Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ട്വൻറി ട്വൻറിക്ക് മുട്ടൻ പണി സി പി എം വക ഫ്യൂച്ചർ പ്ലാനിൽ ട്വൻറി ട്വൻറി

14 MAY 2021 09:52 AM IST
മലയാളി വാര്‍ത്ത

അങ്ങനെ ട്വന്റി ട്വന്റിക്ക് പണികിട്ടി തുടങ്ങി.സി പി എമ്മാണ് പണി നല്‍കി തുടങ്ങിയിരിക്കുന്നത്. കുന്നത്തുനാട് എം എല്‍ എ പി.വി. ശ്രീനിജനാണ് ആദ്യത്തെ വെടി പൊട്ടിച്ചത്. ട്വന്റി ട്വന്റി മത്സരിച്ചത് കൊണ്ടു മാത്രമാണ് യു ഡി എഫിന്റെ സിറ്റിംഗ് എം എല്‍ എ വി.പി. സജീന്ദ്രന്‍ തോറ്റതും ശ്രീനിജന്‍ ജയിച്ചതും.

എറണാകുളം ജില്ലയില്‍ ട്വന്റി ട്വന്റി ഭരിക്കുന്ന പഞ്ചായത്തുകളില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലന്നാണ് ശ്രീനിജന്റെ ആക്ഷേപം.

 



മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ വിളിച്ച് ചേര്‍ത്ത ഓണ്‍ലൈന്‍ യോഗത്തില്‍ ട്വന്റി ട്വന്റി ഭരിക്കുന്ന നാല് പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍ പങ്കെടുത്തില്ലെന്നാണ് നിയുക്ത എം എല്‍ എ പി വി ശ്രീനിജന്റെ ആക്ഷേപം. ശ്രീനിജന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിട്ടില്ല.അതിനു മുമ്പാണ് ഭരണം തുടങ്ങിയത്.ഇപ്പോള്‍ ഇങ്ങനെയാണെങ്കില്‍ സത്യപ്രതിജ്ഞ കഴിഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ എന്ന് നാട്ടുകാര്‍ ചോദിച്ച് തുടങ്ങിയിരിക്കുന്നു.

അതേസമയം എംഎല്‍എ വിളിച്ച യോഗത്തില്‍ പങ്കെടുക്കാത്തത് മനപൂര്‍വ്വമല്ലെന്നും കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട തിരക്കാണ് കാരണമായതെന്നും ട്വന്റി ട്വന്റി ഭരിക്കുന്ന പഞ്ചായത്തുകള്‍ പ്രതികരിച്ചു. ഇതിനിടയിലാണ് വീട്ടിലെ തൊഴുത്തില്‍കിടന്ന് കൊവിഡ് രോഗി മരിച്ചെന്ന വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. എന്നാല്‍ അത് ശരിയല്ലെന്ന് പറഞ്ഞ് കിഴക്കമ്പലം പഞ്ചായത്ത് രംഗത്തെത്തി.

 



കിഴക്കമ്പലം പഞ്ചായത്തിലെ അമ്പുനാട് വാര്‍ഡിലെ നന്താട്ടില്‍ ശശിയുടെ മരണമാണ് ചര്‍ച്ചയാകുന്നത്.കഴിഞ്ഞ ഏപ്രില്‍ 26നാണ് കൂലിപ്പണിക്കാരനായ ശശിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. വീടിനോട് ചേര്‍ന്ന് വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന തൊഴുത്തില്‍ തുടര്‍ന്നുള്ള രണ്ട് ദിവസം ശശിക്ക് കിടക്കേണ്ടി വന്നു.

വീട്ടില്‍ 3 വയസ്സുള്ള കുഞ്ഞും,പ്രായമായ അമ്മയുടെയും സുരക്ഷിതത്വം കരുതിയായിരുന്നു ശശി ഇങ്ങനെ ചെയ്തത്.എന്നാല്‍ കൊവിഡ് രോഗിക്ക് ആദ്യഘട്ടത്തില്‍ ചികിത്സ ഉറപ്പാക്കാനുള്ള ആശ പ്രവര്‍ത്തകയുടെ അസാന്നിദ്ധ്യമാണ് സംഭവത്തിന് കാരണമെന്ന് പി വി ശ്രീനിജന്‍ ആരോപിച്ചു.കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റായി ചുമതല വഹിക്കുന്ന മിനി രതീഷാണ് ഈ വാര്‍ഡിലെ ആശ പ്രവര്‍ത്തക.

