Widgets Magazine
16
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...


ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങൾ ഉണ്ട്: ഒരു അവതാരങ്ങളെയും പ്രോത്സാഹിപ്പിച്ചിട്ടില്ല... വഴിപ്പെട്ട് പ്രവർത്തിച്ചിട്ടില്ല: സംതൃപ്തിയോടെയാണ് പടിയിറങ്ങിയതെന്ന് മുന്‍ പ്രസിഡന്റ് പി എസ്‌ പ്രശാന്ത്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി കെ ജയകുമാർ ചുമതലയേറ്റു...


യുവതിയെ ചവിട്ടിത്തള്ളിയിട്ട കേസിൽ പ്രതിയുമായി കോട്ടയത്ത് തെളിവെടുപ്പ്..സുരേഷ്‌കുമാറിനെയാണ് തെളിവെടുപ്പിനായി കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചത്..


ചന്ദ്രയാൻ-3പേടകം സ്വമേധയാ ചന്ദ്രന്റെ ഭ്രമണ വലയത്തിൽ തിരിച്ചെത്തി...ഇതറിഞ്ഞതോടെ വല്ലാത്ത അമ്പരപ്പിലാണ് ശാസ്ത്രലോകം.. നാസ അടക്കം ലോകത്തെ ഒരു ബഹിരാകാശ ശക്തിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല..


കേരളവും തമിഴ്‌നാടും ബംഗാളും അടുത്ത വര്‍ഷം തിരഞ്ഞെടുപ്പിലേക്ക് പോകും..ഇനി തങ്ങള്‍ പിടിച്ചെടുക്കുക ബംഗാളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി..ബിജെപിയുടെ അടുത്ത ലക്ഷ്യം ബംഗാള്‍..

സ്വപ്‌നാ സുരേഷ് എന്ന മാദകസുന്ദരിയും ഇന്ത്യന്‍ കമ്യൂണിസത്തെ ചരിത്രത്തിന്റെ ചവിട്ടുകൊട്ടയില്‍ ചാമ്പലാക്കി? കേരളസംസ്ഥാനം കൂടി അടിപടലം നിലംപൊത്തിയാല്‍ ദേശീയ പാര്‍ട്ടി എന്ന വിലാസം തന്നെ സിപിഎമ്മിന് നഷ്ടമായേക്കാം

26 OCTOBER 2020 05:07 PM IST
മലയാളി വാര്‍ത്ത

അടുത്ത ആറു മാസത്തിനുള്ളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കേരളസംസ്ഥാനം കൂടി അടിപടലം നിലംപൊത്തിയാല്‍ ദേശീയ പാര്‍ട്ടി എന്ന വിലാസം തന്നെ സിപിഎമ്മിന് നഷ്ടമായേക്കാം. അത്തരത്തില്‍ പിണറായി വിജയന്‍ മറ്റൊരു മണിക് സര്‍ക്കാരായി മാറിയേക്കാം. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മഹത്തായ നൂറാം വാര്‍ഷികവര്‍ഷത്തില്‍ പാര്‍ട്ടിയുടെ വിലാസവും അടിവേരും രാജ്യതായി

ചരിത്രം പാര്‍ട്ടിയുടെ ചരമക്കുറിപ്പ് എഴുതുമോ എന്നതാണ് കാത്തിരുന്നു കാണേണ്ടത്. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ കോവിഡ് മഹാമാരിയും സ്വപ്‌നാ സുരേഷ് എന്ന മാദകസുന്ദരിയും ഇന്ത്യന്‍ കമ്യൂണിസത്തെ ചരിത്രത്തിന്റെ ചവിട്ടുകൊട്ടയില്‍ ചാമ്പലാക്കി എന്ന് വിധിയെഴുത്തുണ്ടായാല്‍ അതിശയംവേണ്ട. അര നൂറ്റാണ്ടു മുന്‍പ്, അതായത് ഇന്ത്യയില്‍ ഇരുപതില്‍ താഴെമാത്രം സംസ്ഥാനങ്ങളുണ്ടായിരുന്ന കാലത്ത് ഒന്‍പതു സംസ്ഥാനങ്ങളില്‍ എംപിയോ എംഎല്‍എയോ ഉണ്ടായിരുന്ന കമ്യൂണിസ്റ്റു പാര്‍ട്ടിക്ക് ഇന്ന് പേരിനെങ്കിലും വിലാസമുള്ളത് വലിപ്പത്തില്‍ തുലോം ചെറിയ സംസ്ഥാനമായ കേരളത്തില്‍ മാത്രമാണ്. തൃപുരയിലെ നായകന്‍ മണിക് സര്‍ക്കാര്‍ പാര്‍ട്ടിതാളിലെ ഓര്‍മചിത്രമായി. പശ്ചിമ ബംഗാളിലെ ജ്യോതി ബാസു, ബുദ്ധ് ദേവ് ഭട്ടാചാര്യ മഹാരഥന്‍മാരുടെ യുഗവും അസ്തമിച്ചുപോയിരിക്കുന്നു.

