Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

കഥ പോകുന്ന പോക്ക്... സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന്റെയും ലോക്കറുകളുടെയും കണക്കുകള്‍ സംബന്ധിച്ച് ദുരൂഹത; സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് നേതാക്കള്‍ക്ക് വലിയ നിക്ഷേപമുണ്ടെന്ന് സൂചന

14 SEPTEMBER 2020 10:46 AM IST
മലയാളി വാര്‍ത്ത

More Stories...

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു

മരുമകന്റെ ദുർനടപ്പ് വിദേശത്തുള്ള മകളെ വിളിച്ചറിയിച്ചതിന് ഭാര്യാമാതാവിന് നേരെ ക്രൂരമായലൈംഗിക പീഡനം. കൊല്ലം കുണ്ടറയിലാണ് കൊടും ക്രൂരത അരങ്ങേറിയിത്. വീട്ടുമുറ്റത്ത് നിന്നും ഗർഭനിരോധന ഉറ കണ്ടത് വിദേശത്തുള്ള മകളെ അറിയിച്ചതിന്റെ വൈരാഗ്യത്തിലായിരുന്നു വയോധികയെ പീഡിപ്പിച്ചത്. 2025 മുതൽ വയോധികയെ ഇയാൾ പീഡിപ്പിച്ചുവരികയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വീട്ടിൽ വെച്ചായിരുന്നു വയോധികയെ ഇയാൾ ക്രൂര പീഡനത്തിന് ഇരയാക്കിയത്. ഭയം കാരണം വീട്ടമ്മ പീഡന വിവരം പുറത്ത് പറഞ്ഞിരുന്നില്ല. 2025 മുതൽ ഇയാൾ വയോധികയെ പീഡിപ്പി

1 മാസം മുൻപ് കൂട്ടുകാരി തൂങ്ങി മരിച്ചു പിന്നാലെ പൊട്ടിക്കരച്ചിലും നിലവിളിയും കാട്ടാക്കടയിൽ 15-ക്കാരി തൂങ്ങിമരിച്ചു

തലകറങ്ങി നടക്കാൻ വയ്യാതെ വീണ..കാറിലിരുന്ന് പൊട്ടിച്ചിരിച്ച് റിയാസ്..നിവര്‍ത്തികെട്ട്‌, വീണ വിജയനെ ചതിച്ചു..! പിഴിഞ്ഞെടുത്ത് ED

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതിയുടെ ജാമ്യത്തിനായി പ്രോസിക്യൂഷൻ ഒത്തുകളിച്ചെന്ന് പൊലീസ്

സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന്റെയും ലോക്കറുകളുടെയും കണക്കുകള്‍ ദേശീയ അന്വേഷണ ഏജന്‍സി തേടുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി സര്‍ക്കാരിനെയും റിസര്‍വ് ബാങ്കിനെയും സമീപിക്കുന്നു.

സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് സി പി.എം നേതാക്കള്‍ക്കും സ്വര്‍ണ്ണക്കടത്ത് പ്രതികള്‍ക്കും വന്‍ തോതില്‍ നിക്ഷേപമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഏജന്‍സികള്‍ സഹകരണ ബാങ്ക് റെയ്ഡ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.ഏറ്റവും ഒടുവില്‍ മന്ത്രി ഇപി ജയരാജാന്‍ ഓര്യ കണ്ണൂരിലെ കേരളബാങ്കിലെത്തി ലോക്കര്‍ പരിശോധിച്ചതും എന്‍ ഐ എ അതീവ ഗൗരവമായെടുക്കുന്നു.

സ്വപ്ന സുരേഷിനും വന്‍തോതില്‍ സഹകരണബാങ്ക് നിക്ഷേപമുണ്ടെന്ന കണക്കു കൂട്ടലിലാണ് ദേശീയ ഏജന്‍സികള്‍. സഹകരണ ബാങ്കുകള്‍ റിസര്‍വ് ബാങ്കിന് കീഴില്‍ അല്ലാത്തതിനാല്‍ ഇക്കാര്യം ഇന്‍കം ടാക്‌സ് വകുപ്പ് പോലും അറിയുന്നില്ല. നികുതിവെട്ടിപ്പും കള്ളപ്പണ വെളുപ്പിക്കലുമെല്ലാം ഇവിടെ തക്യതിയായി നടക്കുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പോലും ഇക്കാര്യത്തില്‍ നിസഹായരാണ്

കള്ളപ്പണം സൂക്ഷിക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ സ്വയം ബാങ്ക് തുടങ്ങുന്നതായും ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയിട്ടുണ്ട്. ഇതിന് ഇടത് വലത് മുന്നണി ഭേദമില്ല. സ്വര്‍ണ്ണ നിക്ഷേപത്തിനൊപ്പം മറ്റ് പലതും കിട്ടുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഏജന്‍സികള്‍.

