ബ്രിട്ടീഷുകാരുടെ കൊടും ചതി മുല്ലപ്പെരിയാർ ഡാം എന്തുകൊണ്ട് തമിഴ് നാട്ടില്‍ പണിതില്ല

കേരളം കഴിഞ്ഞ തുടരെ തുടരെയുള്ള വര്‍ഷങ്ങളില്‍ പ്രകൃതിക്ഷോപങ്ങളാല്‍ വേട്ടയാടപ്പെടുകയാണ്. പ്രളയം, ഉരുള്‍പ്പെട്ടല്‍, കൊടുംകാറ്റ് എന്നുവേണ്ട ഇനി ബാക്കി എന്തൊക്കെയാണ് പിന്നാലെ വരുന്നതെന്ന ഭീതിയാണ് ജനങ്ങള്‍. ഇതിന്‍റെ വേവലാതില്‍ കഴിയുമ്പോവും പണ്ടെ മലയാളികളുടെ ഒരു പേടി സ്വപ്മാണ് മുല്ലപ്പെരിയാര്‍ ഡാം പൊട്ടുമോയെന്നത്. എന്നാല്‍ ഇതിന് ആക്കം കൂട്ടുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഡാമിന്‍റെ ശില്‍പ്പിയായ പെനിക്വിക്ക് 50 വര്‍ഷം മാത്രം ആസുസ് പറഞ്ഞ ഈ ഡാമിനിപ്പോള്‍ 126 വര്‍ഷത്തെ പഴക്കമുണ്ട്.
നിർമാണഘട്ടത്തിൽ 2 തവണ ഒലിച്ചുപോയതോടെ ബ്രിട്ടീഷ് സർക്കാർ പദ്ധതിയിൽ നിന്ന് പിൻമാറിയെങ്കിലും ഡൈമിന്റെ ശിൽപ്പിയായ പെന്നി ക്വിക്ക് നിരാശനായില്ല. ഇംഗ്ലണ്ടിലുള്ള തന്റെ സ്വത്ത് വിറ്റുകിട്ടിയ പണം ഉപയോഗിച്ചാണ് അദ്ദേഹം ദൗത്യം പൂർത്തീകരിച്ചത്. ഇത് എങ്ങനെയാണ് നിര്‍മ്മിച്ചതെന്നതിനെ പറ്റി അദ്ദേഹത്തിന്‍റെ അസിസ്റ്റന്‍റ് എഴുതിവച്ചിട്ടുണ്ട്. കുമ്മായവും മണലും കൂടി ഒരു നിശ്ചിത അളവില്‍ ചൂടാക്കും. പക്ഷേ അതിന്‍റെ താപനില എത്രയെന്നത് സംബന്ധിച്ച് അദ്ദേഹം എഴുവച്ചിട്ടില്ല.
മുല്ലപ്പെരിയാർ ഡാം എന്ത് കൊണ്ട് തമിഴ്നാട്ടില്‍ പണിതില്ല...അഡ്വ. റസ്സൽ ജോയുടെ വെളിപ്പെടുത്തല്‍ നോക്കാം....
മുല്ലപ്പെരിയാർ ഡാം കൊണ്ടുള്ള ഗുണം തമിഴ്നാടിന് മാത്രമാണ്. അപ്പോള്‍ എല്ലാവരുടേയും മനസ്സില്‍ ഉദിക്കുന്ന ഒരു ചോദ്യമാണ് എന്നാല്‍ പിന്നെ എന്തുകൊണ്ട് ഇത് തമിഴ് നാട്ടില്‍ പണിതില്ല എന്നത്. അതിലേക്ക് പോകണമെങ്കില്‍ ഇതിന്‍റെ ചരിത്രത്തിലേക്ക് ഒരു എത്തി നോട്ടം ആവശ്യമാണ്.
