വാക്സിനേഷന് കാലതാമസം ഉണ്ടാകുന്നതിൽ മനംനൊന്ത് പ്രവാസികൾ; യാത്രചെയ്യാൻ സാധിക്കാതെ തൊഴില്‍ നഷ്ടപ്പെടുമെന്ന ഭീതിയില്‍ മലയാളികള്‍

സംസ്ഥാനത്ത് വാക്സിനേഷനിലെ കാലതാമസം കാരണം തൊഴില്‍ നഷ്ടപ്പെടുമെന്ന ഭീതിയിലാണ് പ്രവാസികൾ. കോവിഡ് രണ്ടാം തരംഗത്തിന് മുമ്പായി അവധിക്കെത്തിയ വിദേശ മലയാളികളാണ് ഇത്തരത്തിൽ ആകെ പെട്ടിരിക്കുന്നത്. രണ്ടു ഘട്ട വാക്സിനേഷനും പൂര്‍ത്തിയാക്കിയതിന്റെ രേഖയുണ്ടെങ്കില്‍ മാത്രമാണ് ഗള്‍ഫ് രാജ്യങ്ങളിലേക്കും മറ്റും പ്രവേശിക്കാന്‍ സാധിക്കുക എന്നതിനാലാണ് ഇത്. അതേസമയം ആറു മാസത്തിനുള്ളില്‍ മടങ്ങിയില്ലെങ്കില്‍ വിസ റദ്ദാകുമെന്ന ഭീതിയും ഇവരിൽ ഉണ്ട്.
ഇത്തരത്തിൽ നാലുമാസം കഴിഞ്ഞതോടെ പലരും തൊഴില്‍ നഷ്ടപ്പെടുമെന്ന ഭീതിയിലാണ്. 18 മുതല്‍ 40 വരെ പ്രായമായവരില്‍ വാക്സിനേഷന് ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല. ആദ്യ ഡോസ് ഇപ്പോള്‍ എടുത്താല്‍ മാത്രമേ ആറുമാസം തികയും മുമ്പ് രണ്ടാം ഡോസും പൂര്‍ത്തീകരിച്ച് വിദേശത്തേക്ക് മടങ്ങാനാന്‍ സാധിക്കുകയുള്ളു.
അതോടൊപ്പം തന്നെ 18 മുതല്‍ 40 വരെ പ്രായപരിധിയിലുള്ളവരാണ് വിദേശത്തു ജോലി ചെയ്യുന്നതില്‍ കൂടുതല്‍ പേരും. എന്നാണ് ഇവര്‍ക്ക് ഇതുവരെ മുന്‍ഗണന ലഭിച്ചിട്ടില്ല. പ്രായപരിധി നോക്കാതെ തന്നെ നാട്ടിലുള്ള വിദേശ മലയാളികള്‍ക്ക് വാക്സിനേഷനില്‍ മുന്‍ഗണന നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.
സൗദി ആകാശവാതിലുകൾ തുറന്നപ്പോൾ നൽകിയ നിബന്ധനയും ഇത് തന്നെയാണ്. കോവിഡ് വാക്സിൻ സ്വീകരിക്കുകയോ കോവിഡ് മുക്തി നേടുകയോ ചെയ്ത യാത്രക്കാർക്കാണ് സൗദിയിൽനിന്ന് ബഹ്റൈനിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ഇവർ സൗദി അറേബ്യയുടെ തവക്കൽന മൊബൈൽ ആപ്പിൽ ഇതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കിയിരിക്കണം. 18 വയസ്സിൽ താഴെയുള്ളവർക്ക് കോവിഡ് ഇൻഷുറൻസ് സർട്ടിഫിക്കറ്റുണ്ടെങ്കിൽ പ്രവേശനം അനുവദിക്കുന്നതാണ്.ബഹ്റൈനിൽനിന്ന് സൗദിയിലേക്ക് പോകുന്നവർ ജി.സി.സി രാജ്യങ്ങളിൽ അംഗീകരിച്ച ഏതെങ്കിലും മൊബൈൽ ആപ്പിൽ കുത്തിവെപ്പിെൻറയോ രോഗമുക്തിയുടെയോ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
https://www.facebook.com/Malayalivartha























