സ്ത്രീകളോടുളള നിലപാട് ലീഗ് പരസ്യമായി തന്നെ പറയണം! സ്ത്രീ വിരുദ്ധ പരാമര്‍ശം ഇന്ത്യന്‍ ഭരണഘടനയെ പിന്തുടരുന്നതല്ല താലിബാന്‍ ഭരണഘടനയെ അനുകരിക്കുന്നത്; സ്ത്രീ വിരുദ്ധതയുടെ അംബാസിഡര്‍മാരായി ലീഗ് നേതൃത്വം മാറി: ഹരിത വിഷയത്തില്‍ പ്രതികരിച്ച് എ എ റഹീം
ഹരിത നേതാക്കള്‍ക്കെതിരായ മുസ്ലിം ലീഗ് നടപടിയില്‍ പ്രതികരിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. മുസ്ലിം ലീഗിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ കേരള പൊതു സമൂഹത്തിനിടയില്‍ പ്രതിഷേധം ഉയർന്നു വരണമെന്ന് റഹീം വ്യക്തമാക്കി.
ഹരിതയുടെ മുന്‍ ഭാരവാഹികള്‍ പറഞ്ഞത് അവര്‍ കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ക്കിരയായെന്നും ആസൂത്രിതമായ ആക്രമം ഉണ്ടായിരുന്നുവെന്നാണ്. യൂത്ത് ലീഗിന്റെ നേതൃത്വം യഥാര്‍ഥത്തില്‍ ഒറ്റുകൊടുക്കുകയാണ് ചെയ്തതെന്ന് വ്യക്തമാക്കി.
പെണ്ണുങ്ങള്‍ കാര്യങ്ങള്‍ പറയാന്‍ തുടങ്ങിയോ എന്ന നിലപാടാണ് ലീഗിനുളളത്. സ്ത്രീ വിരുദ്ധതയുടെ അംബാസിഡര്‍മാരായി ലീഗ് നേതൃത്വം മാറിയെന്നും റഹീം കൂട്ടിച്ചേർത്തു. സഹപ്രവര്‍ത്തകരോട് മോശമായി പെരുമാറുന്നവരാണ് ലീഗിലുളളത്. ആത്മാഭിമാനമുളള ഒരു വനിതക്കും ലീഗില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. ഇന്ത്യന്‍ ഭരണഘടനക്ക് വിരുദ്ധമായാണ് ലീഗ് പ്രവര്‍ത്തിക്കുന്നതെന്നും റഹീം പറഞ്ഞു.
സ്ത്രീകളോടുളള നിലപാട് ലീഗ് പരസ്യമായി തന്നെ പറയണം. അവരുടെ സ്ത്രീ വിരുദ്ധ പരാമര്‍ശം ഇന്ത്യന്‍ ഭരണഘടനയെ പിന്തുടരുന്നതല്ല താലിബാന്‍ ഭരണഘടനയെ അനുകരിക്കുന്നതാണെന്നും റഹീം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha