8 hours ago)

Malayali Vartha Recommends