ഇടുക്കി ഡാമിന്‍റെ മൂന്നാമത്തെ ഷട്ടർ 40 സെന്റി മീറ്റര്‍ ഉയർത്തും, വരും ദിവസങ്ങളില്‍ കനത്തമഴ

ഇടുക്കി ഡാമിൻറെ രണ്ട് ഷട്ടറുകൾ അടച്ചു. ഒരു ലക്ഷം ലിറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കുന്നത് 40 കുമെക്സ് ആക്കി നിജപ്പെടുത്താനാണ് തീരുമാനം. മഴ കുറഞ്ഞതും ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാലുമാണ് നടപടി. 2,4 എന്നീ ഷട്ടറുകളാണ് അടയ്ച്ചത്.മൂന്നാമത്തെ ഷട്ടർ 40 സെന്റി മീറ്ററിലേക്ക് ഉയർത്തും.പുറത്തേക്ക് ഒഴുകുന്ന ജലം സെക്കന്റിൽ 40,000 ലിറ്റർ ആയി കുറക്കാനാണ് തീരുമാനം. മഴ കുറഞ്ഞ സാഹചര്യത്തിലാണ് ഇടുക്കി ഡാമിലെ ഷട്ടറുകളടച്ചത്. മഴ കൂടിയാൽ ഷട്ടർ വീണ്ടും തുറന്ന് ജലനിരപ്പ് ക്രമീകരിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൽ അറിയിച്ചു. ഇടമലയാർ അണക്കെട്ടിന്റെ ഷട്ടറുകളും അടച്ചു.കൂടാതെ ഇടുക്കി ഡാമിലെ റെഡ് അലർട്ടും പിന്‍വലിച്ചിട്ടുണ്ട്.
ബുധനാഴ്ച രാത്രി പെയ്ത മഴയിൽ ഇടുക്കി ഡാമിലെ ജലനിരപ്പ് അൽപ്പം ഉയർന്നു. വ്യാഴാഴ്ച വൈകീട്ട് മൂന്നുമണിക്കുള്ള കണക്ക് പ്രകാരം 2398.16 അടിയാണ് ജലനിരപ്പ്. നേരത്തെ ഇത് 2398.04 അടി ആയിരുന്നു. കാലാവസ്ഥാവിഭാഗം പ്രവചിച്ച മഴ പെയ്യാത്തതിനാൽ വലിയ ആശങ്ക ഒഴിവായി. ഈ സാഹചര്യത്തിൽ ഡാമിൽനിന്നും പുറത്തുവിടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കണമെന്ന് കെ.എസ്.ഇ.ബി. ആവശ്യപ്പെങ്കിലും സർക്കാർ നിയോഗിച്ച വിദഗ്ധസമിതി തത്‌സ്ഥിതി തുടരാനാണ് തീരുമാനിച്ചത്.തുടര്‍ന്ന് വെള്ളിയാഴ്ചത്തെ മഴ വിലയിരുത്തി ഷട്ടറുകൾ അടയ്ക്കണമോയെന്ന് തീരുമാനിക്കുമെന്നും അറിയിക്കുകയായിരുന്നു.തുടര്‍ന്ന് ഇന്ന് മഴ കുറഞ്ഞ സാഹചര്യത്തിലാണ് 2,4 എന്നീ ഷട്ടറുകള്‍ അടച്ചത്.
മൂന്ന് ഷട്ടറുകള്‍ തുറന്ന ദിവസങ്ങളില്‍ സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ വെള്ളം പുറത്തുവിടുന്നത് മൂലം കെ.എസ്.ഇ.ബിക്ക് ദിവസം പത്തുകോടി രൂപയുടെ നഷ്ടം ഉണ്ടായതായാണ് വിലയിരുത്തപ്പെടുത്തത്. പുറത്തുവിടുന്ന വെള്ളം കൊണ്ട് ഇത്രയും രൂപയുടെ വൈദ്യുതി ഉത്‌പാദിപ്പിക്കാനാകുമായിരുവെന്നാണ് ബോർഡ് വ്യക്തമാക്കിയത്. പ്രവചന പ്രകാരമുള്ള മഴ പെയ്യാത്തതിനാൽ പുറത്തുവിടുന്ന വെള്ളത്തിന്റെ അളവ് പകുതിയായി കുറയ്ക്കാൻ കെ.എസ്.ഇ.ബി., ഡാം സുരക്ഷാ അതോറിറ്റിയിലും ആവശ്യപ്പെട്ടിരുന്നു.
അതേസമയം സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ പരക്കെ മഴ ലഭിക്കുമെന്നു കാലാവസ്ഥ വകുപ്പ്. ഇടിമിന്നലിനും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത. കേരള– കര്‍ണാടക തീരത്ത് ന്യൂനമര്‍ദ പാത്തി രൂപപ്പെട്ടു. ചക്രവാതച്ചുഴി കന്യാകുമാരിക്കു മുകളിലാണ്. പത്തു ജില്ലകളിൽ യെലോ അലർട്ട് നിലവിലുണ്ട്. ഒരിടത്തും ഓറഞ്ച് അലർട്ടില്ല. ഉച്ചയ്ക്കു ശേഷം ഇടിമിന്നലോടു കൂടിയ മഴ ലഭിക്കും. മലയോര മേഖലയിൽ കൂടുതൽ മഴ കിട്ടുമെന്ന് കാലാവസ്ഥാ വകുപ്പ അറിയിച്ചു. കന്യാകുമാരിക്ക് താഴെയായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ മഴ ചൊവ്വാഴ്ചവരെ തുടരും.
https://www.facebook.com/Malayalivartha

























