Widgets Magazine
11
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാഹുലിന് ഇരട്ട പ്രഹരം... കേരളത്തില്‍ യുഡിഎഫ് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്ന് പ്രവചിച്ച് കടലില്‍ ചാടിയ രാഹുല്‍ ഗാന്ധിയെ കാണാനില്ല; കേരളത്തില്‍ ഭരണത്തുടര്‍ച്ചയെന്ന് ഡല്‍ഹിയില്‍ നിന്നുള്ള സര്‍വേ; എല്‍ഡിഎഫ് 91 സീറ്റ് നേടുമെന്ന് എബിപി സി വോട്ടര്‍ സര്‍വേ; കൂട്ടത്തോടെ കടലില്‍ ചാടാനൊരുങ്ങി നേതാക്കള്‍

28 FEBRUARY 2021 08:42 AM IST
മലയാളി വാര്‍ത്ത

കടലില്‍ ചാടുക എന്നൊരു പ്രയോഗം മലയാളത്തിലുണ്ട്. പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല എന്നാണ് അര്‍ത്ഥമാക്കുന്നത്. ഏതാണ്ട് അതേ അവസ്ഥയിലാണ് കേരളത്തിലെ കോണ്‍ഗ്രസുകാരും യുഡിഎഫുകാരും. തുടര്‍ച്ചയായ മൂന്നാമത്തെ സര്‍വേയിലും കേരളത്തില്‍ ഭരണ തുടര്‍ച്ചയാണ് പ്രവചിക്കുന്നത്.

കേരളത്തില്‍ യുഡിഎഫ് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്ന് പ്രവചിച്ച് കടലില്‍ ചാടിയ രാഹുല്‍ ഗാന്ധി പിന്നെ പൊങ്ങിയത് തമിഴ്‌നാട്ടില്‍ തൈര് സാദം ഉണ്ടാക്കുന്നിടത്താണ്. ഭരണ തുടര്‍ച്ചയുണ്ടായാല്‍ പിന്നെ കോണ്‍ഗ്രസ് ഉണ്ടാവില്ല. അധികാരമില്ലാത്ത കോണ്‍ഗ്രസില്‍ ആളെ കിട്ടില്ല. അതോടെ കൂട്ടത്തോടെ രാഹുലിന് പിന്നാലെ കടലില്‍ ചാടുകയല്ലാതെ നേതാക്കള്‍ക്ക് വഴിയില്ല.

കേരളത്തില്‍ എല്‍ഡിഎഫ് ഭരണത്തുടര്‍ച്ച നേടുമെന്നാണ് എബിപി ന്യൂസ് സി വോട്ടര്‍ സര്‍വേ റിപ്പോര്‍ട്ട്. 83 മുതല്‍ 91 സീറ്റുകള്‍ വരെ നേടി പിണറായി വിജയന്‍ സര്‍ക്കാര്‍ ഭരണത്തുടര്‍ച്ച നേടുമെന്നാണ് സര്‍വേ പ്രവചനം. യുഡിഎഫിന് 47 മുതല്‍ 55 സീറ്റുകള്‍ വരെ ലഭിക്കുമെന്നും പറയുന്നു.

ബിജെപി കേരളത്തില്‍ വലിയ മുന്നേറ്റം ഉണ്ടാക്കില്ലെന്നു പറയുന്ന സര്‍വേ, എന്‍ഡിഎ രണ്ട് സീറ്റുകള്‍ വരെ നേടുമെന്നും പ്രവചിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍വേ പ്രവചനങ്ങളാണ് പുറത്തുവന്നത്.

തമിഴ്‌നാട്ടില്‍ ഡിഎംകെ കോണ്‍ഗ്രസ് സഖ്യം വന്‍ ഭൂരിപക്ഷം നേടി അധികാരത്തില്‍ തിരിച്ചുവരും. 154-162 സീറ്റുകള്‍ വരെയാണ് പ്രവചിക്കുന്നത്. ഭരണമുന്നണിക്ക് 58-66 സീറ്റുകള്‍ ലഭിക്കുമെന്നും കമലിന്റെ മക്കള്‍ നീതി മയ്യം 2-6 സീറ്റ് വരെ നേടുമെന്നും സര്‍വേ പറയുന്നു. അസമില്‍ ബിജെപി ഭരണം നിലനിര്‍ത്തുമെന്നാണു സര്‍വേ റിപ്പോര്‍ട്ട്.


