മുന്‍ഗണനേതര വിഭാഗങ്ങള്‍ക്ക് സ്പെഷല്‍ അരി വിതരണം തടഞ്ഞുക്കൊണ്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിനെ വ് ഹൈക്കോടതി സ്റ്റേ ചെയ്തു

മുന്‍ഗണനേതര വിഭാഗങ്ങള്‍ക്ക് സ്പെഷല്‍ അരി വിതരണം തടഞ്ഞുക്കൊണ്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടിരുന്നു. എന്നാൽ ഈ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.
സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ജസ്റ്റിസ് പി.വി ആശയുടെ ഉത്തരവ്. വെള്ള-നീല കാര്‍ഡുടമകള്‍ക്ക് പത്ത് കിലോ അരി വീതം നല്‍കാനുള്ള നീക്കം തടയണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കത്തിനെ തുടര്‍ന്നായിരുന്നു കമ്മിഷന്‍ തീരുമാനമെടുത്തത്.
തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുന്‍പ് സര്‍ക്കാര്‍ എടുത്ത തീരുമാനമാണെന്നും അരി സംഭരണത്തിന് നടപടി ആരംഭിച്ചെന്നും സര്‍ക്കാര്‍ അറിയിക്കുകയുണ്ടായി.
നാളെയാണ് പണം അടക്കേണ്ട തീയതിയെന്നും നടപടി പൂര്‍ത്തിയാക്കിയെന്നും സര്‍ക്കാര്‍ അറിയിക്കുകയുണ്ടായി. തിരഞ്ഞെടുപ്പിന് മുന്‍പ് എടുത്ത തീരുമാനമാണെന്ന് അറിഞ്ഞില്ലെന്ന് കമ്മിഷന്‍ വ്യക്തമാക്കി.
പുതിയ അപേക്ഷ തന്നാല്‍ പരിഗണക്കാമെന്നും കമ്മിഷന്‍ അറിയിച്ചു. പുതിയ അപേക്ഷയുടെ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി കമ്മിഷന്‍ നടപടി സ്റ്റേ ചെയ്തു.
സ്കുള്‍ കൂട്ടികള്‍ക്കുള്ള അരി വിതരണവും, കാര്‍ഡുടമകള്‍ക്കുള്ള കിറ്റും അരിയും വിതരണവും ക്ഷേമ പെന്‍ഷന്‍ വിതരണവും തടയണമെന്നാവശ്യപ്പെട്ടാണ് രമേശ് ചെന്നിത്തല കമ്മിഷന് കത്ത് നല്‍കിയത്
എന്നാൽ കിറ്റ് വിവാദത്തില്‍ പ്രതിപക്ഷത്തിനെതിരായ വിമര്‍ശനം മുഖ്യമന്ത്രി തുടരുകയാണ്. കിറ്റ് വിതരണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നു.
ജനങ്ങള്‍ക്ക് കിറ്റു നല്‍കുന്നത് സര്‍ക്കാരിന്റെ മേന്മയല്ല, കടമയാണ്. തിരഞ്ഞെടുപ്പ് കമ്മീഷനു തെറ്റായ പരാതി നല്‍കി അന്നം മുടക്കാന്‍ പ്രതിപക്ഷ നേതാവ് ശ്രമിക്കുകയാണ്. പ്രതിപക്ഷം പ്രതികാര പക്ഷമാകരുതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
കോവിഡ് കാലത്ത് പട്ടിണിയില്ലാതെ ജനങ്ങളെ കാക്കാന്‍ സാധിച്ചുവെന്നും ഇതൊന്നും സൗജന്യമല്ല, ജനങ്ങളുടെ അവകാശമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha


























