കരള് പൊടിയുമ്പോള്‍... കാന്‍സര്‍ അതിജീവനത്തിന്റെ മികച്ച സന്ദേമായി മാറിയ നന്ദു മഹാദേവ ഓര്‍മ്മയാകുമ്പോള്‍ കണ്ണുനിറഞ്ഞ് മലയാളികള്‍; എന്തായാലും ഞാന്‍ വീട്ടില്‍പോയിരുന്ന് കരഞ്ഞില്ല; പകരം, കൂട്ടുകാരെയും കൂട്ടി നേരെ ഗോവയിലേക്ക് യാത്രപോയി അടിച്ചങ്ങ് പൊളിച്ചു... നന്ദുവിന്റെ വാക്കുകള്‍ ഹൃദയത്തില്‍ തട്ടുമ്പോള്‍

മലയാളികള്‍ക്ക് മറ്റൊരു നൊമ്പരമായി മാറി തിരുവനന്തപുരം സ്വദേശി നന്ദു മഹാദേവയുടെ മരണം. കാന്‍സറിനെ തോല്‍പ്പിക്കാനുള്ള പേരാട്ടത്തില്‍ എല്ലാവര്‍ക്കും ധൈര്യം പകര്‍ന്ന നന്ദുവിന്റെ വേര്‍പാട് സകലരേയും സങ്കടത്തിലാഴ്ത്തി. നന്ദുവിന്റെ കരുത്തും വാക്കുകളും നല്‍കിയ ആത്മവിശ്വാസം ചെറുതല്ല.
കഴിഞ്ഞ ഫെബ്രുവരിയില്‍ നന്ദു എഴുതിയ കുറിപ്പ് ഇങ്ങനെയായിരുന്നു. കാന്‍സര്‍ എന്റെ കരളിനെക്കൂടി കവര്‍ന്നെടുക്കാന്‍ തുടങ്ങിയിരിക്കുന്നു. ചികിത്സകള്‍ അവസാനിച്ചു. എന്തായാലും ഞാന്‍ വീട്ടില്‍പോയിരുന്ന് കരഞ്ഞില്ല. പകരം, കൂട്ടുകാരെയും കൂട്ടി നേരെ ഗോവയിലേക്ക് യാത്രപോയി അടിച്ചങ്ങ് പൊളിച്ചു...മനോഹരമായ ഗോവന്‍ ബീച്ചുകളുടെ ഭംഗി കണ്ടാസ്വദിച്ചു. പബ്ബില്‍പോയി നൃത്തംചെയ്തു...
നന്ദു ഇങ്ങനെ കുറിക്കുമ്പോഴും അസാധാരണമായ ആ മനോധൈര്യം അവനെ തിരികെകൊണ്ടുവരുമെന്ന പ്രതീക്ഷയിലായിരുന്നു ഏവരും. പോരാട്ടം മതിയാക്കി നന്ദു മഹാദേവ യാത്രപറഞ്ഞ ശനിയാഴ്ച സങ്കടപെയ്ത്തായിരുന്നു എങ്ങും.
ഇവനിങ്ങനെ വേദന തിന്ന് ചിരിച്ച് അങ്ങനങ്ങ് പോയവന്‍ മാത്രമല്ല. ഒത്തിരി വേദന തിന്നവരുടെ ഉള്ളില്‍ അണയാത്ത അഗ്‌നി തെളിച്ചവനാണ്, മരിക്കുവോളം പൊരുതിനോക്കിയവനാണ് എന്നാണ് അതിജീവനത്തിന്റെ രാജകുമാരന്‍ എന്ന് മലയാളികള്‍ പേരിട്ടുവിളിച്ച നന്ദു മഹാദേവ എന്ന ചെറുപ്പക്കാരന്റെ വിയോഗത്തില്‍ കുറിക്കപ്പെട്ട ആയിരക്കണക്കിന് കണ്ണീര്‍ പ്രണാമങ്ങളില്‍ ഒന്നാണിത്.
