കൈക്കൂലി ആരോപണത്തിൽ എം കെ രാഘവൻ എംപിക്കെതിരെ വിജിലൻസ് അന്വേഷണം നടത്തും . കേസെടുക്കാൻ ലോക്‌സഭാ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിജിലൻസ് കോഴിക്കോട് യൂണിറ്റാണ് കേസ് രജിസ്റ്റർ ചെയ്തത്

കൈക്കൂലി ആരോപണത്തിൽ എം കെ രാഘവൻ എംപിക്കെതിരെ വിജിലൻസ് അന്വേഷണം നടത്തും . കേസെടുക്കാൻ ലോക്‌സഭാ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിജിലൻസ് കോഴിക്കോട് യൂണിറ്റാണ് കേസ് രജിസ്റ്റർ ചെയ്തത്.
ടിവി 9 ചാനലിന്റെ ഒളിക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ്. 2019 ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്താണ് ചാനല്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. ഫൈവ്സ്റ്റാര്‍ ഹോട്ടല്‍ തുടങ്ങാനെന്ന പേരില്‍ ചാനല്‍ എം.കെ. രാഘവനെ സമീപിച്ചിരുന്നു..
ഈ സന്ദർഭത്തിൽ തിരഞ്ഞെടുപ്പ് ചിലവുകള്‍ക്കായി തനിക്ക് അഞ്ച് കോടി രൂപ തരണമെന്ന് എം.കെ. രാഘവന്‍ ആവശ്യപ്പെട്ടുവെന്ന് വെളിവാക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് അന്ന് ചാനല്‍ പുറത്തുവിട്ടത്. ആ തുക ഡല്‍ഹി ഓഫീസില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടുവെന്നും ദൃശ്യത്തിലുണ്ടായിരുന്നു......
തെരഞ്ഞെടുപ്പ് ചെലവിലേക്കായി 5 കോടി രൂപ കോഴ ആവശ്യപ്പെട്ട സംഭവത്തിലും കൈക്കൂലി ആരോപണത്തിലുമാണ് എം കെ രാഘവൻ എം പിക്കെതിരെ വിജിലൻസ് അന്വേഷണം നടത്തുന്നത്
കോടികൾ ചെലവഴിച്ചാണ് താൻ തെരഞ്ഞെടുപ്പിൽ വിജയിച്ചതെന്ന് സ്വകാര്യ ടെലിവിഷൻ ചാനൽ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിൽ രാഘവൻ വിവാദ വെളിപ്പെടുത്തൽ നടത്തിയിട്ടുണ്ട് . ‘ടിവി 9’ ചാനലാണ് ഹോട്ടൽ വ്യവസായിയുടെ കൺസൾട്ടൻസി കമ്പനി പ്രതിനിധികളായെത്തി സംസാരിച്ചത്.
തെരഞ്ഞെടുപ്പ് ചെലവുകൾക്ക് അഞ്ചു കോടി രൂപ ഡൽഹി ഓഫിസിൽ എത്തിക്കാൻ എംപി ആവശ്യപ്പെടുകയായിരുന്നു. 2014 തെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ 20 കോടി ചിലവഴിച്ചെന്നും ഒളിക്യാമറയിൽ വെളിപ്പെടുത്തിയിരുന്നു.
നേരത്തെ കേസന്വേഷണത്തിന് ലോക്‌സഭാ സ്പീക്കറുടെ അനുമതി വേണമെന്നായിരുന്നു നിയമവകുപ്പിന്റെ നിലപാട്. എന്നാൽ വിജിലൻസ് ഡയറക്ടറുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ പിസി ആക്ട് 17 എ അനുസരിച്ചാണ് ഇപ്പോൾ കേസ് രിജസ്റ്റർ ചെയ്തിരിക്കുന്നത്.
ഹോട്ടല്‍ സമുച്ചയത്തിന് ഭൂമി വാങ്ങാന്‍ എന്ന വ്യാജേനയാണ് ചാനല്‍ പ്രതിനിധികള്‍ എം കെ രാഘവനെ സമീപിച്ചത്. ഇടപാടിന് മധ്യസ്ഥത വഹിക്കാന്‍ കോഴ ചോദിച്ചെന്നാണ് ചാനലിന്‍റെ ആരോപണം. എന്നാല്‍ ദൃശ്യങ്ങള്‍ കെട്ടിച്ചമച്ചതാണെന്നായിരുന്നു രാഘവന്‍റെ വാദം.
https://www.facebook.com/Malayalivartha






















