മോൺസന്റെ ഫോണിൽ ബഹ്റയുടെ ചിത്രം?തിരുമ്മൽ പണി പറ്റിച്ചോ? മാനം പോയോ സാറെ...

പാവം ബഹ്റ പെട്ടതാണോ അതോ പെടുത്തിയതാണോ..തമ്പുരാനറിയാം....എന്തായാലും ബഹ്‌റ മോൺസന്റെ മാളികയിൽ പോയന്നുള്ളത് സത്യമാണേ.....ടിപ്പുവിന്റെ സിംഹാസനത്തിൽ ഇരുന്നന്നുള്ളത് സത്യമാണേ. അംശവടിയും പിടിച്ച് സിംഹാസനത്തിൽ ഇരിക്കുന്ന യമണ്ടൻ ഫോട്ടോയും തെളിവുണ്ട്.....ഇനി അറിയേണ്ടത് ആ തിരുമ്മൽ മുറിയിൽ വല്ലോം പോയോ എന്നതാ...പോയെങ്കിൽ എല്ലാം തവിടുപൊടി.
ലോക്‌നാഥ് ബഹ്‌റയെ മോന്‍സന്റെ കൊച്ചിയിലെ പുരാവസ്തു കേന്ദ്രത്തില്‍ എത്തിച്ച് ടിപ്പു സുല്‍ത്താന്റെ സിംഹാസനം എന്ന പേരുള്ള തട്ടിപ്പുകസേരയില്‍ ഇരുത്തി ഫോട്ടോ തയാറാക്കിയതത്രെ.കഷ്ടം തന്നെ കേരളം ചിരിക്കുകയാണ്...ലജ്ജിക്കുകയാണ്....
ശ്രീകൃഷ്ണന്റെ ഉറിയും മോശയുടെ അംശവടിയും,മഴുവുമൊക്കെ കണ്ട് വിശ്വസിക്കാനോളം മരമണ്ടനായിരുന്നോ ഐപിഎസുകാരനായ മുന്‍ പോലീസ് മേധാവി ലോക് നാഥ് ബഹ്‌റ എന്ന ചോദ്യമാണ് ക്രൈം ബ്രാഞ്ചിനെ കുഴയ്ക്കുന്നത്. മോന്‍സന്റെ തട്ടിപ്പുകേന്ദ്രം കാണുന്ന മാത്രയില്‍ ഇവിടത്തെ പൊരുത്തമില്ലായ്മകള്‍ ആര്‍ക്കും മനസിലാക്കുമെന്നിരിക്കെ പോലീസ് മേധാവിക്ക് മാത്രം മനസിലാകാതെ വന്നതിലാണ് സംശയം.
ഇപ്പോൾ മുൻ ഡിജിപി ലോക്നാഥ് ബെഹ്റ ഉൾപ്പെടെ മൂന്നു മുതിർന്ന ഉദ്യോഗസ്ഥരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി എന്ന് കേൾക്കുന്നു.എന്ത് കാര്യം...ക്രൈം ബ്രാഞ്ച് ചോദിക്കുമ്പോൾ ഇപ്പോൾ എല്ലാവരും കാലുപിടിച്ച് സത്യം തുറന്നു പറയുമോ..എല്ലാം വെറും പ്രഹസനം..
മോൻസൻ മാവുങ്കലിന്റെ മ്യൂസിയം സന്ദർശിക്കുകയും അവിടെ ബീറ്റ് ബോക്സ് വയ്ക്കുന്നതിന് ഉത്തരവിടുകയും ചെയ്ത ലോക്നാഥ് ബെഹ്റ, എഡിജിപി മനോജ് ഏബ്രഹാം, ട്രാഫിക് ഐജി ജി.ലക്ഷ്മണ എന്നിവരുടെ മൊഴിയാണ് രേഖാമൂലം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്ത് രേഖപ്പെടുത്തിയത്.
മോൻസനെതിരായ പരാതികളിൽ ഇടപെട്ടെന്നത് ഉൾപ്പടെയുള്ള ഗൗരവമായ ആരോപണം നിലനിൽക്കെയാണ് ലക്ഷ്മണയുടെ മൊഴിയെടുത്തിരിക്കുന്നത്. മോൻസനും ലക്ഷ്മണും തമ്മിലുള്ള ഫോൺ സംഭാഷണങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. മോൻസന്റെ മകളുടെ വിവാഹ നിശ്ചയത്തിലും ലക്ഷ്മൺ പങ്കെടുത്തതിന്റെ വിവരങ്ങളും പുറത്തുവന്നു. മോൻസന്റെ വീട് സന്ദർശിച്ച സാഹചര്യം ഉൾപ്പടെയുള്ള വിവരങ്ങളാണ് മനോജ് ഏബ്രഹാമിൽനിന്ന് ശേഖരിച്ചത്.
