Widgets Magazine
07
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്തം: എന്നിട്ടും അത് സ്വന്തം രാജ്യത്തും നടത്തണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹം- സന്ദീപ് വാചസ്പതി...


സ്വര്‍ണപ്പാളി വിവാദമടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടര്‍ഭരണം നല്‍കേണ്ടതില്ല എന്ന് തീരുമാനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റും: മുൻ എംപി എ സമ്പത്തിനെ പരിഗണിക്കുന്നതായി സൂചന...


അയ്യപ്പന്റെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിലോ? ദേവസ്വം ബോർഡിനും കലാകള്ളക്കടത്തുകാർക്കും തമ്മിൽ ബന്ധമെന്ന് സൂചന: ഉണ്ണി കൃഷ്ണൻ പോറ്റിയുടേത്, വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികൾ...


സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന വാതിൽ പാളി യഥാർത്ഥ സ്വർണ്ണപ്പാളിയാണോ..? കിടുക്കി ഹൈക്കോടതിയുടെ ചോദ്യം.! ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ചേർന്ന് സംശയകരമായ ഇടപാടുകൾ നടത്തിയതായി സൂചന: ഒരു മുറിക്ക് 20000 രൂപ ദിവസ വാടകയുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ ദേവസ്വം ഉദ്യോഗസ്ഥർ തങ്ങിയത് ദിവസങ്ങളോളം...


വർഷങ്ങൾക്കുശേഷം ഒരു കേരള മുഖ്യമന്ത്രി നടത്തുന്ന ആദ്യ സന്ദർശനം... മുഖ്യമന്ത്രി പിണറായി വിജയൻ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തി...

ട്വൻറി ട്വൻറിക്ക് മുട്ടൻ പണി സി പി എം വക ഫ്യൂച്ചർ പ്ലാനിൽ ട്വൻറി ട്വൻറി

14 MAY 2021 09:52 AM IST
മലയാളി വാര്‍ത്ത

അങ്ങനെ ട്വന്റി ട്വന്റിക്ക് പണികിട്ടി തുടങ്ങി.സി പി എമ്മാണ് പണി നല്‍കി തുടങ്ങിയിരിക്കുന്നത്. കുന്നത്തുനാട് എം എല്‍ എ പി.വി. ശ്രീനിജനാണ് ആദ്യത്തെ വെടി പൊട്ടിച്ചത്. ട്വന്റി ട്വന്റി മത്സരിച്ചത് കൊണ്ടു മാത്രമാണ് യു ഡി എഫിന്റെ സിറ്റിംഗ് എം എല്‍ എ വി.പി. സജീന്ദ്രന്‍ തോറ്റതും ശ്രീനിജന്‍ ജയിച്ചതും.

എറണാകുളം ജില്ലയില്‍ ട്വന്റി ട്വന്റി ഭരിക്കുന്ന പഞ്ചായത്തുകളില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലന്നാണ് ശ്രീനിജന്റെ ആക്ഷേപം.

 



മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ വിളിച്ച് ചേര്‍ത്ത ഓണ്‍ലൈന്‍ യോഗത്തില്‍ ട്വന്റി ട്വന്റി ഭരിക്കുന്ന നാല് പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍ പങ്കെടുത്തില്ലെന്നാണ് നിയുക്ത എം എല്‍ എ പി വി ശ്രീനിജന്റെ ആക്ഷേപം. ശ്രീനിജന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിട്ടില്ല.അതിനു മുമ്പാണ് ഭരണം തുടങ്ങിയത്.ഇപ്പോള്‍ ഇങ്ങനെയാണെങ്കില്‍ സത്യപ്രതിജ്ഞ കഴിഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ എന്ന് നാട്ടുകാര്‍ ചോദിച്ച് തുടങ്ങിയിരിക്കുന്നു.

അതേസമയം എംഎല്‍എ വിളിച്ച യോഗത്തില്‍ പങ്കെടുക്കാത്തത് മനപൂര്‍വ്വമല്ലെന്നും കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട തിരക്കാണ് കാരണമായതെന്നും ട്വന്റി ട്വന്റി ഭരിക്കുന്ന പഞ്ചായത്തുകള്‍ പ്രതികരിച്ചു. ഇതിനിടയിലാണ് വീട്ടിലെ തൊഴുത്തില്‍കിടന്ന് കൊവിഡ് രോഗി മരിച്ചെന്ന വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. എന്നാല്‍ അത് ശരിയല്ലെന്ന് പറഞ്ഞ് കിഴക്കമ്പലം പഞ്ചായത്ത് രംഗത്തെത്തി.

