നല്ലത് ചെയ്താലും അതിൽ ചിലർ എപ്പോഴും കുറ്റങ്ങൾ കണ്ടുപിടിക്കും... വന്ന് വന്ന് കുറ്റപ്പെടുത്തുന്നത് പ്രതിപക്ഷത്തിന്റെ ശീലമായി മാറിയിട്ടുണ്ടെന്ന് ധനമന്ത്രി...

താൻ നല്ലത് ചെയ്യുമ്പോൾ അതിനെല്ലാം ചിലർ കുറ്റം കണ്ട് പിടിക്കുകയാണ് എപ്പോഴും ചെയ്യുന്നതെന്ന് .പറയുകയാണ് നമ്മുടെ ധനമന്ത്രി നിര്‍മലാ സീതാരാമന്‍. കേന്ദ്ര സർക്കാർ അവതരിപ്പിച്ച ബജറ്റിനെതിരായ കോണ്‍ഗ്രസിന്റെ വിമര്‍ശനത്തെ ചൂണ്ടിക്കാട്ടിയാണ് ധനമന്ത്രി ഇത് സൂചിപ്പിച്ചത്.
പാവപ്പെട്ടവര്‍ക്കു വേണ്ടി നടപടികള്‍ സ്വീകരിച്ചിട്ടും കേന്ദ്രത്തെ നിരന്തരം കുറ്റപ്പെടുത്തുന്നത് പ്രതിപക്ഷത്തിന്റെ ശീലമായി മാറിയെന്ന് ധനമന്ത്രി രാജ്യസഭയില്‍ ഖേദം പ്രകടിപ്പിച്ചു.
ദീർഘകാലത്തെ സുസ്ഥിര വളർച്ചയും കുറഞ്ഞ സമയത്തിനുള്ളിലെ പ്രശ്ന പരിഹാരങ്ങളും ലക്ഷ്യമിടുന്നതാണ് ബജറ്റെന്ന് ധനമന്ത്രി നിർമല സീതാരാമൻ പരാമർശിച്ചു. താഴേത്തട്ടിലുള്ളവരെ സംരക്ഷിക്കുന്നതിനൊപ്പം, സമ്പത്തു സൃഷ്ടിക്കുന്നവരെയും സംരംഭകരെയും മാനിക്കുകയെന്നത് ജനസംഘത്തിന്റെ കാലം മുതൽ തങ്ങളുടെ നയമാണെന്നും രാജ്യസഭയിൽ ബജറ്റ് ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.
80 കോടി ആളുകള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങളും എട്ട് കോടി പേര്‍ക്ക് സൗജന്യ പാചകവാതകവും കര്‍ഷകര്‍, സ്ത്രീകള്‍ എന്നിവരുള്‍പ്പെടെ 40 കോടി ജനങ്ങൾക്ക് നേരിട്ട് ആനുകൂല്യങ്ങള്‍ പണമായും നല്‍കിയതായി ധനമന്ത്രി സൂചിപ്പിച്ചു.
പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ 1.67 കോടി വീടുകള്‍ പണികഴിപ്പിച്ചെന്നും ഇത് ധനികര്‍ക്കായാണോ നിര്‍മിച്ചതെന്നും ധനമന്ത്രി ആരാഞ്ഞു. മഹാമാരിക്ക് ശേഷമുള്ള സമ്പദ് വ്യവസ്ഥ ലോകമെമ്പാടും പ്രശ്‌നം അനുഭവിക്കുന്നുണ്ടെന്നും ഈ സാഹചര്യത്തെ നേരിടാന്‍ ശക്തമായ ഉത്തേജനം നല്‍കാനുള്ള ശ്രമമാണ് കേന്ദ്ര ബജറ്റെന്നും ആരോഗ്യം, പ്രതിരോധം, കൃഷി, വിദ്യാഭ്യാസം തുടങ്ങിയ സമസ്ഥമേഖലകൾക്കുള്ള വകയിരുത്തൽ കുറച്ചെന്ന വിമർശനം തെറ്റാണെന്നും മറിച്ച് വ്യാജ വാദങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്നും അവർ വ്യക്തമാക്കി.
തിരിമറികളിൽ വിശ്വസിക്കുന്നയാളല്ല പ്രധാനമന്ത്രി മറിച്ച് മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായുമുള്ള അനുഭവ സമ്പത്തോടെ വികസനം, വളർച്ച, പരിഷ്കാരങ്ങൾ എന്നിവയിലൂടെ വികസനമാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും ചൂണ്ടിക്കാട്ടി.
ഇത് കൂടാതെ ഇന്ത്യ ഇതുവരെ 338 കോടി രൂപയുടെ കോവിഡ് വാക്‌സിന്‍ ഡോസുകള്‍ കയറ്റുമതി ചെയ്‌തെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയല്‍ വ്യക്തമാക്കി. സൗഹൃദ രാജ്യങ്ങള്‍ക്ക് സൗജന്യമായി നല്‍കിയതും വാണിജ്യാടിസ്ഥാനത്തില്‍ കയറ്റുമതി ചെയ്തതും ഉള്‍പ്പെടെയുള്ള കണക്കാണിതെന്നും മന്ത്രി രാജ്യസഭയില്‍ അറിയിച്ചു. ഇന്ത്യയുടെ ആഭ്യന്തര വാക്‌സിന്‍ ആവശ്യകതയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്നും ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് സൗഹൃദ രാഷ്ട്രങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
ജനുവരി മുതലാണ് കൊവിഡ് വാക്‌സിന്‍റെ കയറ്റുമതി ഇന്ത്യ ആരംഭിച്ചത്. 125.4 കോടി രൂപയുടെ 62.7 ലക്ഷം വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായും 213.32 കോടി രൂപയുടെ 1.05 കോടി ഡോസ് വാക്‌സിനുകള്‍ വാണിജ്യാടിസ്ഥാനത്തിലുമാണ് കയറ്റുമതി ചെയ്തത്. ഫെബ്രുവരി എട്ട് വരെയുള്ള കണക്കുപ്രകാരം ആകെ 338 കോടി രൂപയുടെ വാക്‌സിനാണ് വിവിദേശ രാജ്യങ്ങള്‍ക്കായി ഇന്ത്യ നല്‍കിയതെന്നും മന്ത്രി വിശദമാക്കി.
https://www.facebook.com/Malayalivartha
























