Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

പാര്‍ട്ടി കോണ്‍ഗ്രസ് പിണറായി വാഴും

15 SEPTEMBER 2021 10:39 AM IST
മലയാളി വാര്‍ത്ത

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ഇത്തവണ ഏറെക്കുറെ കേരള ഘടകത്തിന്റെ സംസ്ഥാന സമ്മേളനത്തിന്റെ അതേ പകര്‍പ്പായി മാറും. ബംഗാള്‍, തൃപുര സംസ്ഥാനങ്ങളില്‍ സിപിഎം വട്ടപ്പൂജ്യമായതോടെ ലോക്കല്‍, ഏരിയ സമ്മേളനങ്ങളൊന്നും ആ സംസ്ഥാനങ്ങളില്‍ നടക്കുന്നില്ല. കേരളത്തില്‍ ലോക്കല്‍ സമ്മേളനങ്ങള്‍ക്ക് തുടക്കമായിരിക്കെ രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും സിപിഎമ്മിന് താഴേത്തട്ടില്‍ കമ്മിറ്റിയോ സമ്മേളനങ്ങളോ നടക്കുന്നില്ല.
പശ്ചിമബംഗാളില്‍ ജില്ലാ സമ്മേളനങ്ങളെങ്കിലും നടക്കാന്‍ ആളെക്കിട്ടുമോ എന്ന ആശങ്കയിലാണ് സിപിഎം ബംഗാള്‍ ഘടകം.

 

 

ഒന്‍പതു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ നടക്കാനിരിക്കെ കേരളത്തിന് പുറത്തുനിന്നുള്ള പ്രതിനിധികളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടാകും. ആകെ 800 പ്രതിനിധികള്‍ കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷയെങ്കിലും അതിനുള്ള സാധ്യതയും കുറഞ്ഞുവരികയാണ്.


ഈ നിലയില്‍ തമിഴ് നാട്, കര്‍ണാടക ഘടകങ്ങളില്‍ നിന്നും പരമാവധി പ്രവര്‍ത്തകരെ എത്തിക്കാനാണ് നിലവില്‍ പാര്‍ട്ടിയുടെ തീരുമാനം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബംഗാളിലും തൃപുരയിലും വട്ടപ്പൂജ്യമായ പാര്‍ട്ടിക്ക് അഭിമാന വിജയം കേരളത്തില്‍ മാത്രമാണ് ലഭിച്ചത്. എല്ലാത്തരത്തിലും പിണറായി വിജയന്റെയും കേരള ഘടകത്തിന്റെയും ആധിപത്യമായിരിക്കും കണ്ണൂര്‍ സംസ്ഥാനത്തിലുണ്ടാവുക.

 


ഇതിനൊപ്പം പോളിറ്റ് ബ്യൂറോയില്‍ നിന്ന് പത്തോളം മുതിര്‍ന്ന അംഗങ്ങള്‍ സ്ഥാനം ഒഴിയാനിരിക്കെ പകരം അംഗങ്ങളെ കണ്ടെത്തുകയെന്നതും പാര്‍ട്ടിക്ക് ദുഷ്‌കരമായി മാറുകയാണ്. പോളിറ്റ് ബ്യൂറോയിലും സെന്‍ട്രല്‍ കമ്മിറ്റിയിലും കാര്യമായ അഴിച്ചുപണിയുണ്ടാകുമെന്നാണ് സൂചന. ബംഗാളില്‍ നിന്നു മാത്രം അഞ്ചു പേരാണ് പോളിറ്റ് ബ്യൂറോയില്‍ നിന്ന് ഒഴിവാകുന്നത്. നാല്‍പതോളം ലോക് സഭാ അംഗങ്ങള്‍ ജയിച്ച സിപിഎമ്മിന് ഇന്നുള്ളത് മൂന്നില്‍ താഴെ പാര്‍ലമെന്റ് അംഗങ്ങളാണ്.
അതേ സമയം ഭരണത്തുടര്‍ച്ചയിലൂടെ ചരിത്രനേട്ടം കൊയ്ത സി.പി.എം കേരള ഘടകത്തിന്റെ അജയ്യത ഊട്ടിയുറപ്പിക്കുന്നതാകും കണ്ണൂരില്‍ നടക്കാനിരിക്കുന്ന ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്. സി.പി.എമ്മിന്റെ, രാജ്യത്തെ ഏക മുഖ്യമന്ത്രിയെന്ന നിലയില്‍ മുതിര്‍ന്ന പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനിലേക്ക് രാജ്യമാകെ ഉറ്റുനോക്കുമ്പോഴാണ് അദ്ദേഹത്തിന്റെ സ്വന്തം തട്ടകത്തിലേക്ക് പാര്‍ട്ടി കോണ്‍ഗ്രസ് എത്തുന്നത്.

 


ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ പ്രതീക്ഷയും ഭാവിയും നിലവില്‍ കേരളഘടകത്തെ ആശ്രയിച്ചാണ്. വിഎസ് അച്യുതാനന്ദന്‍ പങ്കെടുക്കാത്ത പാര്‍ട്ടി കോണ്‍ഗ്രസ് സമ്മേളനം എന്ന പ്രത്യകതയും കണ്ണൂര്‍ സമ്മേളനത്തിനുണ്ടായിരിക്കും. പൂര്‍ണമായും കണ്ണൂര്‍ ലോബിയുടെ നിയന്ത്രണത്തിലായിരിക്കും പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുക. വിഭാഗീയത ഏറെക്കുറെ അസ്തമിച്ച സി.പി.എം കേരളഘടകത്തില്‍ ഇന്ന് ഏതാണ്ടെല്ലാം പിണറായി വിജയനില്‍ കേന്ദ്രീകരിച്ചുനില്‍ക്കുമ്പോള്‍, പാര്‍ട്ടി കോണ്‍ഗ്രസ് കൈക്കൊള്ളുന്ന രാഷ്ട്രീയ, അടവുനയ സമീപനങ്ങളിലും കേരള പാര്‍ട്ടിയുടെ സ്വാധീനം നിര്‍ണ്ണായകമാകും.


