രണ്ടു യുവാക്കൾ ഒരു പെൺകുട്ടിയെ പ്രണയിച്ചു ; ഇതേച്ചൊല്ലി ഇരുവരും തമ്മിൽ ആക്രമം; ഓട്ടോ ഡ്രൈവറായ കാമുകനെ കൊല്ലാനായി മറ്റേ കാമുകന്റെ ക്വട്ടേഷൻ; മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കാണാനെന്ന പേരിൽ ഓട്ടോ വിളിച്ച് കൊണ്ട് പോയി; ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ ഡ്രൈവറെ കത്തിച്ച് ചാമ്പലാക്കാൻ ശ്രമിച്ചു; കോട്ടയത്തെ നാടകീയമായ സംഭവവികാസങ്ങൾ ഇങ്ങനെ

മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ഇ.എസ്.ഐയിലേയ്ക്കുള്ള റോഡിൽ മുടിയൂർക്കരയ്ക്കു സമീപം വെള്ളിമൂങ്ങ ഓട്ടോറിക്ഷ കത്തിച്ച് ഓട്ടോഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം രാവിലെ നടുക്കത്തോടെയാണ് നാം അറിഞ്ഞത്. എന്നാലിപ്പോൾ സംഭവത്തിനു പിന്നിലുള്ള ദുരൂഹതകൾ മറ നീക്കി പുറത്തേക്ക് വരികയാണ് . നടന്നത് പ്രണയ ക്വട്ടേഷൻ എന്നതാണ് നടക്കുന്നു സത്യം .
രണ്ടു യുവാക്കൾ ഒരു പെൺകുട്ടിയെ പ്രണയിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതക ശ്രമത്തിലും വണ്ടി കത്തിക്കലിലും എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പള്ളി ചൂണ്ടശേരി വിഷ്ണു (27) വിനെ ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ എസ്.ഷിജിയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിൽ എടുത്തു. ഓട്ടോ ഡ്രൈവർ പാലാ പൂവരണി കല്ലുവെട്ട് കുഴിയിൽ അഖിലി (21) നെയാണ് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. വിഷ്ണുവിന് ക്വട്ടേഷൻ നൽകിയ പാലാ സ്വദേശിയായ വൈശാഖിനെ പൊലീസ് അന്വേഷിക്കുന്നുണ്ട്. വൈശാഖും അഖിലും ഒരു പെൺകുട്ടിയെ പ്രണയിച്ചിരുന്നു.
ഇത് സംബന്ധിച്ചുണ്ടായ തർക്കമാണ് ക്വട്ടേഷനിലും കൊലപാതക ശ്രമത്തിലും കലാശിച്ചത്. ഓട്ടോ ഡ്രൈവറായ അഖിലും വിഷ്ണുവും ഒരു പെൺകുട്ടിയെ പ്രണയിച്ചിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ നേരത്തെ ആക്രമം ഉണ്ടാകുകയും ചെയ്തിരുന്നു. ഇതിനിടെയാണ് വൈശാഖ് അഖിലിനെതിരെ ക്വട്ടേഷൻ നൽകിയത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കാണാനെന്ന പേരിലാണ് വിഷ്ണു അഖിലിൻ്റെ ഓട്ടോ വിളിച്ചത്.
മുടിയൂർക്കര ഭാഗത്തെ ഇടവഴിയിൽ എത്തിച്ച ശേഷം , അഖിലിൻ്റെ കഴുത്തിൽ കത്തി വച്ച് വിഷ്ണു ഭീഷണിപ്പെടുത്തി. അപകടം മണത്ത ഓട്ടോഡ്രൈവറായ അഖിൽ വാഹനത്തിൽ നിന്നും ഇറങ്ങിയോടി രക്ഷപെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. പിന്നീട്, വിഷ്ണു ഓട്ടോറിക്ഷ കത്തിക്കുകയായിരുന്നുവെന്നും, ഈ സമയം താൻ ഇറങ്ങിയോടിയെന്നും ഓട്ടോ ഡ്രൈവർ അഖിൽ പൊലീസിനു വിവരം നൽകിയിട്ടുണ്ട്.
വിഷ്ണുവിന് നേരിയ പൊള്ളലേറ്റിട്ടുണ്ട്. ഇരുവരെയും ഗാന്ധിനഗർ പൊലീസ് ചോദ്യം ചെയ്യുകയാണ്. പെട്രോളും , ആസിഡും ഒഴിച്ചാണ് ഓട്ടോറിക്ഷ കത്തിച്ചത് എന്നാണ് സൂചന.വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് പാലായിൽ നിന്നും ഓട്ടം വിളിച്ചു കൊണ്ടു വന്ന ഓട്ടോറിക്ഷ, മുടിയൂർക്കരയ്ക്കു സമീപം ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കത്തിച്ചത്.
വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഓട്ടോ ഡ്രൈവർ ഓടിക്കുന്നതിനിടെ, ഇയാൾ ഇടവഴിയിലേയ്ക്കു വാഹനം കയറ്റണമെന്നു നിർദേശിക്കുകയായിരുന്നു. പിന്നീട്, ഇയാൾ വാഹനം നിർത്തിയ ശേഷം ഓട്ടോറിക്ഷ കത്തിക്കുകയായിരുന്നുവെന്നും, ഈ സമയം താൻ ഇറങ്ങിയോടിയെന്നും ഓട്ടോ ഡ്രൈവർ പൊലീസിനു വിവരം നൽകിയിരുന്നു .
ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെന്നു സംശയിക്കുന്നയാളെ പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തത്. കസ്റ്റഡിയിൽ എടുത്തയാളെ വിശദമായി ചോദ്യം ചെയ്യുകയും ചെയ്തു . ആദ്യമൊക്കെ ഇരുവരുടെയും മൊഴി തമ്മിൽ വൈരുദ്ധ്യമുള്ളതിനാൽ വ്യക്തമായി സൂചനകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല.
സംഭവം എന്താണ് എന്നത് അടക്കമുള്ള കാര്യങ്ങളിൽ കൃത്യമായ വ്യക്തത ലഭിക്കച്ചത് പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോഴായിരുന്നു . ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നടത്തിയത് ഗാന്ധിനഗർ പൊലീസാണ് . ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.ഷിജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
https://www.facebook.com/Malayalivartha

























