മദ്യശാലകൾക്ക് മുന്നിൽ കാണുന്ന വൻ ആൾക്കൂട്ടത്തിനെതിരെ ഹൈക്കോടതി: സർക്കാറിനെ വെട്ടിലാക്കി ആ ചോദ്യം: ഉത്തരം പറയാൻ ബാധ്യസ്ഥരായി സർക്കാർ

സർക്കാറിനെ വെട്ടിലാക്കി ഹൈക്കോടതിയുടെ ആ പ്രഖ്യാപനം....മുഖ്യന് കിട്ടിയത് എട്ടിന്റെ പണി... ഈ കൊറോണക്കാലത്ത് കൊച്ചിയിൽ സംഭവിച്ചത് കേരളത്തിനെ ഞെട്ടിക്കുന്ന സംഭവം.
മദ്യശാലകൾക്ക് മുന്നിലെ തിരക്ക് സംബന്ധിച്ച് ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടിയിരിക്കുകയാണ് . ഒരാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കോവിഡ് സമയത്ത് മദ്യശാലകൾക്ക് മുന്നിലെ ആൾക്കൂട്ടം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് കോടതി തറപ്പിച്ച് പറഞ്ഞു.
മദ്യശാലകൾക്ക് മുന്നിലെ തിരക്ക് കുറയ്ക്കുന്നതിനായി നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കേരള ഹൈക്കോടതി സംസ്ഥാന സർക്കാരിന്റെ വിശദീകരണം തേടിയിരിക്കുന്നത്. അടുത്ത ചൊവ്വാഴ്ചയ്ക്കകം ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാർ വിശദീകരണം നൽകണമെന്നും ആവശ്യപ്പെടുകയുണ്ടായി. എക്സൈസ് കമ്മിഷണറോട് ഹാജരാകാനും കോടതി നിർദേശം നൽകി.
നിലവിൽ കോവിഡ് പ്രോട്ടോക്കോളിന്റെ ലംഘനമാണ് നടക്കുന്നതെന്നാണ് ഹർജിക്കാരൻ ആരോപിച്ചിരുന്നത്. കോവിഡ് പ്രോട്ടോക്കോൾ മദ്യശാലകൾക്ക് മുന്നിൽ പാലിക്കുന്നില്ലെന്ന കാര്യം കോടതിയും ശരിവെയ്ക്കുകയുണ്ടായി . ഇതുമായി ബന്ധപ്പെട്ട ഫോട്ടോകളും വീഡിയോകളും കോടതി പരിഗണിക്കുകയും ചെയ്തു.
കോവിഡ്19 വ്യാപനം തടയുന്നതിന് സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ നിലനിൽക്കേ മദ്യശാലകൾക്ക് മുന്നിൽ ഇത്തരം അയവ് പാടില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.
കോവിഡ് രണ്ടാം തരംഗത്തിന് ശേഷം ലോക്ക് ഡൗണിൽ ഇളവുകൾ വരുത്തിയതോടെ സംസ്ഥാനത്തെ മദ്യ വില്പന ശാലകൾ തുറക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ എല്ലായിടത്തും മദ്യം വാങ്ങുന്നതിന് വൻതിരക്കായിരുന്നു അന്ന് അനുഭവപ്പെട്ടത്. രാവിലെ ഒൻപതു മുതൽ ഔട്ട് ലെറ്റുകൾ തുറക്കുമെന്ന് ബീവറേജ്‌സ് കോർപ്പറേഷൻ അറിയിച്ചതോടെ മദ്യം വാങ്ങാനായി വൻ ആൾക്കൂട്ടം ആയിരുന്നു ഉണ്ടായത്.
രാവിലെയോട മദ്യശാലകൾ തുറന്നെങ്കിലും മദ്യം വാങ്ങാനെത്തിയവർക്ക് പിന്നെയും കാത്തുനിൽക്കേണ്ടിവന്നു. സ്റ്റോക്ക് കണക്ക് എടുത്ത ശേഷമാണ് ഒന്നര മാസത്തിനു ശേഷമുള്ള മദ്യ വിൽപന പുനരാരംഭിച്ചത്. കൂടുതൽ തിക്കുംതിരക്കും ഉണ്ടായാൽ ഔട്ട് ലെറ്റുകൾ അടച്ചിടുമെന്ന് ബിവറേജസ് ജീവനക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. പലയിടത്തും ഈ മുന്നറിയിപ്പ് കിട്ടിയതോടെ മദ്യം വാങ്ങാൻ എത്തിയവർ ശാന്തരായിരുന്നു. മദ്യശാലകൾ തുറന്ന ആദ്യദിനങ്ങളിൽ ഇങ്ങനെയായിരുന്നു കാര്യങ്ങൾ പോയിക്കൊണ്ടിരുന്നത്. എന്നാൽ വീണ്ടും കാര്യങ്ങൾ തകിടം മറിയുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്
"https://www.facebook.com/Malayalivartha























