ഭീകര സംഘടനകളുടെ സ്ലീപ്പര്‍ സെല്ലുകള്‍ സജീവം; കേരളത്തിലേക്ക് ആയുധങ്ങള്‍ ഒഴുകുന്നുവെന്ന് കേന്ദ്ര ഇന്റലിജന്‍സ്, മുന്നറിയിപ്പ് നൽകിയിട്ടും നടപടി സ്വീകരിക്കാതെ കേരള സര്‍ക്കാര്‍
കേരളം ഭീകരരുടെ താവളമായി മാറുന്നതായുള്ള വാർത്തകൾക്ക് പിന്നാലെ മറ്റൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പുറത്ത് വരുന്നത്. കേരളത്തിലേക്ക് ആയുധങ്ങള്‍ ഒഴുകുന്നുവെന്ന് വ്യക്തമാക്കി കേന്ദ്ര ഇന്റലിജന്‍സ്. ഇത്തരത്തിൽ മുന്നറിയിപ്പ് നൽകിയിട്ടും നടപടി സ്വീകരിക്കാതെ കേരള സര്‍ക്കാര്‍. ഭീകര സംഘടനകളുടെ സ്ലീപ്പര്‍ സെല്ലുകള്‍ സജീവമായതോടെ കേരളത്തിലേക്ക് ആയുധങ്ങള്‍ ഒഴുകുന്നുവെന്നായിരുന്നു കേന്ദ്ര ഇന്റലിജന്‍സ് നിര്‍ദ്ദേശം നൽകിയത്. എന്നാൽ ഇക്കാര്യത്തിൽ കേരളം നിസ്സംഗമായ നിലപാട് സ്വീകരിക്കുന്നതിലൂടെ എന്താണ് ഉദ്ദേശിക്കുന്നതെന്ന ആശയക്കുഴപ്പത്തിലാണ് കേന്ദ്ര ഇന്റലിജന്‍സ് സംഘം.
അതോടൊപ്പം തന്നെ ഐഎസ് ഭീകരര്‍ ശ്രീലങ്കന്‍ പള്ളിയില്‍ നടത്തിയ സ്‌ഫോടനത്തിന് പിന്നാലെ കേരളത്തിലേക്ക് വലിയ തോതില്‍ ആയുധങ്ങള്‍ വരുന്നുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് സംസ്ഥാന പോലീസിന് വിവരം നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇത് പാടേ അവഗണിക്കുകയാണ് ചെയ്‍തത്. ഇത് കനത്ത ആശങ്കയാണ് നൽകുന്നതെന്ന് അതികൃത്ര വ്യകത്മാക്കി. ഇതിന് സമാനമായി നടന്നുവരുന്ന അന്വേഷണങ്ങളും കണ്ടെത്തലുകളും ഇത് ശരിവയ്ക്കുന്നതായിരുന്നു.
അതേസമയം ഇന്ത്യയില്‍ത്തന്നെ ഏറ്റവുമധികം ആയുധക്കടത്ത് റാക്കറ്റുകളുള്ളത് ബീഹാറിലെ മങ്കര്‍ ജില്ലയിലാണ്. ഇവിടെ നിന്നും, വടക്ക് കിഴക്കന്‍ യുപിയില്‍ നിന്നും കേരളത്തിലേക്ക് ആയുധങ്ങള്‍ എത്തിക്കാന്‍ പ്രത്യേക സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കൂടാതെ ഭീകരരുടെ അടുത്ത ലക്‌ഷ്യം കേരളം തന്നെയെന്ന മുന്നറിയിപ്പാണ് അതികൃത്ര നൽകുന്നത്.
https://www.facebook.com/Malayalivartha