Widgets Magazine
26
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...


നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..


അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...


കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..


രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...

സി പി എം ചോദിക്കുന്നു പിണറായിക്ക് എന്താ പറ്റിയത്? അന്തകനായി മാറുമോ സഖാവ്?

18 FEBRUARY 2021 01:59 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയന്റെ വഴിവിട്ട വാക്കുകള്‍ ഇടതിനു തുടര്‍ ഭരണം നിഷേധിക്കുമെന്ന ചിന്തയില്‍ ഒരു കൂട്ടം സിപിഎം നേതാക്കള്‍. എന്നാല്‍ ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കാന്‍ നിവ്യത്തിയില്ലാതെ വിഷമിക്കുകയാണ് ഇതേ നേതാക്കള്‍.

ഇടതു മുന്നണിക്ക് തുടര്‍ഭരണം കിട്ടാതിരുന്നാല്‍ അതിന്റെ ഏക ഉത്തരവാദി പിണറായി വിജയന്‍ ആയിരിക്കുമെന്ന അടക്കം പറച്ചില്‍ സിപി എമ്മില്‍ സജീവമാകുന്നു.

 



കോടിയേരി പാര്‍ട്ടി സെക്രട്ടറിയായിരുന്നെങ്കില്‍ അദ്ദേഹത്തെ കൊണ്ട് പിണറായിയോട് സംസാരിക്കാമായിരുന്നു എന്നാണ് നേതാക്കള്‍ കരുതുന്നത്. ഏതായാലും മറ്റ് നേതാക്കള്‍ പിണറായിയെ ഗുണ ദോഷിക്കുന്ന തരത്തിലേക്ക് വളര്‍ന്നിട്ടില്ല.

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് തല്‍ക്കാലത്തേക്ക് നിര്‍ത്തി വച്ചതിന് ശേഷം മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയാണ് സി പി എം നേതാക്കളെ പ്രകോപിപ്പിച്ചത്. ഭരണത്തുടര്‍ച്ച ഉണ്ടായാല്‍ സ്ഥിരപ്പെടുത്തല്‍ തുടരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതാണ് നേതാക്കളെ ആശങ്കാകുലരാക്കിയത്. സിപിഒ റാങ്ക് പട്ടികയിലെ ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ മുഖ്യമന്ത്രി പൂര്‍ണ്ണമായും തള്ളുകയും ചെയ്തു. മന്ത്രിസഭാ യോഗം 3051 പുതിയ തസ്തികള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഉദ്യോഗാര്‍ത്ഥികളെ പ്രകോപിപ്പിക്കാതിരുന്നെങ്കില്‍ സമരം അവസാനിപ്പിക്കാമായിരുന്നു എന്നാണ് ഒരു വിഭാഗം നേതാക്കള്‍ കരുതുന്നത്.



യുവജനരോഷം ഉയരുന്നതിനിടെയാണ് സ്ഥിരപ്പെടുത്തല്‍ മഹാമഹത്തിന് സര്‍ക്കാര്‍ താല്‍ക്കാലിക തിരശ്ശീല ഇട്ടത്. പക്ഷെ സ്ഥിരപ്പെടുത്തല്‍ തന്നെയാണ് ഇടത് സര്‍ക്കാര്‍ നയമെന്ന് ഉദ്യോഗാര്‍ത്ഥികളെ വെല്ലുവിളിച്ച് കൊണ്ട് മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നു. സെക്രട്ടേറിയറ്റിന് മുന്നില്‍ ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്‌സിന് ഒപ്പം സമരം ചെയ്യുന്ന സിപിഒ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇനി ഒരു പ്രതീക്ഷയും വേണ്ടെന്നും മുഖ്യമന്ത്രി തീര്‍ത്തു പറഞ്ഞു. ഇതെല്ലാം മയമുള്ള ഭാഷയില്‍ പറഞ്ഞാല്‍ മതിയായിരുന്നു എന്നാണ് ചില നേതാക്കള്‍ പറയുന്നത്.

