Widgets Magazine
15
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയാണ് യഥാര്‍ത്ഥ കളി... പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു


കെടിയു- ഡിജിറ്റൽ വിസി നിയമന തർക്കം ശക്തമായി തുടരുന്നതിനിടെ ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല: അപ്പീലിലെ വിധി വന്നതിന് ശേഷം തുടർ നടപടികൾ; നാളെ മുൻ‌കൂർ ജാമ്യം തള്ളിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ നീക്കം...


പൊലീസ് വാഹനം തകർത്തതടക്കം ചുമത്തി, പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്: സിപിഎമ്മിന്റെ അറിയപ്പെടുന്ന ഗുണ്ടകളാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്ന് ഡിസിസി പ്രസിഡന്റ്...


അധികാരം തലക്ക് പിടിച്ച പെരുമാറ്റമാണ് സിപിഐഎം നേതാക്കൾക്ക്; രാഹുൽ വിഷയം വാർത്ത ആയി ! ജനങ്ങളെ അത് സ്വാധീനിച്ചു.. തുടർ ഭരണ പ്രചരണം യുഡിഎഫിന് ഗുണം ചെയ്തു: പിണറായിയ്ക്ക് നേരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ...

സ്വപ്‌നാ സുരേഷ് എന്ന മാദകസുന്ദരിയും ഇന്ത്യന്‍ കമ്യൂണിസത്തെ ചരിത്രത്തിന്റെ ചവിട്ടുകൊട്ടയില്‍ ചാമ്പലാക്കി? കേരളസംസ്ഥാനം കൂടി അടിപടലം നിലംപൊത്തിയാല്‍ ദേശീയ പാര്‍ട്ടി എന്ന വിലാസം തന്നെ സിപിഎമ്മിന് നഷ്ടമായേക്കാം

26 OCTOBER 2020 05:07 PM IST
മലയാളി വാര്‍ത്ത

അടുത്ത ആറു മാസത്തിനുള്ളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കേരളസംസ്ഥാനം കൂടി അടിപടലം നിലംപൊത്തിയാല്‍ ദേശീയ പാര്‍ട്ടി എന്ന വിലാസം തന്നെ സിപിഎമ്മിന് നഷ്ടമായേക്കാം. അത്തരത്തില്‍ പിണറായി വിജയന്‍ മറ്റൊരു മണിക് സര്‍ക്കാരായി മാറിയേക്കാം. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മഹത്തായ നൂറാം വാര്‍ഷികവര്‍ഷത്തില്‍ പാര്‍ട്ടിയുടെ വിലാസവും അടിവേരും രാജ്യതായി

ചരിത്രം പാര്‍ട്ടിയുടെ ചരമക്കുറിപ്പ് എഴുതുമോ എന്നതാണ് കാത്തിരുന്നു കാണേണ്ടത്. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ കോവിഡ് മഹാമാരിയും സ്വപ്‌നാ സുരേഷ് എന്ന മാദകസുന്ദരിയും ഇന്ത്യന്‍ കമ്യൂണിസത്തെ ചരിത്രത്തിന്റെ ചവിട്ടുകൊട്ടയില്‍ ചാമ്പലാക്കി എന്ന് വിധിയെഴുത്തുണ്ടായാല്‍ അതിശയംവേണ്ട. അര നൂറ്റാണ്ടു മുന്‍പ്, അതായത് ഇന്ത്യയില്‍ ഇരുപതില്‍ താഴെമാത്രം സംസ്ഥാനങ്ങളുണ്ടായിരുന്ന കാലത്ത് ഒന്‍പതു സംസ്ഥാനങ്ങളില്‍ എംപിയോ എംഎല്‍എയോ ഉണ്ടായിരുന്ന കമ്യൂണിസ്റ്റു പാര്‍ട്ടിക്ക് ഇന്ന് പേരിനെങ്കിലും വിലാസമുള്ളത് വലിപ്പത്തില്‍ തുലോം ചെറിയ സംസ്ഥാനമായ കേരളത്തില്‍ മാത്രമാണ്. തൃപുരയിലെ നായകന്‍ മണിക് സര്‍ക്കാര്‍ പാര്‍ട്ടിതാളിലെ ഓര്‍മചിത്രമായി. പശ്ചിമ ബംഗാളിലെ ജ്യോതി ബാസു, ബുദ്ധ് ദേവ് ഭട്ടാചാര്യ മഹാരഥന്‍മാരുടെ യുഗവും അസ്തമിച്ചുപോയിരിക്കുന്നു.

