Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചൊവ്വയുടെ പ്രതലത്തില്‍ ഒരു മനുഷ്യന്‍ നടന്നുപോകുന്നതിന് സമാനമായ വിചിത്ര ചിത്രം.. സോഷ്യല്‍ മീഡിയയില്‍ വീണ്ടും വലിയ ചര്‍ച്ചയാകുന്നു..കൈകള്‍ നീട്ടി, ഒരു കാല്‍ മുന്നോട്ടുവെച്ച് നടക്കുന്ന രീതിയിലാണ് ഈ രൂപം കാണപ്പെടുന്നത്..


അഴയിൽ നിന്ന് ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മരുമകളും മരിച്ചു.. അമ്മായിയമ്മ ശനിയാഴ്ച പുലർച്ചെയാണ് മരിച്ചത്..സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്..


കേരളത്തിൽ അടുത്ത 3 ദിവസം അതീവ ജാഗ്രത; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി


അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം.. എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകി ഡിജിപിയാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ കടുത്ത വിമർശനം..


'2018-ലും 2019-ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു...' ചൊറിയാൻ വന്ന മാധ്യമങ്ങളുടെ വാ അടപ്പിച്ച് വി ഡി സതീശൻ..

'രണ്ടാം തരംഗം അല്പം കുറഞ്ഞു വരുന്നതേയുള്ളൂ. ഇപ്പോൾ മുതൽ തന്നെ മൂന്നാം തരംഗം മുൻകൂട്ടി കാണുകയും അത് കുറയ്ക്കാനുള്ള മാർഗ്ഗങ്ങൾ ആരായുകയും വേണം ജൂലൈ അവസാനത്തോടെ അത് വീണ്ടും വരുമെന്നാണ് ചില കണക്കുകൂട്ടലുകൾ...' ഡോ.സുൽഫി നൂഹു കുറിക്കുന്നു

01 JUNE 2021 03:02 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോർട്ടികോർപ്പ് മുഖേന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പച്ചക്കറികൾ വിതരണം ചെയ്യും; ക്യാമ്പുകളിലെ ആവശ്യങ്ങൾക്കനുസരിച്ച് തുടർന്നും പച്ചക്കറികളും മറ്റ് അവശ്യ കാർഷിക ഉൽപ്പന്നങ്ങളും ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ്

അടിമുടി നുണകളും അവാസ്തവ കഥകളും മാത്രം പ്രചരിപ്പിച്ച് ജനങ്ങളെ വഞ്ചിക്കുകയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ; ഭക്ഷണം കഴിക്കുന്നത് തെറ്റാണോ' എന്ന മുഖ്യമന്ത്രി ചോദ്യത്തെ വിമർശിച്ച് മുൻ മന്ത്രി വി ശിവൻകുട്ടി

ദുരിതബാധിതരായ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കും; കടലാക്രമണ വിഷയത്തിൽ ശാശ്വത പരിഹരമാണ് ജനങ്ങൾക്ക് ആവശ്യമെന്ന് മന്ത്രി റോജി.എം.ജോൺ

കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴില്‍ നേടാന്‍ സഹായിക്കുന്ന തരത്തില്‍ വിദ്യാഭ്യാസ സംവിധാനം മാറ്റേണ്ടതുണ്ട് ; കുട്ടികള്‍ പഠനത്തില്‍ മുന്നോട്ടു പോകണമെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ധീന്‍

അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ താലൂക്കിൽ 10 വള്ളങ്ങൾ ; അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് ജാഗ്രത പാലിക്കാൻ നിർദേശം; ദുരന്തനിവാരണ പ്രവർത്തനങ്ങൾ വിലയിരുത്തി മന്ത്രി എം ലിജു

'രണ്ടാം തരംഗം അല്പം കുറഞ്ഞു വരുന്നതേയുള്ളൂ. ഇപ്പോൾ മുതൽ തന്നെ മൂന്നാം തരംഗം മുൻകൂട്ടി കാണുകയും അത് കുറയ്ക്കാനുള്ള മാർഗ്ഗങ്ങൾ ആരായുകയും വേണം ജൂലൈ അവസാനത്തോടെ അത് വീണ്ടും വരുമെന്നാണ് ചില കണക്കുകൂട്ടലുകൾ .ആ കണക്കുകൂട്ടലുകളിൽ ചിലപ്പോൾ സമയവ്യത്യാസം വന്നേക്കാം. എന്നാൽ ഒരു കാര്യം ഉറപ്പ്. മൂന്നാം തരംഗത്തിന്റെ കഠിഞ്ഞാൺ പരിപൂർണ്ണമായും നമ്മളിൽ തന്നെയാണ്.' എന്ന് കുറിക്കുകയാണ് ഡോ.സുൽഫി നൂഹു


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

മൂന്നാം തരംഗം ബൗണ്ടറി കടത്താൻ!
...................................................

രണ്ടാം തരംഗം അല്പം കുറഞ്ഞു വരുന്നതേയുള്ളൂ. ഇപ്പോൾ മുതൽ തന്നെ മൂന്നാം തരംഗം മുൻകൂട്ടി കാണുകയും അത് കുറയ്ക്കാനുള്ള മാർഗ്ഗങ്ങൾ ആരായുകയും വേണം ജൂലൈ അവസാനത്തോടെ അത് വീണ്ടും വരുമെന്നാണ് ചില കണക്കുകൂട്ടലുകൾ .ആ കണക്കുകൂട്ടലുകളിൽ ചിലപ്പോൾ സമയവ്യത്യാസം വന്നേക്കാം. എന്നാൽ ഒരു കാര്യം ഉറപ്പ്. മൂന്നാം തരംഗത്തിന്റെ കഠിഞ്ഞാൺ പരിപൂർണ്ണമായും നമ്മളിൽ തന്നെയാണ്.

മൂന്നാം തരംഗം വന്നു പോകുന്നത് പോലും അറിയാതിരിക്കാൻ ഇപ്പോൾതന്നെ തയ്യാറെടുപ്പുകൾ വേണം. അതെ മൂന്നാം തരംഗത്തെ ബൗണ്ടറി കടത്താൻ നമുക്ക് കഴിയും ,കഴിയണം! വാക്സിനേഷൻ തന്നെയാണ് ആദ്യത്തെ പ്രതിവിധി. വാക്സിൻ അസന്തുലിതാവസ്ഥ പരിഹരിക്കാൻ ലോകരാഷ്ട്രങ്ങളും ഭാരതവും കേരളവും ശ്രമിക്കണം. വാക്സിൻ നിർമ്മാണം അസംഭവ്യമായ സംഭവമൊന്നുമല്ല, കേരളത്തിന്. അതിനുള്ള ശ്രമങ്ങൾ തുടരുക തന്നെ വേണം, യാഥാർത്ഥ്യബോധത്തോടെ. വാക്സിൻ നിർമിക്കാൻ കഴിഞ്ഞില്ലെങ്കിൽ കൂടിയും എത്രയും പെട്ടെന്ന് എത്രയും കൂടുതൽ വാക്സിനുകൾ ലഭ്യമാക്കുവാൻ എന്ത് കടുത്ത നിലപാടും സ്വീകരിക്കപ്പെടണം. പരമാവധി വാക്സിനേഷൻ പരമാവധി ആൾക്കാരിൽ എത്തിക്കാൻ ശ്രമിക്കുമ്പോഴും ചില പൊടിക്കൈകൾ കൂടി വേണ്ടിവന്നേക്കും. രണ്ടാമത്തെ ഡോസ്, വ്യത്യസ്തമായ വാക്സിൻ നൽകിയാൽ രോഗ പ്രതിരോധ ശേഷിക്ക് വ്യത്യാമുണ്ടാകുന്നില്ലായെന്ന് പഠനങ്ങളുണ്ട്.