കേരള ബാങ്ക് രൂപീകരിച്ചത് തന്നെ ഇതിന് വേണ്ടിയാണെന്നാണ് ദേശീയ അന്വേഷണ ഏജന്‍സി കരുതുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന സഹകരണസംഘങ്ങളുടെ തുച്ഛമായ കിട്ടാകടം ഏറ്റെടുത്ത് കൊണ്ടായിരുന്നു സര്‍ക്കാര്‍ കേരള ബാങ്ക് രൂപീകരിച്ചത്. ഒപ്പം സിപിഎം നിയന്ത്രണത്തിലുള്ള റബ്‌കോയുടെ 238 കോടി സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു. പ്രളയം നേരിടാനുള്ള പണത്തിനായി സര്‍ക്കാര്‍ നെട്ടോട്ടമോടുന്നതിനിടയിലാണ് റബ്‌കോയുടെ 238 കോടി സര്‍ക്കാര്‍ സ്വമേധയാ അടയ്ക്കാന്‍ തീരുമാനിച്ചത്.

കേരളാ ബാങ്കിന് അംഗീകാരം നല്‍കണമെങ്കില്‍ സംസ്ഥാന സഹകരണബാങ്കിന്റെ കിട്ടാക്കടങ്ങള്‍ ഇല്ലാതാക്കണമെന്ന റിസര്‍വ്വ് ബാങ്കിന്റെ നിര്‍ദേശത്തിന്റെ മറപിടിച്ചാണ് സി പി എം തങ്കളുടെ നിയന്ത്രണത്തിലുള്ള പ്രൈമറി സഹകരണ സംഘങ്ങളെ രക്ഷപ്പെടുത്തിയത്. ഇതെല്ലാം രാഷ്ട്രീയ നേതാക്കള്‍ക്ക് വേണ്ടിയാണെന്നാണ് റിപ്പോര്‍ട്ട്. സഹകരണ സംഘങ്ങള്‍ നിലനിന്നാല്‍ മാത്രമേ രാഷ്ട്രീയ നേതാക്കളുടെ പണം സുരക്ഷിതമാക്കാന്‍ കഴിയൂ.

പ്രളയത്തിന് പിരിച്ച പണം കൊണ്ടാണ് സര്‍ക്കാര്‍ സഹകരണ ബാങ്കുകളെ നിലനിര്‍ത്തിയത്. കോടികള്‍ കൊടുത്ത് സഹകരണ ബാങ്കുകളെ നിലനിര്‍ത്തണമെങ്കില്‍ അതിന് പിന്നില്‍ വ്യക്തമായ ഉദ്ദേശ്യലക്ഷ്യങ്ങളുണ്ടെന്നാണ് ദേശീയ അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്.

12000 ല്‍ അധികം വരുന്ന കേരളത്തിലെ സഹകരണസംഘങ്ങള്‍ കള്ളപണ നിക്ഷേപം ഉണ്ടെന്ന് മുമ്പും കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കേരളത്തിലെ വലത് ഇടത് സ്വാധീനത്തില്‍ അന്വേഷണം വഴിമുട്ടി. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതെല്ലാം നിഷേധിക്കുന്നു. സഹകരണ പ്രസ്ഥാനത്തിന്റെ കാവലാളായി സ്വയം കരുതുന്നവരാണ് കേരളത്തിലെ ഇടതുപക്ഷം. അതിനവര്‍ സാധാരണക്കാരെയാണ് കൂട്ടുപിടിക്കുന്നത്.സഹകരണ പ്രസ്ഥാനം പൊളിഞ്ഞാല്‍ സാധാരണക്കാര്‍ പട്ടിണി കിടക്കുമെന്നാണ് സി പി എം പറയുന്നത്. എന്നാല്‍ സി പി എം എക്കാലവും ചെയ്യുന്നത് പോലെ സാധാരണക്കാരുടെ പേരില്‍ സ്വന്തം നിക്ഷേപങ്ങള്‍ വളര്‍ത്തുകയാണ് ലക്ഷ്യം. കേരളത്തിലെ സഹകരണ ബാങ്കുകളില്‍ 90 ശതമാനവും ഭരിക്കുന്നത് സി പി എം ആണ്. കോണ്‍ഗ്രസിന്റെ കൈയില്‍ ബാങ്കുകള്‍ നാമമാത്രമാണ്. യുഡി എഫ് സര്‍ക്കാരിന്റെ കാലത്ത് സഹകരണബാങ്കുകളെ പ്രേത്സാഹിപ്പിക്കാത്തതിന്റെ പ്രധാന കാരണം ബാങ്കുകള്‍ ഭരിക്കുന്നത് സി പി എം ആണെന്നതാണ്.

