'മടിയിലിരിക്കുന്ന മൂർഖൻ ചീറ്റിത്തുടങ്ങുമ്പോൾ കാര്യങ്ങൾ കീഴ്മേൽ മറിയും, ചുരുക്കിപ്പറഞ്ഞാൽ തീകൊണ്ടുള്ള കളിയാണ് ഇനി വരാൻ പോകുന്നത്, കാര്യങ്ങൾ അവിടെത്തേക്കാണ് ഈ പ്രീണന നയം എത്തിക്കുക...' കുറിപ്പുമായി സംവിധായകന്‍ അലി അക്ബര്‍

ലക്ഷദ്വീപ് വിഷയത്തില്‍ സോഷ്യല്‍ മീഡിയകളില്‍ ഉള്ളവര്‍ രണ്ട് ചേരികളായിട്ടാണ് അണിനിരന്നിരുന്നത്. കേരള നിയമസഭ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ നീക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സംയുക്തമായി പ്രമേയം പാസാക്കിയതോടെ വിഷയത്തില്‍ ഇടതും വലതും ഒറ്റക്കെട്ടായി നില്‍ക്കുകയാണെന്ന് വ്യക്തമായിട്ടുണ്ട്. ലക്ഷദ്വീപ് വിഷയത്തില്‍ തുടക്കം മുതല്‍ കോണ്‍ഗ്രസിനെയും ഇടതുപക്ഷത്തെയും വിമര്‍ശിച്ച് രംഗത്തെത്തിയ ആളാണ് സംവിധായകന്‍ അലി അക്ബര്‍.
ഇപ്പോഴിതാ ദ്വീപ് വിഷയത്തില്‍ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ ഇടതും വലതും നിലയുറപ്പിക്കുന്നത് വോട്ട് ബാങ്ക് പ്രതീക്ഷിച്ചാണെന്ന ആരോപണം സംവിധായകന്‍ മുന്‍പ് ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ, ഇനി തീവ്രവാദത്തിന് കൂടുതല്‍ വളവും വെള്ളവും കിട്ടുന്ന ഇടം കേരളം തന്നെയാണ് അലി അക്ബര്‍ പറയുന്നു. കോണ്‍ഗ്രസിന്റെ നില പരുങ്ങലിലാകുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;
ആകെക്കൂടി കുറച്ച് ഹൈന്ദവ വോട്ടാണ് കോൺഗ്രസ്സിനുള്ളത്, ലീഗ് തന്നെ പരുങ്ങലിലും, അപ്പോഴാണ് കോൺഗ്രസ്സുകാർ പച്ചപൂശാൻ ഓടി നടക്കുന്നത്, ഫലത്തിൽ പിണറായിക്ക് ഒന്നുകൂടി പച്ചകളുടെ പിന്തുണ വർദ്ധിക്കയും കോണ്ഗ്രസ്സിന്റെ പ്രീണനം കൊണ്ട് കൂടെ നിൽക്കുന്ന ഹൈന്ദവർ അകലുകയും ചെയ്യും എന്നതാണ് സത്യം.. ദ്വീപ് വിഷയം ജിഹാദികളുടെ അജണ്ടയാണ് എന്നറിഞ്ഞിട്ടും അതിനൊത്തു തുള്ളാൻ കോൺഗ്രസ്സ് തയ്യാറായി,ലീഗിന് പഴയ മതേതരത്വവും പറഞ്ഞിരുന്നാൽ വിലപ്പോവില്ല എന്നുള്ളത് കൊണ്ട് കുറച്ച് തീവ്രമായിക്കളയാം എന്ന് കരുതി ചാടിയിറങ്ങുന്നതാണ്, അവിടെയും ലീഗിന് തിരിച്ചടി നേരിടും, ലീഗിന് മുസ്ലീങ്ങളുടെ വോട്ട് മാത്രമല്ല ലഭിച്ചുകൊണ്ടിരുന്നത് മുൻപ് പറഞ്ഞ മതേതരസ്വഭാവം കൊണ്ട് മറ്റു മതക്കാരുടെ വോട്ടും ലഭിച്ചിരുന്നു, അവിടെയും നല്ല കുറവ് വരും, റാഡിക്കൽ ഇസ്‌ലാമിനോട് ചേർന്നുകൊണ്ട് കുറേക്കൂടി കമ്മ്യൂണിസ്റ്റ്കാർക്ക് മുൻപോട്ട് പോവാം.
പക്ഷേ മടിയിലിരിക്കുന്ന മൂർഖൻ ചീറ്റിത്തുടങ്ങുമ്പോൾ കാര്യങ്ങൾ കീഴ്മേൽ മറിയും, ചുരുക്കിപ്പറഞ്ഞാൽ തീകൊണ്ടുള്ള കളിയാണ് ഇനി വരാൻ പോകുന്നത്, കാര്യങ്ങൾ അവിടെത്തേക്കാണ് ഈ പ്രീണന നയം എത്തിക്കുക,.. ബിജെപി അതിന്റെ ജനസമ്പർക്കം താഴെ തട്ടിൽ വിപുലമാക്കിയില്ലെങ്കിൽ, പ്രവർത്തകർക്ക് പ്രതീക്ഷ നൽകിയില്ലെങ്കിൽ ഏകാധിപത്യ ഭരണമാവും കേരളത്തിൽ കുറേക്കാലത്തേക്ക്, ബംഗാളിന്റെ ആവർത്തനം, ലീഗിന്ന് കോൺഗ്രസ്സിനെ ഉപേക്ഷിക്കേണ്ടി വരും ഇല്ലേൽ നിലനിൽപ്പില്ലാതെ വരും, ഇപ്പോൾ കാവിക്കെതിരെയുള്ള ഈ ആക്രോശം ഇനിയും കടുപ്പമുള്ളതാവും, അതിന് ജിഹാദികളുടെ ഇന്ധനം കൂടി ആവുമ്പോൾ കഠിനമാവും...
കാരണം ഇനി തീവ്രവാദത്തിന് കൂടുതൽ വളവും വെള്ളവും കിട്ടുന്ന ഇടം കേരളം തന്നെയാണ്...അവർ അധികാരത്തിൽ ഇടം പിടിച്ചു കഴിഞ്ഞു.
https://www.facebook.com/Malayalivartha


























