Widgets Magazine
23
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...


തലസ്ഥാനത്ത് നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മുൻ മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയെയും ഒഴിവാക്കി കുറ്റപത്രം: പൊലീസ് തുടക്കം മുതൽ മേയറെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന് യദു: നോട്ടീസ് അയച്ച് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി...


ചേർത്ത് പിടിക്കേണ്ടവർ തന്നെ അവനെ തള്ളിക്കളഞ്ഞത് വലിയൊരു തെറ്റായിരുന്നുവെന്ന്, കാലം തെളിയിക്കുന്ന ഒരുദിവസം വരും: പിന്നിൽ നിന്ന് കുത്തിയവരോട് പോലും അവൻ ഒരു പരിഭവവും കാണിച്ചിട്ടില്ല; മുറിവേൽപ്പിച്ചവർക്ക് നേരെ പോലും മൗനം പാലിച്ചുകൊണ്ട് അവൻ കാണിക്കുന്ന ഈ കൂറ് കാലം അടയാളപ്പെടുത്തും: രാഹുൽ മാങ്കൂട്ടത്തെക്കുറിച്ച് രഞ്ജിത പുളിയ്ക്കൽ...


പുണ്യ തീർത്ഥ സ്ഥലങ്ങളിൽ സന്ദർശനം നടത്താൻ യോഗമുണ്ട്. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും


നേരിട്ടെത്തി ഞെട്ടിപ്പിക്കും... തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് എൽഡിഎഫും യുഡിഎഫും മത്സരിക്കും, ബിജെപിയുടെ വിജയം എളുപ്പമാക്കി, മോദിയുടെ വികസനം തലസ്ഥാനത്തും

സി പി എം ചോദിക്കുന്നു പിണറായിക്ക് എന്താ പറ്റിയത്? അന്തകനായി മാറുമോ സഖാവ്?

18 FEBRUARY 2021 01:59 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയന്റെ വഴിവിട്ട വാക്കുകള്‍ ഇടതിനു തുടര്‍ ഭരണം നിഷേധിക്കുമെന്ന ചിന്തയില്‍ ഒരു കൂട്ടം സിപിഎം നേതാക്കള്‍. എന്നാല്‍ ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കാന്‍ നിവ്യത്തിയില്ലാതെ വിഷമിക്കുകയാണ് ഇതേ നേതാക്കള്‍.

ഇടതു മുന്നണിക്ക് തുടര്‍ഭരണം കിട്ടാതിരുന്നാല്‍ അതിന്റെ ഏക ഉത്തരവാദി പിണറായി വിജയന്‍ ആയിരിക്കുമെന്ന അടക്കം പറച്ചില്‍ സിപി എമ്മില്‍ സജീവമാകുന്നു.

 



കോടിയേരി പാര്‍ട്ടി സെക്രട്ടറിയായിരുന്നെങ്കില്‍ അദ്ദേഹത്തെ കൊണ്ട് പിണറായിയോട് സംസാരിക്കാമായിരുന്നു എന്നാണ് നേതാക്കള്‍ കരുതുന്നത്. ഏതായാലും മറ്റ് നേതാക്കള്‍ പിണറായിയെ ഗുണ ദോഷിക്കുന്ന തരത്തിലേക്ക് വളര്‍ന്നിട്ടില്ല.

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് തല്‍ക്കാലത്തേക്ക് നിര്‍ത്തി വച്ചതിന് ശേഷം മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയാണ് സി പി എം നേതാക്കളെ പ്രകോപിപ്പിച്ചത്. ഭരണത്തുടര്‍ച്ച ഉണ്ടായാല്‍ സ്ഥിരപ്പെടുത്തല്‍ തുടരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതാണ് നേതാക്കളെ ആശങ്കാകുലരാക്കിയത്. സിപിഒ റാങ്ക് പട്ടികയിലെ ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ മുഖ്യമന്ത്രി പൂര്‍ണ്ണമായും തള്ളുകയും ചെയ്തു. മന്ത്രിസഭാ യോഗം 3051 പുതിയ തസ്തികള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഉദ്യോഗാര്‍ത്ഥികളെ പ്രകോപിപ്പിക്കാതിരുന്നെങ്കില്‍ സമരം അവസാനിപ്പിക്കാമായിരുന്നു എന്നാണ് ഒരു വിഭാഗം നേതാക്കള്‍ കരുതുന്നത്.



