ഉടുതുണി ഇല്ലാതെ അഴിഞ്ഞാടുന്ന പോലീസ് ഏമാന്മാരുടെ ദൃശ്യങ്ങൾ മോൺസന്റെ ബ്ലാക്‌മെയ്‌ലിൽ കിടുകിടാ വിറച്ച് ഉന്നതർ...

ഇപ്പഴല്ലേ കാര്യം പിടികിട്ടിയത്....മോൺസിന്റെ വീട്ടിൽ തിരുമ്മൽ സുഖം കിട്ടാൻ പോയ ഉന്നതർ പെട്ടതാണ് കേട്ടോ...ക്ഷമിക്കണം പെട്ടതല്ല പെടുത്തിയതാണ് പാവം സാറുമ്മാരെ..നമ്മുടെ സാക്ഷാൽ മൊൻസൻ തമ്പുരാൻ...അതല്ലേ കഥ.....
മോൺസണെ ഇങ്ങനെ ദൈവമായി വാഴ്ത്താൻ ഈ പോലീസ് ഏമാന്മാർക്കും മറ്റ് ഉന്നതർക്കും എന്ത് കൈവിഷം നൽകിയെന്ന് ചോദിച്ചുകൊണ്ടിരുന്ന മലയാളയ്കൾക്ക് കൃത്യമായ ഉത്തരം കിട്ടിയിരിക്കുകയാണ്.ഉന്നതർ ഷീണം മാറ്റാൻ മസാജിങ് നടത്തുമ്പോൾ നൈസ് ആയി ഒളികാമറ വെച്ച് എല്ലാം പകർത്തുകയായിരുന്നു മോൺസെൻ.
തുണിയും മണിയുമൊന്നുമില്ലാതെ കിളുന്ത് പെൺകുട്ടികളുടെ മുന്നിൽ കിടന്ന് അടിയുലഞ്ഞപ്പോൾ സ്വപനത്തിൽ പോലും വിചാരിച്ചില്ല മോൺസെൻ ഇങ്ങനെ ഒരു പണിതരുമെന്ന്.ഈ കുല്സിതങ്ങളുടെ ചിത്രങ്ങൾ കാണിച്ചാൽ ഈ പാവങ്ങൾക്ക് മൊൻസന് ഓശാരം പാടാതെ നിവർത്തിയുണ്ടോ .മാനം പോയിട്ട് പിന്നെ പറഞ്ഞിട്ട് കാര്യമുണ്ടോ ആശാനേ.....
എല്ലാ കള്ളത്തരങ്ങളും മറ നീക്കി പുറത്തുവന്നു.ഇപ്പോൾ വരുന്ന ഏറ്റവും പ്രധാനപ്പെട്ട വാർത്ത മോൻസൻ മാവുങ്കലിന്റെ വീട്ടിലെ മസാജ് സെന്ററിൽ ഒളിക്യാറയുണ്ടായിരുന്നു എന്നതാണ്.മോൻസനെതിരെ പീഡന പരാതി നൽകിയ യുവതി ക്രൈം ബ്രാഞ്ചിനു ഇതുസംബന്ധിച്ച് മൊഴി നൽകിയിരിക്കുകയാണ്.ഉന്നതർ പലരും ബ്ലാക്ക് മെയിലിങ് ഭയന്നാണ് മോന്‍സനെതിരെ മൗനം പാലിക്കുന്നതെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് ഉള്ളത്.
മോൻസൻ മാവുങ്കലിനെതിരെ പോക്സോ കേസ് ഉയർന്നു വന്നതോടെയാണ് മോൻസന്റെ വീട്ടില ചികിത്സാകേന്ദ്രം സംബന്ധിച്ച് ദുരൂഹതകൾ വർധിക്കുന്നത്. സൗന്ദര്യ വർധക ചികിത്സയും മറ്റും ഉണ്ടെങ്കിലും ഇവിടെ മസാജിങ്ങിനാണ് പ്രിയം. പ്രായപൂർത്തിയാവാത്ത പെൺകുട്ടി ഇതിനുള്ളിലാണ് മോൻസന്റെയും മറ്റ് ജീവനക്കാരുടെയും പീഡനത്തിൽ പെട്ടുപോയത്. ചികിത്സാ കേന്ദ്രത്തിനുള്ളിൽ ഒളിക്യാമറ ഘടിപ്പിച്ചിരുന്നതായി പെൺകുട്ടി മൊഴി നൽകി. മോൻസന്റെ ചികിത്സതേടി എത്തിയവർ പലരും ക്യാമറയിൽ പെട്ടിട്ടുണ്ട്. ഇതിൽ ഉന്നതരും ഉണ്ടെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം.
മോൻസൻ കൊടികൾ തിരിച്ചു നൽകാൻ ഉള്ള പലരും ബ്ലാക്ക് മെയിലിങ് ഭയന്നാണ് പരാതിനൽകാത്തത്.മസാജ് സെന്ററിൽ പരിശോധനനടത്തിയ ക്രൈംബ്രാഞ്ച് സംഘം നിരവധി സാധനങ്ങൾ പിടിച്ചെടുത്തു. ഫോറൻസിക്ക് വിഭാഗവും പരിശോധനയ്ക്ക് എത്തി. കൂടുതൽ യുവതികൾ മോസനെതിരെ പരാതിയുമായി വരുമെന്ന കണക്ക് കൂട്ടലിലാണ് അന്വേഷണ സംഘം.
