Widgets Magazine
08
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭർത്താവും മക്കളും വീട്ടിലില്ലാത്ത സമയം സംഭവിച്ചത്... പുരയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ 62കാരിയുടെ മൃതദേഹം: വിശ്വസിക്കാനാകാതെ അയൽവാസികൾ


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് കുതിപ്പ്... ഇന്ന് 2,120 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്... 1,14,840 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്...


'മോഹൻലാൽ കുത്തുപാള എടുക്കുമല്ലേ...യാതൊരു മടിയുമില്ലാതെയായിരുന്നു ചോദ്യം..'ചോദ്യത്തിന് കൃത്യമായ മറുപടി കൊടുത്ത് തിരക്കഥാകൃത്തും നിർമ്മാതാവുമായ സുനിൽ പരമേശ്വരൻ..


തൂങ്ങിമരണത്തിന്റെ റീൽസ് ചിത്രീകരിക്കുകയായിരുന്നു 27കാരി.. അബദ്ധത്തിൽ കാൽ വഴുതുകയും യുവതിയുടെ കഴുത്തിൽ കുരുക്ക് മുറുകി.. യുവതി നിമിഷങ്ങൾക്കുള്ളിൽ പിടഞ്ഞു മരിച്ചു..


വാക്ക് പാലിച്ച് മേയർ വി വി രാജേഷ് വീണ്ടും ജനങ്ങളുടെ കൈയടി നേടുന്നു.. കോര്‍പറേഷന്‍ - കെഎസ്ആര്‍ടിസി തര്‍ക്കം പരിഹരിച്ച് നഗരത്തിലെ ഇടറോഡുകളിലേക്ക് ഇലക്ട്രിക് ബസുകള്‍ തിരിച്ചെത്തി..

സ്വപ്ന സുരേഷ് ജയില്‍ മോചിതയാകുന്നതിന് പിന്നാലെ അവരെ കേരള സര്‍ക്കാരില്‍ വന്‍ ശമ്പളത്തിന് നിയോഗിച്ച പ്രൈസ് വാട്ടര്‍ കൂപ്പര്‍മാര്‍ വീണ്ടും രംഗത്ത്... ഇ-മൊബിലിറ്റി പദ്ധതിയില്‍ സ്വിസ് കമ്പനി ഹെസുമായുള്ള കരാറുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായിട്ടാണ് കൂപ്പര്‍മാരുടെ വരവ്

03 NOVEMBER 2021 12:52 PM IST
മലയാളി വാര്‍ത്ത

പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സ് എന്ന ഏജന്‍സിയെ ആരുമറന്നാലും കേരളം മറക്കില്ല. കാരണം ഒന്നാം പിണറായി സര്‍ക്കാരിനെ വെള്ളത്തിലാക്കിയതും ശിവശങ്കറിനെ വീട്ടിലിരുത്തിയതും ഇതേ പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സാണ്.

സ്വപ്ന സുരേഷ് ജയില്‍ മോചിതയാകുന്നതിന് പിന്നാലെ അവരെ കേരള സര്‍ക്കാരില്‍ വന്‍ ശമ്പളത്തിന് നിയോഗിച്ച പ്രൈസ് വാട്ടര്‍ കൂപ്പര്‍മാര്‍ വീണ്ടും രംഗത്തിറങ്ങി.

 



ഇ-മൊബിലിറ്റി പദ്ധതിയില്‍ സ്വിസ് കമ്പനി ഹെസുമായുള്ള കരാറുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായിട്ടാണ് കൂപ്പര്‍മാരുടെ വരവ്.

6000 കോടി ചിലവില്‍ 4000 ഇ-ബസുകള്‍ നിര്‍മിക്കുന്നതാണ് പദ്ധതി. കണ്‍സള്‍ട്ടന്റായി പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനെ നിയമിച്ചത് നേരത്തെ വിവാദമായിരുന്നു.

