Widgets Magazine
06
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മൂമ്മയ്ക്ക് അരികിൽ കിടത്തിയ കുഞ്ഞിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി: കൊലപാതകത്തിന് പിന്നിൽ കുഞ്ഞിന്റെ അമ്മൂമ്മയാണോ എന്ന് സംശയം: വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്ന അമ്മൂമ്മ റോസി, ഓവർഡോസ് കഴിച്ചതായി സംശയം: മൂക്കന്നൂരിലെ സ്വകാര്യ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു...


പാലക്കാട്ടെ തറക്കല്ലിടൽ ചടങ്ങ് വൈറൽ! രാഹുലേട്ടൻ്റെ അടുത്ത് നിൽക്കാൻ ഒരു പെണ്ണിനും പേടിയില്ല: കണ്ടോ കണ്ടോ കണ്ടോടാ... കമ്മികളെ...


ശബരിമല കേസിൽ ഹൈക്കോടതിയുടെ ഇടിവെട്ട് നീക്കം — വാസുവിന് ഉറക്കമില്ലാത്ത രാത്രി! ‘അതിബുദ്ധി’ കുരുക്കി...


സി പി ഐയും സി പിഎമ്മും തള്ളിയ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയില്ലെങ്കിൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികൾ..പി എം ശ്രീ കരാറിൽ നിന്ന് പിൻമാറുന്നത് ദോശ ചുടുന്നത് പോലെ തീരുമാനിക്കാൻ പറ്റില്ലെന്നാണ് മന്ത്രി വി.ശിവൻകുട്ടി..


ഈ മാസം 12 ന് ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി

മലപ്പുറത്ത് പുകയുന്ന ബോംബായി തവനൂര്‍; സീറ്റിന്റെ വിലയും ഉള്ളുകളികളും പുറത്ത്; അന്വേഷണ നീക്കവുമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍; വെട്ടിലായി ഫിറോസ് കുന്നംപറമ്പില്‍

07 MAY 2021 11:47 AM IST
മലയാളി വാര്‍ത്ത

തവനൂരില്‍ കെ റ്റി ജലീലിനെതിരെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച ഫിറോസ് കുന്നംപറമ്പിലിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

അദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് കേന്ദ്രവും സംസ്ഥാനവും അന്വേഷിക്കാന്‍ തീരുമാനിച്ചതായാണ് വിവരം.

 



മലപ്പുറം ജില്ലയില്‍ നിരവധി നേതാക്കള്‍ ഉണ്ടായിട്ടും മുസ്ലീം ലീഗ് അനുഭാവിയായ ഫിറോസ് കുന്നംപറമ്പിലിന് സീറ്റ് നല്‍കിയത് നാല് കോടി രൂപ കോഴ വാങ്ങിയാണെന്നാണ് ഡിവൈഎഫ്‌ഐ ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്. ഇതാണ് അന്വേഷണ വിധേയമാക്കുന്നത്.

ഫിറോസിന്റെ ഇടപാടുകളെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടത് ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റാണ്. ചികിത്സാ സഹായത്തിന്റെ പേരില്‍ വിദേശ രാജ്യങ്ങളില്‍ നിന്നടക്കം പണപ്പിരിവ് നടത്തുന്ന ഫിറോസിന്റെ സാമ്പത്തിക ഇടപാടുകള്‍ സംശയകരമാണെന്നാണ് ഡിവൈ എഫ് ഐ പറഞ്ഞത്. ഇതാണ് കേന്ദ്ര സര്‍ക്കാരിന്റെ പോക്കറ്റിലെ ആയുധം. സന്നദ്ധ പ്രവര്‍ത്തനത്തിന്റെ മറവില്‍ കോടികളുടെ തട്ടിപ്പാണ് അദ്ദേഹം നടത്തുന്നതെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. ഇത്തരം ആരോപണങ്ങള്‍ നേരത്തെയും അദ്ദേഹത്തിനെതിരെ ഉയര്‍ന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് ഡി വൈ എഫ് ഐ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പരാതി നല്‍കിയിരുന്നു.