ഇതുവരെ സ്ഥിരപ്പെടുത്തിയവര്‍ക്ക് ആര്‍ക്കും ജോലി നഷ്ടപ്പെടില്ലെന്ന് വൈകിട്ട് മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി വ്യക്തമാക്കി കഴിഞ്ഞു. കഴിഞ്ഞ മൂന്ന് മന്ത്രിസഭാ യോഗങ്ങളില്‍ മാത്രമായി 789 പേരെയാണ് സ്ഥിരം ജോലിക്കാരാക്കിയത്. സ്ഥിരപ്പെടുത്തല്‍ നിര്‍ത്തുന്നതോടൊപ്പം യുവജനപ്രതിഷേധം തണുപ്പിക്കാനുള്ള ലക്ഷ്യത്തോടെയാണ് പുതിയ തസ്തിക ഉണ്ടാക്കാന്‍ തീരുമാനിച്ചത്.



ആരോഗ്യവകുപ്പില്‍ 2027, ഹയര്‍സെക്കണ്ടറിയില്‍ 151, മണ്ണ് സംരക്ഷണവകുപ്പില്‍ 111 എന്നിങ്ങനെ വിവിധ വകുപ്പുകളില്‍ പുതുതായി സൃഷ്ടിച്ച തസ്തികകള്‍. തസ്തികകള്‍ സൃഷ്ടിച്ചത് ഉയര്‍ത്തിയും സമരത്തിന് പിന്നിലെ പ്രതിപക്ഷ രാഷ്ട്രീയം പറഞ്ഞും നിയമന പ്രതിഷേധത്തെ നേരിടാനാണ് സര്‍ക്കാര്‍ തീരുമാനം.എന്നാല്‍ അതിന് ഫലമുണ്ടായില്ലെന്ന് മാത്രമല്ല ദോഷമുണ്ടാവുകയും ചെയ്തു.

നമ്മുടെ നാട്ടില്‍ നടക്കാന്‍ പാടില്ലാതത് എന്തോ ഒരു കാര്യം സര്‍ക്കാര്‍ ചെയ്യുന്നു എന്നൊരു പ്രതീതി ഉണ്ടാക്കാന്‍നോക്കുകമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇത് ബോധപൂര്‍വ്വമായ ഒരു നടപടിയാണ്. ബോധപൂര്‍വ്വം സര്‍ക്കാരിന്റെ നടപടികളെ കരിവാരിത്തേക്കാന്‍ ശ്രമിക്കുന്ന ഒരു വിഭാ?ഗം പ്രവര്‍ത്തിക്കുന്നു. അവര്‍ക്ക് അതിനുള്ള അവസരം കൊടുക്കേണ്ടതില്ല. ജനങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരിനൊപ്പം തന്നെയാണുള്ളത്.

 



ഇതിനെയൊക്കെ തെറ്റായി ഉപയോ?ഗിക്കുന്നവര്‍ക്ക് ഇതൊരു ആയുധമാക്കാന്‍ അവസരം കൊടുക്കേണ്ട എന്നതുകൊണ്ടാണ് ഇപ്പോ ആര്‍ക്കും നിയമനം നല്‍കേണ്ട എന്ന് തീരുമാനിച്ചത്. ഹൈക്കോടതി ചോദിച്ചിട്ടുണ്ട്. അതിനു കൃത്യമായ മറഉപടി ബഹമാനപ്പെട്ട ഹൈക്കോടതി മുന്നില്‍ സര്‍ക്കാര്‍ നല്‍കുകയും ചെയ്യും. അതില്‍ പ്രത്യേക ആശങ്കയുടെ പ്രശ്‌നമൊന്നുമില്ല. താത്കാലിക ജീവനക്കാരെ ഈ സര്‍ക്കാര്‍ കൈവിടില്ല.

ഇപ്പോള്‍ ഒരു കൂട്ടം ചെറുപ്പക്കാരെ വലിയ തോതില്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുമ്പോള്‍ അതില്‍ പിടിച്ചു നില്‍ക്കേണ്ട എന്നാണ് സര്‍ക്കാര്‍ കാണുന്നത്. ഞങ്ങള്‍ ഒരു തരത്തിലും ഇതില്‍ ആശങ്കപ്പെടുന്നില്ല. താത്കാലിക ജീവനക്കാര്‍ക്ക് നിയമനം കൊടുക്കാന്‍ ഒരുതരത്തിലും തടസമുണ്ടാക്കില്ല. ഇപ്പോള്‍ അതു കൊടുക്കില്ല എന്നുമാത്രമേയുള്ളൂ ഭാവിയില്‍ അവര്‍ക്ക് നിയമനം കിട്ടും എന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല.