ഭരതന്നൂര്‍ സ്വദേശിയായ നന്ദു ബി.ബി.എ. പഠനശേഷം സ്വന്തമായി ഒരു സംരംഭത്തിന് തയ്യാറെടുക്കുമ്പോഴായിരുന്നു 23ാം വയസ്സില്‍ എല്ലില്‍ കാന്‍സര്‍ പിടികൂടിയത്. എനിക്ക് കാന്‍സറാണ്. പക്ഷേ, ഇതിനെയൊരു മഹാരോഗമായി പരിഗണിക്കില്ല. ചെറിയൊരു ജലദോഷംപോലെ ഞാനിതിനെ നേരിടും... ആത്മവിശ്വസത്തിന്റെ ഈ കുറിപ്പ് ഒന്നരലക്ഷത്തോളം പേര്‍ വായിച്ച് ലൈക്കടിച്ചു. ആര്‍.സി.സി.യിലെ കീമോകള്‍ക്കിടയിലും ഒരുകാല്‍ മുറിച്ചുമാറ്റേണ്ടിവന്നപ്പോഴുമൊക്കെ ആ ആത്മധൈര്യവും പുഞ്ചിരിയും കൈവിട്ടില്ല.
കാന്‍സറിനെ അതിജീവിച്ചവരെയും ചികിത്സയിലിരിക്കുന്നവരെയുമൊക്കെ ചേര്‍ത്ത് നന്ദു 'അതിജീവനം' എന്ന കൂട്ടായ്മയുണ്ടാക്കി. നന്ദു അഭിനയിച്ച വീഡിയോകളും പാടിയ പാട്ടുകളും തരംഗമായ സമയത്താണ് സാമൂഹികമാധ്യമങ്ങളില്‍ നന്ദു 'കാന്‍സര്‍ ചലഞ്ച്' മുന്നോട്ടുവെക്കുന്നത്. ചികിത്സയ്ക്കിടെ തലമുടി കൊഴിഞ്ഞ ചിത്രവും പിന്നീട് തലമുടി വന്നശേഷമുള്ള ചിത്രവും. കാന്‍സര്‍ രോഗികള്‍ക്ക് പ്രചോദനമായ ആ ചലഞ്ച് പലരും ഏറ്റെടുത്തു. കഴിഞ്ഞ ഫെബ്രുവരിയില്‍ കാന്‍സര്‍ കരളിനെയും ബാധിച്ചതായി നന്ദുതന്നെ സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചു. ഇനി അധികമൊന്നും ചെയ്യാനില്ല, ചികിത്സകള്‍ അവസാനിച്ചു. പക്ഷേ, അവസാനംവരെയും പുകയില്ല, കത്തിജ്ജ്വലിക്കും എന്നായിരുന്നു യാത്രാമൊഴി.
കാന്‍സറിനുനേരെയുള്ള പോരാട്ട കാമ്പയിനുകളില്‍ നന്ദുവിനൊപ്പം പങ്കെടുത്തിട്ടുള്ള നടി മഞ്ജുവാരിയര്‍, നന്ദുവിനെ സഹോദരതുല്യമായി സ്‌നേഹിച്ചിരുന്ന നടി സീമാ ജി. നായര്‍ തുടങ്ങിയവരും വിയോഗത്തിന്റെ വേദന പങ്കുവെച്ചു.
അതേസമയം ആശുപത്രിയില്‍ നന്ദുവിനെ പരിചരിച്ച ജ്യോതിലക്ഷ്മി എന്ന നഴ്‌സ് നന്ദുവിനെ അനുസ്മരിച്ച് ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. നന്ദുവുമായി രണ്ട് വര്‍ഷത്തിന് മേലെയുള്ള പരിചയമാണ്. തമ്മില്‍ സംസാരിച്ചിട്ടുണ്ടെങ്കിലും നേരിട്ട് കാണുന്നത് ഒരിക്കെ ആതിരയും അമ്മയും പ്രജുവും തെന്‍സിയൊക്കെ കോഴിക്കോട് വന്ന സമയത്താണ്. അന്ന് തൊട്ട് നല്ല സുഹൃത്തുക്കളാണ്.
വര്‍ക്ക് ചെയ്യുന്ന ഹോസ്പിറ്റലില്‍ ട്രീറ്റ്‌മെന്റ്‌ന് വന്നതാണെന്ന് പറഞ്ഞപ്പോള്‍ ആഹാ.. അപ്പോ ഇനി അങ്ങോട്ട് നമ്മക്ക് നേരിട്ട് കാണാലോ എന്നും പറഞ്ഞ് അന്നത്തെ കൂടിക്കാഴ്ച അവസാനിച്ചു. പിന്നീടങ്ങോട്ട് എംവിആര്‍ കാന്‍സര്‍ സെന്റര്‍ നന്ദുവിനും അവിടെയുള്ളവര്‍ക്ക് നന്ദുവും ആരൊക്കെയോ ആയി മാറുകകയായിരുന്നു.
"
https://www.facebook.com/Malayalivartha























