സ്വർണ്ണം പ്രതീക്ഷിച്ച് മോഷ്ടിക്കാൻ കയറി, ഒന്നും കിട്ടാതായതോടെ അതിക്രൂരമായി തലയ്ക്കടിച്ച് വെട്ടികൊലപ്പെടുത്തി!! ശരീരത്തിൽ നാല്പതോളം വെട്ടുകൾ, പൊലിസിനെ കളിപ്പിച്ച പ്രതി അറസ്റ്റിലാകുന്നത് നാലര വര്‍ഷത്തിന് ശേഷം

പാലക്കാട് കണ്ണുകുറുശിയില്‍ വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ സമീപവാസി ക്രൈംബ്രാഞ്ച് അന്വേഷക സംഘത്തിന്റെ പിടിയിലായി. കടമ്പഴിപ്പുറം കണ്ണുകുറുശി ഉണ്ണീരിക്കുണ്ടില്‍ വീട്ടില്‍ യു കെ രാജേന്ദ്രന്‍ (49) ആണ് നാലര വര്‍ഷത്തിനുശേഷം അറസ്റ്റിലായിരിക്കുന്നത്.
2016 നവംബര്‍ 14നായിരുന്നുനാടിനെ ഞെട്ടിച്ച് ക്രൂരമായ കൊലപാതകം നടക്കുന്നത്. കണ്ണുകുറുശി വടക്കേക്കര ചീരപ്പത്ത് ഗോപാലകൃഷ്ണന്‍ (55), ഭാര്യ അമ്മുക്കുട്ടി (52) എന്നിവരെ കിടപ്പുമുറയിലിട്ട് തലയ്ക്കടിച്ചും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു. മക്കള്‍ വിദേശത്തായതിനാല്‍ ഇവര്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പ്രാഥമിക പരിശോധനയിൽ പൊലിസ് പറഞ്ഞിരുന്നത്. അമ്മുക്കുട്ടി ധരിച്ച ആറരപ്പവന്‍ സ്വര്‍ണവും 4,000 രൂപയും മോഷണം പോവുകയും ചെയ്തിരുന്നു.
കേസില്‍ അഞ്ചു മാസം പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതിയിലേക്കെത്താന്‍ കഴിഞ്ഞിരുന്നില്ല. അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ആരോപിച്ച് നാട്ടുകാര്‍ സംയുക്ത സമരസമിതിയും ആക്ഷന്‍ കൗണ്‍സിലും രൂപീകരിച്ചു. ഒറ്റപ്പാലം മുന്‍ എംഎല്‍എ പി ഉണ്ണി നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ചതിനെത്തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു.
തുടര്‍ന്ന്, 2019ല്‍ ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് കേസ് കൈമാറുകയായിരുന്നു. നിരവധി പേരുടെ മൊഴിയും വിരലടയാളവും ശേഖരിച്ചു. ലക്ഷക്കണക്കിന് ഫോണ്‍വിളികളും പരിശോധിച്ചു. ഒടുവില്‍ സംശയമുള്ളവരെ ഷാഡോ പൊലിസ് ദിവസങ്ങളോളം നിരീക്ഷിച്ചതിന് ശേഷമാണ് പ്രതിയെ പിടികൂടുന്നത്.
വ്യാഴാഴ്ച രാത്രി രാജേന്ദ്രനെ കടമ്പഴിപ്പുറത്തെ വാടകവീട്ടില്‍നിന്ന് അന്വേഷകസംഘം കസ്റ്റഡിയിലെടുത്തു. അന്വേഷകസംഘം കസ്റ്റഡിയില്‍ വാങ്ങിയശേഷം സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് ഐജി എസ് ശ്രീജിത്ത്, എസ്പിമാരായ സലീം, ഡിവൈഎസ്പി മണികണ്ഠന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
വളരെക്കാലം ദാരിദ്ര്യത്തില്‍ കഴിഞ്ഞ ഗോപാലകൃഷ്ണനും ഭാര്യയും മക്കള്‍ വിദേശത്ത് ജോലി നേടിയതോടെയാണ് കൂലിപ്പണി അവസാനിപ്പിച്ചത്. നോട്ടുനിരോധനം നടന്ന സമയം കടമ്പഴിപ്പുറം രജിസ്റ്റര്‍ ഓഫീസിനടുത്ത് മക്കള്‍ക്ക് വീടുവയ്ക്കാന്‍ സ്ഥലം വാങ്ങാന്‍ ഇവര്‍ പണം നല്‍കിയിരുന്നു. ഇതോടെ ദമ്പ തികളുടെ കൈയില്‍ ധാരാളം പണമുണ്ടെന്ന് നാട്ടുകാര്‍ക്കിടയില്‍ സംസാരമായതാണ് പ്രതിയെ മോഷണത്തിന് പ്രേരണയാകുന്നത്.
ചെന്നൈയില്‍ ഹോട്ടല്‍ നടത്തിയിരുന്ന പ്രതിക്ക് നല്ല രീതിയിൽ സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നു. ഗോപാലകൃഷ്ണന്റെ വീടും പരിസരവും അടുത്തറിയുന്ന പ്രതി മോഷണത്തിനാണ് ഓട് പൊളിച്ചിറങ്ങിയത്. എന്നാല്‍ പ്രതീക്ഷിച്ച രീതിയില്‍ ഒന്നും ലഭിക്കാതായതോടെ ആയതോടെ അതിക്രൂരമായി കൊലനടത്തുകയായിരുന്നു.
ഗോപാലകൃഷ്ണനെയും അമ്മുക്കുട്ടിയെയും തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചശേഷം നിരവധിതവണ വെട്ടുകയും കുത്തുകയും ചെയ്തിരുന്നു. ഗോപാലകൃഷ്ണന്റെ മുഖം വെട്ടേറ്റ് വികൃതമായ നിലയിലായിരുന്നു. ചെറുതും വലുതുമായ എണ്‍പതോളം വെട്ടാണ് ശരീരത്തിലുണ്ടായിരുന്നത്.
മുതുകില്‍ മൂര്‍ച്ചയേറിയ ആയുധംകൊണ്ട് പരിക്കേല്‍പ്പിച്ചിരുന്നു. തങ്കമണിയുടെ തലയുടെ പിന്‍ഭാഗത്തും ചെവിയുടെ മുകളിലും ആഴത്തില്‍ വെട്ടേറ്റിരുന്നു. നെഞ്ചില്‍ മൂര്‍ച്ചയേറിയ ആയുധംകൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചിരുന്നു. ഇവരുടെ ശരീരത്തില്‍ നാല്‍പ്പതോളം വെട്ടേറ്റിരുന്നു.
https://www.facebook.com/Malayalivartha

