യുവജനരോഷം ഉയരുന്നതിനിടെയാണ് സ്ഥിരപ്പെടുത്തല്‍ മഹാമഹത്തിന് സര്‍ക്കാര്‍ താല്‍ക്കാലിക തിരശ്ശീല ഇട്ടത്. പക്ഷെ സ്ഥിരപ്പെടുത്തല്‍ തന്നെയാണ് ഇടത് സര്‍ക്കാര്‍ നയമെന്ന് ഉദ്യോഗാര്‍ത്ഥികളെ വെല്ലുവിളിച്ച് കൊണ്ട് മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നു. സെക്രട്ടേറിയറ്റിന് മുന്നില്‍ ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്‌സിന് ഒപ്പം സമരം ചെയ്യുന്ന സിപിഒ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇനി ഒരു പ്രതീക്ഷയും വേണ്ടെന്നും മുഖ്യമന്ത്രി തീര്‍ത്തു പറഞ്ഞു. ഇതെല്ലാം മയമുള്ള ഭാഷയില്‍ പറഞ്ഞാല്‍ മതിയായിരുന്നു എന്നാണ് ചില നേതാക്കള്‍ പറയുന്നത്.

ഇതുവരെ സ്ഥിരപ്പെടുത്തിയവര്‍ക്ക് ആര്‍ക്കും ജോലി നഷ്ടപ്പെടില്ലെന്ന് വൈകിട്ട് മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി വ്യക്തമാക്കി കഴിഞ്ഞു. കഴിഞ്ഞ മൂന്ന് മന്ത്രിസഭാ യോഗങ്ങളില്‍ മാത്രമായി 789 പേരെയാണ് സ്ഥിരം ജോലിക്കാരാക്കിയത്. സ്ഥിരപ്പെടുത്തല്‍ നിര്‍ത്തുന്നതോടൊപ്പം യുവജനപ്രതിഷേധം തണുപ്പിക്കാനുള്ള ലക്ഷ്യത്തോടെയാണ് പുതിയ തസ്തിക ഉണ്ടാക്കാന്‍ തീരുമാനിച്ചത്.



ആരോഗ്യവകുപ്പില്‍ 2027, ഹയര്‍സെക്കണ്ടറിയില്‍ 151, മണ്ണ് സംരക്ഷണവകുപ്പില്‍ 111 എന്നിങ്ങനെ വിവിധ വകുപ്പുകളില്‍ പുതുതായി സൃഷ്ടിച്ച തസ്തികകള്‍. തസ്തികകള്‍ സൃഷ്ടിച്ചത് ഉയര്‍ത്തിയും സമരത്തിന് പിന്നിലെ പ്രതിപക്ഷ രാഷ്ട്രീയം പറഞ്ഞും നിയമന പ്രതിഷേധത്തെ നേരിടാനാണ് സര്‍ക്കാര്‍ തീരുമാനം.എന്നാല്‍ അതിന് ഫലമുണ്ടായില്ലെന്ന് മാത്രമല്ല ദോഷമുണ്ടാവുകയും ചെയ്തു.

നമ്മുടെ നാട്ടില്‍ നടക്കാന്‍ പാടില്ലാതത് എന്തോ ഒരു കാര്യം സര്‍ക്കാര്‍ ചെയ്യുന്നു എന്നൊരു പ്രതീതി ഉണ്ടാക്കാന്‍നോക്കുകമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇത് ബോധപൂര്‍വ്വമായ ഒരു നടപടിയാണ്. ബോധപൂര്‍വ്വം സര്‍ക്കാരിന്റെ നടപടികളെ കരിവാരിത്തേക്കാന്‍ ശ്രമിക്കുന്ന ഒരു വിഭാ?ഗം പ്രവര്‍ത്തിക്കുന്നു. അവര്‍ക്ക് അതിനുള്ള അവസരം കൊടുക്കേണ്ടതില്ല. ജനങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരിനൊപ്പം തന്നെയാണുള്ളത്.

 



ഇതിനെയൊക്കെ തെറ്റായി ഉപയോ?ഗിക്കുന്നവര്‍ക്ക് ഇതൊരു ആയുധമാക്കാന്‍ അവസരം കൊടുക്കേണ്ട എന്നതുകൊണ്ടാണ് ഇപ്പോ ആര്‍ക്കും നിയമനം നല്‍കേണ്ട എന്ന് തീരുമാനിച്ചത്. ഹൈക്കോടതി ചോദിച്ചിട്ടുണ്ട്. അതിനു കൃത്യമായ മറഉപടി ബഹമാനപ്പെട്ട ഹൈക്കോടതി മുന്നില്‍ സര്‍ക്കാര്‍ നല്‍കുകയും ചെയ്യും. അതില്‍ പ്രത്യേക ആശങ്കയുടെ പ്രശ്‌നമൊന്നുമില്ല. താത്കാലിക ജീവനക്കാരെ ഈ സര്‍ക്കാര്‍ കൈവിടില്ല.

