Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

തെരഞ്ഞെടുപ്പ് വാർത്തകൾ ഒറ്റനോട്ടത്തിൽ... 35 വര്‍ഷത്തിനുശേഷം ജയരാജന്മാരില്ലാതെ തിരഞ്ഞെടുപ്പ് പോരാട്ടം..നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐ മത്സരിക്കുക 24 സീറ്റില്‍

06 MARCH 2021 12:57 PM IST
മലയാളി വാര്‍ത്ത

More Stories...

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍

വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..

സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...

നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

താമരശേരി കോടതി വളപ്പിൽ അരങ്ങേറിയത്..നടുറോഡില്‍ തമ്മിലടിച്ച് കാമുകന്‍റെയും കാമുകിയുടെയും ബന്ധുക്കള്‍.. കോടതിയില്‍ പെണ്‍കുട്ടിയെ കാമുകനൊപ്പം പോകാനനുവദിച്ചുള്ള ഉത്തരവിന് പിന്നാലെ..

ഡോളര്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ സത്യവാങ്മൂലത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരന്‍. നരേന്ദ്രമോദിക്കും അമിത് ഷായ്ക്കുമെതിരെ ആഴ്ചകളോളം ചര്‍ച്ച ചെയ്യുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ കള്ളക്കടത്ത് ഒരു ചര്‍ച്ചാവിഷയമേയല്ലേയെന്ന് വി മുരളീധരന്‍ ചോദിച്ചു.

ആരെയാണ് കേരളത്തിലെ മാധ്യമങ്ങള്‍ സംരക്ഷിക്കുന്നത്,പിണറായി വിജയന്‍ വാരിക്കോരിത്തന്ന പരസ്യത്തിന്റെ കോടികളില്‍ കണ്ണ് മഞ്ഞളിച്ചോ അതോ 118 എ പോലുള്ള കരിനിയമങ്ങള്‍ കൊണ്ടുവന്ന് വാ മൂടിക്കെട്ടുമെന്ന് ഭയന്നോയെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ മുരളീധരന്‍ ചോദിച്ചു.

 നാലുതവണ തുടര്‍ച്ചയായി ജയിച്ചവര്‍ക്ക് അവസരം കൊടുക്കേണ്ടെന്ന കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദേശം സംസ്ഥാന നേതൃത്വം അവസാന നിമിഷം തള്ളി. സീറ്റ് നഷ്ടപ്പെടുന്നവരുടെ എതിര്‍പ്പു കണക്കിലെടുത്താണ് വെള്ളിയാഴ്ച ചേര്‍ന്ന തിരഞ്ഞെടുപ്പ് സമിതി നിര്‍ദേശം ഒഴിവാക്കിയത്.

പ്രാഥമിക സ്ഥാനാര്‍ഥി പട്ടിക ഇന്ന് സ്‌ക്രീനിങ് കമ്മിറ്റിക്കു മുമ്പാകെ വരും. രണ്ടു തവണ തുടര്‍ച്ചയായി ജയിച്ചവര്‍ക്കു സിപിഎമ്മില്‍ സീറ്റില്ല, കോണ്‍ഗ്രസിലാകട്ടെ രണ്ട് തവണ തോറ്റതാണ് സീറ്റ് നിഷേധിക്കാനുള്ള മാനദണ്ഡം. തുടര്‍ച്ചയായി ജയിക്കുന്നവര്‍ക്കു മല്‍സരിക്കുന്നതില്‍ നിയന്ത്രണമില്ലേയെന്നു ചോദിച്ചപ്പോള്‍ സമിതി അധ്യക്ഷന്‍ കൂടിയായ ഉമ്മന്‍ ചാണ്ടിയുടെ മറുപടി പറഞ്ഞത് ഇങ്ങനെ പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ അവസരം ലഭിക്കുന്ന സാഹചര്യം ഉറപ്പുവരുത്തും.