അക്കാലത്ത് മദ്രാസ് ഭരിച്ചിരുന്ന ബ്രിട്ടീഷുകാര്‍ ശരിക്കും ജില്ലകളിലെ ജലക്ഷാമം പരിഹരിക്കാനൊന്നുമല്ല ഈ ഡാം പണിതത്. ഇപ്പോഴും റെയിന്‍ ഫാളിന്‍റെ കാര്യത്തില്‍ നാഷണല്‍ ആവറേജിനേക്കാള്‍ മുകളിലാണ് ഈ ജില്ലകള്‍ എന്നുള്ളതാണ് വാസ്തവം. ബ്രിട്ടീഷുകാര്‍ ഈ ഡാം പണിതതിന്‍റെ പ്രധാന ഉദ്ദേശം നമ്മുടെ ഫോറസ്റ്റ് ഏരിയയെ നോട്ടമിട്ടായിരുന്നു. ഇംഗ്ലഡിലൊന്നും ഈട്ടിയും, മഹാകണിയും ഒന്നും ഇല്ലല്ലോ. ഇത്രയും കരുത്തുറ്റതും ,ബല കൂടുതലുള്ളതുമായ മരങ്ങളൊന്നും അവിടെയില്ല. കേരളവുമായി അവര്‍ കരാറുണ്ടാക്കിയത് തന്നെ ഇവ കൊള്ളയടിക്കാനാണ്.
ഇങ്ങനെ പറയാന്‍ കാരണം എന്തെന്നുവെച്ചാല്‍ ഈ കരാറിന്‍റെ അദ്യ പേജില്‍ തന്നെ 8,000 ഏക്കര്‍ പട്ടത്തിന് നല്‍കിയ സ്ഥലത്തെ മരങ്ങള്‍ മരങ്ങള്‍ വെട്ടിക്കൊണ്ട് പോകാനുള്ള സ്വതന്തൃം വേണമെന്നതായിരുന്നു. മറ്റൊന്ന് അവിടുള്ള രത്നങ്ങള്‍ എടുക്കാനുള്ള ധാതുക്കള്‍ എടുക്കാനുള്ള അവകാശം. ഇതിന് പിന്നില്‍ ഇന്നരത്തില്‍ ഗൂഢലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ് അവര്‍ ഇതിന് ഇറങ്ങി തിരിച്ചത്. കൂടാതെ 999 വര്‍ഷത്തെ പാട്ടകരാറില്‍ ഒപ്പുവച്ചത് തന്നെ അവര്‍ ഇവിടുന്ന് പോകേണ്ടി വരില്ല എന്ന മോഹത്താലായിരുന്നു. കൂടാതെ മൃഗങ്ങളെ വേയാടി നടക്കാം,അവിടുത്തെ സാധാരണക്കാരേയും, ആദിവാസികളേയും അടിമകളാക്കി അവരുടെ ഇങ്കിതങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന മോഹങ്ങളൊക്കെ കൊണ്ടാണ്.
ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ജീവിച്ചിരുന്നു ഗോത്ര വിഭാഗങ്ങളിലെ പുതുതലമുറക്കാര്‍ക്ക് മുല്ലപെരിയാര്‍ നിര്‍മാണ കാലത്തെ കഥകളും –കാര്യങ്ങളും ഇവരുടെ മുതുമുത്തശ്ശന്‍മാരില്‍ നിന്ന് പകര്‍ന്ന് കിട്ടിയിട്ടുണ്ട്. മുല്ലപെരിയാര്‍ തമിഴ്നാടിന് പൊന്‍മുട്ടയിടുന്ന താറാവാണെങ്കില്‍ കേരളത്തിലെ ദശലക്ഷക്കണക്കിന് ആളുകളുടെ പേടി സ്വപ്നമാണിത്. നിരന്തരം ചുണ്ണാമ്പു ചോരുന്നതിനാൽ ഡാമിന്റെ ബലം കുറഞ്ഞുവരികയാണ്.പുതിയൊരു ഡാം നിർമ്മിക്കുകയാണ് ഒരേയൊരു പോംവഴി എന്നാണ് വിദഗ്ദ്ധർ ഒന്നടങ്കം പറയുന്നത്.
https://www.facebook.com/Malayalivartha

