നാല്‍പതോളം എംപിമാരെ ലോക്‌സഭയിലും പത്തോളം പേരെ രാജ്യസഭയിലും ഒരേ സമയം ഇരുത്തിയ സിപിഎം പാര്‍ട്ടിക്ക് ഇന്ന് ലോക് സഭയിലും രാജ്യസഭയിലും കൂടിയുള്ളത് പത്തില്‍താഴെ പ്രതിനിധികള്‍. ഇടവേളയില്ലാതെ കാല്‍ നൂറ്റാണ്ടു സിപിഎം ഭരിച്ച തൃപുരയിലെ രണ്ടേ രണ്ടു ലോക്‌സഭാ സീറ്റുകളിലും കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം മൂന്നാം സ്ഥാനത്തായിരുന്നു. 2018ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപുരയിലെ 35 സീറ്റുകള്‍ ബിജെപി തനിച്ചു പിടിച്ചപ്പോള്‍ സിപിഎം കേവലം 16 സീറ്റുകളില്‍ ചുരുങ്ങി പേരിനു മാത്രം പ്രതിപക്ഷമായി. തൃപുരയിലെ പ്രാദേശിക പാര്‍ട്ടിയായ ഇന്‍ഡിജനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് തൃപുരയും പിടിച്ചെടുത്തു അവിടെ എട്ടു നിയമസഭാ സീറ്റുകള്‍.
തൃപുരയിലെ രണ്ടു ലോക്‌സഭാ സീറ്റുകളിലും താമരക്കൊടി തരംഗമായി മാറിയപ്പോള്‍ വെറുതെ കാഴ്ചക്കാരായി നിന്ന കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തെത്തി. 2019ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിലെ 42 ലോക്‌സഭാ സീറ്റുകളിലും പാര്‍ട്ടി അടിപടലം തകര്‍ന്നുപോയി. 20 എംപിമാരുള്ള കേരളസംസ്ഥാനത്തില്‍ കിട്ടിയത് ഒരേ ഒരു സീറ്റ്. തമിഴ് നാട്ടിലെ പ്രാദശേകസഖ്യബലത്തിലും ജയിച്ചുകയറി ഒരേയൊരാള്‍.

ഇത്രത്തോളം ദയനീയമായ നിലയിലാണ് ആറു മാസത്തിനുള്ളില്‍ സിപിഎം പശ്ചിമബംഗാളിലും കേരളത്തിലും നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പോളിറ്റ് ബ്യൂറോയ്ക്കും കേന്ദ്ര കമ്മിറ്റിക്കും എത്തുപിടിയും കിട്ടുന്നില്ല എങ്ങനെ പിടിച്ചു നില്‍ക്കാനാകുമെന്ന്. ഏക പ്രതീക്ഷയായിരുന്ന കേരളത്തിലെ സിപിഎമ്മിന്റെ പ്രതിക്ഷീകളെ കള്ളക്കടത്തുകാരി സ്വപ്‌നാ സുരേഷ് കൊച്ചിയിലെ ഫ്‌ളാറ്റുകള്‍ വീഴ്ത്തിയതുപോലെ നിലംപരിശാക്കി. പശ്ചിമ ബംഗാളില്‍ എങ്ങനെയും കോണ്‍ഗ്രസിനെ ഒരുമിച്ചുകൂട്ടി രണ്ടക്കം കടക്കാന്‍ തത്രപ്പെടുകയാണ് അവിടത്തെ ഇടതുപക്ഷ പ്രസ്ഥാനം. അവിടെ ആര്‍എസ്പിയും സിപിഐയുമൊക്കെ പണ്ടേ മണ്ണടിഞ്ഞുപോയിരിക്കുന്നു. ബംഗാള്‍ നിയമസഭയിലെ 294 അംഗ നിയമസഭാ സീറ്റില്‍ 2015ല്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് വാരിക്കൂട്ടിയത് 221 സീറ്റുകള്‍. 24 സീറ്റുകള്‍ ലഭിച്ച കോണ്‍ഗ്രസിനും പിന്നില്‍ 21 സീറ്റുകള്‍ മാത്രമാണ് ഇന്നു സിപിഎമ്മിനു പശ്ചിമബംഗാളിലുണ്ടത്. പാര്‍ട്ടിയുടെ പത്രവും ചെങ്കൊടി പുതപ്പിച്ച പാട്ടി ഓഫീസുകളും ഏറെക്കുറെ അടച്ചുപൂട്ടലിന്റെ വക്കിലാണ്. പല ഓഫീസുകളും മമതാ ബാനര്‍ജിയുടെ തൃണമൂല്‍ തരിപ്പണമാക്കുകയും ചെയ്തു.