35 വര്‍ഷത്തിനുശേഷം ജയരാജന്മാരില്ലാതെ തിരഞ്ഞെടുപ്പ് പോരാട്ടം. സി.പി. എമ്മിലെ ജയരാജത്രയത്തില്‍ ആരെങ്കിലുമില്ലാതെ 1987-ന് ശേഷം നിയമസഭാതിരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഒരവസരത്തില്‍ രണ്ട് ജയരാജന്മാര്‍ സഭയിലുണ്ടായിരുന്നു. കണ്ണൂരില്‍നിന്നുള്ള ജയരാജന്മാര്‍ കാല്‍നൂറ്റാണ്ടിലേറെയായി കേരളരാഷ്ട്രീയത്തില്‍ നിറഞ്ഞുനില്‍ക്കുന്നവരാണ്. ഇത്തവണ മന്ത്രി ഇ.പി. ജയരാജന്‍ ഉറപ്പായും പി. ജയരാജന്‍ ഒരുപക്ഷേയും മത്സരരംഗത്തുണ്ടാകുമെന്നാണ് നിരീക്ഷകര്‍ കരുതിയത്.

പക്ഷേ, തുടര്‍ച്ചയായി മൂന്നാമൂഴം വേണ്ടെന്ന് സി.പി.എം. തീരുമാനിച്ചതോടെ ഇ.പി. മത്സരരംഗത്തുനിന്ന് ഒഴിവായി. പി. ജയരാജനെയാകട്ടെ ഇത്തവണ പരിഗണിച്ചതുമില്ല. രണ്ടുവര്‍ഷം മുമ്പ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വടകരയില്‍നിന്ന് മത്സരിക്കാന്‍ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതാണ് പി. ജയരാജന്‍. ആ സ്ഥാനത്തേക്ക് എം.വി. ജയരാജന്‍ തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ വടകരയില്‍നിന്ന് പരാജയപ്പെട്ട പി. ജയരാജന്‍ ജില്ലാ സെക്രട്ടറിസ്ഥാനത്തേക്ക് തിരികെയെത്തിയില്ല.

നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐ മത്സരിക്കുക 24 സീറ്റില്‍. കഴിഞ്ഞ തവണ മത്സരിച്ച ഇരിക്കൂര്‍, മഞ്ചേരി, തിരുരൂങ്ങാടി സീറ്റുകള്‍ ഇത്തവണ വിട്ടുനല്‍കാനാണ് സിപിഐ തീരുമാനം. എന്നാല്‍ കാഞ്ഞിരപ്പള്ളി കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തിന് വിട്ടുനല്‍കിയതിന് പകരമായി ചങ്ങനാശ്ശേരി കിട്ടിയേ തീരൂവെന്ന നിലപാടിലാണ് സിപിഐ. ജോസ് പക്ഷവും ജനാധിപത്യ കേരള കോണ്‍ഗ്രസും ചങ്ങനാശ്ശേരി സീറ്റിനായി സമ്മര്‍ദം തുടരുകയാണ്. ചങ്ങനാശ്ശേരി സിപിഐക്ക് വിട്ടുനല്‍കിയാല്‍ മിക്കവാറും കേരള കോണ്‍ഗ്രസിന് പിറവമാകും പകരം നല്‍കുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നോയിഡയിലെ വിദ്യാര്‍ത്ഥിയുടെ മരണം ; സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍  (4 minutes ago)

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍  (17 minutes ago)

ഇറാനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് നെതന്യാഹു  (26 minutes ago)

ബാലവേലയ്ക്കായി കടത്താന്‍ ശ്രമിച്ച 163 കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പോലീസ്  (32 minutes ago)

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു  (1 hour ago)

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (3 hours ago)

പ്രവചനം മാറിമറിഞ്ഞു..!  (3 hours ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (4 hours ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (4 hours ago)

അവസാന ഓഡിയോ സന്ദേശം..  (4 hours ago)

COURT പൊരിഞ്ഞ അടി  (5 hours ago)

  വിഖ്യാത പിന്നണിഗായിക ആശ ഭോസ്‌ലെ അന്തരിച്ചു.... മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, 92 വയസായിരുന്നു  (5 hours ago)

കരസേനയിലെ അഗ്നിവീർ ജനറൽ ഡ്യൂട്ടി & ട്രേഡ്സ് മാൻ പത്താം ക്ലാസ് വിഭാഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് റിക്രൂട്ട്മെന്റ് റാലി മൈസൂരുവിലെ (കർണാടക) ചാമുണ്ടി വിഹാർ സ്റ്റേഡിയത്തിൽ ഏപ്രിൽ 19 മുതൽ 26 വരെ  (5 hours ago)

P C GEORGE വേലിയിൽ കിടന്ന പാമ്പിനെയെടുത്ത് തലയിൽ വച്ച അവസ്ഥ  (5 hours ago)

ഹോർമുസിൽ നിന്ന് തുടങ്ങും  (5 hours ago)

Malayali Vartha Recommends