Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് ഒരേ യുവാവിനെ..ഇൻഫ്ലുവൻസർമാരായ ഇവർ പോസ്റ്റ് ചെയ്‌തിരുന്ന വീഡിയോകളെല്ലാം പകർത്തിയിരുന്നത് യുവാവ്..


എം.ആർ. അജിത് കുമാറിനെതിരേ ഒടുവിൽ നടപടി വന്നു..എഡിജിപിയുടെ സസ്‌പെന്‍ഷനില്‍ വേട്ടയാടലുകള്‍ അക്കമിട്ട് നിരത്തി രാഹുല്‍ മാങ്കൂട്ടത്തില്‍..


പ്രക്ഷോഭത്തിന് പിന്തുണയുമായി സാംസ്കാരിക, കായിക, സിനിമാ രംഗത്തെ പ്രമുഖർ.. മെഗാസ്റ്റാർ മമ്മൂട്ടിയും നടി മഞ്ജു വാര്യരും നടി ആലിയ ഭട്ടും പ്രതിഷേധത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു..


പ്രശാന്തിനെ അറസ്റ്റ് ചെയ്തത് എങ്ങനെ..? കരുനീക്കങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേവസ്വംമന്ത്രി തുടങ്ങിയിരുന്നു..ഏതായാലും കേരളം കാത്തിരിക്കുന്നത് കുറ്റപത്രത്തിനെയാണ്..


ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..

ഇനി നടക്കാൻ പോകുന്നത്... ജലീല്‍ രാജീവയ്‌ക്കേണ്ടതില്ലെന്നും സുപ്രീം കോടതിയില്‍ പോയാലും രക്ഷിക്കണമെന്നും ജലീലിനെതിരെ നീങ്ങിയ ലീഗ് നേതാക്കള്‍ക്കെതിരെ ശക്തമായ നീങ്ങാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയതായി സൂചന

13 APRIL 2021 12:38 PM IST
മലയാളി വാര്‍ത്ത

മന്ത്രി കെ ടി ജലീലിനെതിരായ ലോകായുക്ത ഉത്തരവ് അടങ്ങിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയെങ്കിലും അതിനെ രാഷ്ട്രീയമായി നേരിടാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം.

എം.എ. ബേബി അടക്കമുള്ള സി പി എം നേതാക്കള്‍ ജലീലിനെതിരെ രംഗത്ത് വന്നതോടെയാണ് അദ്ദേഹത്തെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്. സി പി എം നേതാക്കള്‍ തന്റെ കാബിനറ്റിലുള്ള മന്ത്രിക്കെതിരെ രംഗത്തെത്തിയതില്‍ മുഖ്യമന്ത്രി അസ്വസ്ഥനാണ്. അതുകൊണ്ടാണ് ബേബിക്ക് പിന്നാലെ ജലീലിനെ അനുകൂലിച്ച് വിജയഘവന്‍ രംഗത്തെത്തിയത്. ഇത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണമാണെന്നാണ് മനസിലാക്കുന്നത്.

 



ജലീല്‍ രാജീവയ്‌ക്കേണ്ടതില്ലെന്നും സുപ്രീം കോടതിയില്‍ പോയാലും രക്ഷിക്കണമെന്നുമാണ് മുഖ്യമന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

ജലീലിനെതിരെ നീങ്ങിയ ലീഗ് നേതാക്കള്‍ക്കെതിരെ ശക്തമായ നീങ്ങാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയതായി അറിയുന്നു. കെ എം. ഷാജിയുടെ വീട്ടിലെ റെയ്ഡ് ഇതിന്റെ ഭാഗമാണ്.

 



ജലീലിനെ പുറത്താക്കണമെന്ന ഉത്തരവാണ് രജിസ്ട്രാര്‍ കൈമാറിയത്. ഇനീ മുഖ്യമന്ത്രിയാണ് വിഷയത്തില്‍ തീരുമാനം എടുക്കേണ്ടത്. പിണറായി വിജയന്‍ തന്നെയാണ് ഇപ്പോഴത്തെ ലോകായുക്തയെ നിയമിച്ചത്. സാധാരണ ഭരിക്കുന്ന സര്‍ക്കാരിനെതിരെ റിട്ടയേഡ് ജഡ്ജിമാര്‍ ഇത്തരത്തില്‍ ഉത്തരവുകള്‍ പാസാക്കാറില്ല. എന്നാല്‍ വിചിത്രമായ രീതിയിലാണ് ഇപ്പോഴത്തെ പെരുമാറ്റം.

ജലീലിന്റെ ബന്ധു കെടി അദീബിനെ സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരായി നിയമിച്ച നടപടി ചട്ടവിരുദ്ധമാണെന്നും അധികാര ദുര്‍വിനിയോഗമാണെന്നുമുളള കണ്ടെത്തലാണ് ലോകായുക്ത നടത്തിയത്. സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും നടത്തിയ മന്ത്രിയെ തല്‍സ്ഥാനത്തുനിന്ന് മുഖ്യമന്ത്രി നീക്കണമെന്നും ഉത്തരവിലുണ്ട്. സാധാരണ ഗതിയില്‍ ഇത്തരത്തില്‍ ജഡ്ജിമാര്‍ ഉത്തരവുകള്‍ പാസാക്കാറില്ല. മന്ത്രിയെ പുറത്താക്കണമെന്ന് ഹൈക്കോടതി പോലും സാധാരണ ഉത്തരവിടാറില്ല.

 



മന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന ലോകായുക്ത ഉത്തരവിനെതിരെ ജലീല്‍ ഹൈക്കോടതിയെ സമീപിച്ചത് തന്നെ മുഖ്യന്ത്രിയുടെ നിയമോപദേശത്തെ തുടര്‍ന്നാണ്. തന്റെ ഭാഗം പരിഗണിക്കാതെയും വസ്തുതകള്‍ പൂര്‍ണ്ണമായി അപഗ്രഥിക്കാതെയും ലോകായുക്ത ഇറക്കിയ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

 

ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കും വരെ ലോകായുക്ത ഉത്തരവിലെ തുടര്‍ നടപടികളും പാടില്ല. സ്റ്റേ വേണമെന്ന ജലീലിന്റെ നീക്കത്തിന് ഹൈക്കോടതിയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാകാനാണ് സാധ്യത. ബന്ധുനിയമനമെന്ന ആരോപണം നേരത്തെ ഹൈക്കോടതിയും ഗവര്‍ണ്ണറും പരിശോധിച്ചതാണെന്നും ഹര്‍ജിയിലുണ്ട്. ഇതൊന്നും പരിഗണിക്കാതെയുളള ഉത്തരവ് ഏകപക്ഷീയമാണെന്നാണ് വാദം. എന്നാല്‍ ലോകായുക്ത ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി നിയമപരപമായി നിലനില്‍ക്കില്ലെന്ന വാദവുമുണ്ട്. അതു താന്‍ മാനേജ് ചെയ്യാമെന്നാണ് മുഖ്യമന്ത്രിയുടെ വിശ്വാസം.

 



കെ എം ഷാജി എംഎല്‍എയുടെ വീട്ടില്‍ നിന്ന് അരക്കോടി രൂപ പിടിച്ചെടുത്ത നീക്കം ജലീലിനെ രക്ഷിക്കാന്‍ വേണ്ടിയുള്ളതാണെന്ന് ആരോപണമുണ്ട്. ജലീലിനെതിരെ നില്‍ക്കുന്ന ലീഗ് നേതാക്കളെ സമ്മര്‍ദ്ദത്തിലാക്കാനുള്ള നീക്കമാണ് നടക്കുന്നത്. ജലീലിനെതിരെ എന്നും അതി ശക്തമായ നിലപാട് സ്വീകരിക്കുന്ന പി.കെ. ഫിറോസിനെ കുരുക്കാനും സി പി എം നീക്കം തുടങ്ങിയിട്ടുണ്ട്.

കണ്ണൂരിലെ വീട്ടില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. വിജിലന്‍സ് പരിശോധനയിലാണ് പണം കണ്ടെത്തിയത്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂര്‍ മണലിലെയും വീടുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. കോഴിക്കോട് വിജിലന്‍സ് യൂണിറ്റാണ് കണ്ണൂരില്‍ റെയ്ഡ് നടത്തിയത്. എന്നാല്‍ പണത്തിന് രേഖയുണ്ടെന്നാണ് ഷാജിയുടെ വിശദീകരണം.

 


കെ എം ഷാജിക്കെതിരെ വിജിലന്‍സ് കേസെടുത്തതിന് പിന്നാലെയായിരുന്നു റെയ്ഡ്. കഴിഞ്ഞ ദിവസമാണ് ഷാജിക്കെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കെ എം ഷാജി എംഎല്‍എക്ക് വരവില്‍ കവിഞ്ഞ സ്വത്തുള്ളതായി വിജിലന്‍സ് നേരത്തെ കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഷാജിയുടെ സ്വത്ത് സമ്പാദനത്തില്‍ വരവിനേക്കാള്‍ 166 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായാണ് വിജിലന്‍സ് കണ്ടെത്തല്‍.

 



2011 മുതല്‍ 2020 വരെയുള്ള കണക്ക് പ്രകാരം ഷാജിക്ക് 88,57,000 രൂപ വരവുളളതായി വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. 32,19,000 രൂപ ഇക്കാലയളവില്‍ ഷാജി ചെലവാക്കിയിട്ടുണ്ട്. എന്നാല്‍ രണ്ട് കോടിയോളം രൂപ ഇക്കാലയളവില്‍ ഷാജി സമ്പാദിച്ചതായാണ് വിജിലന്‍സ് കണ്ടെത്തല്‍.

സ്വത്ത് സമ്പാദത്തില്‍ വരവിനേക്കാള്‍ 166 ശതമാനത്തിന്റെ വര്‍ധനവാണ് ഷാജിക്ക് ഉണ്ടായിരിക്കുന്നതെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഷാജിക്കെതിരായി കൂടുതല്‍ അന്വേഷണം ആവശ്യമുണ്ടെന്നും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്നും വിജിലന്‍സ് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

 


ഏതായാലും ജലീലിനെ പ്രതിരോധിക്കാന്‍ സിപി എമ്മും ഷാജിയെ പ്രതിരോധിക്കാന്‍ ലീഗും തീരുമാനിച്ചിട്ടുണ്ട്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിജെപി സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഷൈന്‍ ടോം ചാക്കോ  (4 minutes ago)

സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം  (3 hours ago)

വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിംഗ് സോംഗ് പ്രമോ വീഡിയോ പുറത്ത്  (3 hours ago)

'ഏഴ് കടല്‍ ഏഴ് മലൈ' തീയേറ്ററുകളിലേക്ക്  (4 hours ago)

പിഎസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു  (4 hours ago)

യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ്  (4 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേരള നിയമസഭ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്  (5 hours ago)

വ്യാജ വാർത്തകൾക്കെതിരെ പരാതി; പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ  (5 hours ago)

മഹാമേരു പോലെ വീണ് എം ആർ അജിത് കുമാർ; പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (5 hours ago)

ഡൽഹിയിലെ തെരുവിൽ കാട്ടിക്കൂട്ടുന്നത് ? വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (6 hours ago)

അർഹത നേടിയ ഉദ്യോഗാർഥികൾക്ക് സമയബന്ധിതമായി നിയമനം നൽകുക എന്നത് സർക്കാരിന്റെ ഭരണപരവും ധാർമ്മികവുമായ ഉത്തരവാദിത്തം; യുവാക്കൾ വലിയ അനീതി നേരിടുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (6 hours ago)

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ് ; ജാഗ്രത നിർദേശം  (6 hours ago)

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക; ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങൾ കാരണം ഒരു കുട്ടിയുടെ പ്രതീക്ഷകൾ തകർന്നടിയുന്നത് കാണുന്നത് തികച്ചും വേദനാജനകമാണ്; ഡൽഹി വിഷയത്തിൽ പ്രതികരിച്ച് നടി അഹാന  (6 hours ago)

രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമം ; യുവമോർച്ച തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയുടെ കോലം കത്തിച്ച് പ്രതിഷേധം  (6 hours ago)

Malayali Vartha Recommends