Widgets Magazine
06
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സഹോദരിമാരുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ..സഹോദരിമാർ ജീവിച്ചിരുന്നത് പാരലൽ 'കൊറിയൻ' യൂണിവേഴ്സിൽ...വെർച്വൽ ലോകത്തായിരുന്നു അവർ. എട്ടുപേജ് ആത്മഹത്യാക്കുറിപ്പ്..


24കാരന്‍റെ മലാശയത്തില്‍ ഒന്നാംലോക മഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ഒരു ആര്‍ട്ടിലറി ഷെല്‍..ഞെട്ടലോടെ ഡോക്ടർമാർ..ബോംബ് ഡിസ്പോസല്‍ യൂണിറ്റിനെ വിളിച്ചുവരുത്തേണ്ടി വന്നു..


മണിപ്പൂരിൽ വൻ സംഘർഷം...കുക്കി എംഎൽഎമാർ സർക്കാരിന്‍റെ ഭാഗമായതിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായതോടെ കനത്ത ജാഗ്രതയിൽ സുരക്ഷാസേന


പൂർണമായും തകർന്ന നിലയിലാണ് അഫാൻ: കടുത്ത കുറ്റബോധം ഉണ്ട്; ഇന്ന് ഞാനും ഭാര്യയും ഒറ്റപ്പെട്ട നിലയിൽ, ബന്ധുക്കൾ പൂർണമായും അവഗണിച്ചു: സംസാരിക്കാൻ പോലും ഒരു മനുഷ്യനും വരുന്നില്ല: നെഞ്ചുപൊട്ടി റഹീം


2026-ൽ ആഗോള സാമ്പത്തിക തകർച്ച; സ്വർണ്ണവില കുതിച്ചുയരും, വെള്ളിയിലും ചെമ്പിലും വൻ മാറ്റങ്ങൾ: ബാബ വാംഗയുടെ പ്രവചനം

മുണ്ടക്കയം കൂട്ടിക്കലിലുണ്ടായ ഉരുള്‍പൊട്ടലില്‍ ചലനമറ്റ് പോയ 11 പേരുടെ ജീവനെടുത്തത് രാഷ്ട്രീയക്കാര്‍... രാഷ്ട്രീയക്കാര്‍ പല ഘട്ടങ്ങളിലായി നല്‍കിയ ക്വാറി ലൈസന്‍സുകളാണ് യഥാര്‍ത്ഥത്തില്‍ ഇത്രയധികം പേരെ കൊന്നൊടുക്കിയ മരണവാറണ്ടായി മാറിയത്

19 OCTOBER 2021 02:07 PM IST
മലയാളി വാര്‍ത്ത

More Stories...

ഇതാ നിങ്ങൾ കാത്തിരുന്ന പോസ്റ്റ് ഓഫീസ് ജോലി ആകെ 28636 ഒഴിവുകള്‍ കേരളത്തില്‍ 1691 പോസ്റ്റുകൾ ഇതിലൊന്ന് നിങ്ങൾക്കാകാം

കേരള ഐടി മിഷനിൽ ജോലി അവസരം.. ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം.. ഇപ്പോൾ അപേക്ഷിക്കാം

തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി

മൂന്നാമത്തെ അതിജീവിതയ്ക്കെതിരേ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് കോൺഗ്രസ് നേതാവ് ഫെന്നി നൈനാൻ; സ്വകാര്യ ചാറ്റുകൾ പുറത്തുവിട്ട മാധ്യമപ്രവർത്തകയായ ലക്ഷ്മി പത്മക്കെതിരെ കേസ് കൊടുക്കാൻ തയ്യാറാകണമെന്ന് വെല്ലുവിളിച്ച് ഫെന്നി

പുറത്താക്കിയിട്ടും രക്ഷയില്ല; കുഞ്ഞികൃഷ്ണൻ സഖാവിന്റെ പുസ്തകത്തിൽ ഹാലിളകി സഖാക്കൾ

മുണ്ടക്കയം കൂട്ടിക്കലിലുണ്ടായ ഉരുള്‍പൊട്ടലില്‍ ചലനമറ്റ് പോയ 11 പേരുടെ ജീവനെടുത്തത് രാഷ്ട്രീയക്കാര്‍. കണ്ണീരണിഞ്ഞ കണ്ണുകളോടെ ചാനലുകള്‍ക്ക് മുന്നിലെത്തി അഭിനയിച്ച് തകര്‍ക്കുന്ന രാഷ്ട്രീയക്കാര്‍ പല ഘട്ടങ്ങളിലായി നല്‍കിയ ക്വാറി ലൈസന്‍സുകളാണ് യഥാര്‍ത്ഥത്തില്‍ ഇത്രയധികം പേരെ കൊന്നൊടുക്കിയ മരണവാറണ്ടായി മാറിയത്.

