Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്നത്ത് സുരക്ഷാ പരിശോധനയുടെ പേരില്‍ നായയെ കയറ്റില്ല..ഒരുത്തനും കടക്കണ്ട ഇങ്ങോട്ട്.. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മുഖത്ത് നോക്കി വെല്ലുവിളിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍..


വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..


മുഖ്യമന്ത്രി വി ഡി സതീശനും സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കുമെതിരെ പച്ചത്തെറിവിളി..കെഎസ്ആർടിസി ഡ്രൈവറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു..


നെന്‍മാറ ഇരട്ടക്കൊല..ചെന്തമാര കുറ്റക്കാരനെന്ന് പാലക്കാട് ജില്ലാ അഡീഷണല്‍ ജഡ്ജി..ശിക്ഷാവിധി മറ്റെന്നാള്‍..പകയുടെ വൈരാഗ്യം; പരമാവധി ശിക്ഷയ്ക്ക് സാധ്യത ഏറെ..


സുഗതന് നാളെ സത്യപ്രതിജ്ഞ.. ജയിലിലിനുള്ളിൽ പന്തൽ ഒരുങ്ങി..ഒരു ജനപ്രതിനിധി ജയിൽ മുറിക്കുള്ളിൽ വെച്ച് സത്യവാചകം ചൊല്ലി അധികാരമേൽക്കുന്നത് ഇതാദ്യമായാണ്..

മടങ്ങിവരാനൊരുങ്ങി കോടിയേരി... ഷംസീര്‍ ഇടഞ്ഞു കോടിയേരി മത്സരത്തിനില്ല പാര്‍ട്ടി സെക്രട്ടറിയാവും

18 FEBRUARY 2021 12:21 PM IST
മലയാളി വാര്‍ത്ത

സിപിഎം സംസ്ഥാന സെക്രട്ടറി പദത്തില്‍ മടങ്ങിയെതാന്‍ തയ്യാറായി കോടിയേരി ബാലകൃഷ്ണന്‍. ഒരു പ്രമുഖ പത്രത്തിന്  നല്‍കിയ അഭിമുഖത്തിലാണ് താന്‍ മത്സരിക്കാനില്ലെന് അദ്ദേഹം വ്യക്തമാക്കിയത്.എം എല്‍ എ സ്ഥാനത്തു മത്സരിക്കാനില്ലെങ്കില്‍ പാര്‍ട്ടി സെക്രട്ടറിയായി വരും എന്നു തന്നെയാണ് സൂചന.

പാര്‍ട്ടി സെക്രട്ടറി നിര്‍വഹിച്ചിരുന്ന പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ കോടിയേരിക്ക് കേന്ദ്രകമ്മിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

 



അത്തരമൊരു ഉദ്ദേശ്യം ഇപ്പോഴില്ല. വ്യക്തിപരമായ തീരുമാനമാണിത്. ബാക്കി പാര്‍ട്ടി പറയും- കോടിയേരി ഇതാണ് പറഞ്ഞത് . ഇതില്‍ ബാക്കി പാര്‍ട്ടി പറയും എന്നതിനര്‍ത്ഥം സെക്രട്ടറി പദവി പാര്‍ട്ടി തീരുമാനിക്കും എന്നു തന്നെയാണ്. മത്സരിക്കാനില്ലെങ്കിലും സി.പി.എമ്മിന്റെ തിരഞ്ഞെടുപ്പ് അണിയറപ്രവര്‍ത്തനത്തിന്റെ ചുക്കാന്‍ പിടിക്കുന്നവരിലൊരാള്‍ കോടിയേരി തന്നെയാണ്.

ബിനീഷ് കോടിയേരിയുടെ വിവാദം വന്നപ്പോഴാണ് കോടിയേരിയോട് തത്കാലം മാറി നില്‍ക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടത്. ബിനീഷ് ജയിലിലാണ്. അതു കൊണ്ടുതന്നെ ആ തീരുമാനം പുന: പരിശോധിക്കുന്നതില്‍ തെറ്റില്ലെന്ന് പാര്‍ട്ടി കരുതുന്നു. തെരഞ്ഞടുപ്പ് സംബന്ധിച്ച ഭാവിയില്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളും അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്.