 

ഇലക്ഷന്‍ സമയത്ത് തന്നെയാണ് സംസ്ഥാന സര്‍ക്കാരിന് പരാതി നല്‍കിയത്. ഇലക്ഷന്‍ കഴിഞ്ഞയുടനെ സംസ്ഥാന സര്‍ക്കാര്‍ ഫിറോസിനെതിരെ അന്വേഷണം ആരംഭിച്ചെന്നാണ് വിവരം.അതിനു മുമ്പ് തന്നെ കേന്ദ്ര സര്‍ക്കാര്‍ പരിശോധന തുടങ്ങിയിരുന്നു.

ചികിത്സാ സഹായത്തിന്റെ പേരില്‍ വ്യക്തിപരമായ നേട്ടം മാത്രമാണ് ഫിറോസ് ലക്ഷ്യം വയ്ക്കുന്നതെന്ന് ഡിവൈഎഫ്ഐ പ്രസ്താവനയില്‍ പറഞ്ഞു. സ്ത്രീകളെ അപമാനിക്കല്‍, പിടിച്ചുപറി, ഭവനഭേദനം എന്നിങ്ങനെ നിരവധി കേസുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചതിന് പാലക്കാട് ആലത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസുണ്ട്. ഭീഷണിപ്പെടുത്തിയതിനും വീട്ടില്‍ കയറി അതിക്രമം കാട്ടിയതിനും എറണാകുളം ചേരാനല്ലൂര്‍ സ്റ്റേഷനിലും കേസുണ്ട്. ഇത്തരത്തില്‍ ഒരാള്‍ക്കാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് സീറ്റ് വിട്ടു നല്‍കിയത്. ജില്ലയില്‍ തന്നെ നിരവധി നേതാക്കള്‍ ഉണ്ടായിട്ടും മുസ്ലീം ലീഗ് അനുഭാവിയായ ഫിറോസ് കുന്നംപറമ്പിലിന് തന്നെ സീറ്റ് നല്‍കിയതിലാണ് അത്ഭുതം.

 



ഇതിനെതിരെ ആദ്യം പ്രതികരിക്കാതിരുന്ന ലീഗ് നേതാക്കള്‍ ഇപ്പോള്‍ പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്. അബ്ദുറബിന്റെയും മറ്റും ഒളിയമ്പുകള്‍ ഇതാണ് സൂചി പ്പിക്കുന്നത്. കുഞ്ഞാലിക്കുട്ടിയാണ് ഫിറോസിന് സീറ്റ് നല്‍കിയതെന്നാണ് ലീഗിലെ ആക്ഷേപം.മുമ്പില്ലാത്ത വിധം ലീഗ് അടിയുലയുകയാണ്. കേരളത്തില്‍ ഉപ മുഖ്യമന്ത്രിയാവാനാണ് കുഞ്ഞാലികുട്ടി കേരളത്തില്‍ മടങ്ങിയെത്തിയത്.കേന്ദ്രത്തില്‍ മന്ത്രിയാവാനാണ് നേരത്തെ ലോകസഭയിലേക്ക് മത്സരിച്ചത്.

ഫിറോസിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രംഗത്തെത്തിയിരുന്നു. എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ ഫിറോസ് ബിജെപി വോട്ടുകള്‍ മറിക്കാനായി വലിയ തുക നല്‍കിയതായും ആക്ഷേപം ഉയര്‍ന്നിരുന്നു. പ്രാദേശിക നേതാക്കള്‍ ആവശ്യപ്പെടാതെ സംസ്ഥാന നേതൃത്വം അടിച്ചേല്‍പ്പിച്ച സ്ഥാനാര്‍ഥിയായിരുന്നു ഫിറോസ് കുന്നംപറമ്പിലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി തന്നെ ഫേസ്ബുക്കില്‍ പ്രതികരിച്ചിട്ടുണ്ട്. നിയമവിരുദ്ധമായി സാമ്പത്തിക ഇടപാടുകള്‍ നടത്തി ജനങ്ങളെ കബളിപ്പിക്കുന്ന ഫിറോസ് കുന്നംപറമ്പിലിനെ മത്സരിപ്പിക്കരുതെന്ന് യൂത്ത് കോണ്‍ഗ്രസ് തന്നെ ആവശ്യപ്പെട്ടിരുന്നു.