കൂട്ടിക്കല്‍ പഞ്ചായത്തിലെ കൊടുങ്ങ, വല്യേന്ത പാറമടകള്‍ പ്രവര്‍ത്തിക്കുന്നത് പരിസ്ഥിതിലോലപ്രദേശത്താണെന്നും ഇവയുടെ പ്രവര്‍ത്തനം നിരോധിക്കണമെന്ന് വിദഗ്ദ്ധര്‍ വളരെ മുമ്പ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാഷ്ട്രീയക്കാര്‍ ഇടപെട്ട് പ്രവര്‍ത്തനാനുമതി നല്‍കുകയായിരുന്നു.

 



പ്രദേശത്ത് പാറമടകള്‍ നിരോധിക്കണമെന്ന് ജൈവവൈവിധ്യബോര്‍ഡ് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട് ഇതുവരെ പരിഗണിച്ചിട്ടില്ല. കൂട്ടിക്കലിപ്പോള്‍ ഒരു ദുരന്തമായി മുന്നില്‍ നില്‍ക്കുമ്പോള്‍ മുന്നറിയിപ്പുകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ എന്ത് നടപടികളാണ് എടുത്തിരുന്നതെന്ന ചോദ്യചിഹ്നമാണ് ഉയരുന്നത്.

പത്ര റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ രണ്ട് വര്‍ഷത്തോളം നിര്‍ത്തിവെച്ച പാറമടകളുടെ പ്രവര്‍ത്തനം വീണ്ടും ആരംഭിക്കാനുള്ള ഒരുക്കങ്ങളിലായിരുന്നു. ഇതിനിടയിലാണ് ദുരന്തം വന്നുചേര്‍ന്നിരിക്കുന്നത്.

 



കൂട്ടിക്കല്‍ പശ്ചിമഘട്ടത്തിലെ ഏറ്റവും പരിസ്ഥിതിലോലവും ജൈവവൈവിധ്യമുള്ളതും സംരക്ഷിക്കപ്പെടേണ്ടതുമായ പ്രദേശമെന്നാണ് ജൈവവൈവിധ്യബോര്‍ഡ് സംസ്ഥാന സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ഈ ഭാഗത്തെപ്പറ്റി പറഞ്ഞിരുന്നത്.

വാഗമണ്‍ മൊട്ടക്കുന്നുകളുടെ ഒരു ഭാഗമാണ് പാറമടകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലം. കോട്ടയം ജില്ലയിലെ പ്രധാന നദികളുടെ തുടക്കം ഇവിടത്തെ ഷോലവനമേഖലകളാണ്. ഇത്തരം പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി നല്‍കിയ റിപ്പോര്‍ട്ടിലാണ് സര്‍ക്കാര്‍ നോക്കുകുത്തിയായി നിന്നത്. പ്രദേശത്തെ സന്തുലിതാവസ്ഥ തകിടംമറിക്കുന്ന ക്വാറിയുടെ പ്രവര്‍ത്തനം കാരണം 400-ഓളം കുടുംബങ്ങള്‍ ഭീതിയിലാണെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

 



കോട്ടയം ജില്ലയില്‍ ഏറ്റവുമധികം ഉരുള്‍പൊട്ടലുണ്ടാകുന്ന പ്രദേശമാണ് കൂട്ടിക്കല്‍. മഴ ശക്തമാകുന്ന സന്ദര്‍ഭങ്ങളില്‍ പത്ത് ഉരുള്‍പൊട്ടല്‍ വരെ ഇവിടെ ഉണ്ടാകാറുണ്ട്. 400 ഓളം കുടുംബങ്ങള്‍ ഇവിടെ ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പരിസ്ഥിതി ലോല പ്രദേശമായിട്ടും പാറമടകളാല്‍ സമ്പന്നമാണ് ഇവിടം.

രാഷ്ട്രീയക്കാരുടെ സ്വാധീനഫലമായാണ് കോട്ടയം ജില്ലയില്‍ യാതൊരു നിയന്ത്രണവുമില്ലാതെ പാറമടകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത്. വയനാട്ടിലും മലപ്പുറത്തും ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ പാറമടകള്‍ക്ക് നിയന്ത്രണം കൊണ്ടുവരണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമ ഭേദഗതി പോലും പാറമട ലോബിക്ക് അനുകൂലമായി.

