വിവാഹവാഗ്ദാനം നല്‍കി പതിനഞ്ചുകാരിയെ പീഡിപ്പിച്ചത് ഉസ്താദ്; വിവാഹവാഗ്ദാനത്തിൽ നിന്നും പിന്മാറിയതി ൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടിയെ സ്ഥലത്തുണ്ടായിരുന്ന പ്രതി ക്രൂരമായി മർദിച്ചു, കേസിൽ ബീമാപ്പള്ളി സ്വദേശി അബ്ദുള്‍ റഹ്മാന് ഇരുപത്തിയഞ്ച് വര്‍ഷം കഠിനതടവും ഒരുലക്ഷം പിഴയും വിധിച്ച് കോടതി

വിവാഹവാഗ്ദാനം നല്‍കി പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ മുസ്ലിം പള്ളിയിലെ ഉസ്താദിന് ശിക്ഷ വിധിച്ച് കോടതി. ഇരുപത്തിഅഞ്ച് വര്‍ഷം കഠിനതടവും ഒരുലക്ഷം പിഴയുമാണ് ശിക്ഷ വിധിച്ചത്. ബീമാപ്പള്ളി മാണിക്യവിളാകം സ്വദേശി അബ്ദുള്‍ റഹ്മാ(24)നെയാണ് തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി ആര്‍. ജയകൃഷ്ണന്‍ ശിക്ഷ വിധിച്ചത്. ഒരുലക്ഷം രൂപ പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കൂടുതല്‍ ശിക്ഷ അനുഭവിക്കണം.
അതേസമയം 2018 കാലഘട്ടത്തിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ അനിയത്തിയുടെ കൂട്ടുകാരിയും പത്താംക്ലാസ്സ് വിദ്യാര്‍ഥിനിയുമാണ് പീഡനത്തിനിരയായ പെണ്‍കുട്ടി. ഇവര്‍ തമ്മില്‍ പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്തു. ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാന്‍ പ്രതി നിര്‍ബന്ധിച്ചപ്പോള്‍ കുട്ടി ആദ്യം സമ്മതിച്ചിരുന്നില്ല. തുടര്‍ന്ന് വിവാഹം കഴിച്ചുകൊള്ളാമെന്ന് പറഞ്ഞ് പ്രതി പ്രലോഭിപ്പിച്ച് പല തവണ പീഡിപ്പിക്കുകയായിരുന്നു. പ്രതി പള്ളിയിലെ ഉസ്താദ് ആയതിനാല്‍ ചതിക്കില്ലെന്ന വിശ്വാസത്തിലായിരുന്നു പെണ്‍കുട്ടി ഉണ്ടായിരുന്നത്. എന്നാല്‍ കുട്ടിയെ പലതവണ പീഡിപ്പിച്ചശേഷം പ്രതി വിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്മാറുകയാണ് ചെയ്തത്.
അതോടൊപ്പം തന്നെ ഇത് ചോദിക്കാന്‍ എത്തിയ പെണ്‍കുട്ടിയോട് പ്രതി മോശമായി പെരുമാറി. ഇതില്‍ മനംനൊന്ത് 2018 ഡിസംബര്‍ 13ന് അര്‍ദ്ധരാത്രി പ്രതിയുടെ വീടിന്റെ മുകളില്‍ കയറി പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുയ്ഖ്അയും ചെയ്തു. ഈ സമയം സ്ഥലത്തുണ്ടായിരുന്ന പ്രതി കുട്ടിയെ മര്‍ദ്ദിക്കുകയും ചെയ്തു. ഒടുവില്‍ പൂന്തുറ പോലീസെത്തി കുട്ടിയെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് പ്രതി തന്നെ പീഡിപ്പിച്ച വിവരം കുട്ടി പുറത്തുപറഞ്ഞത്. കൊന്നുകളയുമെന്ന പ്രതിയുടെ ഭീഷണിയില്‍ ഭയന്നാണ് കുട്ടി ആദ്യം വിവരം പുറത്തുപറയാതിരുന്നത്.
ഇതേതുടർന്ന് പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍ ഹാജരായി. പിഴത്തുക കുട്ടിക്ക് നല്‍കണമെന്ന് വിധിന്യായത്തില്‍ വ്യക്തമാക്കുന്നു. ഇത്തരം കുറ്റം ചെയ്യുന്നവരെ ന്യായീകരിക്കാനാകില്ലെന്ന് കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാനും വിധിയില്‍ വ്യ്കതമാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























