ദത്ത് വിവാദം; അനുപമയുടെ അമ്മയുൾപ്പെടെ അഞ്ച് പേര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി; പ്രതികള്‍ക്ക് തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നത് ചൂണ്ടിക്കാട്ടി

ദത്ത് വിവാദ കേസില്‍ അനുപമയുടെ അമ്മ സ്മിത ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കില്‍ ഒരു ലക്ഷം രൂപയുടെ ജാമ്യത്തില്‍ വിടണമെന്ന് കോടതി നിര്‍ദേശിച്ചു. പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. അതേസമയം അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നില്ല.
പ്രതിപട്ടികയിലുള്ളവര്‍ക്ക് സ്വാധീനമുണ്ടെന്നും മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെട്ടേക്കാമെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. എന്നാല്‍ കുഞ്ഞിനെ സുരക്ഷിതമായി വളര്‍ത്താനാണ് ഏല്‍പ്പിച്ചതെന്ന് അനുപമയുടെ അമ്മയടക്കമുള്ളവര്‍ വാദിച്ചു. നിലവില്‍ കുഞ്ഞിനെ തട്ടികൊണ്ട് പോയെന്നും വ്യാജരേഖ നിര്‍മിച്ചെന്നുമുള്ള പരാതിയില്‍ അന്വേഷണം തുടരുകയാണ്.
https://www.facebook.com/Malayalivartha























