ഇ-വേ ബിൽ നിർബന്ധമാക്കാൻ സംസ്ഥാന സർക്കാർ...കേരളത്തിലേക്കും കേരളത്തിനുള്ളിലും സ്വർണവ്യാപാരികൾ സ്വർണം കൊണ്ടുപോകുന്നതിന് ഇ-വേ ബിൽ ആവശ്യമാണ്
സ്വർണക്കള്ളക്കടത്തു തടയുന്നതിന്റെ ഭാഗമായി കേരളത്തിലേക്കും കേരളത്തിനുള്ളിലും സ്വർണവ്യാപാരികൾ സ്വർണം കൊണ്ടുപോകുന്നതിന് ഇ-വേ ബിൽ നിർബന്ധമാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.
ഉൽപാദകനിൽ നിന്നു വിൽപനക്കാരൻ വരെയുള്ള ചരക്കു നീക്കം നിരീക്ഷിക്കുന്ന സംവിധാനമാണ് ഇ-വേ ബിൽ. 50,000 രൂപയ്ക്കു മേൽ മൂല്യമുള്ളവയ്ക്കാണു ഇ-വേ ബിൽ വേണ്ടത്. ഉൽപന്നം കയറ്റി അയയ്ക്കുന്ന ആൾ ജിഎസ്ടി ഓൺലൈൻ ശൃംഖലയിൽ ബിൽ തയാറാക്കണം.
അയാൾക്കു കഴിഞ്ഞില്ലെങ്കിൽ വാങ്ങുന്ന ആളിനോ ചരക്കു കടത്തുന്ന ആളിനോ ബിൽ തയാറാക്കാം. വഴിയിൽ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്ക് ഓൺലൈനായി ബിൽ പരിശോധിക്കാനാകും. ചരക്കു നീക്കത്തെക്കുറിച്ചുള്ള പൂർണ വിവരം ജിഎസ്ടി ശൃംഖലയിൽ നിന്നു സർക്കാരിനു ലഭിക്കുകയും ചെയ്യും. ജ്വല്ലറിയിൽ നിന്നു സ്വർണാഭരണവും സ്വർണവും വാങ്ങുന്നവർ അവിടെ നിന്നു കിട്ടുന്ന ജിഎസ്ടി രേഖപ്പെടുത്തിയ ബിൽ മാത്രം സൂക്ഷിച്ചാൽ മതി
വിജ്ഞാപനമിറക്കുന്ന മുറയ്ക്കു മാറ്റം പ്രാബല്യത്തിലാകും. സ്വർണക്കടകളിൽനിന്നു സ്വർണം വാങ്ങുന്ന ഉപയോക്താക്കൾക്ക് ഇ–വേ ബിൽ ബാധകമല്ല.
ജിഎസ്ടി കൗൺസിൽ നിയോഗിച്ച മന്ത്രിമാരുടെ ഉപസമിതി യോഗത്തിലാണു കേരളത്തിൽ മാത്രമായി ഇ-വേ ബിൽ നടപ്പാക്കുന്നതിന് അംഗീകാരം നൽകിയത്. രാജ്യമാകെ ഇ-വേ ബിൽ വേണമെന്ന ആവശ്യമാണു യോഗത്തിൽ കേരളം ഉയർത്തിയതെങ്കിലും മറ്റ് സംസ്ഥാനങ്ങൾ യോജിച്ചില്ല
https://www.facebook.com/Malayalivartha