Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

ഇടവേളക്ക് ശേഷം കാനവും പിണറായിയും നേര്‍ക്കുനേര്‍; എങ്കില്‍ പിന്നെ എല്ലാം എടുത്തോ എന്ന് കാനത്തിന്റെ മാസ് ഡയലോഗ്; സി പി ഐ യുടെ കൃഷി വകുപ്പ് കേരള കോണ്‍ഗ്രസ് മാണിക്ക് നീക്കം; വകുപ്പില്‍ തൊട്ടാല്‍ വിവരമറിയും എന്ന് സി.പി.ഐ

16 MAY 2021 10:41 AM IST
മലയാളി വാര്‍ത്ത

ഒരു ഇടവേളക്ക് ശേഷം കാനം രാജേന്ദ്രനും പിണറായി വിജയനും ഏറ്റുമുട്ടി. സി പി ഐ യുടെ കൃഷി വകുപ്പ് കേരള കോണ്‍ഗ്രസ് മാണിക്ക് നല്‍കാന്‍ പിണറായി നീങ്ങിയപ്പോഴാണ് കാനം ഉടക്കിയത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ ആദ്യകാലത്ത് ഇത്തരം ഉടക്കുകള്‍ സജീവമായിരുന്നു. എന്നാല്‍ കെ. എം. മാണി യു ഡി എഫിലേക്ക് മടങ്ങി പോയതോടെ അത്തരം ഉടക്കുകള്‍ അവസാനിച്ചു.

സി പി ഐ യുടെ കൈയിലുള്ള വകുപ്പില്‍ തൊട്ടാല്‍ വിവരമറിയും എന്ന കാനത്തിന്റെ വീറോടെയുള്ള ജല്പ്പനങ്ങള്‍ക്ക് മുന്നില്‍ പിണറായി കമാന്ന് ഒരക്ഷരം മിണ്ടിയില്ല.അല്ലെങ്കിലും അതാണ് അദ്ദേഹത്തിന്റെ രീതി. പാര വയ്ക്കാന്‍ സമയമാകുമ്പോള്‍ വയ്ക്കും.

 



പുതിയ സര്‍ക്കാരിലെ മന്ത്രിസ്ഥാനം സംബന്ധിച്ച ഉഭയകക്ഷിചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാകുന്നതിന് തൊട്ടു മുമ്പാണ് കാനവും പിണറായിയും ഉടക്കിയത് . ചര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ എങ്കില്‍ എല്ലാം നിങ്ങള്‍ എടുത്തോ എന്ന് പറഞ്ഞുകൊണ്ട് കാനം കസേരയില്‍ നിന്നും എഴുന്നേറ്റു. പിണറായി അതിന് മറുപടി പറയാതിരുന്നതിനെ തുടര്‍ന്ന് കോടിയേരി ഇടപെടുകയായിരുന്നു. പിണറായിയും കാനവും തമ്മില്‍ വഴക്കുണ്ടാകുമ്പോഴൊക്കെ കോടിയേരിയാണ് ഇടപെടാറുള്ളത്.

ഒടുവില്‍ നാലുമന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും എന്ന നിര്‍ദേശം സി.പി.ഐ. അംഗീകരിച്ചു. ചീഫ് വിപ്പ് സ്ഥാനം വിട്ടുനല്‍കും. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി നടത്തിയ രണ്ടാംഘട്ട ചര്‍ച്ചയിലാണ് തീരുമാനം. പ്രസ്തുത തീരുമാനം കേരള കോണ്‍ഗ്രസ് നേതാക്കളെ സി പി എം അറിയിച്ചു. തീരുമാനം കേരള കോണ്‍ഗ്രസ് അംഗീകരിച്ചു.

 



പുതിയ കക്ഷികള്‍ ഉള്ളതിനാല്‍ ചില വകുപ്പുകളിലെ മാറ്റം സി.പി.ഐ.യും അംഗീകരിക്കുന്നുണ്ട്. എന്നാല്‍, നേരത്തേ കൈയിലുണ്ടായിരുന്ന റവന്യൂ, കൃഷി, സിവില്‍ സപ്ലൈസ് വകുപ്പുകളൊന്നും വിട്ടുനല്‍കാനാകില്ലെന്ന നിലപാടിലാണവര്‍.

