വഞ്ചിയൂര്‍ സബ് ട്രഷറി തട്ടിപ്പ്; ട്രഷറി വകുപ്പിലെ ഉന്നതര്‍ക്കെതിരായ നടപടി സര്‍ക്കാര്‍ താക്കീതിലൊതുക്കി; നടപടി സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സംഘത്തിന്റെ കണ്ടെത്തലിനെ തുടർന്ന്
വഞ്ചിയൂര്‍ സബ് ട്രഷറി തട്ടിപ്പുമായി ബന്ധപ്പെട്ട് ട്രഷറി വകുപ്പിലെ ഉന്നതര്‍ക്കെതിരായ നടപടി സര്‍ക്കാര്‍ താക്കീതിലൊതുക്കി. ഗുരുതര മേല്‍നോട്ട പിഴവ് വരുത്തിയ ട്രഷറി ഡയറക്ടര്‍ എ.എം. ജാഫര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് താക്കീത്. രണ്ടരക്കോടിയിലേറെ സര്‍ക്കാര്‍ പണം വഞ്ചിയൂര്‍ സബ് ട്രഷറി ജീവനക്കാരന് വിരമിച്ച ഓഫിസറുടെ യൂസര്‍നെയിമും പാസ്വേഡും ഉപയോഗിച്ച് തട്ടിയെടുക്കുകയായിരുന്നു.
എ.എം. ജാഫറിനെക്കൂടാതെ ജി.എസ്.ടി ചീഫ് കോഒാഡിനേറ്റര്‍ രാമനാഥന് ഉണ്ണിത്താന്, സംസ്ഥാന കോഒാഡിനേറ്റര്‍ കെ.മോഹന്‍ പ്രകാശ്, ജില്ല കോഒാഡിനേറ്റര്‍ എസ്.എസ്. മണി, വഞ്ചിയൂര്‍ സബ് ട്രഷറിയിലെ സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ എസ്.എ. രാജ്മോഹന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. നിസ്സാര പിഴവുകള്‍ക്ക് സസ്പെന്ഷന് അടക്കം നടപടിയെടുക്കുന്ന ട്രഷറിയിലാണ് ഗുരുതര പിഴവില്‍ താക്കീതില്‍ ശിക്ഷ അവസാനിപ്പിച്ചത്. ധനവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പി. രാജേഷ് കുമാറാണ് താക്കീത് ചെയ്ത് ഉത്തരവിറക്കിയത്. തട്ടിപ്പിനെക്കുറിച്ച് വിശദമായ അന്വേഷണത്തിന് സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഈ സംഘത്തിെന്റ കണ്ടെത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടി.
https://www.facebook.com/Malayalivartha