 



ഈരാറ്റുപേട്ട മുതല്‍ വാഗമണ്‍ വരെയും മീനച്ചില്‍ താലൂക്കിലും പൂഞ്ഞാര്‍, കൂട്ടിക്കല്‍, പൂഞ്ഞാര്‍ തെക്കേക്കര തിടനാട് പഞ്ചായത്തുകളില്‍ നൂറുകണക്കിന് പാറമടകളാണുള്ളത്. ഇതില്‍ ഭൂരിപക്ഷവും അനധികൃതമാണ്. ഇതിനെതിരെ പ്രദേശവാസികള്‍ ഭരണഘടനാ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ നിരവധി തവണ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഗാഡ്ഗിന്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതി ലോല പ്രദേശമായി കണ്ടെത്തിയ സ്ഥലങ്ങളില്‍ 5 പാറമടകളുണ്ട്. രണ്ടെണ്ണം സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. നാല് പുതിയ പാറമടകള്‍ പുതുതായി ലൈസന്‍സ് നേടിയിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് കിഴക്കന്‍ മലയോരം ഇനിയും ഇതിലും വലിയ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുമെന്ന് മാധവ് ഗാഡ്ഗില്‍ പറഞ്ഞത്. ഓരോ തവണയും പാറമടകള്‍ അനുവദിക്കുമ്പോള്‍ കോടികളാണ് രാഷ്ട്രീയകാര്‍ക്ക് മറിയുന്നത്.

 


കോടികള്‍ പോക്കറ്റില്‍ വന്ന്‌ന് നിറയുമ്പോള്‍ രാഷ്ട്രീയക്കാര്‍ എന്തും ചെയ്യും. അതിന്റെ ഫലമാണ് നിരപരാധികള്‍ അനുഭവിക്കുന്നത്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സില്‍വര്‍ലൈന്‍ പദ്ധതി ; ഭൂമി ഏറ്റെടുക്കല്‍ വലിയ പ്രശ്‌നമാണ്: സംസ്ഥാന സര്‍ക്കാരിന് താല്‍പര്യമുണ്ടെങ്കില്‍ പരിശോധിക്കാം'  (3 minutes ago)

ഇതാ നിങ്ങൾ കാത്തിരുന്ന പോസ്റ്റ് ഓഫീസ് ജോലി ആകെ 28636 ഒഴിവുകള്‍ കേരളത്തില്‍ 1691 പോസ്റ്റുകൾ ഇതിലൊന്ന് നിങ്ങൾക്കാകാം  (16 minutes ago)

ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധഭീതി ഒഴിയുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെ പശ്ചിമേഷ്യയില്‍ നിന്നും തിരിച്ചുവരാന്‍ പൗരന്‍മാര്‍ക്ക് അമേരിക്കയുടെ നിര്‍ദേശം  (20 minutes ago)

ഇസ്‌ലാമാബാദില്‍ ചാവേര്‍ ആക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു  (41 minutes ago)

കേരള ഐടി മിഷനിൽ ജോലി അവസരം.. ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം.. ഇപ്പോൾ അപേക്ഷിക്കാം  (1 hour ago)

പാകിസ്താനിലെ ഷിയ പള്ളിയിൽ ചാവേറാക്രമണം  (2 hours ago)

ഭിന്നശേഷിക്കാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത് പിതാവെന്ന് ഡിഎന്‍എ റിപ്പോര്‍ട്ട്  (3 hours ago)

തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി  (3 hours ago)

മൂന്നാമത്തെ അതിജീവിതയ്ക്കെതിരേ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് കോൺഗ്രസ് നേതാവ് ഫെന്നി നൈനാൻ; സ്വകാര്യ ചാറ്റുകൾ പുറത്തുവിട്ട മാധ്യമപ്രവർത്തകയായ ലക്ഷ്മി പത്മക്കെതിരെ കേസ് കൊടുക്കാൻ തയ്യാറാകണമെന്ന് വെല്ലുവിളിച്  (3 hours ago)

പുറത്താക്കിയിട്ടും രക്ഷയില്ല; കുഞ്ഞികൃഷ്ണൻ സഖാവിന്റെ പുസ്തകത്തിൽ ഹാലിളകി സഖാക്കൾ  (3 hours ago)

തൊണ്ടിമുതല്‍ കേസ് : ശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് മുന്‍മന്ത്രി ആന്റണി രാജു നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി  (3 hours ago)

സ്വർണക്കവർച്ചയിലെ അന്വേഷണം ഒരു സ്ഥലത്തും എത്താത്ത അവസ്ഥ ; ശബരിമലയിലെ സ്വർണക്കൊള്ളയിലെ അന്വേഷണം അപകടകരമായ നിലയിലേക്കെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (3 hours ago)

മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തില്‍പ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (3 hours ago)

കുട്ടികൾ സ്വപ്നങ്ങളിലേക്ക് എത്തപ്പെടണമെങ്കിൽ അധ്വാനിക്കണം; കുട്ടികളുടെ സമഗ്ര ആരോഗ്യം ലക്ഷ്യമാക്കി സർക്കാർ നടപ്പാക്കുന്ന സ്കൂൾ ആരോഗ്യ പദ്ധതിയുടെ ഉദ്‌ഘാടനം നിർവഹിച്ച് മന്ത്രി വീണാ ജോർജ്  (3 hours ago)

Ghaziabad ജീവിതം പാരലൽ യൂണിവേഴ്സിൽ  (3 hours ago)

Malayali Vartha Recommends