Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

സി പി എം ചോദിക്കുന്നു പിണറായിക്ക് എന്താ പറ്റിയത്? അന്തകനായി മാറുമോ സഖാവ്?

18 FEBRUARY 2021 01:59 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയന്റെ വഴിവിട്ട വാക്കുകള്‍ ഇടതിനു തുടര്‍ ഭരണം നിഷേധിക്കുമെന്ന ചിന്തയില്‍ ഒരു കൂട്ടം സിപിഎം നേതാക്കള്‍. എന്നാല്‍ ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കാന്‍ നിവ്യത്തിയില്ലാതെ വിഷമിക്കുകയാണ് ഇതേ നേതാക്കള്‍.

ഇടതു മുന്നണിക്ക് തുടര്‍ഭരണം കിട്ടാതിരുന്നാല്‍ അതിന്റെ ഏക ഉത്തരവാദി പിണറായി വിജയന്‍ ആയിരിക്കുമെന്ന അടക്കം പറച്ചില്‍ സിപി എമ്മില്‍ സജീവമാകുന്നു.

 



കോടിയേരി പാര്‍ട്ടി സെക്രട്ടറിയായിരുന്നെങ്കില്‍ അദ്ദേഹത്തെ കൊണ്ട് പിണറായിയോട് സംസാരിക്കാമായിരുന്നു എന്നാണ് നേതാക്കള്‍ കരുതുന്നത്. ഏതായാലും മറ്റ് നേതാക്കള്‍ പിണറായിയെ ഗുണ ദോഷിക്കുന്ന തരത്തിലേക്ക് വളര്‍ന്നിട്ടില്ല.

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് തല്‍ക്കാലത്തേക്ക് നിര്‍ത്തി വച്ചതിന് ശേഷം മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയാണ് സി പി എം നേതാക്കളെ പ്രകോപിപ്പിച്ചത്. ഭരണത്തുടര്‍ച്ച ഉണ്ടായാല്‍ സ്ഥിരപ്പെടുത്തല്‍ തുടരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതാണ് നേതാക്കളെ ആശങ്കാകുലരാക്കിയത്. സിപിഒ റാങ്ക് പട്ടികയിലെ ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ മുഖ്യമന്ത്രി പൂര്‍ണ്ണമായും തള്ളുകയും ചെയ്തു. മന്ത്രിസഭാ യോഗം 3051 പുതിയ തസ്തികള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഉദ്യോഗാര്‍ത്ഥികളെ പ്രകോപിപ്പിക്കാതിരുന്നെങ്കില്‍ സമരം അവസാനിപ്പിക്കാമായിരുന്നു എന്നാണ് ഒരു വിഭാഗം നേതാക്കള്‍ കരുതുന്നത്.



യുവജനരോഷം ഉയരുന്നതിനിടെയാണ് സ്ഥിരപ്പെടുത്തല്‍ മഹാമഹത്തിന് സര്‍ക്കാര്‍ താല്‍ക്കാലിക തിരശ്ശീല ഇട്ടത്. പക്ഷെ സ്ഥിരപ്പെടുത്തല്‍ തന്നെയാണ് ഇടത് സര്‍ക്കാര്‍ നയമെന്ന് ഉദ്യോഗാര്‍ത്ഥികളെ വെല്ലുവിളിച്ച് കൊണ്ട് മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നു. സെക്രട്ടേറിയറ്റിന് മുന്നില്‍ ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്‌സിന് ഒപ്പം സമരം ചെയ്യുന്ന സിപിഒ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇനി ഒരു പ്രതീക്ഷയും വേണ്ടെന്നും മുഖ്യമന്ത്രി തീര്‍ത്തു പറഞ്ഞു. ഇതെല്ലാം മയമുള്ള ഭാഷയില്‍ പറഞ്ഞാല്‍ മതിയായിരുന്നു എന്നാണ് ചില നേതാക്കള്‍ പറയുന്നത്.

ഇതുവരെ സ്ഥിരപ്പെടുത്തിയവര്‍ക്ക് ആര്‍ക്കും ജോലി നഷ്ടപ്പെടില്ലെന്ന് വൈകിട്ട് മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി വ്യക്തമാക്കി കഴിഞ്ഞു. കഴിഞ്ഞ മൂന്ന് മന്ത്രിസഭാ യോഗങ്ങളില്‍ മാത്രമായി 789 പേരെയാണ് സ്ഥിരം ജോലിക്കാരാക്കിയത്. സ്ഥിരപ്പെടുത്തല്‍ നിര്‍ത്തുന്നതോടൊപ്പം യുവജനപ്രതിഷേധം തണുപ്പിക്കാനുള്ള ലക്ഷ്യത്തോടെയാണ് പുതിയ തസ്തിക ഉണ്ടാക്കാന്‍ തീരുമാനിച്ചത്.



