Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....

നിലയ്ക്ക് നിര്‍ത്തിയേ പറ്റൂ... കുഴല്‍പ്പണവും കോഴപ്പണവും പ്രതിരോധത്തിലാക്കിയ ബിജെപി സംസ്ഥാന നേതൃത്വം ഉണര്‍ന്നു വരവെ മറ്റൊരു നീക്കവുമായി നേതാക്കള്‍; ബി.ജെ.പി.യില്‍ പുതിയൊരു ചേരിയുണ്ടാക്കാന്‍ നീക്കം

10 JUNE 2021 08:48 AM IST
മലയാളി വാര്‍ത്ത

എങ്ങനെയെങ്കിലും സംസ്ഥാനത്ത് പത്ത് സീറ്റ് പിടിക്കാന്‍ നോക്കാതെ എതിര്‍ നേതാക്കളെ എങ്ങനെ പുകച്ച് പുറത്ത് ചാടിക്കാമെന്നാണ് പല ബിജെപി നേതാക്കളും ചിന്തിക്കുന്നത്.

പാര്‍ട്ടിക്കെതിരേയുള്ള ആരോപണങ്ങളെ പ്രതിരോധിക്കാന്‍ ശ്രമംതുടരുന്ന ബി.ജെ.പി.യില്‍ പുതിയൊരു ചേരിയുണ്ടാക്കാനും നീക്കം നടക്കുകയാണ്. തങ്ങളെ എതിര്‍ക്കുന്നവരെ കൂടെക്കൂട്ടി പാര്‍ട്ടി ഒറ്റക്കെട്ടാണെന്നു വരുത്താനുള്ള ശ്രമത്തിലാണ് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ഇതിനിടെയാണ് സംഘടനാ സെക്രട്ടറി എം. ഗണേശനെ അനുകൂലിക്കുന്നവര്‍ മറ്റൊരു കൂട്ടായ്മയായി മാറുന്നത്.

 



സംസ്ഥാനത്തെ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കെ. സുരേന്ദ്രന്‍ ഡല്‍ഹിയിലാണ്. മറ്റുപ്രധാന നേതാക്കള്‍ ബുധനാഴ്ച രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് ചര്‍ച്ചനടത്തിയത് പാര്‍ട്ടി പ്രതിരോധനീക്കം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ്.

പാര്‍ട്ടിക്കുനേരെയുള്ള കടന്നാക്രമണങ്ങളെ തടയാന്‍ ഔദ്യോഗിക പക്ഷത്തെ എതിര്‍ക്കുന്ന പ്രധാനനേതാക്കള്‍ തന്നെ വരുംദിവസങ്ങളില്‍ മാധ്യമങ്ങളെ കാണുന്നുണ്ട്. വിഷയത്തില്‍ സുരേന്ദ്രന്‍തന്നെ ഓരോ നേതാക്കളെയും നേരിട്ടുവിളിച്ചു സംസാരിച്ചതായാണ് വിവരം. കുഴല്‍പ്പണക്കേസില്‍ കാര്യമില്ലെന്ന നിലപാടിലാണ് എതിര്‍ക്കുന്ന നേതാക്കളെല്ലാം. ഗ്രൂപ്പുകള്‍ക്ക് അതീതനായ മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരനാണ് പാര്‍ട്ടിക്ക് കവചമൊരുക്കുന്നതിന്റെ നേതൃസ്ഥാനത്ത്.

 



കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ്. പ്രതിനിധികൂടിയായ എം. ഗണേശിനെ ചോദ്യംചെയ്യാന്‍ പോലീസ് വിളിപ്പിച്ചത് സംഘപരിവാര്‍ സംഘടനകള്‍ ഗൗരവമായാണ് കാണുന്നത്.

കുഴല്‍പ്പണത്തിലെ അന്വേഷണത്തെക്കാള്‍ പാര്‍ട്ടിയുടെ കൂടുതല്‍ ശ്രദ്ധയിപ്പോള്‍ മഞ്ചേശ്വരത്ത് സുന്ദരയുടെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ കോഴ നല്‍കിയെന്നതിലാണ്. അത് ബോധപൂര്‍വമെന്ന വിലയിരുത്തലാണ് പാര്‍ട്ടിക്കും ആര്‍.എസ്.എസിനുമുള്ളത്.

 



കേന്ദ്രമന്ത്രി വി. മുരളീധരനും കെ. സുരേന്ദ്രനും ഉള്‍പ്പെട്ട ഔദ്യോഗികപക്ഷം, മുന്‍ സംസ്ഥാന പ്രസിഡന്റും ദേശീയ നിര്‍വാഹക സമിതിയംഗവുമായ പി.കെ. കൃഷ്ണദാസിനെ അനുകൂലിക്കുന്നവര്‍ എന്നീ രണ്ടുപ്രബല വിഭാഗങ്ങളാണ് ഇപ്പോള്‍ പാര്‍ട്ടിയിലുള്ളത്. കെ. സുരേന്ദ്രനു സ്ഥാനം നഷ്ടപ്പെട്ടാല്‍ പകരം പ്രസിഡന്റിനായുള്ള അന്വേഷണവും തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടിയുടെ തിരുവനന്തപുരത്തെ ആസ്ഥാനത്തുനിന്ന് വിവരങ്ങള്‍ ചോരുന്നുവെന്നും ചുമതലക്കാരില്‍ ഒരാളെ മാറ്റണമെന്നും നേരത്തേ സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടിരുന്നതായും സൂചനയുണ്ട്.

