വിവാഹിതയാകാതെ മകൾ ഗർഭം ധരിക്കുമ്പോൾ അസ്വസ്ഥനാകാത്ത അച്ഛൻമാർ ഉണ്ടാവുന്ന കാലം എത്രമേൽ ജൻഡർ ഫ്രീ ആയിരിക്കും;ഭാഗികമായെങ്കിലും ആത്യന്തികമായി ചെന്നു മുട്ടുന്നത് ചാരിത്ര്യബോധം പേറി നിൽക്കുന്ന മനുഷ്യത്വരഹിതമായ സദാചാര സമൂഹത്തിലാണ്; ദത്ത് വിവാദത്തിൽ പല അടരുകളുണ്ടെന്ന് അരുൺ കുമാർ
ദത്ത് വിവാദത്തിൽ പല അടരുകളുണ്ടെന്ന് മാധ്യമ പ്രവർത്തകൻ അരുൺ കുമാർ. വിവാഹിതയാകാതെ മകൾ ഗർഭം ധരിക്കുമ്പോൾ അസ്വസ്ഥനാകാത്ത അച്ഛൻമാർ ഉണ്ടാവുന്ന കാലം എത്രമേൽ ജൻഡർ ഫ്രീ ആയിരിക്കും. മറിയമേ നീ ഭാഗ്യവതിയാകുന്നു, എന്തെന്നാൽ അമ്മത്തൊട്ടിലിനു പകരം നിൻ്റെ കുഞ്ഞിന് ലഭിച്ചത് കാലിത്തൊഴുത്താകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ലജ്ജിക്കേണ്ടത് ആര്? ദത്ത് വിവാദത്തിൽ പല അടരുകളുണ്ട്. ന്യായമായും നീതി നിഷേധത്തിലേക്ക് നയിച്ച അധികാര ഗൂഢാലോചനയുണ്ട്. ഏറക്കുറെ അത്രത്തോളമോ അതിലധികമോ അസ്വസ്ഥപ്പെടുത്തുന്ന ഒന്ന് കുന്തിയുടെ കാലം മുതൽ തുടർന്ന് പോരുന്ന സാമൂഹിക സാമ്പത്തിക രാഷ്ട്രീയ മൂലധനമുള്ള രക്ഷിതാവിന് കൺസെൻഷ്വൽ ബന്ധത്തിൽ ജനിച്ച കുഞ്ഞിൻ്റെ അവകാശ നിഷേധമാണ്.
അമ്മത്തൊട്ടിൽ തിരഞ്ഞുപോയ ഇടതു സഹയാത്രികനായ മുത്തച്ഛൻ്റെയും ( സാമൂഹിക സമ്മർദം ഭയന്ന് താത്ക്കാലികമായി കൈയൊഴിഞ്ഞ അമ്മയുടേയും, ഇതറിഞ്ഞിട്ടും പിന്തുണ നൽകാതിരുന്ന കാമുകനായ അച്ഛൻ്റെയും) നിലപാടിലൂടെ ആ കുഞ്ഞിന് നിഷേധിക്കപ്പെട്ട മനുഷ്യാവകാശത്തിൻ്റെ ഉത്തരവാദിത്വം ഭാഗികമായെങ്കിലും ആത്യന്തികമായി ചെന്നു മുട്ടുന്നത് ചാരിത്ര്യബോധം പേറി നിൽക്കുന്ന മനുഷ്യത്വരഹിതമായ സദാചാര സമൂഹത്തിലാണ്.
ഒടുവിൽ അമ്മ നിരാഹാരമിരിക്കുമ്പോൾ പോലും മകളുടെ ചാരിത്ര്യ നിരാസത്തിലും അവളെ ഇറക്കിവിടാതിരുന്ന അച്ഛൻ്റെ ഗ്ലോറിഫിക്കേഷനിലൂടെ എത്ര വേഗമാണ് ആ കുഞ്ഞിനു നിഷേധിക്കപ്പെട്ട, സ്വതന്ത്രമായി ഇണചേർന്ന് പ്രത്യുൽപാദനം നടത്താനുള്ള അമ്മയുടെ ഒക്കെ അവകാശങ്ങളെ അച്ഛൻ്റെ ആണധികാര ഉദാരതയിൽ കൊണ്ട് കെട്ടിയിട്ട് അപ്രസക്തമാക്കുന്നത്.
ഒടുവിൽ: വിവാഹിതയാകാതെ മകൾ ഗർഭം ധരിക്കുമ്പോൾ അസ്വസ്ഥനാകാത്ത അച്ഛൻമാർ ഉണ്ടാവുന്ന കാലം എത്രമേൽ ജൻഡർ ഫ്രീ ആയിരിക്കും. മറിയമേ നീ ഭാഗ്യവതിയാകുന്നു, എന്തെന്നാൽ അമ്മത്തൊട്ടിലിനു പകരം നിൻ്റെ കുഞ്ഞിന് ലഭിച്ചത് കാലിത്തൊഴുത്താകുന്നു.
https://www.facebook.com/Malayalivartha