അതുകൊണ്ടുതന്നെ രണ്ടാമത്തെ ഡോസ് ലഭ്യമായ വാക്സിൻ നൽകുന്നത് പരിഗണിക്കപ്പെടണം. വാക്സിൻ എടുത്തതിനു ശേഷം മുപ്പതുമിനിറ്റോളം ആശുപത്രിയിൽ ഒബ്സർവേഷൻ റൂമിൽ ഇരിക്കണം എന്നുള്ള നിർദ്ദേശം ഇനി ആവശ്യമില്ല തന്നെ. അവിചാരിതമായ അലർജി അത്യപൂർവമായി ഉണ്ടായേക്കാം എന്ന ഭയമായിരിക്കണം ഇത്തരം ഒരു തീരുമാനം എടുത്തതിന് കാരണം വാക്സിനേഷനെ ഇനി മറ്റൊരു കുത്തിവെപ്പ് പോലെ കണ്ടാൽ മതിയാകും. അതുകൊണ്ടുതന്നെ, 30മിനിറ്റ് ഈ ആൾക്കൂട്ടം ആശുപത്രിയിൽ തന്നെ തങ്ങേണ്ട കാര്യമേയില്ല. ആരോഗ്യ പ്രവർത്തകരിൽ ഒരു നല്ല ശതമാനത്തിന് ഇനിയും വാക്സിൻ ലഭിക്കേണ്ടതായിട്ടുണ്ടെന്നാണ് നിഗമനം.

കൂടാതെ മുൻ നിര പ്രവർത്തകരിലും അവർക്ക് എത്രയും പെട്ടെന്ന് വാക്സിൻ ലഭ്യമാക്കുകയും അതോടൊപ്പം അവരുടെ കുടുംബാംഗങ്ങളേയും വാക്സിൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തുകയും വേണം എല്ലാദിവസവും വൈറസും പേറി വീട്ടിലെത്തുന്ന ആരോഗ്യപ്രവർത്തകരുടെ കുടുംബാംഗങ്ങളും സംരക്ഷണം അർഹിക്കുന്നണ്ടല്ലോ തൽക്കാലം ഒരു സോഫ്റ്റ് ലോക ഡൗൺ തുടരുകതന്നെ വേണം. ഒരാഴ്ചത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി അഞ്ച് ആകുന്നത് വരെ. ലോകാരോഗ്യ സംഘടന പോസിറ്റിവിറ്റി അഞ്ചിന് താഴെ നിർത്തണമെന്ന് വീണ്ടും വീണ്ടും പറയുന്നുണ്ട് മഹാമാരിയിയെ തടയുവാനുള്ള ഏറ്റവും വലിയ മാർഗം പഠനങ്ങൾ തന്നെയാണ്. ഭാരതത്തിലെ, കേരളത്തിലെ, ഇതുവരെ ലഭ്യമായ ഡേറ്റാ യുദ്ധകാലാടിസ്ഥാനത്തിൽ വിശകലനം ചെയ്യപ്പെടണം. മൂന്നാം തരംഗത്തിന്റെ ശക്തി കുറയ്ക്കുവാനും മരണം കുറയ്ക്കുവാനും അത് സഹായിക്കുക തന്നെ ചെയ്യും . ആയിരം വട്ടം ഉറപ്പ്.

ചികിത്സാ മാനദണ്ഡങ്ങൾ പുനർ രൂപീകരിക്കുന്നതിന് കാലതാമസമൊട്ടും തന്നെ പാടില്ല.ദിവസവും വരുന്ന നൂറുനൂറ് പ്രധാനപ്പെട്ട പഠനങ്ങൾക്കനുസൃതമായി ചികിത്സാ നിർദ്ദേശങ്ങൾ രണ്ടാഴ്ചയിലൊരിക്കൽ നവീകരിക്കപ്പെടണം. ലോകാരോഗ്യ സംഘടന നിർദേശിക്കുന്നത് പോലെ പോലെ കോവിഡ് നിയന്ത്രണവും ചികിത്സയും കൂടുതൽ കൂടുതൽ വികേന്ദ്രീകരിക്കണം ഏറ്റവും പ്രധാനം മരണ കണക്ക് തന്നെ മരണ കണക്ക് മരണകെണിയാകാൻ പാടില്ല തന്നെ. മരണം എത്രയെന്നറിഞ്ഞാൽ അത് തടയുവാനുള്ള സാധ്യതയും കൂടും. ഇതിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ഭാരതവും കേരളവും സ്വീകരിക്കണം. ശരിക്കുള്ള കണക്കറിഞ്ഞാൽ മാത്രമേ അത് തടയുവാനുള്ള മാർഗങ്ങളും നമുക്ക് സ്വീകരിക്കുവാൻ കഴിയുകയുള്ളൂ.

അന്താരാഷ്ട്ര തലത്തിൽ തന്നെ മരണ കണക്കുകൾ എപ്പോഴും വിവാദവിഷയമാണ് .അങ്ങ് ചൈന മുതൽ അമേരിക്ക വരെ ,തെറ്റുകൾ കടന്നു കൂടിയിട്ടുണ്ട്. തെറ്റുകൾ തിരുത്തപ്പെട്ടുകയും അന്താരാഷ്ട്ര ഏകീകൃത മാനദണ്ഡങ്ങൾ ഉപയോഗിച്ച് കിറുകൃത്യമായി മരണങ്ങൾ അവലോകനം ചെയ്യുന്നത് മൂന്നാം തരംഗത്തെ ബൗണ്ടറിയല്ല സ്റ്റേഡിയത്തിനു പുറത്തു കടത്താൻ നമ്മെ സഹായിക്കും. പണത്തിന് മേലെ പരുന്തും പറക്കില്ല എന്നാണ് ചൊല്ല്. കോവിഡ്-19 നേരിടാൻ ഇപ്പോൾ ലഭ്യമായ സാമ്പത്തിക സ്രോതസ്സുകൾ മതിയാകില്ലയെന്നാണ് കണക്കുകൂട്ടലുകൾ.

വരാൻ പോകുന്ന ബഡ്ജറ്റിലെങ്കിലും ജിഡിപിയുടെ 5% ആരോഗ്യമേഖലയ്ക്ക് മാറ്റിവയ്ക്കണം. സാമ്പത്തികശേഷി കൊണ്ടോന്നുമാകില്ലല്ലോ. ചികിത്സിക്കാൻ ,രോഗം പ്രതിരോധിക്കാൻ, ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവർത്തകരും, അതും നല്ല നിലവാരമുള്ളവർ ഉണ്ടാകേണ്ടിയിരിക്കുന്നു. എവിഡന്സ് ബേസ്ഡ് ആയിട്ടുള്ള ശാസ്ത്ര സത്യങ്ങൾക്ക് മാത്രം പ്രാധാന്യം കൊടുത്തിട്ടുള്ള ചികിത്സാക്രമങ്ങൾ മാത്രം ,അത് മാത്രം പ്രോത്സാഹിപ്പിക്കപ്പെടണം. മൂന്നാം തരംഗം വരുമ്പോൾ വെറുതെ ബൗണ്ടറിയടിക്കാൻ കഴിയില്ല. നല്ല പരിശീലനവും പ്രയത്നവും തയ്യാറെടുപ്പും വേണം. അതും എത്രയും വേഗം. അങ്ങനെ ചിലതൊക്കെ ഉറപ്പാക്കിയാൽ മൂന്നാം തരംഗം സ്റ്റേഡിയത്തിന് പുറത്ത്.
ഡോ സുൽഫി നൂഹു

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജനങ്ങൾ ദുരിതത്തിൽ കഴിയുമ്പോൾ മുഖ്യമന്ത്രി സൽക്കാരം സ്വീകരിക്കാൻ പോയതിൻ്റെയും ഉദ്ഘാടനം നടത്താൻ നടന്നതിൻ്റെയും പരിണിതഫലം ജനങ്ങൾ ഇപ്പോൾ അനുഭവിക്കുകയാണ്; സംസ്ഥാന സർക്കാരിന്റെ ഗുരുതരമായ ഏകോപനക്കുറവും അനാസ്  (7 minutes ago)

ഹോർട്ടികോർപ്പ് മുഖേന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പച്ചക്കറികൾ വിതരണം ചെയ്യും; ക്യാമ്പുകളിലെ ആവശ്യങ്ങൾക്കനുസരിച്ച് തുടർന്നും പച്ചക്കറികളും മറ്റ് അവശ്യ കാർഷിക ഉൽപ്പന്നങ്ങളും ലഭ്യമാക്കുന്നതിനുള്ള നടപടിക  (10 minutes ago)