 



എന്നാല്‍ ഈ ആരോപണം പൂര്‍ണ്ണമായി തള്ളുകയാണ് കിഴക്കമ്പലം പഞ്ചായത്ത്. ശശി പൊസിറ്റീവായതിന്റെ പിറ്റേ ദിവസം ആരോഗ്യവകുപ്പ് മരുന്ന് എത്തിച്ചു. കാര്യമായ ലക്ഷണങ്ങളില്ലാത്തതിനാല്‍ എഫ്എല്‍ടിസിയിലേക്ക് മാറേണ്ട സാഹചര്യമുണ്ടായില്ല. എന്നാല്‍ 29ആം തിയതി ആരോഗ്യവിഭാഗം ശശിയുടെ രോഗാവസ്ഥയില്‍ ആശങ്ക അറിയിച്ചതോടെ തൃപ്പൂണിത്തുറയിലെ എഫ്എല്‍ടിസിയിലേക്ക് മാറ്റി,അവിടെ നിന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്കും.മെയ് 2മുതല്‍ കൊച്ചി അമൃത ആശുപത്രിയില്‍ ന്യൂമോണിയ ബാധിച്ച് വെന്റിലേറ്ററില്‍ തുടരുന്നതിനിടെയാണ് കഴിഞ്ഞ തിങ്കളാഴ്ച ശശി മരിച്ചത്.ആദ്യ ദിവസം മുതല്‍ ദിവസവും രോഗിയുടെ കാര്യം അന്വേഷിച്ചിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പെ ആശ പ്രവര്‍ത്തകയായി തുടരാന്‍ കഴിയില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നുവെന്നും കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി. ഭക്ഷണവും,മരുന്നും എത്തിക്കുന്നതിന് ഒരു കാലതാമസവും ഉണ്ടായിട്ടില്ലെന്ന് വാര്‍ഡ് മെമ്പറും അറിയിച്ചു. കൂടുതല്‍ പരാതികളില്ലെന്ന് നിലവില്‍ കൊവിഡ് ബാധിതരായി ചികിത്സയിലുള്ള ശശിയുടെ കുടുംബവും പറഞ്ഞു. അവര്‍ക്ക് പരാതി ഉണ്ടായിരുന്നെങ്കില്‍ ശ്രീനിജന്‍ കൃത്യമായും പണി കൊടുത്തേനെ.

 



ട്വന്റി ട്വന്റിയുടെ അരാഷ്ട്രീയം ഏറ്റവുമധികം സഹായിച്ചത് ഇടതു മുന്നണിയെയാണ്.ഇപ്പോള്‍ എറണാകുളത്ത് ഇടതു മുന്നണി നേടിയ പല മണ്ഡലങ്ങളും ട്വന്റി ട്വന്റിയുടെ മേല്‍ക്കോയ്മയുള്ള സ്ഥലങ്ങളാണ്.കുന്നത്തുനാട് പോലുള്ള മണ്ഡലങ്ങള്‍ യു ഡി എഫിന്റെ ഉറച്ച കോട്ടയാണ്. എന്നിട്ടും അവര്‍ക്ക് അവിടം കൈവിടേണ്ടി വന്നു. ട്വന്റി ട്വന്റിയെ ഒരുക്കാനുള്ള ഗൂഢാലോചന യു ഡി എഫും എല്‍ ഡി എഫും മുമ്പേ തുടങ്ങിയതാണ്. എന്നാല്‍ യു ഡി എഫിന് അത് ഫലവത്താക്കാന്‍ കഴിഞ്ഞില്ല. അതാണ് ഇടതുമുന്നണി ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.

ഇടതു മുന്നണിയെ സംബന്ധിച്ചടത്തോളം അഞ്ചു വര്‍ഷത്തേക്ക് അവരുടെ ഭാവി സുരക്ഷിതമാണ്. അഞ്ചു കൊല്ലം കഴിയുമ്പോള്‍ കോണ്‍ഗ്രസിനെക്കാളുപരി ട്വന്റി ട്വന്റിയെ പോലുള്ള പാര്‍ട്ടികളെയായിരിക്കും നേരിടേണ്ടി വരികയെന്ന് അവര്‍ക്കറിയാം. അതാണ് ട്വന്റി ട്വന്റിയെ അവസാനിപ്പിക്കാനുള്ള ശ്രമം കൊണ്ട് ഇടതുമുന്നണി ലക്ഷ്യമിടുന്നത്. എറണാകുളം ജില്ലയാണ് ഇടതുമുന്നണിക്ക് അന്യംനില്‍ക്കുന്നത് . അവിടെയൊരു ശുദ്ധികലശം നടത്തിയാല്‍ എറണാകുളവും കൂടെ വരുമെന്ന് സി പി എമ്മിനറിയാം. അതിന്റെ കാല്‍നാട്ട് കര്‍മ്മമാണ് ശ്രീനിജന്‍ ഏറ്റെടുത്തിരിക്കുന്നത്. മനസിലാക്കിയിരിക്കുക, ഇതു താന്‍ടാ സി പി എം.


 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (1 hour ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (1 hour ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (2 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (2 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (3 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (3 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (3 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (3 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (3 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (3 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (3 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (3 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (4 hours ago)

തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു  (4 hours ago)

Malayali Vartha Recommends