സ്വപ്നയുടെ ജീവിതം...ഇതെന്താ ഇങ്ങനെ... കോടികളിൽ മയങ്ങിയ ആർഭാട ജീവിതം! പക്ഷെ മക്കളുടെ സ്‌കൂള്‍ ഫീസിലും ക്രെഡിറ്റ് കാര്‍ഡിലും കുടിശിക! ഇ.ഡിയെ വീണ്ടും കുഴപ്പിച്ച് സ്വപ്ന

ഒരേ സമയം യു എ ഇ കോണ്‍സുലേറ്റിലും സെക്രട്ടേറിയറ്റിലും പിടിപാട്, മുഖ്യമന്ത്രിയുടെ അതിശക്തനായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചരട് കയ്യില്‍, പോരാത്തതിന് ലോക്കറില്‍ കോടികളും സ്വര്‍ണവും. ഇങ്ങനെയായിരുന്നു പുറത്ത് വന്ന റിപ്പോർട്ടുകൾ.
എന്നാലിപ്പോഴിതാ മക്കളുടെ കോളജ്, സ്‌കൂള്‍ ഫീസ് അടയ്‌ക്കുന്നതില്‍ സ്വപ്‌ന സുരേഷ് പലപ്പോഴും വീഴ്‌ച വരുത്തിയിരുന്നെന്ന് ഇ.ഡിയുടെ കണ്ടെത്തല്‍. പണമടയ്‌ക്കാത്തതിനാല്‍ ക്രെഡിറ്റ് കാര്‍ഡ് ബില്‍ പലപ്പോഴും കുടിശികയായിട്ടുണ്ട്.
ലോക്കറിലെ പണവും സ്വര്‍ണവും സ്വന്തമായിരുന്നെങ്കില്‍ ഇങ്ങനെ വരില്ലായിരുന്നെന്ന് ഇ.ഡി. കണക്കുകൂട്ടുന്നു. സ്വപ്‌നയുടെ ലോക്കറില്‍ കണ്ടെത്തിയ പണത്തിന്റെ ഉടമ ശിവശങ്കറാണെന്ന് അന്വേഷണസംഘം ഉറപ്പിക്കുന്നതിന്റെ കാരണങ്ങളിലൊന്ന് ഇതാണ്. ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണു ലോക്കറിന്റെ സഹഉടമ.
വിമാനത്താവള ജീവനക്കാരിയിൽ നിന്നും നയനന്ത്ര വിഭാഗത്തിലെ ഉന്നതരുമായുള്ള ബന്ധം വരെ നീളുന്ന സ്വപ്നയുടെ ജീവിതം അന്ത്യന്തം നാടകീയമായിരുന്നു. കോൺസുലേറ്റിൽ ജോലി ചെയ്യുമ്പോഴാണ് തലസ്ഥാനത്തെ ഉന്നതരുമായി ബന്ധം സ്ഥാപിക്കുന്നത്. നക്ഷത്ര ഹോട്ടലുകളിലെ പാർട്ടികളിൽ സ്ഥിരം സാന്നിധ്യമായി. നഗരത്തിൽ കോടികൾ ചെലവുവരുന്ന വീടിന്റെ നിർമാണം തുടങ്ങിയെന്നും വിവരമുണ്ട്.
അറബിക് ഉൾപ്പെടെയുള്ള ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്ന സ്വപ്ന കേരളം സന്ദർശിച്ച അറബ് നേതാക്കളുടെ സംഘത്തിൽ പലപ്പോഴും അംഗമായിരുന്നു. സ്വപ്ന സുരേഷ് ജനിച്ചതും വളർന്നതും അബുദാബിയിലാണ്. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ പിതാവിന് അവിടെയായിരുന്നു ജോലി. സ്വപ്ന അബുദാബി വിമാനത്താവളത്തിലെ പാസഞ്ചർ സർവീസ് വിഭാഗത്തിൽ ജോലി ചെയ്തിരുന്നു. വിവാഹിതയായെങ്കിലും പിന്നീടു ബന്ധം വേർപിരിഞ്ഞു. അതിനുശേഷമാണു മകളുമായി തിരുവനന്തപുരത്തെത്തിയത്.