കേരളത്തില്‍ എല്‍ഡിഎഫ് മുന്നണിയുടെ ഭരണത്തുടര്‍ച്ച പ്രവചിച്ച് ഏഷ്യാനെറ്റും ട്വന്റി ഫോര്‍ ന്യൂസും നേരത്തെ എത്തിയിരുന്നു. രണ്ടിലും ഭരണ തുടര്‍ച്ച പ്രവചിച്ചിരുന്നു. ഏഷ്യാനെറ്റ് സീ ഫോര്‍ സര്‍വ്വേ ഫലത്തില്‍ 72 മുതല്‍ 78 സീറ്റുവരെ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. പിണറായി വിജയന്‍ ഒരിക്കല്‍ കൂടി കേരളത്തിന്റെ മുഖ്യമന്ത്രിയായി കാണണം എന്നാണ് കൂടുതല്‍ പേരും സര്‍വ്വേയില്‍ അഭിപ്രായപ്പെട്ടത്.

നിയമസഭയില്‍ യുഡിഎഫിന് 59 മുതല്‍ 65 സീറ്റ് വരെ മാത്രമേ സര്‍വ്വേ പ്രവചിക്കുന്നുള്ളു. വലിയ തിരിച്ചടിയാണ് യുഡിഎഫിനെ കാത്തിരിക്കുന്നത് എന്നാണ പ്രവചനം. കേവല ഭൂരിപക്ഷത്തിലേക്ക് പ്രതിപക്ഷത്തിന് ആറ് സീറ്റ് കൂടിവേണം എന്നത് യുഡിഎഫിന്റെ നെഞ്ചിടിപ്പ് കൂട്ടുന്ന പ്രവചനമാണ്.

വലിയ നേട്ടമാണ് എന്‍ഡിഎയ്ക്ക് ഈ സര്‍വ്വേ പ്രവചിച്ചിരിക്കുന്നത്. 3 മുതല്‍ 7 സീറ്റുകള്‍ വരെ എന്‍ഡിഎ മുന്നണിക്ക് ലഭിക്കുമെന്നാണ് ഫലം പറയുന്നത്. കേരളത്തില്‍ ബിജെപിക്ക് സ്വപ്നം കാണാനാകുന്നതിന്റെ പരമാവധിയാണ് പ്രവചനമായി വന്നിരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ നുണകളുടെ പെരുമഴ പെയ്യിച്ചാലും എല്‍ഡിഎഫിന്റെ തുടര്‍ഭരണത്തെ തടയാന്‍ യുഡിഎഫിനാകില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍ പറഞ്ഞു.

കെഎസ്ടിഎ 30ാം സംസ്ഥാന സമ്മേളനം തൈക്കാട് സ്‌റ്റേറ്റ് സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫിനും സര്‍ക്കാരിനുമെതിരെ വലതുപക്ഷമാധ്യമങ്ങള്‍ പടച്ചുവിടുന്ന നുണക്കഥകള്‍ക്കൊന്നും യുഡിഎഫിന്റെ തകര്‍ച്ച തടയാനാകില്ല. ഈ തെരഞ്ഞെടുപ്പോടെ യുഡിഎഫ് കൂടുതല്‍ ശിഥിലമാകും. മതതീവ്രവാദ ശക്തികള്‍ക്കും ഇവിടെ സ്ഥാനമുണ്ടാകില്ല.


