തമിഴ്നാട്ടിൽ സിപിഎം-ഡിഎംകെ-കോൺഗ്രസ് സഖ്യം തന്നെ: സിപിഎം സീറ്റ് ധാരണയായി
തമിഴ്നാട്ടിൽ കോൺഗ്രസിനൊപ്പം സഹകരിച്ച് ഡിഎംകെ സഖ്യത്തിൽ തുടരാൻ സിപിഎം ധാരണയായി. ഇവിടെ പന്ത്രണ്ട് സീറ്റുകളിൽ ഇടത് സ്ഥാനാർത്ഥികൾ മത്സരിക്കും.
കേരളത്തിൽ പരസ്പരം കൊമ്പ് കോർക്കുമ്പോൾ തമിഴ്നാട്ടിൽ ടിഎംകെ സഖ്യത്തിലെ സ്ഥാനാർഥികൾക്കായി ഒരുമിച്ചു പ്രവർത്തിക്കുകയാണ് സിപിഎം കോൺഗ്രസ് സഖ്യങ്ങൾ. ബിജെപി വിരുദ്ധ പോരാട്ടമാണ് തങ്ങളുടെ ലക്ഷ്യമെന്നും,ആയതിനാൽ തന്നെ കേരളത്തിലെ സാഹചര്യമല്ല തമിഴ്നാട്ടിലേത് എന്നും സഖ്യങ്ങൾ വിശദീകരിച്ചു.
അരിവാൾ ചുറ്റിക നക്ഷത്രത്തിനൊപ്പം രാഹുൽഗാന്ധിയുടെയും സോണിയാഗാന്ധിയുടെയും സ്റ്റാലിൻറെയും ചിത്രം പതിച്ച ബാനറുകൾ സ്ഥാപിക്കുകയും,പാർട്ടി പതാകക്കൊപ്പം കോൺഗ്രസ് ഡിഎംകെ ലീഗ് കൊടികളും ഒരുമിച്ചു കെട്ടാനുമാണ് സഖ്യത്തിന്റെ തീരുമാനം, ഇതോടൊപ്പം തന്നെ കോൺഗ്രസ് സ്ഥാനാർഥികൾക്കായി വീടുകൾ കയറി പ്രചാരണം നടത്താനാണ് സിപിഎം തീരുമാനം.
ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യം എപ്പോഴും വ്യത്യസ്തമെന്നാണ് വിശദീകരണം. സിപിഎമ്മും സിപിഐയും ആറ് സീറ്റുകളിൽ വീതം സ്ഥാനാർത്ഥികളെ നിർത്തും. 2016ൽ ജനക്ഷേമ മുന്നണിയിൽ 25 സീറ്റുകളിലാണ് സിപിഎം ജനവിധി തേടിയത്. ബിജെപി വിരുദ്ധ മുന്നണിക്കായി പ്രതിപക്ഷ ഐക്യം അനിവാര്യമെന്ന് വിശദീകരിച്ചാണ് സിപിഎം നീക്കം.
https://www.facebook.com/Malayalivartha