വാളയാര്‍ കേസ് തുടരന്വേഷണത്തിന് റെയില്‍വേ എസ് പി ആര്‍ നിശാന്തിനിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം; തുടരന്വേഷണത്തിന് അനുമതി തേടി അന്വേഷണസംഘം പോക്‌സോ കോടതിയില്‍ ഉടൻ അപേക്ഷ നല്‍കും; കേസ് ഡയറി ഉള്‍പ്പെടെയുള്ള രേഖകൾ പുതിയ സംഘത്തിന് കൈമാറിയതായി പാലക്കാട് എസ് പി
വാളയാര്‍ കേസ് തുടരന്വേഷിക്കാന്‍ റെയില്‍വേ എസ് പി ആര്‍ നിശാന്തിനിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ രൂപവത്കരിച്ചു. പാലക്കാട് ക്രൈ ബ്രാഞ്ച് എസ് പി എഎസ് രാജു, കോഴിക്കോട് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എം ഹേമലത എന്നിവര്‍ അന്വേഷണസംഘത്തിലുണ്ട്. തുടരന്വേഷണത്തിന് അനുമതി തേടി അന്വേഷണസംഘം പോക്‌സോ കോടതിയില്‍ അപേക്ഷ നല്‍കും. കേസ് ഡയറി ഉള്‍പ്പെടെ പുതിയ സംഘത്തിന് കൈമാറിയതായി പാലക്കാട് എസ് പി വ്യക്തമാക്കി.
ജനുവരി ആറിന് വളയാര്‍ കേസിലെ പ്രതികളെ വെറുതെവിട്ട വിചാരണ കേടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസില്‍ പുനര്‍ വിചാരണ നടത്താനും കോടതി ഉത്തരവിട്ടു.സര്‍ക്കാരിന്റെയും കുട്ടികളുടെ അമ്മയുടെയും അപ്പീല്‍ അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. തുടരന്വേഷണത്തിന് വിചാരണ കോടതിയെ സമീപിക്കാനും ഹോക്കോടതിനിര്‍ദേശിച്ചിരുന്നു. അന്വേഷണസംഘത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ആവശ്യമെങ്കില്‍ ചേര്‍ക്കുന്നതിന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അനുമതി നല്‍കി.
എന്നാല്‍ വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമുപന്ത്രിക്ക് പെണ്‍കുട്ടികളുടെ അമ്മ നിവേദനം നല്‍കിയരുന്നു. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha