മുഖ്യമന്ത്രി ആരാണ്...? "ഇപ്പോഴും മുഖ്യമന്ത്രിയെ തീരുമാനിച്ചിട്ടില്ല. ആലോചനയും തീരുമാനവും വരാനിരിക്കുന്നതേയുള്ളൂ....." ചിരി പടര്‍ത്തി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യവും മുഖ്യമന്ത്രിയുടെ മറുപടിയും
”ഇപ്പോഴും മുഖ്യമന്ത്രിയെ തീരുമാനിച്ചിട്ടില്ല. ആലോചനയും തീരുമാനവും വരാനിരിക്കുന്നതേയുള്ളൂ...” മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് ചിരി പടര്‍ത്തി പിണറായി വിജയന്റെ മാസ്സ് മറുപടി. ഇന്നലെ മീറ്റ് ദ പ്രസിലാണ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യവും മുഖ്യമന്ത്രിയുടെ മറുപടിയും ചർച്ചയായത്. അടുത്ത മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ ഉണ്ടാകുമെന്നും യുവാക്കളുടെ കാര്യം ആലോചിച്ചു തീരുമാനിക്കുമെന്നും പിണറായി പറയുകയുണ്ടായി.
നിലവിലുള്ള മന്ത്രിമാര്‍ തുടരുമോയെന്നു വിവിധ പാര്‍ട്ടികളാണ് തീരുമാനിക്കുകയെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി. ആലോചനകള്‍ നടക്കാന്‍ പോകുന്നതേയുള്ളൂ. ഇപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു പ്രവചിക്കാനുള്ള അവസരമാണ് ഉള്ളത്. ഘടകകക്ഷികളില്‍ ആര്‍ക്കൊക്കെ മന്ത്രിസഭയില്‍ പ്രാതിനിധ്യം ഉണ്ടാകുമെന്നു താന്‍ ഒറ്റയ്ക്കു പറയേണ്ട കാര്യമല്ല. എല്‍ഡിഎഫ് ചേരുന്ന തീയതി തീരുമാനിച്ചിട്ടില്ല. എത്ര മന്ത്രിമാര്‍ ഉണ്ടാകുമെന്നതും കണ്ടറിയേണ്ടതാണെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.
പല ഘട്ടങ്ങള്‍ക്കു പകരം മന്ത്രിമാര്‍ ഒന്നിച്ചു സത്യപ്രതിജ്ഞ ചെയ്യുന്നതാണ് ഇവിടത്തെ രീതി. ഇനി എങ്ങനെയെന്നു നോക്കാം. സത്യപ്രതിജ്ഞ എന്നാണെന്ന് എല്‍ഡിഎഫ് ചേര്‍ന്നു തീരുമാനിക്കണം. കോവിഡ് സാഹചര്യത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയാകും സത്യപ്രതിജ്ഞയെന്നു മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം പി ചന്ദ്രശേഖരന്‍ എന്ന കമ്മ്യൂണിസ്റ്റ് വെട്ടിനുറുക്കപ്പെട്ടിട്ട് ഇന്ന് ഒമ്പത് വര്‍ഷം തികയുമ്പോള്‍ വടകര സാക്ഷിയാവുന്നത് മറ്റൊരു ചരിത്രത്തിനാണ്. ഇടതിനെയല്ലാതെ നാളിതുവരെ സ്വീകരിച്ചിട്ടില്ലാത്ത വടകര കെ കെ രമയിലൂടേയും ആര്‍ എം പിയിലൂടെയും യു ഡി എഫിന് വഴിതുറന്നിരിക്കുകയാണ്.
ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട അന്നു മുതല്‍ കൊലപാതക രാഷ്ട്രീയം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന മണ്ഡലത്തില്‍ നിന്ന് ചന്ദ്രശേഖരന്റെ ഭാര്യ തന്നെ നിയമസഭയിലേക്ക് ജയിച്ചുകയറിയത് സി പി എമ്മിന് ഏല്‍ക്കുന്ന രാഷ്‌ട്രീയ തിരിച്ചടി കൂടിയാണ്. ആയതിനാൽ തന്നെ ആര്‍ എം പി എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ രൂപീകരണവും അത് രാഷ്ട്രീയ കേരളത്തിന്റെ മറക്കാത്ത ഏടായി മാറുകയും ചെയ്തത് ഒരിക്കല്‍ കൂടെ സജീവമായി ചര്‍ച്ച ചെയ്യപ്പെടുകയാണ് ചന്ദ്രശേഖരന്റെ ഒമ്ബതാം ചരമവാര്‍ഷികത്തില്‍. ഈ വിജയവും തുടര്‍ചര്‍ച്ചകളും സി പി എമ്മിന് സഹിക്കാവുന്നതിനും അപ്പുറമാണ് എന്നതും ശ്രദ്ധേയം.
https://www.facebook.com/Malayalivartha