മോൻസൻ മാവുങ്കലിനെതിരായ കേസ് ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ക്രൈംബ്രാഞ്ച് അടിയന്തരമായി മുൻ ഡിജിപി ഉൾപ്പടെയുള്ളവരുടെ മൊഴിയെടുത്തിരിക്കുന്നത്. നേരത്തെ ഈ കേസ് പരിഗണിച്ചപ്പോൾ ഹൈക്കോടതി സർക്കാരിനോടു റിപ്പോർട്ടു തേടിയിരുന്നു. മോൻസനനെതിരെ മൊഴി നൽകിയതിന്റെ പേരിൽ പൊലീസ് ഭീഷണിപ്പെടുത്തുകയാണെന്ന് ആരോപിച്ച് പ്രതിയുടെ മുൻ ഡ്രൈവർ ഇടുക്കി സ്വദേശി ഇ.വി.അജിത്ത് നൽകിയ ഹർജി പരിഗണിച്ചപ്പോൾ, കേസ് കേരള പൊലീസ് അന്വേഷിച്ചാൽ മതിയോ എന്നും കോടതി ചോദിച്ചു.
എന്ത് അടിസ്ഥാനത്തിലാണ് മോൻസന് പൊലീസ് സംരക്ഷണം നൽകിയതെന്നും ഇയാളുടെ അടുപ്പക്കാർ ഇപ്പോഴും സർവീസിൽ ഉണ്ടെന്നും പൊലീസിനെ വിശ്വസിക്കാമോ എന്ന് ഡിജിപി പറയണമെന്നുമായിരുന്നു കോടതിയുടെ നിർദേശം. ഇതിനു മറുപടി റിപ്പോർട്ടു നൽകുന്നതിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ ഉന്നതരുടെ അടക്കം മൊഴി രേഖപ്പെടുത്തിയത്.
മോന്‍സന്‍ മാവുങ്കലിന്റെ കലൂരിലെ തിരുമ്മല്‍ ഉഴിച്ചില്‍ കേന്ദ്രത്തില്‍ ഒളിക്യാമറകളുണ്ടായിരുന്നുവെന്നും അത്യുന്നതരായ പോലീസ് രാഷ്ട്രീയ മാന്യമാര്‍ ഇവിടെ തിരുമ്മലിന് വന്നിരുന്നുവെന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോഴാണ് കേരളം ലജ്ജിച്ചുനില്‍ക്കുന്നത്. മോന്‍സന്റെ വീട്ടില്‍ അനാശാസ്യകേന്ദ്രമുണ്ടായിരുന്നുവെന്നതുമായി ബന്ധപ്പെട്ട അന്വേഷണം പോലീസ് വിശദമായ അന്വേഷണം നടത്താന്‍ താല്‍പര്യപ്പെടാത്തതും ഇതേ കാരണത്താലാണ്.
മോന്‍സന്റെ തിരുമ്മു കേന്ദ്രത്തില്‍ തിരുമ്മിന്റെ മറവില്‍ പെണ്‍വാണിഭവവും അനാശാസ്യവും നടന്നിരുന്നതായി മുന്‍പ് പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് മോന്‍സന്‍ 17 കാരി വേലക്കാരിയെ പീഢിപ്പിച്ചതുമായി ബന്ധപ്പെട്ട പോക്‌സോ കേസിലും പ്രതിയായി മാറുന്നതും പെണ്ണുകേസുകള്‍ തുടരെ പുറത്തുവരുന്നതും. 58കാരനായ മോന്‍സണ്‍ മകളേക്കാള്‍ പ്രായംകുറഞ്ഞ പെണ്‍കുട്ടിയെ കാലങ്ങളോളം പീഢിപ്പിച്ചുവെന്ന വിവരമാണ് പുറത്തുവന്നതും അടുത്ത കേസില്‍ അകപ്പെട്ടതും.
https://www.facebook.com/Malayalivartha

