സിപിഎം ബംഗാള്‍ ഘടകത്തിന് പെട്ടെന്നൊരു തിരിച്ചുവരവ് എളുപ്പമല്ലെന്ന സാഹചര്യത്തിലാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ വരിക. തൃണമൂല്‍ കോണ്‍ഗ്രസിനും ബിജെപിക്കും കോണ്‍ഗ്രസിനും പിന്നിലാണ് ഇന്ന് പശ്ചിമ ബംഗാളില്‍ സിപിഎമ്മിന്റെ സ്ഥാനം. രാജ്യത്ത് ബി.ജെ.പിക്കെതിരായ ബദല്‍മുന്നണിയുടെ സ്വഭാവം എന്താകണമെന്നതാകും പാര്‍ട്ടി കോണ്‍ഗ്രസിന് പ്രധാനമായും മുന്നോട്ടുവയ്ക്കേണ്ടി വരുക. മമത ബാനര്‍ജിയുടെ മുന്‍കൈയില്‍ പുതിയ ബദല്‍രാഷ്ട്രീയം ശക്തിപ്പെട്ടാല്‍, ഇടതുപക്ഷം എന്ത് നിലപാടെടുക്കണമന്ന കാര്യത്തില്‍ കേരളഘടകത്തിന്റെ നിലപാടും നിര്‍ണായകമാകും.

 

 


ഹൈദരാബാദില്‍ നടന്ന കഴിഞ്ഞ 22-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ രാഷ്ട്രീയ അടവുനയത്തെച്ചൊല്ലിയുണ്ടായ ഭിന്നത കേരള- ബംഗാള്‍ ഘടകങ്ങള്‍ തമ്മിലെ തര്‍ക്കമെന്ന നിലയിലേക്ക് വളര്‍ന്നു. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ബംഗാള്‍ ഘടകവും ഒരു വശത്തും ,മുതിര്‍ന്ന പി.ബി അംഗം പ്രകാശ് കാരാട്ടും കേരളഘടകവും മറുവശത്തും. കോണ്‍ഗ്രസ് അടക്കമുള്ള മതേതര ജനാധിപത്യ കക്ഷികളുമായി രാഷ്ട്രീയസഖ്യമാകാമെന്ന അടവുനയത്തിലേക്ക് അവസാനം പാര്‍ട്ടിയെത്തി.
2019ല്‍ രണ്ടാം മോദിസര്‍ക്കാര്‍ വന്ന ശേഷമുള്ള കൂടുതല്‍ സങ്കീര്‍ണ്ണമായ രാഷ്ട്രീയകാലാവസ്ഥയില്‍ ,പുതിയ രാഷ്ട്രീയ അടവുനയമാണ് വെല്ലുവിളി. തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കളെ മാറ്റി നിറുത്തുകയും മന്ത്രിസഭയില്‍ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തുകയും ചെയ്ത കേരള ഘടകത്തിന്റെ നിലപാടിനെ സിപിഎം കേന്ദ്രകമ്മിറ്റിയില്‍ വച്ച റിപ്പോര്‍ട്ട് പിന്തുണച്ചിട്ടുണ്ട്. ഈ നിലയില്‍ പിണറായിക്കെതിരെ കാര്യമായ വിമര്‍ശനങ്ങള്‍ ഉയരാനുള്ള സാധ്യത തീരെ കുറവാണ്. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള ബന്ധം ഫലം കണ്ടില്ലെന്ന വിലയിരുത്തലും പാര്‍ട്ടിയിലുണ്ട്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (54 minutes ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (59 minutes ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (1 hour ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (1 hour ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (2 hours ago)

കാറും ബൈക്കുകളും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (3 hours ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (3 hours ago)

ഇറാന് ചാക്കാല ഇല്ല..! ഭൂമിക്കടിയിലെ ആയുധ പുര മൊസാദ് ആസ്ഥാനം കത്തി കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്  (3 hours ago)

പാലക്കാട്ടെ ജനവിധിയെ തടയാൻ ബിജെപി ഗുണ്ടാസംഘത്തിന് കഴിയില്ല; നമ്മൾ ജയിക്കും; പിഷാരടി പാലക്കാട് എം എൽ എ ആവും; പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഷാഫി  (3 hours ago)

കെ.അണ്ണാമലൈക്ക് സീറ്റില്ല; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു  (3 hours ago)

വയനാട് ദുരന്തത്തിൽ മരിച്ചവരുടെ കൃത്യമായ കണക്ക് പോലും സർക്കാരിൻറെ കയ്യിലില്ല; വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വന്ന 778 കോടി രൂപ എവിടെ? നിർണായകമായ ചില ചോദ്യങ്ങൾ ഉന്നയിച്ച് രാ  (3 hours ago)

കേരളത്തിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പിണറായി; രേവന്ത് റെഡ്ഡിക്ക് മറുപടി  (3 hours ago)

പേരാമ്പ്രയിൽ മുസ്‌ലിംലീഗ് മതം പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗൺസ്‌മെന്റ്; എൽഡിഎഫ് പ്രചാരണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യു ഡി എഫ്  (3 hours ago)

ഏപ്രിൽ 9 ന് മുമ്പ് എന്തും സംഭവിക്കാം ധർമ്മടവും പയ്യന്നൂരും ചോരകളമാകുമോ? മലബാറിൽ അതീവജാഗ്രത  (3 hours ago)

Malayali Vartha Recommends