17-നു ചേരുന്ന മുന്നണിയോഗത്തിനുമുമ്പായി ഒരുതവണകൂടി കേരള കോണ്‍ഗ്രസുമായി ചര്‍ച്ചയുണ്ടാകും. ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും അവര്‍ക്ക് നല്‍കും. രണ്ടാംവട്ട ചര്‍ച്ചയിലാകും ധാരണയാകുക. ഇതില്‍ റോഷി അഗസ്റ്റിന്‍ മന്ത്രിയും എന്‍ ജയരാജ് വിപ്പുമാകും. വിപ്പിന് കാബിനറ്റ് പദവി നല്‍കും

 



ജോസ് കെ മാണിയുടെ പരാജയം സംഭവിച്ചില്ലായിരുന്നെങ്കില്‍ ഒരു നല്ല വകുപ്പ് അവര്‍ക്ക് കിട്ടിയേനേ . ജോസിന് കിട്ടുന്ന പ്രാധാന്യം കേരള കോണ്‍ഗ്രസിലെ മറ്റ് നേതാക്കള്‍ക്ക് സി പി എമ്മും സി പി ഐയും നല്‍കില്ല

കൃഷിവകുപ്പ് ലഭിക്കണമെന്ന ആഗ്രഹം കേരള കോണ്‍ഗ്രസിനുണ്ട്. അതിനാണ് സി.പി.ഐ.യുമായുള്ള ചര്‍ച്ചയില്‍ വകുപ്പുകൈമാറ്റം സംബന്ധിച്ച നിര്‍ദേശം സി.പി.എം. മുന്നോട്ടുവെച്ചത്. സി.പി.എമ്മിന്റെ കൈവശമുള്ള പൊതുമരാമത്തുവകുപ്പ് ഇവര്‍ക്ക് നല്‍കിയേക്കുമെന്നു സൂചനയുണ്ട്.

 

 



മന്ത്രിമാരുടെ എണ്ണം പരമാവധി 21 ആക്കി ഒറ്റയംഗങ്ങളുള്ള കക്ഷികളെക്കൂടി ഉള്‍പ്പെടുത്താമെന്ന നിലപാടില്‍ സി.പി.ഐ.ക്കും സി.പി.എമ്മിനും എതിര്‍പ്പില്ല. എന്നാല്‍, അങ്ങനെയായാലും രണ്ടുകക്ഷികള്‍ക്കുമാത്രമേ മന്ത്രിസ്ഥാനം നല്‍കാനാകൂ. ഒറ്റയംഗങ്ങളുള്ള അഞ്ചുകക്ഷികള്‍ മുന്നണിയിലുണ്ട്.

ഒന്നുകില്‍, ഇവര്‍ക്ക് ടേം അടിസ്ഥാനമാക്കി മന്ത്രിസ്ഥാനം പങ്കുവെക്കണം. അല്ലെങ്കില്‍ ഏതെങ്കിലും മൂന്നുകക്ഷികളെ മാറ്റിനിര്‍ത്തണം. ഇക്കാര്യത്തില്‍ എന്തു നിലപാട് സ്വീകരിക്കണമെന്ന് സി.പി.എം. ധാരണയാക്കിയശേഷം ഞായറാഴ്ച വീണ്ടും സി.പി.ഐ.യുമായി ചര്‍ച്ചനടത്തും.

 



കേരള കോണ്‍ഗ്രസ് (ബി), ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നിവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കാനുള്ള ആലോചനയുണ്ട്. ഐ.എന്‍.എലിനും പരിഗണന നല്‍കണമെന്ന് സി.പി.എം. നേതാക്കള്‍ക്കുണ്ട്. ലോക് താന്ത്രിക് ജനതാദള്‍, കോണ്‍ഗ്രസ് (എസ്) എന്നിവയാണ് മറ്റുരണ്ട് ഒറ്റയംഗ കക്ഷികള്‍. ഇവര്‍ക്ക് നല്‍കുന്ന സ്ഥാനങ്ങളെന്തായിരിക്കണമെന്നതിലും സി.പി.എമ്മില്‍ ഉടന്‍ ധാരണയുണ്ടാക്കും.

കാനം പറഞ്ഞതെല്ലാം അംഗീകരിച്ചതോടെ തത്കാലം സി പി എമ്മും സി പി ഐയും തമ്മിലുള്ള വഴക്കുകള്‍ അവസാനിച്ചു. ഇനിയുള്ള ഉടക്ക് ജോസ് കെ മാണിയുടെ രാജ്യസഭാ സീറ്റിന്റെ കാര്യത്തിലാവും


"

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (2 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (2 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (2 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (2 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (3 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (3 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (3 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (4 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (4 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (7 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (7 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (7 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (7 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (8 hours ago)

Malayali Vartha Recommends