ഈ വർധിപ്പിച്ച നികുതി കേന്ദ്രസർക്കാർ കുറക്കുകയാണെങ്കിൽ പെട്രോളിയം ഉത്പന്നങ്ങളുടെ വിലയിൽ വലിയ കുറവുണ്ടാകും; ഇന്ധന വിലക്കയറ്റത്തിന്റെ കാര്യത്തിൽ ബിജെപി സർക്കാരിനെപ്പോലെ കോൺഗ്രസിനും ഉത്തരവാദിത്തമുണ്ടെന്ന് ഐ ബി സതീഷ് എം എൽ എ

ഇന്ധന വിലക്കയറ്റത്തിന്റെ കാര്യത്തിൽ ബിജെപി സർക്കാരിനെപ്പോലെ കോൺഗ്രസിനും ഉത്തരവാദിത്തമുണ്ടെന്ന് ഐ ബി സതീഷ് എം എൽ എ.അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഇന്ധന വിലക്കയറ്റത്തിന്റെ കാര്യത്തിൽ ബിജെപി സർക്കാരിനെപ്പോലെ കോൺഗ്രസിനും ഉത്തരവാദിത്തമുണ്ട്.
2010ൽ യുപിഎ സർക്കാരാണ് പെട്രോളിന്റെ വിലനിയന്ത്രണം നീക്കിയത്. 2014ൽ നരേന്ദ്ര മോഡി വന്നപ്പോൾ ഡീസലിന്റെ വിലനിയന്ത്രണവും ഒഴിവാക്കി. കാലക്രമത്തിൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതിനിരക്ക് പൂജ്യത്തിലേക്ക് കൊണ്ടുവരുമെന്നായിരുന്നു കേന്ദ്ര സർക്കാരുകൾ നൽകിയ വാഗ്‌ദാനം. ഇപ്പോൾ എന്താണ് സ്ഥിതി? 300 ശതമാനത്തിലധികമാണ് ഇന്ധനത്തിന് മേലുള്ള കേന്ദ്ര നികുതി.
കേരളമടക്കം അഞ്ച് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നപ്പോൾ വില വർധിപ്പിക്കാതിരിക്കുകയും തെരഞ്ഞെടുപ്പുകൾക്ക് ശേഷം വില വർധിപ്പിക്കുകയുമാണ്. ഈ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം അൻപതിലധികം തവണയാണ് ഇന്ധനവില വർധിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് വില കുറയുമ്പോൾ ഇവിടെ ഇന്ധനവില കുറയ്ക്കും എന്ന വാഗ്ദാനം ബിജെപി ജനങ്ങൾക്ക് നൽകിയിരുന്നു.
2020 ഏപ്രിലിൽ 20 ഡോളറും 2020 മെയിൽ 28 ഡോളറുമായിരുന്നു. എന്നാൽ, ഇതിന്റെ ഗുണം ജനങ്ങൾക്ക് കിട്ടിയില്ല. ഇന്ധന വില കുറയാതിരിക്കാൻ നികുതി ഗണ്യമായി വർധിപ്പിക്കുകയാണ് ചെയ്തത്. ഈ വർധിപ്പിച്ച നികുതി കേന്ദ്രസർക്കാർ കുറക്കുകയാണെങ്കിൽ പെട്രോളിയം ഉത്പന്നങ്ങളുടെ വിലയിൽ വലിയ കുറവുണ്ടാകും.
https://www.facebook.com/Malayalivartha