 



ഇത്തരം വാചക കസര്‍ത്തുകള്‍ നരേന്ദ്രമോദിക്ക് യോജിച്ചതാണെന്നാണ് സി പി എം നേതാക്കള്‍ പറയുന്നത്. കര്‍ഷക സമരത്തെ തൃണവത്കരിച്ച മോദിക്ക് പഞ്ചാബില്‍ അടി തെറ്റിയതു പോലെ പിണറായിക്ക് കേരളത്തില്‍ അടിപറ്റുമെന്ന് ഇതേ നേതാക്കള്‍ വിശ്വസിക്കുന്നു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

68 ശതമാനം റേറ്റിംഗോടെ മോദി ജനപ്രീതിയുള്ള ആഗോള നേതാവ്  (5 minutes ago)

കാലാവധി തീര്‍ന്ന് സൗദിയില്‍ കുടുങ്ങിപ്പോയ പ്രവാസികള്‍ക്ക് ആശ്വാസം  (11 minutes ago)

ഇത്രയും കാലമായിട്ടും അല്പം പോലും പരിഗണന അവര്‍ക്ക് ലഭിച്ചില്ല എന്നത് ഖേദകരമാണ്  (18 minutes ago)

രാജ്യത്ത് ഊര്‍ജ സുരക്ഷയില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (27 minutes ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവിന്റെ മകന്‍ അറസ്റ്റില്‍  (32 minutes ago)

ട്രംപിന്റെ 15 ഉപാധികള്‍ തള്ളി: യുദ്ധം അവസാനിപ്പിക്കുന്നതിന് 5 നിബന്ധനകള്‍ വച്ച് ഇറാന്‍  (39 minutes ago)

സംസ്ഥാനത്ത് ഹെല്‍മറ്റ് ഇല്ലാത്തതിന് ഒരാഴ്ചയ്ക്കിടെ പിഴ ഈടാക്കിയത് രണ്ടുകോടിയിലധികം രൂപ  (48 minutes ago)

തായ്‌ലന്‍ഡില്‍ രശ്മികയും വിജയ് ദേവരകൊണ്ടയും  (55 minutes ago)

വൻതാരപ്പൊലിമയും, വലിയ മുതൽമുടക്കുമായി പള്ളിച്ചട്ടമ്പി ഏപ്രിൽ 10-ന്; ചിത്രത്തിൻ്റെ ടീസർ പുറത്ത്!!!  (2 hours ago)

മന്ത്രി കൊച്ചമ്മയെ ഓടിച്ചിട്ടടിച്ച് അബിൻ വർക്കി....കൊന്ന് റീത്തു വെച്ചു ഒരേ വേദിയിൽ ..ഇരുത്തി തീർത്തു ഇടയ്ക്ക് മന്ത്രി ഫോൺ..പിന്നാലെ  (4 hours ago)

കരയുദ്ധം തുടങ്ങാം...! വെള്ളക്കൊടി കത്തിച്ചെറിഞ്ഞ് അറബിക്കൂട്ടങ്ങൾ.. ഇറാനെ നശിപ്പിക്കാൻ സൗദി..! യുദ്ധം 2.0 ഉടൻ...! പ്രകമ്പനം  (4 hours ago)

വീടുകയറി ഇരന്ന് തുടങ്ങിയോ..! കുത്തി തീർത്തേക്കണം...! തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ കൂടുതൽ ആവശ്യം ദേ ഇതിന്  (4 hours ago)

ബിജെപി പ്രചാരണം ശക്തമാക്കാന്‍ മാര്‍ച്ച് 29ന് തൃശ്ശൂരിലും പാലക്കാടും സന്ദര്‍ശനം എത്തും  (5 hours ago)

മാർച്ച് 27 വരെ പുറത്തിറങ്ങരുത് ! പ്രവാസികൾക്ക് ജാഗ്രതാ നിർദ്ദേശം യുഎഇയിൽ കനത്ത മഴ... ഒപ്പം ഇടിമിന്നലും പൊടിക്കാറ്റും !!  (5 hours ago)

പ്രവാസികളേ..കരുതിയിരുന്നോളൂ...! സരായാത് കൊണ്ടേ പോകൂ 27 വരെ പുറത്തിറങ്ങരുത്ത്...! പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു..!  (5 hours ago)

Malayali Vartha Recommends