Widgets Magazine
17
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലൈഫ് മിഷൻ 4 ലക്ഷം ഭൂരഹിതർക്ക് വീട് നൽകിയിട്ടില്ല: ചെറിയാൻ ഫിലിപ്പ്


മലപ്പുറം വാണിയമ്പലത്ത് കാണാതായ പതിനഞ്ചുവയസുകാരിയുടെ മൃതദേഹം റെയില്‍വേ ട്രാക്കിനരികില്‍ : ബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയെന്ന് കണ്ടെത്തൽ; പ്ലസ് ടു വിദ്യാര്‍ഥി പൊലീസ് കസ്റ്റഡിയിൽ: ഒട്ടും ആള്‍പ്പെരുമാറ്റമില്ലാത്ത സ്ഥലത്ത് പെണ്‍കുട്ടി എങ്ങനെ എത്തി, എന്ന് അന്വേഷണം...


എല്ലാം പരസ്പര സമ്മതത്തോടെ... അടച്ചിട്ട കോടതി മുറിയിൽ പ്രോസിക്യൂഷനെ വെട്ടിലാക്കി അഡ്വ. ശാസ്തമംഗലം അജിത്ത്: റിമാൻഡിലുള്ള പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് നാളെ...


കോന്നി മെഡിക്കല്‍ കോളേജില്‍ 50 കോടി രൂപയുടെ 5 പദ്ധതികള്‍... മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും


ബിജെപി കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസ്.. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പാലിക്കേണ്ട ചട്ടങ്ങൾ പാലിച്ചില്ല..ഇനി കോടതി തീരുമാനിക്കും..

സ്വപ്നയുടെ വെടിക്കെട്ട് മൊഴി അസാധാരണം ഈ നീക്കം...നിര്‍ണായക പേരുകള്‍ അന്വേഷണത്തെ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ?

04 AUGUST 2020 10:28 AM IST
മലയാളി വാര്‍ത്ത

സ്വപ്‌നയുടെ അന്താരാഷ്ട്ര കള്ളക്കടത്തിനെ പറ്റിയുള്ള വിശദമായ അന്വേഷണം എന്‍ ഐ എ നടത്തുന്നതിനിടയില്‍ മൊഴിയുടെ വിശദാംശങ്ങളില്‍ അതീവ ഗുരുതര ആരോപണമാണ് രാഷ്ട്രീയക്കാര്‍ക്ക് നേരെ ഉയര്‍ന്നിരിക്കുന്നത് .തന്റെ യു എ ഇ ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്‍പ്പടെ കൊടുത്ത മൊഴിയിലാണ് 21 തവണ വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയപ്പോഴും തന്നെ സഹായിച്ച രാഷ്ട്രീയ ഇടപെടലിനെക്കുറിച്ച് സ്വപ്ന പറഞ്ഞത് .മൊഴി മാറ്റാതിരിക്കാനുള്ള കരുതല്‍ നടപടിയുമായി തന്നെയാണ് സ്വപ്‌ന കോടതിയില്‍ നേരിട്ട് നല്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചത് .അങ്ങനെ വന്നില്ലെങ്കില്‍ മൊഴിയില്‍ കൃത്രിമമായ തിരുത്തും മറ്റും ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ് .

സംസ്ഥാനത്തു നടക്കുന്ന ഫലപ്രദമായ എന്‍ ഐ എ അന്വേഷണത്തില്‍ ഇടങ്കോലിടാന്‍ ഭരണകക്ഷിയിലെ പ്രമുഖനായ ഒരു എം എല്‍ എ ശ്രമിക്കുന്നതായുള്ള ആരോപണം ഉയര്‍ന്നിരുന്നു .എന്നാല്‍ ഇതിന്റെ ആധികാരികത ഉറപ്പു വരുത്തിയിട്ടില്ല .നയതന്ത്ര ബാഗില്‍ സ്വപ്‌ന കടത്തിയ സ്വര്‍ണത്തെ പറ്റി കൂട്ടുകാരനും നിത്യസന്ദര്‍ശകനായ എം ശിവശങ്കറിന് പല തവണ അറിവുള്ളതായിരുന്നു എന്ന നിഗമനത്തില്‍ തന്നെയാണ് അന്വേഷണ സംഘം എത്തിനില്‍ക്കുന്നത് .അതിനാല്‍ സ്വപ്‌നയുടെ മൊഴിയിലെ ഓരോ വാക്കും സര്‍ക്കാരിലെ ഉന്നതര്‍ക്ക്
നേരെയുള്ള കൂരമ്പുകള്‍ തന്നെയെന്നു സുവ്യക്തമാവുകയാണ് .തന്റെ മൊഴിയെ കൂടാതെ റമീസിന്റെ മൊഴിയിലെ പ്രസക്തമായ ഭാഗത്തും സര്‍ക്കാര്‍ ഇടപെടലുകളെ പറ്റിയുള്ള സൂചനകള്‍ ഉണ്ട് എന്ന് തന്നെയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വിവരം .കേരളത്തിനകത്തും പുറത്തും നടത്തിയ നിരവധി ഹവാല കുഴല്‍പ്പണ ഇടപെടലുകളുടെ മുഖ്യ സൂത്രധാരന്‍ കൂടിയായ റമീസിനു പിന്തുണ നല്‍കി വരുന്നത് യു എ എയിലെ ഇടപാടുകാരാണെന്നു തെളിഞ്ഞിരുന്നു .