വികസനത്തിന്റെ വേലിയേറ്റം സൃഷ്ടിച്ച പിണറായി സര്‍ക്കാരിന്റെ തുടര്‍ഭരണം കേരളത്തിന്റെ മതേതര മനസ്സ് കൊതിക്കുന്നതാണ്. ഭരണത്തുടര്‍ച്ച സാധ്യമാക്കി രാജ്യത്തെ മതനിരപേക്ഷ ശക്തികള്‍ക്ക് കേരളം ആത്മവിശ്വാസം പകരും.

രാഹുല്‍ ചാടിയ കടലിന്റെ അടിയില്‍നിന്നാണ് യുഡിഎഫ് തകര്‍ത്ത കേരളത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉയര്‍ത്തിക്കൊണ്ടുവന്നത്. കോവിഡ് കാലത്ത് ഓരോവീട്ടിലും അന്നവും ആശ്വാസവും എത്തിച്ച സര്‍ക്കാരാണിത്. പെരുംനുണകൊണ്ട് ജനമനസ്സിനെ ചഞ്ചലപ്പെടുത്താന്‍ കഴിയില്ലെന്ന് തദ്ദേശതെരഞ്ഞെടുപ്പില്‍ വ്യക്തമായതായും അദ്ദേഹം പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാഗ്രത നിർദേശവുമായി അധികൃതർ...  (16 minutes ago)

എൻ.വാസുവിന്റെ സ്വാഭാവിക ജാമ്യ ഹർജിയിൽ വിധി ഇന്ന്...  (36 minutes ago)

കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഫെബ്രുവരി 12ന് തുറക്കും  (7 hours ago)

ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗിന് വധഭീഷണി  (7 hours ago)

തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയില്‍ വിധി ഫെബ്രുവരി 18ന്  (7 hours ago)

'തല' എന്ന് വിളിക്കരുത്, ദയവുചെയ്ത് മാന്യമായി പെരുമാറൂ, ഇതൊരു തീയേറ്ററല്ല; ആരാധകരോട് ആവശ്യപ്പെട്ട് അജിത്  (7 hours ago)

മണിപ്പൂരില്‍ സംഘര്‍ഷം; അമ്പതോളം വീടുകള്‍ തീയിട്ടു നശിപ്പിച്ചു  (7 hours ago)

ലഹരി കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ അഭിഭാഷക വീട്ടില്‍ മരിച്ച നിലയില്‍  (7 hours ago)

ഉത്തര്‍പ്രദേശില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

സ്‌കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തുമെന്ന് മന്ത്രി വി ശിവന്‍കൂട്ടി  (8 hours ago)

പാലക്കാടെത്തിയ ട്രെയിനിന്റെ പാഴ്‌സല്‍ ബോഗിയില്‍ നിന്ന് രണ്ട് ടണ്‍ പഴകിയ മത്സ്യം ഉദ്യോഗസ്ഥര്‍ പിടികൂടി  (8 hours ago)

സിനിമാ പ്രമോഷനെച്ചൊല്ലി മലയാള സിനിമയില്‍ ഉടലെടുത്ത വിവാദം; താരങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി എന്‍.എം. ബാദുഷ  (8 hours ago)

തൊഴിലാളികളുടെ അവകാശങ്ങള്‍ നടപ്പാക്കുന്നതില്‍ കേരളം മാതൃകയെന്ന് വി ശിവന്‍കുട്ടി  (9 hours ago)

സെക്രട്ടേറിയറ്റിനു മുന്നിലെ അടച്ചുപൂട്ടിയ സ്പാ ലൈസന്‍സ് ന്യൂനപക്ഷ മോര്‍ച്ച നേതാവിന്റെ പിതാവിന്റെ പേരില്‍  (9 hours ago)

എന്‍ജിന്‍ തകരാറിനെത്തുടര്‍ന്ന് ഹൈവേ റോഡില്‍ വിമാനം ലാന്‍ഡ് ചെയ്ത് പൈലറ്റ്; പൈലറ്റിന്റെ മനസാന്നിദ്ധ്യം കൊണ്ട് ഒഴിവായത് വന്‍ ദുരന്തം  (9 hours ago)

Malayali Vartha Recommends