ആരോഗ്യവകുപ്പില്‍ 2027, ഹയര്‍സെക്കണ്ടറിയില്‍ 151, മണ്ണ് സംരക്ഷണവകുപ്പില്‍ 111 എന്നിങ്ങനെ വിവിധ വകുപ്പുകളില്‍ പുതുതായി സൃഷ്ടിച്ച തസ്തികകള്‍. തസ്തികകള്‍ സൃഷ്ടിച്ചത് ഉയര്‍ത്തിയും സമരത്തിന് പിന്നിലെ പ്രതിപക്ഷ രാഷ്ട്രീയം പറഞ്ഞും നിയമന പ്രതിഷേധത്തെ നേരിടാനാണ് സര്‍ക്കാര്‍ തീരുമാനം.എന്നാല്‍ അതിന് ഫലമുണ്ടായില്ലെന്ന് മാത്രമല്ല ദോഷമുണ്ടാവുകയും ചെയ്തു.

നമ്മുടെ നാട്ടില്‍ നടക്കാന്‍ പാടില്ലാതത് എന്തോ ഒരു കാര്യം സര്‍ക്കാര്‍ ചെയ്യുന്നു എന്നൊരു പ്രതീതി ഉണ്ടാക്കാന്‍നോക്കുകമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇത് ബോധപൂര്‍വ്വമായ ഒരു നടപടിയാണ്. ബോധപൂര്‍വ്വം സര്‍ക്കാരിന്റെ നടപടികളെ കരിവാരിത്തേക്കാന്‍ ശ്രമിക്കുന്ന ഒരു വിഭാ?ഗം പ്രവര്‍ത്തിക്കുന്നു. അവര്‍ക്ക് അതിനുള്ള അവസരം കൊടുക്കേണ്ടതില്ല. ജനങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരിനൊപ്പം തന്നെയാണുള്ളത്.

 



ഇതിനെയൊക്കെ തെറ്റായി ഉപയോ?ഗിക്കുന്നവര്‍ക്ക് ഇതൊരു ആയുധമാക്കാന്‍ അവസരം കൊടുക്കേണ്ട എന്നതുകൊണ്ടാണ് ഇപ്പോ ആര്‍ക്കും നിയമനം നല്‍കേണ്ട എന്ന് തീരുമാനിച്ചത്. ഹൈക്കോടതി ചോദിച്ചിട്ടുണ്ട്. അതിനു കൃത്യമായ മറഉപടി ബഹമാനപ്പെട്ട ഹൈക്കോടതി മുന്നില്‍ സര്‍ക്കാര്‍ നല്‍കുകയും ചെയ്യും. അതില്‍ പ്രത്യേക ആശങ്കയുടെ പ്രശ്‌നമൊന്നുമില്ല. താത്കാലിക ജീവനക്കാരെ ഈ സര്‍ക്കാര്‍ കൈവിടില്ല.

ഇപ്പോള്‍ ഒരു കൂട്ടം ചെറുപ്പക്കാരെ വലിയ തോതില്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുമ്പോള്‍ അതില്‍ പിടിച്ചു നില്‍ക്കേണ്ട എന്നാണ് സര്‍ക്കാര്‍ കാണുന്നത്. ഞങ്ങള്‍ ഒരു തരത്തിലും ഇതില്‍ ആശങ്കപ്പെടുന്നില്ല. താത്കാലിക ജീവനക്കാര്‍ക്ക് നിയമനം കൊടുക്കാന്‍ ഒരുതരത്തിലും തടസമുണ്ടാക്കില്ല. ഇപ്പോള്‍ അതു കൊടുക്കില്ല എന്നുമാത്രമേയുള്ളൂ ഭാവിയില്‍ അവര്‍ക്ക് നിയമനം കിട്ടും എന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല.

 



ഇത്തരം വാചക കസര്‍ത്തുകള്‍ നരേന്ദ്രമോദിക്ക് യോജിച്ചതാണെന്നാണ് സി പി എം നേതാക്കള്‍ പറയുന്നത്. കര്‍ഷക സമരത്തെ തൃണവത്കരിച്ച മോദിക്ക് പഞ്ചാബില്‍ അടി തെറ്റിയതു പോലെ പിണറായിക്ക് കേരളത്തില്‍ അടിപറ്റുമെന്ന് ഇതേ നേതാക്കള്‍ വിശ്വസിക്കുന്നു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (18 minutes ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (27 minutes ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (42 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (4 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (4 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (4 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (5 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (5 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (5 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (6 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (6 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (6 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (6 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (7 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (7 hours ago)

Malayali Vartha Recommends