Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്നത്..... ചുറ്റും മോൺസന്റെ ആളുകൾ വിറയൽ മാറാതെ ആ പെൺകുട്ടി

30 OCTOBER 2021 11:58 AM IST
മലയാളി വാര്‍ത്ത

കളമശേരി മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ സൂപ്രണ്ട് മോണ്‍സന്‍ മാവുങ്കലിന്റെ മകനാണെന്ന് മോണ്‍സന്റെ പീഡനത്തിനിരയായ പെണ്‍കുട്ടി. അതായത് പോലീസില്‍ മാത്രമല്ല ആരോഗ്യ വകുപ്പിലും മോണ്‍സന് ഭയങ്കര പിടുത്തമാണ്.

2009ല്‍ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മെഡിക്കല്‍ ബിരുദത്തിനു ചേര്‍ന്ന മോന്‍സന്റെ മകന്‍ ഇതുവരെയും പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയിട്ടില്ല എന്നാണു വിവരം. പിതാവിന്റെ പീഡനം മറയ്ക്കാന്‍ മകന്‍ ശ്രമിച്ചോ എന്ന് വ്യക്തമല്ല.



പീഡനത്തിനിരയായി മെഡിക്കല്‍ കോളേജിലെത്തിയ തന്നോട് ഇവിടെയാണ് മോന്‍സന്റെ മകന്‍ പഠിക്കുന്നത് എന്ന് ആശുപത്രി സൂപ്രണ്ട് പറയാനുണ്ടായ സാഹചര്യമാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് സംശയത്തിന് കാരണമായത്. അതും സര്‍ക്കാര്‍ ആശുപത്രിയാണെന്ന് മനസിലാക്കണം.

ഇറങ്ങി ഓടിയിട്ട് മുക്കാല്‍ മണിക്കൂര്‍ വരെ കാലിന്റെ വിറയല്‍ മാറുന്നില്ലായിരുന്നു എന്നാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടി പറഞ്ഞത്.. മുറിയിലിട്ടു ഡോക്ടര്‍മാര്‍ എന്തെങ്കിലും കുത്തിവച്ച് അതിനകത്തു കിടന്നു ചത്തുപോകുമോ എന്നായിരുന്നു ആ സമയം പേടിച്ചത്. സംഭവത്തില്‍ പരാതി നല്‍കിയതിനു പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ ഉണ്ടെന്ന് അവകാശവാദവുമായി എത്തിയ ആശുപത്രി അധികൃതര്‍ എഡിറ്റുകളില്ലാതെ അതു പുറത്തു വിടണമെന്ന് യുവതി ആവശ്യപ്പെട്ടു.

 



പീഡനത്തെ അതിജീവിച്ച പെണ്‍കുട്ടിയുമായി ക്രൈംബ്രാഞ്ച് നിര്‍ദേശിച്ചതു പ്രകാരം ആലുവ ആശുപത്രിയിലേയ്ക്കാണ് ആദ്യം പോയത്. ഒപ്പം രണ്ടു വനിതാ പൊലീസുമാരുണ്ടായിരുന്നു. അവിടെ പരിശോധന നടത്താന്‍ പറ്റില്ലെന്നു പറഞ്ഞ വിവരം അപ്പോള്‍ തന്നെ ഉദ്യോഗസ്ഥരെ വിളിച്ച് അറിയിച്ചു. അവര്‍ പറഞ്ഞിട്ടാണ് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്കു പോയത്. 12.30ന് അവിടെ എത്തിയെങ്കിലും കോവിഡ് പരിശോധനയും മറ്റും കഴിഞ്ഞ് 2.30 ആയിട്ടാണ് ലേബര്‍ റൂമിലേയ്ക്കു കൊണ്ടു പോയത്. പൊലീസുകാരും ചേച്ചിയും പുറത്തിരുന്നു.

ചെന്നപ്പോള്‍ തന്നെ ഡോക്ടര്‍ കേസ് ഹിസ്റ്ററി മുഴുവന്‍ അറിയണം എന്നു പറഞ്ഞു. മോന്‍സന്റെ മകന്‍ ഇവിടെയാണ് പഠിക്കുന്നത് എന്നും പറഞ്ഞു. എന്തിനാണ് ഇതു പറഞ്ഞത് എന്നറിയില്ല. കുത്തിക്കുത്തിയാണ് സംസാരിച്ചത്. ലേബര്‍ റൂമില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ അമ്മയുടെ കാര്യങ്ങള്‍ ചോദിച്ചു. അമ്മ എങ്ങനെ അവിടെ ചെന്നു എന്നെല്ലാമാണ് ചോദിച്ചത്. ശരിയല്ലെന്നു തോന്നിയപ്പോള്‍ ചേച്ചി വന്നിട്ടുണ്ട്, തീയതി ഒക്കെ ചോദിച്ചപ്പോള്‍ ഒപ്പം വന്ന ചേച്ചിയെ വിളിക്കണമെന്നു പറഞ്ഞു. അവര്‍ ചോദിച്ച ഡേറ്റുകള്‍ കൃത്യമായി പറഞ്ഞു കൊടുത്തു. കേസിനെക്കുറിച്ചും പൊലീസില്‍ കൊടുത്ത മൊഴിയെക്കുറിച്ചും പറയണം എന്നു പറഞ്ഞു.