അതേസമയം കെ. സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിച്ചത് ശരിയായ തീരുമാനമായില്ലെന്ന് കൃഷ്ണദാസ്പക്ഷം പറയുന്നത്. കോര്‍ കമ്മിറ്റിയിലാണ് ശക്തമായ വിമര്‍ശനം ഉണ്ടായത്. സംസ്ഥാനത്ത് ഇതുവരെയില്ലാത്ത ആ ശൈലി പൊതുജനമധ്യത്തില്‍ അവമതിപ്പുണ്ടാക്കുകമാത്രമാണ് ചെയ്തത്. രണ്ടിടത്തും സംസ്ഥാനാധ്യക്ഷന്‍ പരാജയപ്പെട്ടത് പാര്‍ട്ടിക്ക് ഇരട്ടപ്രഹരമായി.

 



തിരഞ്ഞെടുപ്പുഫണ്ട് വിനിയോഗത്തില്‍ സുതാര്യതയുണ്ടായില്ല. ഫണ്ട് കൈകാര്യംചെയ്തിരുന്നത് അധ്യക്ഷന്‍ നേരിട്ടാണ്. പലയിടത്തും മതിയായ ഫണ്ട് കിട്ടിയില്ലെന്ന് ആക്ഷേപമുണ്ടായപ്പോള്‍ ചിലയിടങ്ങളില്‍ കൂടുതല്‍ ഫണ്ട് നല്‍കിയെന്നും ആരോപണങ്ങളുണ്ടായി. സ്ഥാനാര്‍ഥികളുടെ ഭാഗത്തുനിന്നുതന്നെ ഇത്തരം പരാതികള്‍ വന്നു.

സ്ഥാനാര്‍ഥിനിര്‍ണയത്തിലും വലിയ വീഴ്ചയുണ്ടായി. കൂട്ടായചര്‍ച്ചകളിലൂടെ സ്ഥാനാര്‍ഥിനിര്‍ണയം നടത്താന്‍ കഴിഞ്ഞില്ല. മൂന്നിടത്ത് പത്രിക തള്ളിപ്പോയതും ബത്തേരിയില്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ഥി മാറിയതും നാണക്കേടായി. ഫണ്ട് വിനിയോഗത്തില്‍ സംഘടനാ സെക്രട്ടറിക്കു നേരെയും രൂക്ഷ വിമര്‍ശനമുണ്ടായി. ഇതിന് പിന്നാലെയാണ് മൂന്നാം ചേരിയിലേക്കും നീങ്ങുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തുണ്ടായ 2 റോഡപകടങ്ങളില്‍ 4 യുവാക്കള്‍ക്കു ദാരുണാന്ത്യം  (1 hour ago)

പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍; സൂംബ ടീമിനോടൊപ്പം നൃത്തം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്  (2 hours ago)

മധ്യപ്രദേശില്‍ മലിനജലം കുടിച്ച് മരിച്ചവരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും  (2 hours ago)

ഡിജെ പാര്‍ട്ടിക്കിടെ പൊലീസും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം  (2 hours ago)

അടൂര്‍ പ്രകാശിന്റെ ആരോപണം വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (2 hours ago)

രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ റൂട്ട് പ്രഖ്യാപിച്ചു  (3 hours ago)

ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിനുകള്‍ 2027 മുതല്‍ ഓടിത്തുടങ്ങും  (3 hours ago)

കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു  (3 hours ago)

ക്ഷേത്രത്തിലെ പ്രസാദത്തില്‍ ഒച്ചിനെ കണ്ടെത്തിയെന്ന ആരോപണം: അന്വേഷണം ആരംഭിച്ച് പൊലീസ്  (3 hours ago)

ഗോവയില്‍ അവധിക്കാലം ആഘോഷിച്ച് സാറാ തെന്‍ഡുല്‍ക്കര്‍  (4 hours ago)

ശബരിമല സ്വര്‍ണപ്പാളി കേസ് : മുഖ്യമന്ത്രിയുടെ ഓഫിസ് ഒരു തരത്തിലുള്ള ഇടപെടലും നടത്തുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍  (4 hours ago)

സിസിടിവി ക്യാമറകള്‍ തകര്‍ത്തിട്ടും രക്ഷയില്ല: മട്ടന്നൂരിലെ കള്ളനെ കയ്യോടെ പൊക്കി പൊലീസ്  (4 hours ago)

ഭക്ഷണം നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് യുവാക്കള്‍ കാട്ടിക്കൂട്ടിയത്  (5 hours ago)

മൈക്കിന് മുന്നില്‍ മാത്രം വന്നുനിന്നിട്ട് ഒരു കാര്യവുമില്ല; വര്‍ഷത്തില്‍ ഒരിക്കലെങ്കിലും മന്ത്രി സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്ന് സന്ദര്‍ശനം നടത്തണം; ആശുപത്രിക്കും ആരോഗ്യവകുപ്പിനുമെതിരെ ആരോപണവുമായി കു  (5 hours ago)

എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടറടക്കം 7 പേര്‍ പിടിയില്‍  (5 hours ago)

Malayali Vartha Recommends