നാല്‍പതോളം എംപിമാരെ ലോക്‌സഭയിലും പത്തോളം പേരെ രാജ്യസഭയിലും ഒരേ സമയം ഇരുത്തിയ സിപിഎം പാര്‍ട്ടിക്ക് ഇന്ന് ലോക് സഭയിലും രാജ്യസഭയിലും കൂടിയുള്ളത് പത്തില്‍താഴെ പ്രതിനിധികള്‍. ഇടവേളയില്ലാതെ കാല്‍ നൂറ്റാണ്ടു സിപിഎം ഭരിച്ച തൃപുരയിലെ രണ്ടേ രണ്ടു ലോക്‌സഭാ സീറ്റുകളിലും കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം മൂന്നാം സ്ഥാനത്തായിരുന്നു. 2018ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപുരയിലെ 35 സീറ്റുകള്‍ ബിജെപി തനിച്ചു പിടിച്ചപ്പോള്‍ സിപിഎം കേവലം 16 സീറ്റുകളില്‍ ചുരുങ്ങി പേരിനു മാത്രം പ്രതിപക്ഷമായി. തൃപുരയിലെ പ്രാദേശിക പാര്‍ട്ടിയായ ഇന്‍ഡിജനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് തൃപുരയും പിടിച്ചെടുത്തു അവിടെ എട്ടു നിയമസഭാ സീറ്റുകള്‍.
തൃപുരയിലെ രണ്ടു ലോക്‌സഭാ സീറ്റുകളിലും താമരക്കൊടി തരംഗമായി മാറിയപ്പോള്‍ വെറുതെ കാഴ്ചക്കാരായി നിന്ന കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തെത്തി. 2019ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിലെ 42 ലോക്‌സഭാ സീറ്റുകളിലും പാര്‍ട്ടി അടിപടലം തകര്‍ന്നുപോയി. 20 എംപിമാരുള്ള കേരളസംസ്ഥാനത്തില്‍ കിട്ടിയത് ഒരേ ഒരു സീറ്റ്. തമിഴ് നാട്ടിലെ പ്രാദശേകസഖ്യബലത്തിലും ജയിച്ചുകയറി ഒരേയൊരാള്‍.

ഇത്രത്തോളം ദയനീയമായ നിലയിലാണ് ആറു മാസത്തിനുള്ളില്‍ സിപിഎം പശ്ചിമബംഗാളിലും കേരളത്തിലും നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പോളിറ്റ് ബ്യൂറോയ്ക്കും കേന്ദ്ര കമ്മിറ്റിക്കും എത്തുപിടിയും കിട്ടുന്നില്ല എങ്ങനെ പിടിച്ചു നില്‍ക്കാനാകുമെന്ന്. ഏക പ്രതീക്ഷയായിരുന്ന കേരളത്തിലെ സിപിഎമ്മിന്റെ പ്രതിക്ഷീകളെ കള്ളക്കടത്തുകാരി സ്വപ്‌നാ സുരേഷ് കൊച്ചിയിലെ ഫ്‌ളാറ്റുകള്‍ വീഴ്ത്തിയതുപോലെ നിലംപരിശാക്കി. പശ്ചിമ ബംഗാളില്‍ എങ്ങനെയും കോണ്‍ഗ്രസിനെ ഒരുമിച്ചുകൂട്ടി രണ്ടക്കം കടക്കാന്‍ തത്രപ്പെടുകയാണ് അവിടത്തെ ഇടതുപക്ഷ പ്രസ്ഥാനം. അവിടെ ആര്‍എസ്പിയും സിപിഐയുമൊക്കെ പണ്ടേ മണ്ണടിഞ്ഞുപോയിരിക്കുന്നു. ബംഗാള്‍ നിയമസഭയിലെ 294 അംഗ നിയമസഭാ സീറ്റില്‍ 2015ല്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് വാരിക്കൂട്ടിയത് 221 സീറ്റുകള്‍. 24 സീറ്റുകള്‍ ലഭിച്ച കോണ്‍ഗ്രസിനും പിന്നില്‍ 21 സീറ്റുകള്‍ മാത്രമാണ് ഇന്നു സിപിഎമ്മിനു പശ്ചിമബംഗാളിലുണ്ടത്. പാര്‍ട്ടിയുടെ പത്രവും ചെങ്കൊടി പുതപ്പിച്ച പാട്ടി ഓഫീസുകളും ഏറെക്കുറെ അടച്ചുപൂട്ടലിന്റെ വക്കിലാണ്. പല ഓഫീസുകളും മമതാ ബാനര്‍ജിയുടെ തൃണമൂല്‍ തരിപ്പണമാക്കുകയും ചെയ്തു.

കഴിഞ്ഞ നിയമസഭയിലും ബിജെക്കു ലഭിച്ചു 16 സീറ്റുകള്‍. അതേ റണ്‍വേയില്‍ നിന്നു കുതിച്ചുയര്‍ന്ന ബിജെപി 2019ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ 16 എംപിമാരെ ലോക് സഭയിലെത്തിച്ചു. 22 സീറ്റിലേക്കു ചുരുങ്ങി തിളക്കം മങ്ങിയ തൃണൂല്‍ കോണ്‍ഗ്രസിനും പിന്നില്‍ കോണ്‍ഗ്രസിനും കിട്ടി രണ്ടുസീറ്റുകള്‍. സിപിഎം പശ്ചിമ ബംഗാളിലെ രാഷ്ട്രീയ ഭൂപടത്തില്‍ നിന്ന് 12 വര്‍ഷം മുന്‍പേ തൂത്തെറിയപ്പെട്ടു. അഭിഭക്തകമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കേരളത്തിനും ബംഗാളിനും തൃപുരയ്ക്കമപ്പുറം പഞ്ചാബിലും ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും ആന്ധ്രാ പ്രദേശിലും തമിഴ് നാട്ടിലും വേരുള്ള ഒരു കാലമുണ്ടായിരുന്നു. അതൊക്കെ പഴയ പ്രതാപ കാലമെന്നേ പറയേണ്ടതുള്ളു. പാര്‍ട്ടിയുടെ പിളര്‍പ്പിനുശേം സിപിഎമ്മും സിപിഐയുമൊക്കെ ചില സംസ്ഥാനങ്ങളില്‍ വേരുറപ്പിച്ച് പന്തലിച്ചെങ്കിലും രാഷ്ട്രീയ കൊടുങ്കാറ്റുകളില്‍ ഓരോയിടത്തും വന്‍മരങ്ങള്‍ നിലപൊത്തിക്കൊണ്ടിരുന്നു. ആ വീഴ്ച ഇക്കൊല്ലം കേരളത്തിലും യാഥാര്‍ഥ്യമായേക്കാം. അതിനിര്‍ണായകമായ മാസങ്ങളിലൂടെ, അതിനേക്കാള്‍ നിര്‍ണായകമായ ദുര്‍ഘട പ്രതിസന്ധിയിലൂടെ സിപിഐ-എം പ്രസ്ഥാനം കടന്നുപോവുകയാണ്. പശ്ചിമ ബംഗാളില്‍ വേണ്ടിവന്നാല്‍ കോണ്‍ഗ്രസിനെക്കൂട്ടി മമതാ ബാനര്‍ജിയ്ക്കു വരെ കീഴടങ്ങാന്‍ ബംഗാളില്‍ സിപിഎം തയാറാകുന്ന ഗതികേട് സിപിഎമ്മിനുവന്നുചേര്‍ന്നിരിക്കുന്നു.