 



കിഴക്കമ്പലം പഞ്ചായത്തിലെ അമ്പുനാട് വാര്‍ഡിലെ നന്താട്ടില്‍ ശശിയുടെ മരണമാണ് ചര്‍ച്ചയാകുന്നത്.കഴിഞ്ഞ ഏപ്രില്‍ 26നാണ് കൂലിപ്പണിക്കാരനായ ശശിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. വീടിനോട് ചേര്‍ന്ന് വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന തൊഴുത്തില്‍ തുടര്‍ന്നുള്ള രണ്ട് ദിവസം ശശിക്ക് കിടക്കേണ്ടി വന്നു.

വീട്ടില്‍ 3 വയസ്സുള്ള കുഞ്ഞും,പ്രായമായ അമ്മയുടെയും സുരക്ഷിതത്വം കരുതിയായിരുന്നു ശശി ഇങ്ങനെ ചെയ്തത്.എന്നാല്‍ കൊവിഡ് രോഗിക്ക് ആദ്യഘട്ടത്തില്‍ ചികിത്സ ഉറപ്പാക്കാനുള്ള ആശ പ്രവര്‍ത്തകയുടെ അസാന്നിദ്ധ്യമാണ് സംഭവത്തിന് കാരണമെന്ന് പി വി ശ്രീനിജന്‍ ആരോപിച്ചു.കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റായി ചുമതല വഹിക്കുന്ന മിനി രതീഷാണ് ഈ വാര്‍ഡിലെ ആശ പ്രവര്‍ത്തക.

 



എന്നാല്‍ ഈ ആരോപണം പൂര്‍ണ്ണമായി തള്ളുകയാണ് കിഴക്കമ്പലം പഞ്ചായത്ത്. ശശി പൊസിറ്റീവായതിന്റെ പിറ്റേ ദിവസം ആരോഗ്യവകുപ്പ് മരുന്ന് എത്തിച്ചു. കാര്യമായ ലക്ഷണങ്ങളില്ലാത്തതിനാല്‍ എഫ്എല്‍ടിസിയിലേക്ക് മാറേണ്ട സാഹചര്യമുണ്ടായില്ല. എന്നാല്‍ 29ആം തിയതി ആരോഗ്യവിഭാഗം ശശിയുടെ രോഗാവസ്ഥയില്‍ ആശങ്ക അറിയിച്ചതോടെ തൃപ്പൂണിത്തുറയിലെ എഫ്എല്‍ടിസിയിലേക്ക് മാറ്റി,അവിടെ നിന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്കും.മെയ് 2മുതല്‍ കൊച്ചി അമൃത ആശുപത്രിയില്‍ ന്യൂമോണിയ ബാധിച്ച് വെന്റിലേറ്ററില്‍ തുടരുന്നതിനിടെയാണ് കഴിഞ്ഞ തിങ്കളാഴ്ച ശശി മരിച്ചത്.ആദ്യ ദിവസം മുതല്‍ ദിവസവും രോഗിയുടെ കാര്യം അന്വേഷിച്ചിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പെ ആശ പ്രവര്‍ത്തകയായി തുടരാന്‍ കഴിയില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നുവെന്നും കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി. ഭക്ഷണവും,മരുന്നും എത്തിക്കുന്നതിന് ഒരു കാലതാമസവും ഉണ്ടായിട്ടില്ലെന്ന് വാര്‍ഡ് മെമ്പറും അറിയിച്ചു. കൂടുതല്‍ പരാതികളില്ലെന്ന് നിലവില്‍ കൊവിഡ് ബാധിതരായി ചികിത്സയിലുള്ള ശശിയുടെ കുടുംബവും പറഞ്ഞു. അവര്‍ക്ക് പരാതി ഉണ്ടായിരുന്നെങ്കില്‍ ശ്രീനിജന്‍ കൃത്യമായും പണി കൊടുത്തേനെ.

 



ട്വന്റി ട്വന്റിയുടെ അരാഷ്ട്രീയം ഏറ്റവുമധികം സഹായിച്ചത് ഇടതു മുന്നണിയെയാണ്.ഇപ്പോള്‍ എറണാകുളത്ത് ഇടതു മുന്നണി നേടിയ പല മണ്ഡലങ്ങളും ട്വന്റി ട്വന്റിയുടെ മേല്‍ക്കോയ്മയുള്ള സ്ഥലങ്ങളാണ്.കുന്നത്തുനാട് പോലുള്ള മണ്ഡലങ്ങള്‍ യു ഡി എഫിന്റെ ഉറച്ച കോട്ടയാണ്. എന്നിട്ടും അവര്‍ക്ക് അവിടം കൈവിടേണ്ടി വന്നു. ട്വന്റി ട്വന്റിയെ ഒരുക്കാനുള്ള ഗൂഢാലോചന യു ഡി എഫും എല്‍ ഡി എഫും മുമ്പേ തുടങ്ങിയതാണ്. എന്നാല്‍ യു ഡി എഫിന് അത് ഫലവത്താക്കാന്‍ കഴിഞ്ഞില്ല. അതാണ് ഇടതുമുന്നണി ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.