തിരുവനന്തപുരം എസ് ബി ഐയില്‍ പരിശോധന നടത്തിയ ദേശീയ അന്വേഷണ ഏജന്‍സി സ്വപ്നക്ക് സഹകരണ ബാങ്കുകളില്‍ നിക്ഷേപമുണ്ടെന്ന സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി നടത്തിയ അന്വേഷണങ്ങളില്‍ ബിനീഷ് കോടിയേരി ഉള്‍പ്പെടെയുള്ളവര്‍ക്ക് വന്‍ നിക്ഷേപം കണ്ടെത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഏജന്‍സികള്‍ അന്വേഷണം നടത്തുന്നത്. ഏറ്റവും പുതിയതാണ് മന്ത്രി ജയരാജന്റേത്.

ദേശീയ അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടാല്‍ സഹകരണ ബാങ്കുകള്‍ ലോക്കറിന്റെയും നിക്ഷേപത്തിന്റെ വിശദാംശങ്ങള്‍ അവര്‍ക്ക് നല്‍കേണ്ടി വരും. ഇല്ലെങ്കില്‍ അവ പിടിച്ചെടുക്കാനുള്ള അധികാരം അന്വേഷണ ഏജന്‍സികള്‍ക്കുണ്ട്. അവിടെ കൊച്ചുവര്‍ത്തമാനങ്ങള്‍ക്കൊന്നും യാതൊരു പ്രസക്തിയുമില്ല.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (46 minutes ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (1 hour ago)

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന എന്ന നിലയില്‍ പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുകയെന്ന കാഴ്‌ചപ്പാടാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചത്; സംസ്ഥാ  (1 hour ago)

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!  (1 hour ago)

ഹരി ഒരു വ്യക്തിയെ മാത്രമല്ല, കുടുംബങ്ങളെയും സമൂഹത്തെയും തകർക്കുന്ന മഹാവിപത്ത്; യുവജനങ്ങളെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കാൻ സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സമൂഹം കൈകോർക്കണമെന്ന് ആഭ്യന്തര മ  (1 hour ago)

മരുമകന്റെ ദുർനടപ്പ് വിദേശത്തുള്ള മകളെ വിളിച്ചറിയിച്ചതിന് ഭാര്യാമാതാവിന് നേരെ ക്രൂരമായലൈംഗിക പീഡനം. കൊല്ലം കുണ്ടറയിലാണ് കൊടും ക്രൂരത അരങ്ങേറിയിത്. വീട്ടുമുറ്റത്ത് നിന്നും ഗർഭനിരോധന ഉറ കണ്ടത് വിദേശത്തുള  (1 hour ago)

ശോഭയെ ഒതുക്കി വൻ നീക്കം; പാർട്ടിക്കുള്ളിലെ ശത്രുക്കളെ സംഹരിച്ച് പെണ്ണൊരുത്തി...! ശോഭാ സുരേന്ദ്രൻ കേന്ദ്രമന്ത്രിസഭയിലേക്ക്?  (1 hour ago)

1 മാസം മുൻപ് കൂട്ടുകാരി തൂങ്ങി മരിച്ചു പിന്നാലെ പൊട്ടിക്കരച്ചിലും നിലവിളിയും കാട്ടാക്കടയിൽ 15-ക്കാരി തൂങ്ങിമരിച്ചു  (1 hour ago)

തലകറങ്ങി നടക്കാൻ വയ്യാതെ വീണ..കാറിലിരുന്ന് പൊട്ടിച്ചിരിച്ച് റിയാസ്..നിവര്‍ത്തികെട്ട്‌, വീണ വിജയനെ ചതിച്ചു..! പിഴിഞ്ഞെടുത്ത് ED  (2 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതിയുടെ ജാമ്യത്തിനായി പ്രോസിക്യൂഷൻ ഒത്തുകളിച്ചെന്ന് പൊലീസ്  (2 hours ago)

പോലീസുകാർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു എന്ന എസ്എഫ്ഐ ആരോപണവും വ്യാജം; ഷർട്ട്‌ കീറാതെ ഷർട്ടിനുള്ളിലെ ശരീരത്തിൽ മാത്രം മുറിവ് ഉണ്ടാക്കുന്ന ആ പ്രത്യേകതരം ബ്ലേഡ്നെ പറ്റി പോലീസ് അന്വേഷിച്ചു; എസ്എഫ്ഐക്കെതിരെ  (2 hours ago)

ഗതാഗത മന്ത്രി സി.പി ജോണ്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി  (2 hours ago)

ലക്ഷ്മിപ്രിയയ്ക്കും ശ്വേതയ്ക്കുമെതിരെ കേസ് കൊടുത്ത് അന്‍സിബ  (2 hours ago)

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തല്‍: കേരളത്തോട് പുതിയ വിദഗ്ധ അംഗത്തിന്റെ നാമനിര്‍ദേശം ആവശ്യപ്പെട്ടു  (3 hours ago)

പുതിയനയം മദ്യക്കമ്പനികള്‍ക്കു വേണ്ടി;മുഖ്യമന്ത്രിയുടെ നടപടി ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കാനുള്ളതാണെന്ന് തിരിച്ചറിയണമെന്ന് എം.വി ഗോവിന്ദന്‍  (3 hours ago)

Malayali Vartha Recommends