സ്വര്‍ണക്കടത്ത് കേസില്‍ റമീസിനെ പോലെ തന്നെ മുഖ്യപ്രതികളില്‍ ഒരാളായ സ്വപ്ന സുരേഷ് നല്‍കിയ മൊഴികളില്‍ ചില രാഷ്ട്രീയക്കാരുടെ പേരുകള്‍ വന്നതോടെയാണ് മുഖ്യമന്ത്രിക്കും സംഘത്തിനും വലിയ ഭയപ്പാട് തുടങ്ങിയിരിക്കുന്നത് . സ്വര്‍ണക്കടത്തിന് സഹായിച്ച രാഷ്ട്രീയക്കാരുടെയും യുഎഇ കോണ്‍സുലേറ്റിലെ ഉന്നതരുടെയും പേരുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണു വിവരം. ഈ മൊഴിപ്പകര്‍പ്പ് സ്വപ്ന ആവശ്യപ്പെട്ടതനുസരിച്ച് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു.ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന തുടങ്ങിയ കുറ്റകൃത്യങ്ങക്കുള്ള വകുപ്പുകള്‍ ചുമത്തിയാണ് സ്വപ്നയെ രണ്ടാം പ്രതിയാക്കി ക്രൈം ബ്രാഞ്ച് അന്വേഷണത്തിന്റെ പ്രധാന ഘട്ടം പൂര്‍ത്തീകരിച്ചത് .

പിന്നീടൊരു ഘട്ടത്തില്‍ മൊഴിയില്‍ കൃത്രിമത്വം കാണിക്കപ്പെടാതിരിക്കുക ലക്ഷ്യമിട്ടാണ് സ്വപ്ന തന്റെ മൊഴി കോടതിയില്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത് എന്നാണ് വിവരം. ഇത് മുദ്രവച്ച് കോടതിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. എന്‍ഐഎ അറസ്റ്റ് ചെയ്ത സ്വപ്നയെയും സന്ദീപിനെയും കസ്റ്റംസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തശേഷം കഴിഞ്ഞ ദിവസം തന്നെ റിമാന്‍ഡ് ചെയ്തിരുന്നു. ഇരുവരും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്‌നിലവില്‍ ഉള്ളത്.ഇരുവരെയും അടുത്ത ദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണ സംഘത്തിന് കൈമാറിയേക്കും എന്നാണ് വ്യക്തമായിരിക്കുന്നത് . ഇതിനായി ബുധനാഴ്ച കോടതിയില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനു മുന്നോടിയായി കസ്റ്റംസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനാണ് ഇവരുടെ മൊഴി അടിയന്തിരമായി കോടതിയില്‍ സമര്‍പ്പിച്ചത്. ഇത് അസാധാരണ നടപടിയായാണു വിലയിരുത്തുന്നത്.മൊഴിയുടെ പശ്ചാത്തലം കണക്കിലെടുത്തു സ്വപ്നയ്ക്ക് കൂടുതല്‍ സംരക്ഷണം ഒരുക്കാനും കേസില്‍ അട്ടിമറി ഉണ്ടാകാതിരിക്കാനും വേണ്ടിയാണ് ഇത്തരമൊരു തിരക്കിട്ട നീയേക്കാം നടത്തിയത് എന്നാണ് നിലവില്‍ മനസ്സിലാക്കാന്‍ കഴിയുന്നത് .സംസ്ഥാന സര്‍ക്കാരിലെ രാഷ്ട്രീയ ബന്ധം ദുരുപയോഗപ്പെടുത്തി കേസ് ഒതുക്കാനുള്ള ശ്രമം നേരത്തെ തന്നെ അണിയറയില്‍ തുടങ്ങിയതായി തന്നെയാണ് പ്രതിപക്ഷം ആരോപതിച്ചിരുന്നത് .അതിനാല്‍ തന്നെ കേന്ദ്രം കര്‍ശനമായ നിര്‍ദ്ദേശമാണ് അന്വേഷണ സംഘത്തിന് നല്‍കിയത് .പഴുതടച്ചു കൊണ്ടുള്ള മുഖം നോക്കാതെയുള്ള നടപടി സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രാലയം നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയത് അതുകൊണ്ടാണ് .