ഇടതു മുന്നണിയെ സംബന്ധിച്ചടത്തോളം അഞ്ചു വര്‍ഷത്തേക്ക് അവരുടെ ഭാവി സുരക്ഷിതമാണ്. അഞ്ചു കൊല്ലം കഴിയുമ്പോള്‍ കോണ്‍ഗ്രസിനെക്കാളുപരി ട്വന്റി ട്വന്റിയെ പോലുള്ള പാര്‍ട്ടികളെയായിരിക്കും നേരിടേണ്ടി വരികയെന്ന് അവര്‍ക്കറിയാം. അതാണ് ട്വന്റി ട്വന്റിയെ അവസാനിപ്പിക്കാനുള്ള ശ്രമം കൊണ്ട് ഇടതുമുന്നണി ലക്ഷ്യമിടുന്നത്. എറണാകുളം ജില്ലയാണ് ഇടതുമുന്നണിക്ക് അന്യംനില്‍ക്കുന്നത് . അവിടെയൊരു ശുദ്ധികലശം നടത്തിയാല്‍ എറണാകുളവും കൂടെ വരുമെന്ന് സി പി എമ്മിനറിയാം. അതിന്റെ കാല്‍നാട്ട് കര്‍മ്മമാണ് ശ്രീനിജന്‍ ഏറ്റെടുത്തിരിക്കുന്നത്. മനസിലാക്കിയിരിക്കുക, ഇതു താന്‍ടാ സി പി എം.


 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി  (4 hours ago)

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍  (4 hours ago)

സ്പാ സെന്ററില്‍ അനാശാസ്യം: പിടിയിലായത് ഒന്‍പത് സ്ത്രീകള്‍  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനേയും അംഗങ്ങളേയും പ്രതിചേര്‍ത്ത് ചോദ്യം ചെയ്യണം  (5 hours ago)

ഡോക്ടറില്‍ നിന്നും തട്ടിപ്പുസംഘം തട്ടിയെടുത്ത ഒരുകോടി മുപ്പത് ലക്ഷം രൂപ തിരികെ പിടിച്ച് സൈബര്‍ വിഭാഗം  (5 hours ago)

ഫിറ്റ്‌നസ് പരിശീലകന്‍ മാധവിന്റെ മരണത്തില്‍ ദുരൂഹത  (7 hours ago)

സ്‌കൂളുകളില്‍ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച യുവതി അറസ്റ്റില്‍  (7 hours ago)

ശ്രീക്കുട്ടിയുടെ ആരോഗ്യ നിലയില്‍ മാറ്റമില്ല  (7 hours ago)

അപൂര്‍വ്വ ജനിതക രോഗം ബാധിച്ച അനീഷ അഷ്‌റഫിന് വീട്ടിലിരുന്ന് പരീക്ഷയെഴുതാന്‍ അനുമതി  (8 hours ago)

വേണു മരിച്ചതല്ല, ഒന്‍പതര വര്‍ഷം കൊണ്ട് ഈ സര്‍ക്കാര്‍ തകര്‍ത്തു തരിപ്പണമാക്കിയ ആരോഗ്യവകുപ്പും കുത്തഴിഞ്ഞ സംവിധാനങ്ങളും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് പ്രതിപക്ഷ നേതാവ്  (8 hours ago)

കടയില്‍ കയറി വയോധികയുടെ മാലപൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ പ്രതികളെ പൊലീസ് പിടികൂടി  (8 hours ago)

അതിരപ്പിള്ളി യാത്രി നിവാസ് മൂന്നാം ഘട്ട നിർമ്മാണ പ്രവൃത്തികള്‍ക്ക് 2.08 കോടി രൂപയുടെ ഭരണാനുമതി...  (9 hours ago)

മില്‍മയിലെ ഒഴിവുള്ള സ്ഥിരം തസ്തികകളിലേക്ക് നിയമന നടപടി ആരംഭിക്കും: മന്ത്രി ചിഞ്ചുറാണി: തിരുവനന്തപുരം മേഖലയില്‍ 198 ഉം മലബാര്‍ മേഖലയില്‍ 47 ഉം ഒഴിവുകളില്‍ വിജ്ഞാപനം  (9 hours ago)

ടെക്നോപാര്‍ക്ക് ഫേസ്-3 ല്‍ 850 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് യുഎഇയിലെ അല്‍ മര്‍സൂക്കി ഗ്രൂപ്പ്: മെറിഡിയന്‍ ടെക് പാര്‍ക്ക് പദ്ധതി 10,000-ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും...  (9 hours ago)

പാനറ്റോണിയും എടയാര്‍ സിങ്ക് ലിമിറ്റഡും ചേര്‍ന്ന് 800 കോടിയുടെ, ഇന്‍ഡസ്ട്രിയല്‍ ലോജിസ്റ്റിക്സ് പാര്‍ക്ക് കൊച്ചിയില്‍ സ്ഥാപിക്കും...  (9 hours ago)

Malayali Vartha Recommends