പേരും മേൽവിലാസവും മാറ്റി അമ്മയ്‌ക്കൊപ്പം പല സ്ഥലങ്ങളിൽ താമസിച്ച് വിവാഹ പരസ്യം നൽകി വിവാഹ തട്ടിപ്പ്; പന്തക്കൽ സ്വദേശിനിയുടെ പരാതിൽ അറസ്റ്റിലായ അമ്പത്തിമൂന്നുകാരന് 4 മാസം തടവും 1000 രൂപ പിഴയും വിധിച്ച് കോടതി
കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയ്ക്ക് 4 മാസം തടവും 1000 രൂപ പിഴയും വിധിച്ചു.
വിവാഹ പരസ്യം നൽകി വിവാഹ തട്ടിപ്പ് നടത്തിയ കോഴിക്കോട് ഫാറൂഖ് നല്ലൂർ പുൽപറമ്പിൽ വീട്ടിൽ പി.മനോജ് കുമാറിനെ (53)യാണ് മാഹി സബ് കോടതി ശിക്ഷിച്ചത്.
വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിയ മനോജിന് എതിരെ പന്തക്കൽ സ്വദേശിനി നൽകിയ കേസിലാണ് കൊടുവള്ളിയിൽ അറസ്റ്റിലായത്.
പേരും മേൽവിലാസവും മാറ്റി അമ്മ ഉമാ ദേവിക്ക് (80) ഒപ്പം വിവിധ സ്ഥലങ്ങളിൽ താമസിക്കുകയാണ് പതിവ്.
തൃശ്ശൂർ, ശ്രീകണ്ഠാപുരം, മാനന്തവാടി സ്ഥലങ്ങളിൽ തട്ടിപ്പ് നടത്തി ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലായിരുന്നു.
പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങി. പ്രോസിക്യൂഷനു വേണ്ടി പി.കെ.വത്സരാജ് ഹാജരായി.
https://www.facebook.com/Malayalivartha