 



വരുന്ന തെരഞ്ഞടുപ്പില്‍ കോടിയേരിയെ തലശേരിയില്‍ നിന്നും മത്സരിപ്പിക്കാനാണ് പാര്‍ട്ടി ആദ്യം ആലോചിച്ചത്. എ എന്‍ ഷംസീറിനെ തലശേരിയില്‍ നിന്നും മാറ്റി കോടിയേരിക്ക് സീറ്റ് നല്‍കാനായിരുന്നു ആലോചന. എന്നാല്‍ ഇതില്‍ ഷംസീറിന് വിഷമമുണ്ടെന്ന കാര്യം പാര്‍ട്ടി തിരിച്ചറിഞ്ഞിരുന്നു.

അക്കാര്യം കോടിയേരിയും മനസിലാക്കി. കോടി യേരിയെ എം എല്‍ എയാക്കി വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാനായിരുന്നു പാര്‍ട്ടി തീരുമാനം. എന്നാല്‍ മുന്‍മന്ത്രി എന്ന നിലയില്‍ അദ്ദേഹം മികച്ച ചികിത്സ നല്‍കാന്‍ കഴിയുമെന്ന നിയമോപദേശം പാര്‍ട്ടിക്ക് കിട്ടി. അങ്ങനെയാണ് പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് അദ്ദേഹത്തെ മടക്കി കൊണ്ടു വരാന്‍ തീരുമാനിച്ചത്.

 



എ. വിജയരാഘവനെ പാര്‍ട്ടി പാലക്കാട് മത്സരിപ്പിക്കാനാണ് ആലോചിക്കുന്നത്.അദ്ദേഹത്തിന് പാര്‍ട്ടി പദവി നല്‍കിയാല്‍ അത് തെരഞ്ഞടുപ്പിനെ ബാധിക്കും. മാത്രവുമല്ല തന്നെ അവഗണിക്കുന്നു എന്ന തോന്നല്‍ കോടിയേരിക്ക് ഉണ്ട് എന്ന പാര്‍ട്ടി കരുതുന്നു. കോടി യേരിയെ പോലൊരു നേതാവിന് അത്തരമൊരു ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന് പാര്‍ട്ടി കരുതുന്നു. കോടിയേരിയുടെ കൈയില്‍ പാര്‍ട്ടി ഭദ്രമായിരിക്കും. ഏത് സാഹചര്യത്തെയും നേരിടാനുള്ള ശക്തി കോടിയേരിക്കുണ്ട്. അത്തരമൊരു മെയ് വഴക്കം വിജയരാഘവനില്ല. ലീഗിനെതിരായ പരാമര്‍ശം അതിരു കടന്നത് പാര്‍ട്ടി വിലക്കിയിരുന്നു.

ഘടക കക്ഷികളുമായുള്ള ചര്‍ച്ചകള്‍ തുടരുന്നതായി കോടിയേരി അഭിമുഖത്തില്‍ പറഞ്ഞു. ചര്‍ച്ചകള്‍ പൂര്‍ത്തിയായി സീറ്റ് വിഭജനം കഴിഞ്ഞാല്‍ പാര്‍ട്ടിയുടെ കാര്യങ്ങള്‍ ചര്‍ച്ചക്കെടുക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതോടെ അതിലൊക്കെ തീരുമാനമാവും. വ്യക്തികളെ അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചകളല്ല നടക്കുന്നത്.

 



തുടര്‍ച്ചയായി രണ്ടുതവണ ജയിച്ചവര്‍ മാറുമെന്നും കോടിയേരി അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ ചിലര്‍ക്ക് ഇളവുനല്‍കേണ്ടി വരും. ചില മണ്ഡലങ്ങളില്‍ വിജയസാധ്യതയാവും ഒരു ഘടകം. ഭാവിയില്‍ സര്‍ക്കാരിനെ നയിക്കാനാവുന്ന ടീമിനെ വേണം. എല്ലാഘടകങ്ങളും പരിഗണിച്ചാവും അത്. കഴിയുന്നത്ര പുതിയൊരു ടീമിനെ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. അതില്‍ യുവാക്കളും പ്രൊഫഷണലുകളും സെലിബ്രിറ്റികളുമെല്ലാം കാണും.

കോണ്‍ഗ്രസ് മുക്തഭാരതമല്ല സി.പി.എം. ആഗ്രഹിക്കുന്നതതെന്നും അദ്ദേഹം പറഞ്ഞു. മതനിരപേക്ഷത നിലനില്‍ക്കുന്ന ഭാരതമാണ് ഞങ്ങളുടെ ലക്ഷ്യം. കോണ്‍ഗ്രസുമായി സഹകരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ബി.ജെ.പിയെ തോല്‍പ്പിക്കാനാണ് സി.പി.എമ്മിന്റെ ശ്രമം. ആര്‍.എസ്.എസ്. ഭരണത്തില്‍ വരാതിരിക്കണം. ഈ നിലപാട് കേരളത്തിലും ഇടതുമുന്നണിക്ക് ഗുണംചെയ്യും.

 



കോണ്‍ഗ്രസ് മുക്ത ഭാരതത്തിനായി ബി ജെ പി സി പി എമ്മിനെ സഹായിക്കുമെന്നത് വ്യാജ പ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ സി.പി.എമ്മിനെ സഹായിക്കാമെന്നത് സംഘപരിവാറിന്റെ പ്രചാരണ വേലയാണ്. കേരളത്തില്‍ ആര്‍.എസ്.എസുമായി ഏറ്റുമുട്ടി അനേകം പ്രവര്‍ത്തകരെയാണ് സി.പി.എമ്മിന് നഷ്ടപ്പെട്ടത്.

 



ശബരി മലയുടെ കാര്യത്തില്‍ അന്ന് കോടതി ഉത്തരവ് നടപ്പാക്കാനുള്ള ശ്രമമാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു . അന്ന് ആദ്യം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും ആര്‍.എസ്.എസുമെല്ലാം ഈ ഉത്തരവിനെ സ്വാഗതംചെയ്തു. ഇപ്പോഴും ശബരിമലയില്‍ പ്രശ്‌നങ്ങളില്ലാത്തത് സര്‍ക്കാരിന്റെ ശരിയായ സമീപനം കാരണമാണ്. സുപ്രീംകോടതിയുടെ വിശാലബെഞ്ചിന്റെ വിധി വന്നാലും എല്ലാവരുമായും ചര്‍ച്ചചെയ്ത് അഭിപ്രായ സമന്വയത്തിലൂടെ പരിഹാരം കാണുമെന്നതാണ് ഞങ്ങളുടെ നിലപാട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കോളര്‍ഷിപ് പിന്‍വലിക്കാനെത്തിയ ഏഴാം ക്ലാസുകാരിയുടെ അക്കൗണ്ടില്‍ കോടികള്‍  (4 hours ago)

ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ കരണത്തടിച്ച് യുവതി  (5 hours ago)

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു  (5 hours ago)

ഐബി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസസില്‍ ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ കുറ്റക്കാരനെന്ന് കോടതി  (5 hours ago)

വിയറ്റ്‌നാമില്‍ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹം നാളെ തിരുവനന്തപുരത്ത് എത്തിക്കും  (5 hours ago)

യാത്രാരേഖകളില്ലാതെ നേപ്പാള്‍ അതിര്‍ത്തിയില്‍ മുന്‍ യുഎസ് സൈനികന്‍ അറസ്റ്റില്‍  (6 hours ago)

പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു  (6 hours ago)

കുടുംബവഴക്കിനിടെ ഭാര്യ മൊബൈല്‍ കൊണ്ട് തലയ്ക്കടിച്ച് ഭര്‍ത്താവ് മരിച്ചു  (6 hours ago)

സംസ്ഥാനത്ത് നിലവിൽ വൈദ്യുതി ലഭ്യതയിൽ കുറവുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്  (8 hours ago)

അനുമോദന വേദിയിൽ വിദ്യാർത്ഥികളെ അപമാനിച്ച സംഭവം വിവാദമായതോടെ പ്രതികരണവുമായി വിദ്യാർത്ഥികൾ  (8 hours ago)

മിഡിൽ ഈസ്റ്റിൽ വീണ്ടും ലോകത്തെ ആശങ്കപ്പെടുത്തുന്ന സംഭവവികാസങ്ങളാണ് അരങ്ങേറുന്നത്.  (8 hours ago)

സ്വകാര്യ ബസുകളില്‍ പരസ്യം നല്‍കാനുള്ള അനുമതി  (8 hours ago)

നോർവേയിൽ വൻ തൊഴിൽ അവസരങ്ങൾ  (8 hours ago)

ചൂരൽമലയിലെ ശ്രുതി വിവാഹിതയാവുന്നു...! നിശ്ചയം കഴിഞ്ഞു...!എല്ലാം ഇത്ര പെട്ടന്ന് മറന്നോ എന്ന് ചോദ്യം..?  (8 hours ago)

ദേ എന്റെ ഫോട്ടോ എടുത്താലുണ്ടല്ലോ .! പൊട്ടിത്തെറിച്ച് ലഹരി റാണി വീട് വളഞ്ഞ് തുഫാൻ സ്‌ക്വാഡ് ഫോൺ കണ്ട് ഞെട്ടി,കീർത്തനെ ഒറ്റി  (8 hours ago)

Malayali Vartha Recommends