 



ഇതിനിടെ ഡിവൈഎസ്പി വിളിച്ചപ്പോള്‍ അദ്ദേഹത്തോട് ഇവര്‍ ഇങ്ങനെ എല്ലാം ചോദിക്കുന്നു എന്ന വിവരം പറഞ്ഞു. മോന്‍സന്റെ മകന്‍ പഠിക്കുന്ന വിവരം പറഞ്ഞതും പറഞ്ഞു. അതു വേണ്ട, നിങ്ങള്‍ ഇപ്പോള്‍ തന്നെ ഇറങ്ങിക്കൊള്ളാനാണ് അദ്ദേഹം പറഞ്ഞത്. ഇതോടെ ഡോക്ടറോടു പുറത്തു പോകണമെന്നു പറഞ്ഞപ്പോള്‍ അകത്തിട്ടു കുറ്റിയിട്ടു. പോകാന്‍ പറ്റില്ല, സൂപ്രണ്ടിന്റെ അനുമതിയുണ്ടെങ്കിലേ പോകാന്‍ പറ്റൂ എന്നു പറഞ്ഞു. അപ്പോള്‍ കാലു പിടിക്കുന്ന പോലെയാണ് പറഞ്ഞത്. അവര്‍ കേട്ടില്ല. ഇക്കാര്യം ഡിവൈഎസ്പിയെ വിളിച്ചു പറഞ്ഞപ്പോള്‍ നീ ആരേയും പേടിക്കണ്ട, കുറ്റി തുറന്ന് പുറത്തു കടക്കാന്‍ പറഞ്ഞു. രണ്ടു പ്രാവശ്യം കുറ്റി തുറക്കാന്‍ പോയപ്പോഴും ജൂനിയര്‍ ഡോക്ടര്‍ കൈ തട്ടി മാറ്റി. മേഡം പറയാതെ പോകാന്‍ പറ്റില്ല എന്നു പറഞ്ഞു.

മജിസ്‌ട്രേറ്റിനു മുന്നില്‍ പോകാന്‍ സമയം വൈകി, പോകണം എന്നു പറഞ്ഞിട്ടും പറ്റില്ല എന്നു തന്നെ പറഞ്ഞു. ഇതിനിടെ ഡിവൈഎസ്പിയുടെ ഫോണ്‍ കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഞങ്ങള്‍ക്ക് അവരോടു സംസാരിക്കേണ്ട കാര്യമില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്. എന്നാല്‍ പുറത്ത് ഒപ്പം വന്ന പൊലീസുകാരോടു സംസാരിച്ചിട്ടു വരാം എന്നു പറഞ്ഞു കതകു തുറന്നു കൈ പുറത്തേയ്ക്കിട്ടതും പുറത്തുണ്ടായിരുന്ന വനിതാ പൊലീസുകാര്‍ കൈ പിടിച്ചു വലിച്ചു പുറത്തിട്ടു. അവര്‍ പെട്ടെന്നു പോകാം എന്നു പറഞ്ഞു വലിച്ചുകൊണ്ട് ഓടുകയായിരുന്നു.

 



സെക്യൂരിറ്റി ക്കാര്‍ വരെ മാവുങ്കലിന്റെ ആളാണ്. അവര്‍ വിസിലടിച്ചു പുറകേ വന്നു. ചുറ്റുപാടും കുറെ സെക്യൂരിറ്റിമാര്‍ ഓടിവന്നു. വണ്ടിയില്‍ വലിച്ചു കയറ്റി കയറ്റി കൊണ്ടു പോകുകയായിരുന്നു. വാഹനത്തില്‍ കയറിയിട്ടും കിതപ്പു മാറിയിരുന്നില്ല. അങ്ങനെ ഒരു സീനുണ്ടാകാന്‍ അവിടെ എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. എന്തെങ്കിലും സംഭവിച്ചാല്‍ പൊലീസ് ഉത്തരം പറയണം എന്നതിനാലാണ് അവര്‍ വലിച്ചു കൊണ്ട് ഓടി വണ്ടിയില്‍ കയറി പോയത്.

മജിസ്‌ട്രേറ്റിനോട് അന്നു തന്നെ വിവരം പറഞ്ഞിട്ടുണ്ട്. ഇതു കഴിഞ്ഞ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തി അരമണിക്കൂര്‍ കൊണ്ടാണ് ഡോക്ടര്‍ വൈദ്യ പരിശോധന നടത്തിയത്. നേരത്തെ നോര്‍ത്ത് സ്റ്റേഷനില്‍ പരാതി കൊടുത്തപ്പോഴും വൈദ്യ പരിശോധന നടത്തിയതാണ്. അതുകൊണ്ടാണ് കേസിന്റെ വിവരങ്ങള്‍ ചോദിച്ചപ്പോള്‍ ആവശ്യമില്ലാത്തതാണെന്നു മനസിലാക്കിയത്. മോന്‍സന്റെ മകന്‍ അവിടെ പഠിക്കുന്നു എന്നു പറഞ്ഞതാണ് പേടിയുണ്ടാക്കിയത് എന്നും യുവതി പറഞ്ഞു.

 



പെണ്‍കുട്ടി വൈദ്യ പരിശോധന പൂര്‍ത്തിയാക്കാതെ പോയ സംഭവത്തില്‍ അന്നു തന്നെ ആശുപത്രി അധികൃതര്‍ കളമശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. പോക്‌സോ കേസ് അതിജീവിതയുടെ വൈദ്യ പരിശോധനയ്ക്കു പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളും ചട്ടങ്ങളും പാലിച്ചാണ് പരിശോധന നടത്തിയതെന്നും സൂപ്രണ്ട് ഗണേഷ് മോഹന്‍ പറയുന്നു.

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (1 hour ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (1 hour ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (3 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (3 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (5 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (6 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (6 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (6 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (6 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (6 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (7 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (7 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (7 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (8 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (8 hours ago)

Malayali Vartha Recommends