2 വർഷം ട്രാവൽ ഏജൻസിയിൽ ജോലി ചെയ്തു. 2013 ലാണ് എയർ ഇന്ത്യ സാറ്റ്സിൽ ജോലിയിൽ കയറിയത്. 2016 ൽ ക്രൈംബ്രാഞ്ച് കേസിനാസ്പദമായ സംഭവത്തിനു തൊട്ടുപിന്നാലെ അബുദാബിയിലേയ്ക്കു മടങ്ങി. പിന്നെ യുഎഇ കോൺസുലേറ്റിൽ കോൺസുലേറ്റ് ജനറലിന്റെ സെക്രട്ടറിയായി ജോലിയിൽ പ്രവേശിച്ചു. കഴിഞ്ഞവർഷം ജോലി വിട്ടു. ക്രമക്കേടുകളെത്തുടർന്ന് ഇവരെ പുറത്താക്കുകയായിരുന്നുവെന്നും സൂചനയുണ്ട്. എയർ ഇന്ത്യ ഗ്രൗണ്ട് ഹാൻഡ്‌ലിങ് വിഭാഗത്തിലെ ഓഫിസർ എൽ.എസ്. ഷിബുവിനെ കള്ളക്കേസിൽ കുടുക്കിയതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സ്വപ്നയെ 2 തവണ ചോദ്യം ചെയ്തിരുന്നു. ഷിബുവിനെതിരെ കള്ളപ്പരാതി തയാറാക്കിയതും എയർ ഇന്ത്യ എൻക്വയറി കമ്മിറ്റിക്കു മുൻപിൽ വ്യാജപ്പേരിൽ പെൺകുട്ടിയെ ഹാജരാക്കിയതും സ്വപ്ന സമ്മതിച്ചിരുന്നു.
എന്നാൽ മാസങ്ങള്‍ക്ക് മുന്‍പ് വരെ സ്വപ്നജീവിതം നയിച്ച സ്വപ്ന സുരേഷിന്റെ ജീവിതം ഇന്ന് കീഴ്‌മേല്‍ മറിഞ്ഞിരിക്കുകയാണ്. ജയിൽ ജീവിതം സ്വപ്നയുടെ സ്വപനത്തിൽ പോലും ഇല്ലായിരുന്നു എന്ന് വേണമെങ്കിൽ പറയാം.ഇപ്പോൾ വീട്ടില്‍ നിന്ന് മണിയോർഡറായി എത്തിയ 1000 രൂപയാണ് സ്വപ്നയുടെ ഒരേയൊരു ആര്‍ഭാടം.
ഈ രൂപയ്ക്ക് ജയിലിലെ കാന്റീനില്‍ നിന്നും ലഘുഭക്ഷണം വാങ്ങികഴിക്കാന്‍ അനുമതിയുണ്ട്. തിരുവനന്തപുരത്തെ ജയിലില്‍ കഴിയുന്ന സ്വപ്നയുടെ ജീവിത രീതികളും അടിമുടി മാറിയിട്ടുണ്ട്. തനിക്ക് വെജിറ്റേറിയന്‍ ആഹാരങ്ങള്‍ മതിയെന്നാണ് സ്വപ്ന ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. ദിവസവും ദീര്‍ഘനേരം ജയില്‍ വളപ്പിലെ മുരുക ക്ഷേത്രത്തിന് സമീപമാണ് സ്വപ്ന സമയം ചെലവഴിക്കുന്നത്. രാവിലെയും വൈകിട്ടും മുടങ്ങാതെ പ്രാര്‍ത്ഥിക്കും.
https://www.facebook.com/Malayalivartha