എന്നാൽ കഴിഞ്ഞ ദിവസം മോൺസെൻ മാവുങ്കലിന്റെ ഫോൺ സമഭാഷണത്തിൽ പ്രവാസി മലയാളി അനിത പുല്ലയിലിനെ പ്രതിരോധത്തിലാക്കുന്ന ചില നിർണ്ണായക തെളിവുകൾ അന്വേഷണ സംഘത്തിന് കിട്ടിയിരുന്നു. അനിതയുടെ സഹോദരിയുടെ കല്യാണത്തിന് 18 ലക്ഷം രൂപ ചെലവാക്കിയെന്നാണ് മോൻസന്റെ അവകാശവാദം. പണം തിരിച്ചു ചോദിച്ചതാണ് അനിതയ്ക്ക് തന്നോടുള്ള വിരോധമെന്നും പുരാവസ്തു–സാമ്പത്തിക തട്ടിപ്പുകേസിലെ പരാതിക്കാരനായ ഷെമീറുമായുള്ള ഫോൺ സംഭാഷണത്തിൽ മോൻസൻ പറയുന്നു.
2019 ലാണ് അനിതയുടെ സഹോദരിയുടെ വിവാഹം നടന്നതെന്നു മോൻസൻ പറയുന്നു. 18 ലക്ഷത്തോളം രൂപ ഈ കല്യാണത്തിനായി ചെലവഴിച്ചു. ആഭരണങ്ങളെല്ലാം മോൻസൻതന്നെ ഒരുക്കി. അതിഥികളെ സ്വീകരിക്കാൻ മോൻസന്റെ ആളുകൾ സജീവമായി രംഗത്തുണ്ടായിരുന്നു. നാട്ടിലെത്തുമ്പോൾ പണം തിരികെ നൽകാമെന്നായിരുന്നു അനിതയുടെ വാഗ്ദാനമെന്നും മോൻസൻ ഫോൺ സംഭാഷണത്തിൽ പറയുന്നു.അനിതയുടെ കൈയില്‍ പണമുണ്ട്.
ഇക്കാരണത്താലാണ് സാമ്പത്തിക പ്രതിസന്ധി വന്നപ്പോള്‍ താന്‍ മുടക്കിയ പണം തിരികെ ചോദിച്ചത്. 18 ലക്ഷം മുടക്കിയതില്‍ 10 ലക്ഷം മാത്രമാണ് തിരികെ ചോദിച്ചത്. ഒരു മാസം കഴിയുമ്പോള്‍ തിരികെ യൂറോ ആയി നല്‍കാം എന്ന പറഞ്ഞിരുന്നുവെന്നും മോന്‍സണ്‍ പറയുന്നു. എന്നാല്‍ പണം തിരികെ നല്‍കാതിരിക്കാന്‍ അനിത പറഞ്ഞത് 114 പെണ്‍കുട്ടികളുടെ വിവാഹം നടത്തിയ പണം തിരികെ ചോദിക്കാതെ തന്നോട് മാത്രം ചോദിക്കുന്നതെന്തിന്നെനായിരുന്നുവെന്നും മോന്‍സണ്‍ പറയുന്നു.
അനാഥാലയങ്ങളിലെ പാവപ്പെട്ട പെണ്‍കുട്ടികളുടെ കല്യാണം നടത്തിയ പണം എങ്ങനെയാണ് തിരികെ ചോദിക്കുകയെന്നും അനിതയോട് ചോദിച്ചു. പണം മുടക്കിയത് മുഴുവന്‍ തന്റെ അക്കൗണ്ടില്‍ നിന്നാണെന്നതിന്റെ തെളിവുകളുണ്ടെന്നും മോന്‍സണ്‍ പറയുന്നു.ഫോൺ സംഭാഷണത്തെ കുറിച്ചുള്ള അനിതയുടെ പ്രതികരണം ലഭ്യമായിട്ടില്ല. അന്വേഷണ സംഘത്തിന് പരാതിക്കാരൻ ഈ ഫോൺ സംഭാഷണം അടക്കം കൈമാറിയിരുന്നു. അനിതയ്ക്ക് പണം നൽകിയതിന്റെ തെളിവുകൾ തന്റെ കയ്യിലുണ്ടെന്ന് മോൻസൻ ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ടെങ്കിലും ഈ പണം അനിത കൈപ്പറ്റിയിട്ടുണ്ടോ അങ്ങനെ വാങ്ങിയിട്ടുണ്ടെങ്കിൽതന്നെ ഇതിനകം തിരികെ നൽകിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരേണ്ടതുണ്ട്.
അനിത പുല്ലയിലിനെ കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് വീഡിയോ കോണ്‍ഫറന്‍സ് വഴി വിളിച്ച് മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതില്‍ തന്റെ ഭാഗം ന്യായീകരിക്കുകമാത്രമാണ് അനിത പുല്ലയില്‍ ചെയ്തത്. ഇത് പ്രാഥമിക മൊഴിയായി മാത്രം കണ്ട് അന്വേഷണം മുന്നോട്ട് കൊണ്ട് പോകും.
ഇനിയും രണ്ട് കേസുകളില്‍ മോന്‍സണെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ഉദ്ദേശിക്കുന്നുണ്ട്. അപ്പോഴായിരിക്കും അനിത പുല്ലയിലുമായിട്ടുള്ള ഇടപാടുകളില്‍ കൂടുതല്‍ അന്വേഷണം വരിക. അപ്പോള്‍ മൊഴിയില്‍ എന്തെങ്കിലും വൈരുദ്ധ്യങ്ങളുണ്ടെങ്കില്‍ അനിതയെ നേരിട്ട് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ച് പദ്ധതി. മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പുകളെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് അനിത ആവര്‍ത്തിക്കുന്നത്. ചില സംശയങ്ങള്‍ ഉണ്ടായപ്പോഴാണ് മോന്‍സണുമായി അകന്നതെന്നും അവര്‍ പറയുന്നു.
https://www.facebook.com/Malayalivartha

























