കർഷകന്റെ ഭൂമിയിൽ നിന്നും ചന്ദനമല്ലാത്ത തേക്കുൾപ്പടെയുള്ള മരങ്ങൾ വെട്ടിയെടുക്കാൻ അനുമതിയുണ്ടാക്കണം!! വനം കൊള്ളക്കാരെയെയും മാഫിയെയും കാനം രാജേന്ദ്രൻ ന്യായീകരിച്ചതിന്റെ കാരണം ഇത്; വെളിപ്പെടുത്തലുമായി കെ.എം ഷാജഹാൻ

മരംകൊള്ളയുമായി ബന്ധപ്പെട്ട വിഷയത്തിൽ സിപിഐ ജനറൽ സെക്രെട്ടറി കാനം രാജേന്ദ്രൻ എടുത്തിട്ടുള്ള നിലപാടിനെ കുറിച്ച് പറയുകയാണ് രാഷ്ട്രീയ നിരീക്ഷകനായ കെ.എം ഷാജഹാൻ.
ഇക്കഴിഞ്ഞ ജൂലൈ പതിനാലിന് കാനം രാജേന്ദ്രൻ വിശദമായ പ്രസ്താവന പുറത്തിറക്കിയിരുന്നു.
ഇതിനെ കുറിച്ച് അദ്ദേഹം പറഞ്ഞത് ഉദ്യോഗസ്ഥ തലത്തിലാണ് വീഴ്ചയെന്നാണ് പാര്‍ട്ടിയുടെ പ്രാഥമിക വിലയിരുത്താല്‍. എന്നാല്‍, നേതൃത്വത്തിന്റെ വീഴ്ചയുണ്ടോയെന്ന് പരിശോധിക്കണമെന്ന് അഭിപ്രായം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി സ്വീകരിക്കാനും തീരുമാനിച്ചിരിക്കുകയാണ്.
പ്രസ്താവനയിൽ പറയുന്നത് മരകച്ചവടക്കാരൻ ലാഭമുണ്ടാക്കാൻ നോക്കുന്നത് തെറ്റാണോ എന്നായിരുന്നു! ലാഭ കേന്ദ്രീകിതമായ സ്ഥലത്തു ആണെന്നും പറയുന്നു... കൂടാതെ വഴക്കുലപോലെ വെട്ടി അടുത്തുള്ള കടയിൽ കൊണ്ടുപോയി മരം വിൽക്കാന് കഴിയില്ല... ഇതിന് മുന്നിൽ വനം മാഫിയ എന്ന് പറയരുത് അത് യുറോപ്പിലാണ് മാഫിയ... ചിലർ ലാഭം കൊയ്യാൻ ശ്രമിക്കുന്നുണ്ട്, പക്ഷെ.. അനധി കൃതി മരം മുറി നടന്നിട്ടുണ്ടാകാം അതിനെ മരം കൊള്ള എന്ന് വിശേഷിപ്പിക്കരുതെന്നാണ് അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കിയിരിക്കുന്നത്.
കെ.എം ഷാജഹാൻ ഇതിനെ പറയുന്നത് വനം കൊള്ള എന്ന് പറയുന്നതും വനം മാഫിയ എന്നുപറയുന്നതും അയാൾക്ക് ഇഷ്ടപ്പെടുന്നില്ല എന്നാണ്. കാനം രാജേന്ദ്രൻ വനം കൊള്ളക്കാരെ ന്യായീകരിക്കുന്നതിനെ കുറിച്ചുള്ള ഒരു തെളിവും പ്രതിപക്ഷം എന്ന യുട്യൂബ് ചാനലിലൂടെ കെ.എം ഷാജഹാൻ പുറത്ത് വിട്ടിരിക്കുന്നത്.
സി പി ഐ യുടെ മലപ്പുറം സെക്രെട്ടറി പി കെ കൃഷ്ണദാസ് കാനം രാജേന്ദ്രന് അയച്ച കത്താണിത് അതിൽ പറയുന്നത് ഇങ്ങനെയാണ്
11 -9 2020 -ൽ ഉത്തരവ് നിലനിൽക്കുന്ന സമയത്തായിരുന്നു ഈ കത്തയച്ചിരിക്കുന്നത്. സഖാവെ ഇതിനോടൊപ്പം ഉള്ളടക്കം ചെയ്തിരിക്കുന്ന നിവേദനം സ്വതന്ത്ര ടിംബർ അസ്സോസിയേഷന്റെയാണ്. "കർഷകന്റെ ഭൂമിയിൽ നിന്നും ചന്ദനമല്ലാത്ത തേക്കുൾപ്പടെയുള്ള മരങ്ങൾ വെട്ടിയെടുക്കാൻ അനുമതിയുണ്ടാക്കണം". എന്നതാണിതിന്റെ ഉള്ളടക്കണം... ഇക്കാര്യത്തിൽ അനുകൂല ഉത്തരവ് എടുക്കണമെന്നും കത്തിൽ പി കെ കൃഷ്ണദാസ് പറയുന്നുണ്ട്.
https://www.facebook.com/Malayalivartha