ഇപ്പോള്‍ ഒരു കൂട്ടം ചെറുപ്പക്കാരെ വലിയ തോതില്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുമ്പോള്‍ അതില്‍ പിടിച്ചു നില്‍ക്കേണ്ട എന്നാണ് സര്‍ക്കാര്‍ കാണുന്നത്. ഞങ്ങള്‍ ഒരു തരത്തിലും ഇതില്‍ ആശങ്കപ്പെടുന്നില്ല. താത്കാലിക ജീവനക്കാര്‍ക്ക് നിയമനം കൊടുക്കാന്‍ ഒരുതരത്തിലും തടസമുണ്ടാക്കില്ല. ഇപ്പോള്‍ അതു കൊടുക്കില്ല എന്നുമാത്രമേയുള്ളൂ ഭാവിയില്‍ അവര്‍ക്ക് നിയമനം കിട്ടും എന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല.

 



ഇത്തരം വാചക കസര്‍ത്തുകള്‍ നരേന്ദ്രമോദിക്ക് യോജിച്ചതാണെന്നാണ് സി പി എം നേതാക്കള്‍ പറയുന്നത്. കര്‍ഷക സമരത്തെ തൃണവത്കരിച്ച മോദിക്ക് പഞ്ചാബില്‍ അടി തെറ്റിയതു പോലെ പിണറായിക്ക് കേരളത്തില്‍ അടിപറ്റുമെന്ന് ഇതേ നേതാക്കള്‍ വിശ്വസിക്കുന്നു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീനിവാസന് അന്ത്യാഞ്ജലി അര്‍പ്പിച്ച് തമിഴ് നടന്‍ പാര്‍ത്ഥിപന്‍  (2 hours ago)

ഗര്‍ഭിണിയായ യുവതിയെ പിതാവും സഹോദരനും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി  (2 hours ago)

തണുത്തിട്ട് വയ്യ........!! രാജ്യത്ത് അതിശൈത്യം താപനില പൂജ്യം ഡിഗ്രിക്കും താഴെ മലയോര മേഖലകളിൽ ശീതതരംഗം  (4 hours ago)

ചേര്‍ത്തലയില്‍ 3 വയസുകാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ക്രിസ്തുമസ് പുതുവത്സരാഘോഷത്തില്‍ പുതിയ നടപടികളുമായി എക്‌സൈസ്  (4 hours ago)

ദുബായില്‍ സര്‍ക്കാര്‍ ജോലി വേണോ? ശമ്പളം ലക്ഷങ്ങള്‍,  (4 hours ago)

യുഎഇയിൽ വീട് സ്വന്തമാക്കാൻ തിടുക്കപ്പെട്ട് പ്രവാസി യുവാക്കൾ ട്രെൻഡിനൊപ്പം റിയൽ എസ്റ്റേറ്റ് മേഖലയും സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കണം  (4 hours ago)

പ്രവാസികൾ ജാഗ്രതൈ നിയമം കടുപ്പിച്ച് എയർലൈനുകൾ നാട്ടിലേക്കുള്ള യാത്രകൾ ഇനി പഴയതുപോലെയല്ല  (4 hours ago)

ഇന്ത്യയുടെ വമ്പൻ കുതിപ്പ് ചൈന പോലും ഞെട്ടി വിറച്ചു റോക്കറ്റായി കയറ്റുമതി  (4 hours ago)

ബെംഗളൂരുവിൽ ജോലി!! മെട്രോയിൽ ഒഴിവുണ്ട്... രണ്ട് ലക്ഷം വരെ ശമ്പളം 2026 ജനുവരി 15 ന് മുൻപ് അപേക്ഷിക്കൂ  (4 hours ago)

കെഎസ്ആര്‍ടിസിയുടെ പുതിയ പദ്ധതിയില്‍ നവംബറില്‍ മാത്രം ഒരു ജില്ലയിലെ വരുമാനം 40 ലക്ഷം രൂപ  (5 hours ago)

നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ പ്രചരിപ്പിച്ചവര്‍ പിടിയില്‍  (5 hours ago)

ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ച സംഭവം ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍  (6 hours ago)

നിലത്തിരുന്ന് സര്‍ക്കാര്‍ പരീക്ഷയെഴുതിയത് എണ്ണായിരത്തിലധികം പേര്‍  (6 hours ago)

ജെ.എം.എ (JMA) സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു; ബി. ത്രിലോചനൻ പ്രസിഡന്റ്, റോബിൻസൺ ക്രിസ്റ്റഫർ ജനറൽ സെക്രട്ടറി  (6 hours ago)

Malayali Vartha Recommends