കഴിഞ്ഞ നിയമസഭയിലും ബിജെക്കു ലഭിച്ചു 16 സീറ്റുകള്‍. അതേ റണ്‍വേയില്‍ നിന്നു കുതിച്ചുയര്‍ന്ന ബിജെപി 2019ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ 16 എംപിമാരെ ലോക് സഭയിലെത്തിച്ചു. 22 സീറ്റിലേക്കു ചുരുങ്ങി തിളക്കം മങ്ങിയ തൃണൂല്‍ കോണ്‍ഗ്രസിനും പിന്നില്‍ കോണ്‍ഗ്രസിനും കിട്ടി രണ്ടുസീറ്റുകള്‍. സിപിഎം പശ്ചിമ ബംഗാളിലെ രാഷ്ട്രീയ ഭൂപടത്തില്‍ നിന്ന് 12 വര്‍ഷം മുന്‍പേ തൂത്തെറിയപ്പെട്ടു. അഭിഭക്തകമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കേരളത്തിനും ബംഗാളിനും തൃപുരയ്ക്കമപ്പുറം പഞ്ചാബിലും ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും ആന്ധ്രാ പ്രദേശിലും തമിഴ് നാട്ടിലും വേരുള്ള ഒരു കാലമുണ്ടായിരുന്നു. അതൊക്കെ പഴയ പ്രതാപ കാലമെന്നേ പറയേണ്ടതുള്ളു. പാര്‍ട്ടിയുടെ പിളര്‍പ്പിനുശേം സിപിഎമ്മും സിപിഐയുമൊക്കെ ചില സംസ്ഥാനങ്ങളില്‍ വേരുറപ്പിച്ച് പന്തലിച്ചെങ്കിലും രാഷ്ട്രീയ കൊടുങ്കാറ്റുകളില്‍ ഓരോയിടത്തും വന്‍മരങ്ങള്‍ നിലപൊത്തിക്കൊണ്ടിരുന്നു. ആ വീഴ്ച ഇക്കൊല്ലം കേരളത്തിലും യാഥാര്‍ഥ്യമായേക്കാം. അതിനിര്‍ണായകമായ മാസങ്ങളിലൂടെ, അതിനേക്കാള്‍ നിര്‍ണായകമായ ദുര്‍ഘട പ്രതിസന്ധിയിലൂടെ സിപിഐ-എം പ്രസ്ഥാനം കടന്നുപോവുകയാണ്. പശ്ചിമ ബംഗാളില്‍ വേണ്ടിവന്നാല്‍ കോണ്‍ഗ്രസിനെക്കൂട്ടി മമതാ ബാനര്‍ജിയ്ക്കു വരെ കീഴടങ്ങാന്‍ ബംഗാളില്‍ സിപിഎം തയാറാകുന്ന ഗതികേട് സിപിഎമ്മിനുവന്നുചേര്‍ന്നിരിക്കുന്നു.