ബിജെപിയുടെ ആരവം ഭയക്കുന്ന മമത ഒരു പക്ഷെ സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും കൂടെ നിറുത്തിയാലും അതിശയം വേണ്ട. പക്ഷെ ബംഗാളില്‍ മമതയുടെ ഭരണം തുടരുമോ
അതോ ബിജെപി തംരഗമായി മാറുമോ എന്നതേ അറിയേണ്ടതുള്ളു. സിപിഎം പത്തില്‍ താഴെസീറ്റുകളിലേക്ക് ചുരുങ്ങാനാണ് സാധ്യത.കേരളത്തില്‍ ഇരട്ടച്ചങ്കന്‍ പിണറായി വിജയന്‍ വീമ്പിളക്കിയിരുന്ന ഭരണ തുടര്‍ച്ച ഇടയ്ക്കിടെ വിളംബരം ചെയ്തുകൊണ്ടിരുന്ന സിപിഎമ്മിന്റെ പ്രതീക്ഷകളെ തരിപ്പണമാക്കിയത് ഇവിടത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കളും ഒപ്പം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരായ ഇപി ജയരാജന്റെയും കടകംപള്ളിയുടെയും ജലീലിന്റെയുമൊക്കെ ചെയ്തികളാണ്. കേരളത്തില്‍ ഒരു മാദകസുന്ദരി കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിത്തറയും അസ്തിത്വവും ആള്‍പ്രമാണിത്വവും അടുത്ത തെരഞ്ഞെടുപ്പോടെ ഇല്ലാതാക്കിയാല്‍അതൊരു ദുരന്തചരിത്രമായി എണ്ണപ്പെടും. അനേകായിരങ്ങള്‍ ജീവനും ജീവിതവും കൊടുത്തു രക്തതിലകം ചാര്‍ത്തിയമഹാപ്രസ്ഥാനം ഒരു സ്വര്‍ണക്കള്ളക്കടത്തുകാരിയിലൂടെ തീര്‍ന്നുപോകുമ്പോള്‍ കാലം എഴുതിയ കനകംമൂലം കാമിനി മൂലം കലഹം ബഹുവിധമുലകില്‍ സുലഭം എന്ന പ്രവചനം എത്രയോ ശരി എന്നു കാലം വിധിയെഴുതും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹിയില്‍ കനത്ത പുകമഞ്ഞിനെ തുടര്‍ന്ന് നിരവധി വിമാന, ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി  (6 minutes ago)

അമ്മയെയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (10 minutes ago)

പ്ലസ് ടു വിദ്യാര്‍ഥികളെ അധ്യാപകനും സുഹൃത്തുക്കളും ക്രൂരമായി മര്‍ദിച്ചതായി പരാതി  (15 minutes ago)

കാറിൽ ചാക്കിനുള്ളിലായിരുന്നു മൃതദേഹം  (2 hours ago)

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം...  (2 hours ago)

ബേബി ജോണിന്റെ മകനും ആർഎസ്‌പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിന്റെ ജ്യേഷ്‌ഠ സഹോദരനുമായ ഷാജി ബേബി ജോൺ നിര്യാതനായി  (3 hours ago)

വഴി മാറ് ..വഴി മാറ് ....! സ്കൂട്ടറിൽ ക്ഷേത്ര ദർശനത്തിനിറങ്ങി രാഹുൽ ..! ഞെട്ടിവിറച്ച് അവർ ഓടി SIT... പൊട്ടിച്ചിരിച്ച് ഷാഫി  (3 hours ago)

ക്രിസ്മസ് അവധിക്കുശേഷം പരിഗണിക്കാനായി കോടതി ഹർജി മാറ്റി....  (3 hours ago)

രാഹുലിന് പൂങ്കുഴലിയുടെ മുന്നറിയിപ്പ്...!പത്തനംതിട്ട വിട്ടുപോകരുത്ത്...!കാവലിരിക്കുന്ന SIT-ക്ക് രാഹുലിന്റെ വക കട്ടൻ  (3 hours ago)

വ്യാപാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി..  (4 hours ago)

ബസ് പൂർണമായും കത്തി നശിച്ചു  (4 hours ago)

ദിലീപ് സന്നിധാനത്ത്.  (4 hours ago)

അപൂർവ ‘ഡബിൾ’ നേടുന്ന ആദ്യ ഇന്ത്യൻ താരം  (4 hours ago)

ഡോളറിനെതിരെ രൂപയുടെ മുല്യത്തിൽ  (4 hours ago)

ഇന്ത്യന്‍ മാജിക്ക് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി....  (5 hours ago)

Malayali Vartha Recommends