അടിമുടി നുണകളും അവാസ്തവ കഥകളും മാത്രം പ്രചരിപ്പിച്ച് ജനങ്ങളെ വഞ്ചിക്കുകയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ; ഭക്ഷണം കഴിക്കുന്നത് തെറ്റാണോ' എന്ന മുഖ്യമന്ത്രി ചോദ്യത്തെ വിമർശിച്ച് മുൻ മന്ത്രി വി ശിവൻകുട്ടി  (15 minutes ago)

ദുരിതബാധിതരായ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കും; കടലാക്രമണ വിഷയത്തിൽ ശാശ്വത പരിഹരമാണ് ജനങ്ങൾക്ക് ആവശ്യമെന്ന് മന്ത്രി റോജി.എം.ജോൺ  (22 minutes ago)

കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴില്‍ നേടാന്‍ സഹായിക്കുന്ന തരത്തില്‍ വിദ്യാഭ്യാസ സംവിധാനം മാറ്റേണ്ടതുണ്ട് ; കുട്ടികള്‍ പഠനത്തില്‍ മുന്നോട്ടു പോകണമെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ധീന്‍  (27 minutes ago)

അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ താലൂക്കിൽ 10 വള്ളങ്ങൾ ; അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് ജാഗ്രത പാലിക്കാൻ നിർദേശം; ദുരന്തനിവാരണ പ്രവർത്തനങ്ങൾ വിലയിരുത്തി മന്ത്രി എം ലിജു  (39 minutes ago)

CJP പരാതിയുമായി ഇൻഫ്ലുവൻസർ  (43 minutes ago)

ലോകത്തെ ഞെട്ടിച്ച് പുതിയ ദൃശ്യങ്ങള്‍;  (50 minutes ago)

ELECTRIC SHOCK ഒരേ കുടുംബത്തിൽ രണ്ടു മരണം  (55 minutes ago)

അധിക്ഷേപ പരാമര്‍ശത്തില്‍ കസ്റ്റഡിയിലെടുത്തതില്‍ പ്രതികരിച്ച് ഉദയനിധി സ്റ്റാലിന്‍  (1 hour ago)

ഇനിയും ശല്യപ്പെടുത്തിയാല്‍ പോലീസില്‍ പരാതി നല്‍കും; വിലക്കിയ അധ്യാപികയെ സ്‌കൂളില്‍വെച്ച് കൊലപ്പെടുത്തി  (1 hour ago)

രാജ്യത്ത് കാലവർഷം ശക്തിയാർജ്ജിക്കുന്നു; അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഒഡീഷയിലും ഉത്തരേന്ത്യയിലും അതിതീവ്ര മഴ മുന്നറിയിപ്പ്; നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിൽ  (1 hour ago)

മുൻവർഷങ്ങളിൽ വിഴുങ്ങിയ പ്രളയത്തിൽ നിന്നു കേരളം ഒന്നും ഇത് വരെ പഠിച്ചില്ല; മുന്നൊരുക്കം നടത്തുന്നതിൽ ഭരണകൂടത്തിനും ദുരന്തനിവാരണ അതോറിറ്റിക്കും വീഴ്ച  (1 hour ago)

സ്വകാര്യ ബസിനുള്ളിൽ കണ്ടത് ചങ്കാളുന്ന കാഴ്ച; ഡ്രൈവർ ബസിനുള്ളിൽ ആത്മഹത്യ ചെയ്തു; കോഴിക്കോട് സംഭവിച്ചത്  (1 hour ago)

നടി തൃഷക്കെതിരെ ദ്വയാർഥ പരാമർശം നടത്തി തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ; വീട് വളഞ്ഞ് പോലീസ് ഉദയനിധിയെ കസ്റ്റഡിയിലെടുത്തു; വാഹനം തടഞ്ഞ് ഡി എം കെ പ്രവർത്തകർ  (1 hour ago)

Malayali Vartha Recommends