ബിജെപിയുടെ ആരവം ഭയക്കുന്ന മമത ഒരു പക്ഷെ സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും കൂടെ നിറുത്തിയാലും അതിശയം വേണ്ട. പക്ഷെ ബംഗാളില്‍ മമതയുടെ ഭരണം തുടരുമോ
അതോ ബിജെപി തംരഗമായി മാറുമോ എന്നതേ അറിയേണ്ടതുള്ളു. സിപിഎം പത്തില്‍ താഴെസീറ്റുകളിലേക്ക് ചുരുങ്ങാനാണ് സാധ്യത.കേരളത്തില്‍ ഇരട്ടച്ചങ്കന്‍ പിണറായി വിജയന്‍ വീമ്പിളക്കിയിരുന്ന ഭരണ തുടര്‍ച്ച ഇടയ്ക്കിടെ വിളംബരം ചെയ്തുകൊണ്ടിരുന്ന സിപിഎമ്മിന്റെ പ്രതീക്ഷകളെ തരിപ്പണമാക്കിയത് ഇവിടത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കളും ഒപ്പം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരായ ഇപി ജയരാജന്റെയും കടകംപള്ളിയുടെയും ജലീലിന്റെയുമൊക്കെ ചെയ്തികളാണ്. കേരളത്തില്‍ ഒരു മാദകസുന്ദരി കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിത്തറയും അസ്തിത്വവും ആള്‍പ്രമാണിത്വവും അടുത്ത തെരഞ്ഞെടുപ്പോടെ ഇല്ലാതാക്കിയാല്‍അതൊരു ദുരന്തചരിത്രമായി എണ്ണപ്പെടും. അനേകായിരങ്ങള്‍ ജീവനും ജീവിതവും കൊടുത്തു രക്തതിലകം ചാര്‍ത്തിയമഹാപ്രസ്ഥാനം ഒരു സ്വര്‍ണക്കള്ളക്കടത്തുകാരിയിലൂടെ തീര്‍ന്നുപോകുമ്പോള്‍ കാലം എഴുതിയ കനകംമൂലം കാമിനി മൂലം കലഹം ബഹുവിധമുലകില്‍ സുലഭം എന്ന പ്രവചനം എത്രയോ ശരി എന്നു കാലം വിധിയെഴുതും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെത്താന്‍ വൈകിയതിന് കഠിന ശിക്ഷ: 12 കാരിയായ ആറാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം  (1 hour ago)

വിമാനം ലാന്‍ഡ് ചെയ്തതിനിടയില്‍ റണ്‍വേയില്‍ വിഹരിക്കുന്ന ആളെ കണ്ട് ഞെട്ടി അധികൃതര്‍  (1 hour ago)

വട്ടിയൂര്‍ക്കാവില്‍ ഗര്‍ഭിണിയായ ദളിത് യുവതിയുടെ വീട് കയറി ആക്രമണം  (2 hours ago)

പാലത്തായി പീഡനക്കേസ് പ്രതി കെ പത്മരാജനെ ജോലിയില്‍ നിന്ന് പുറത്താക്കി  (2 hours ago)

മാനസിക വെല്ലുവിളി നേരിടുന്ന 21കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (3 hours ago)

പാലത്തായി പീഡനക്കേസിലെ പ്രതി കെ പത്മരാജന് മരണംവരെ ജീവപര്യന്തം : വിധി സന്തോഷമുണ്ടാക്കുന്നതെന്ന് കെ കെ ഷൈലജ ടീച്ചര്‍  (4 hours ago)

ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ട സംഭവം; കാര്യങ്ങള്‍ വിശദീകരിച്ച് കുറ്റം സമ്മതിച്ച് പ്രതി  (4 hours ago)

ഡബിൾ മോഹൻ, സാൻ്റെൽ മോഹൻ, ചിന്ന വീരപ്പൻ വിലായത്ത് ബുദ്ധയിലെ പ്രഥി രാജ് സുകുമാരൻ്റെ കഥാപാത്രങ്ങൾ; വിലായത്ത് ബുദ്ധ ഒഫീഷ്യൽ ട്രയിലർ എത്തി!!  (5 hours ago)

43 കാരിയുടെ കണ്ണില്‍ നിന്ന് ജീവനോടെ പുറത്തെടുത്തത് 10 സെന്റിമീറ്റര്‍ നീളത്തിലുള്ള വിര  (5 hours ago)

കാസര്‍ഗോഡ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍  (6 hours ago)

ലോക പ്രമേഹദിനം: ഗവ. സൈബർ പാർക്കിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു...  (7 hours ago)

തമിഴ്‌നാട്ടിലെ ക്രിമിനല്‍ കേസ് പ്രതികള്‍ വര്‍ക്കലയില്‍ അറസ്റ്റില്‍  (7 hours ago)

പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...  (7 hours ago)

പ്രതി മദ്യപിച്ച ബാറിലും തെളിവെടുപ്പ്  (7 hours ago)

പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ 22കാരന്‍ പിടിയില്‍  (7 hours ago)

Malayali Vartha Recommends