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആല്‍ത്തറ വിനീഷ് വധക്കേസില്‍ വനിതാ ഗുണ്ടാ നേതാവ് ശോഭാ ജോണ്‍ ഉള്‍പ്പെടെയുള്ളവരെ വെറുതെവിട്ടു  (2 hours ago)

പ്രധാനമന്ത്രിയുടെ പരിപാടിക്ക് സെന്‍ട്രല്‍ സ്‌റ്റേഡിയം വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍  (3 hours ago)

തൊണ്ടിമുതല്‍ കേസില്‍ അപ്പീല്‍ നല്‍കി ആന്റണി രാജു  (3 hours ago)

ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്ത് കഞ്ചാവ് വില്‍പന നടത്തിയിരുന്ന സംഘം അറസ്റ്റില്‍  (3 hours ago)

ഞാൻ അവളെ ഉപയോഗിച്ച് കൊന്ന് സാറേ..! മൂട്ടിലെ ചുവപ്പ് മാറിയില്ല കൊല്ലാൻ ഇറങ്ങീരിക്കുന്നു കുറ്റിക്കാട്ടിൽ നടന്നത്..! രാഹുലിനെ തൂക്കാൻ ഇറങ്ങിയ ചുണ ഇവിടെ കാണിച്ചിരുന്നെങ്കിൽ....!!  (3 hours ago)

കമ്യൂണിസ്റ്റുകാര്‍ക്ക് സിപിഎമ്മില്‍ തുടരാന്‍ കഴിയാത്ത അവസ്ഥയുണ്ടായിരിക്കുന്നു; ജനങ്ങള്‍ വസ്തുതകള്‍ മനസിലാക്കുന്നുണ്ടെന്ന കാര്യം സിപിഎം നേതാക്കള്‍ ഓര്‍ക്കണമെന്ന് ചെന്നിത്തല  (4 hours ago)

മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റിലായ മലയാളി പാസ്റ്റര്‍ റിമാന്‍ഡില്‍  (4 hours ago)

വിലങ്ങ് വയ്ക്കാൻ ചാടി ഇറങ്ങിയ SIT ഞെട്ടി വിറച്ചു..! ഫെനി നൈനാന്റെ കൂറ്റൻ നീക്കം..!ഹൈക്കോടതിയിൽ ..!' അടച്ചിട്ട കോടതി മുറിയിൽ നടന്നത്  (4 hours ago)

ജോലിക്കാരി സ്വര്‍ണവും പണവും മോഷ്ടിച്ചു: 55 കാരി പൊലീസ് പിടിയില്‍  (4 hours ago)

കോടതിയിൽ അലറി ശാസ്തമംഗലം അജിത്ത്..! എല്ലാ VOICE MSG-ഉം മജിസ്‌ട്രേറ്റ് കേട്ടു, 1.30 മണിക്കൂറായി വാദം  (4 hours ago)

വടക്കന്‍ പറവൂരില്‍ കെ.എസ്.ഇ.ബി കരാര്‍ തൊഴിലാളി ഷോക്കേറ്റു മരിച്ചു  (5 hours ago)

ജെ സി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്  (5 hours ago)

യുഡിഎഫ് പ്രവേശനം തുറക്കാത്ത അദ്ധ്യായമാണ്; ഇറക്കിവിട്ട സ്ഥലത്തേയ്ക്ക് എങ്ങനെ പോകുമെന്ന് ജോസ് കെ മാണി  (5 hours ago)

ഓസ്‌ട്രേലിയയില്‍ കനത്തമഴ: മലവെള്ളപ്പാച്ചിലില്‍ കാറുകളും കാരവനുകളും ഒഴുകിപ്പോയി  (5 hours ago)

അതിജീവിതയെ അധിക്ഷേപിച്ച മഹിളാ കോണ്‍ഗ്രസ് നേതാവ് രഞ്ജിത പുളിയ്ക്കന്‍ അറസ്റ്റില്‍  (6 hours ago)

Malayali Vartha Recommends