 

 



ജലീലില്‍ വിജയിച്ചത് ഭാഗ്യം കൊണ്ടു മാത്രമാണെന്നാണ് സി പി എം നേതൃത്വം കരുതുന്നത് .സിപിഎം അതിശക്തമായാണ് ജലീലിന് വേണ്ടി രംഗത്തിറങ്ങിയത്. അവരുടെ പാര്‍ട്ടി മെഷീനറി പൂര്‍ണമായി ഉപയോഗിച്ചു. എന്നിട്ടും വോട്ടെണ്ണലിന്റെ ആദ്യ ഘട്ടങ്ങളില്‍ ജലീല്‍ പിന്നാക്കം പോയിരുന്നു.

ലീഗിലെ ചില നേതാക്കളെ ബി ജെ പി നേരത്തെ നോക്കി വച്ചിരുന്നു.ഫിറോസിലൂടെ ബി ജെ പിക്ക് വന്നു ചേര്‍ന്നിരിക്കുന്നത് സുവര്‍ണാവസരമാണ്.അതാണ് അവര്‍ ഭംഗിയായി വിനിയോഗിക്കാന്‍ പോകുന്നത്.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തെ ഒരു ഫുഡ് ഡെസ്റ്റിനേഷന്‍ ആക്കുക ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ്; തിരുവനന്തപുരം ഫുഡ് സ്ട്രീറ്റ് ഹബ്ബ് യാഥാര്‍ത്ഥ്യമായി  (2 hours ago)

അങ്കമാലിയിലെ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് അമ്മൂമ്മ  (2 hours ago)

പൊതു പാര്‍ക്കുകളിലും കെട്ടിടങ്ങളിലും എഐ കാമറകള്‍ സ്ഥാപിച്ച് റിയാദ് മുനിസിപ്പാലിറ്റി  (3 hours ago)

സി.കെ. നായിഡു ട്രോഫിയില്‍ പഞ്ചാബിന് തകര്‍പ്പന്‍ വിജയം  (3 hours ago)

ജിം ട്രെയ്‌നറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

മൂന്നാറില്‍ വിനോദ സഞ്ചാരിയെ ഭീഷണിപ്പെടുത്തിയതില്‍ നടപടി  (5 hours ago)

വിമാനത്തിനുള്ളില്‍ കമിതാക്കളുടെ വഴക്ക്; വിമാനം വൈകിപ്പിച്ചതിനാല്‍ ജീവനക്കാര്‍ കമിതാക്കളെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു  (6 hours ago)

ദേശീയ പാതയോരത്ത് മയക്കുമരുന്നുമായി അസം സ്വദേശിയായ യുവാവ് പിടിയില്‍  (6 hours ago)

പൃഥ്വിരാജിന്റെ 'ആടുജീവിതം' എന്ന സിനിമയിലെ അഭിനയം അവാര്‍ഡിനര്‍ഹമാകേണ്ടതല്ലേ; വൈറലാകാന്‍ നോക്കിയ ഫിറോസ് എയറിലായി  (7 hours ago)

മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വിണ് മരിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍  (7 hours ago)

സഹോദരിമാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബന്ധുവിന് 82 വര്‍ഷം കഠിന തടവ്  (7 hours ago)

ബിജെപിയുടെ വികസിത അനന്തപുരി സന്ദേശ പദയാത്രയ്ക്ക് തുടക്കം; ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു  (7 hours ago)

എല്ലാ സർക്കാർ വകുപ്പുകളെയും ഏകോപിപ്പിച്ച് എല്ലാ വിഭാഗം ജനങ്ങൾക്കും നൈപുണ്യ പരിശീലനത്തിന് അവസരം സൃഷ്ടിക്കും; വികേന്ദ്രീകൃത മാതൃക സംസ്ഥാന സർക്കാർ നടപ്പിലാക്കാനൊരുങ്ങുന്നതായി മന്ത്രി വി. ശിവൻകുട്ടി  (8 hours ago)

മില്‍മ ഉല്‍പ്പന്നങ്ങള്‍ ഓസ്ട്രേലിയയിലേക്കും ന്യൂസിലാന്‍ഡിലേക്കും, കയറ്റുമതി ചെയ്യുന്നതിനായി ധാരണാപത്രം ഒപ്പുവച്ചു...  (8 hours ago)

അതിദാരിദ്രം മാറ്റേണ്ടത് ജനങ്ങളുടെ അവകാശമാണ്, ഔദാര്യമല്ല; അതിദാരിദ്ര മുക്ത കേരള പ്രഖ്യാപനത്തിൽ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി  (8 hours ago)

Malayali Vartha Recommends