കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ബാങ്കുകള്‍ ജപ്തി നോട്ടീസ് പുറപ്പെടുവിക്കുന്നത് നിര്‍ത്തിവെക്കണം ; സര്‍ക്കാര്‍ അടിയന്തര നടപടി ഈ വിഷയത്തിൽ എടുക്കണം; ബാങ്കുകളുടെ നീക്കം ആത്മഹത്യക്ക് ഇടയാക്കുമെന്ന ഗൗരവക്കാരമായ വിഷയം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ബാങ്കുകള്‍ ജപ്തി നോട്ടീസ് പുറപ്പെടുവിക്കുന്നത് നിര്‍ത്തിവെക്കണമെന്ന ശക്തമായ ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്ത്.സര്‍ക്കാര്‍ അടിയന്തര നടപടി ഈ വിഷയത്തിൽ കൈക്കൊള്ളണമെന്നും പലര്‍ക്കും വരുമാനമില്ലെന്നും വായ്പ എടുത്തവര്‍ക്ക് ജപ്തി നോട്ടീസ് പതിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരിക്കുകയാണ്.
പതിനായിരകണക്കിന് റിക്കവറി നോട്ടീസുകളാണ് പ്രവഹിക്കുന്നത്. എന്നാൽ നോട്ടീസ് പതിക്കുന്നത് ആത്മഹത്യക്ക് ഇടയാക്കുമെന്ന ഗൗരവക്കാരമായ വിഷയം അദ്ദേഹം ചൂണ്ടിക്കാട്ടി . ബാങ്കേഴ്സ് മീറ്റിങ് പോലും വിളിച്ചത് കഴിഞ്ഞ ദിവസമാണെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയത്തെ ഇരട്ട സഹോദരങ്ങളുടെ ആത്മഹത്യ ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തില്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സംസാരിക്കുകയായിരുന്നുപ്രതിപക്ഷ നേതാവ് .
ഇരട്ട സഹോദരങ്ങളുടെ ആത്മഹത്യ ബാങ്കിന്‍റെ ജപ്തി ഭീഷണി കാരണമാണെന്നും പാവങ്ങളെ ബാങ്ക് കുടുക്കിലാക്കിയെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആരോപിക്കുകയുണ്ടായി .
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് തിങ്കളാഴ്ച രാവിലെയാണ് കടുവാക്കുളം ഇടുങ്ങാടി പുതുപറമ്പില്‍ അബ്ദുൾ സലാമിൻ്റെ മക്കളായ നിസാര്‍ ഹാന്‍ ( 34 ) , നസീര്‍ ( 34 ) എന്നിവർ വീടിനുള്ളിൽ തൂങ്ങി മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും മൃതദേഹം വിട്ടു കിട്ടിയതിന് പിന്നാലെ, കോൺഗ്രസിൻ്റെയും യുഡിഎഫിൻ്റെയും പ്രവർത്തകരുടെ നേതൃത്വത്തിൽ മൃതദേഹവുമായി പ്രതിഷേധം നടന്നിരുന്നു.
മണിപ്പുഴ ഭാഗത്തേക്ക് രണ്ട് ആംബുലൻസുകളിലായാണ് മൃതദേഹം കൊണ്ടുവന്നിരുന്നത്. കടുവാക്കുളത്തെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകുകയാണെന്ന പൊലീസിനോട് പറഞ്ഞ ശേഷമാണ് യുഡിഎഫ് കോൺഗ്രസ് പ്രവർത്തകർ മൃതദേഹവുമായി എത്തിയത്.
എം സി റോഡിലൂടെ മൃതദേഹം കൊണ്ടുവരുന്നതിനിടെ പ്രവർത്തകരെ പൊലീസ് തടയുകയായിരുന്നു. തുടർന്ന് പ്രവർത്തകരുടെ നേതൃത്വത്തിൽ എം സി റോഡ് ഉപരോധിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പോസ്റ്റുമോർട്ടത്തിനുശേഷം വിട്ടുകിട്ടിയ മൃതദേഹവുമായി ബാങ്ക് ഉപരോധിക്കാൻ പ്രവർത്തകർ നടത്തിയ ശ്രമം പൊലീസ് തടയുകയായിരുന്നു.
https://www.facebook.com/Malayalivartha