ഭാര്യ ആദ്യം പ്രസവിച്ച കുഞ്ഞ് മരിച്ചു;പിന്നീട് രണ്ടുതവണ ഗർഭം അലസി;ഇനിയും ഗർഭം ധരിച്ചാൽ ജീവൻ അപകടത്തിലാകുമെന്ന ഘട്ടം വന്നപ്പോഴാണ് ദത്തെടുക്കാൻ തീരുമാനിച്ചത്; കുഞ്ഞിനെ ഞങ്ങൾ നന്നായി നോക്കും; ആവശ്യമുള്ളതെല്ലാം നൽകി വളർത്തും;നാലു വർഷമായി ദത്തിന് അപേക്ഷിച്ചിട്ട് ; എല്ലാ നിയമ നടപടിയും പാലിച്ചാണ് ദത്തെടുത്തത്; എല്ലാ കാര്യവും തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിക്ക് അറിയാം; നെഞ്ച് നീറി അനുപമയുടെ കുഞ്ഞിനെ ദത്തെടുത്തവർ

നാലു വർഷമായി ദത്തിന് അപേക്ഷിച്ചിട്ട് എല്ലാ നിയമ നടപടിയും പാലിച്ചാണ് ദത്തെടുത്തതെന്ന് അനുപമയുടെ കുട്ടിയെ ദെത്തെടുത്തവർ പറഞ്ഞു. ആന്ധ്രയിലെ ശിശുക്ഷേമ സമിതിയും മാധ്യമങ്ങളും വഴി വിവരങ്ങളെല്ലാം അറിഞ്ഞു. ഇത്ര വിവാദമായ സംഭവമായതിനാൽ മാധ്യമങ്ങളോട് കൂടുതൽ ഒന്നും പറയുവാൻ ആ ദമ്പതികൾ തയ്യാറായില്ല.
എല്ലാ കാര്യവും തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിക്ക് അറിയാമെന്ന് ആ അച്ഛനും അമ്മയും വ്യക്തമാക്കി . നിയമനടപടികൾ കൃത്യമായി പൂർത്തീകരിച്ചെന്നും കുഞ്ഞിനെ വളർത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ദമ്പതിമാർ പ്രതീക്ഷ പങ്കുവെച്ചു. മുന്നിൽ വൻ വെല്ലുവിളികളാണ് അവർക്ക് ഉള്ളത്. വിവാഹം കഴിഞ്ഞിട്ട് ഏറെക്കാലം കുട്ടികൾ ഇല്ലാതിരുന്നതിനാൽ നാലുവർഷം മുന്നെയായിരുന്നു ഇവർ കുഞ്ഞിനെ ദത്തെടുക്കാൻ തീരുമാനിച്ചത്.
അതിനായി ഔദ്യോഗിക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് കാത്തിരുന്നു. ''കേരളത്തിൽ ഏറെയും അറിവുള്ളവരല്ലേ, നല്ല ആളുകളല്ലേ, അതുകൊണ്ട് അവിടെനിന്ന് കുഞ്ഞിനെ കിട്ടിയപ്പോൾ വലിയ സന്തോഷമായിരുന്നുവെന്ന് - അദ്ധ്യാപകൻ പറഞ്ഞു. '' ഭാര്യ ആദ്യം പ്രസവിച്ച കുഞ്ഞ് മരിച്ചു. പിന്നീട് രണ്ടുതവണ ഗർഭം അലസി. ഇനിയും ഗർഭം ധരിച്ചാൽ ജീവൻ അപകടത്തിലാകുമെന്ന ഘട്ടം വന്നപ്പോഴാണ് ദത്തെടുക്കാൻ തീരുമാനിച്ചത്.
കുഞ്ഞിനെ ഞങ്ങൾ നന്നായി നോക്കും. ധാരാളിത്തത്തോടെ വളർത്തുമെന്നല്ല, ആവശ്യമുള്ളതെല്ലാം നൽകി വളർത്തും. നല്ല വിദ്യാഭ്യാസം നൽകാനാണ് ഞങ്ങൾക്ക് ഏറ്റവും കൂടുതൽ പറ്റുക. അത് ഉറപ്പായും ചെയ്യും. അവന് അഞ്ചു വയസ്സാകുമ്പോൾ ഞങ്ങൾ വിജയവാഡയിലേക്കു മാറും. പഠനമെല്ലാം അവിടെ നടത്തും.
അവിടെ നല്ല സൗകര്യങ്ങളുണ്ട്''- ദത്തെടുത്തവരുടെ വിവരങ്ങൾ പരസ്യമാക്കരുത് എന്ന നിയമമുള്ളതിനാൽ ദമ്പതിമാരെ കുറിച്ചുള്ള വിവരങ്ങൾ പരസ്യമാക്കാതെയാണ് ഈ വിവരങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് . ഈ കുടുംബം കോടതിയിൽ എടുക്കുന്ന നിലപാടും നിർണ്ണായകമാകും . കുട്ടിയെ മാതൃഭൂമി ന്യൂസ് സംഘത്തിലെ അനൂപ് ദാസിനെ കാണിച്ചു കൊടുക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha

