 



പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഒരു യോഗം വിളിച്ചുചേര്‍ത്തിരുന്നു. മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് റൂമില്‍ നടക്കുന്ന യോഗത്തില്‍ കമ്പനി രൂപവത്കരണവുമായി ബന്ധപ്പെട്ട നടപടികള്‍ തീരുമാനിച്ചതായാണ് വിവരം.. കെഎസ്ആര്‍ടിസിയും കേരളാ ഓട്ടോമൊബൈല്‍സ് ലിമിറ്റഡും ഹെസ്സുമായി ചേര്‍ന്ന ഒരു കമ്പനിയാണ് രൂപവത്കരിക്കുന്നത്.
കമ്പനിയുടെ 51 ശതമാനം ഓഹരി ഹെസ്സിനായിരിക്കും. സര്‍ക്കാരും സ്വിസ് കമ്പനിയായ ഹെസും ചേര്‍ന്ന് സംയുക്ത സംരംഭത്തിലൂടെ 4000 ഇ-ബസുകള്‍ പുറത്തിറക്കുന്ന പദ്ധതിയാണ് ഇ-മൊബിലിറ്റി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഴിമതി ആക്ഷേപം ഉന്നയിച്ചതിനെത്തുടര്‍ന്ന് വിവാദമായ പദ്ധതിയാണിത്.




ഇതിനെത്തുടര്‍ന്ന് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനെ പദ്ധതിയില്‍നിന്ന് ഒഴിവാക്കിയതായി സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിന് ശേഷം പദ്ധതിയെക്കുറിച്ച് വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. എന്നാല്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം.

സ്വപ്നാ സുരേഷിന് ഐ.ടി.വകുപ്പിനുകീഴില്‍ ജോലി നല്‍കിയത് പി.ഡബ്ല്യു.സി. എന്ന കണ്‍സള്‍ട്ടന്‍സി കമ്പനി വഴിയാണ്. വഴിവിട്ട ഇടപാടിന് വഴിയൊരുക്കുന്ന ഏജന്‍സി എന്ന നിലയില്‍ പി.ഡബ്ല്യു.സി. പ്രവര്‍ത്തിച്ചുവെന്ന സംശയം ബലപ്പെടുത്തിയ ആദ്യനടപടിയായിരുന്നു ഇത്. എന്നാല്‍, സ്വര്‍ണക്കടത്ത് പ്രതികളുമായുള്ള ശിവശങ്കറിന്റെ അടുപ്പവും കമ്മിഷന്‍ ഇടപാടുമാണ് മറ്റ് പദ്ധതികളെക്കൂടി സംശയത്തിലാക്കിയത്. ഇതിലെല്ലാം പി.ഡബ്ല്യു.സി.യുടെ സാന്നിധ്യവുമുണ്ട്.



ഗതാഗതവകുപ്പിന് കീഴില്‍ നടപ്പാക്കുന്ന ഇ-മൊബിലിറ്റി പദ്ധതിയുടെ ഫയല്‍ തുറക്കുന്നത് ഐ.ടി.വകുപ്പില്‍നിന്ന് ശിവശങ്കറാണ്. ഇത് നിയപരമായി തെറ്റാണ്. വകുപ്പുമന്ത്രി ശശീന്ദ്രന്‍ ഇക്കാര്യം അറിഞ്ഞില്ലെന്ന് അന്നേ ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ പിന്തുണ ഉണ്ടായിരുന്നതിനാല്‍ ശശീന്ദ്രന് ശിവശങ്കരനെ തിരുത്താനായില്ല.

 

വൈദ്യുത ബസ് നിര്‍മാണത്തിന് സ്വിസ് കമ്പനിയായ ഹെസ്സുമായി ധാരണയുണ്ടാക്കുന്നത് ഒരു ടെന്‍ഡര്‍നടപടി പോലും ഉണ്ടായില്ല. ഹെസ്സിനെ എങ്ങനെ തിരഞ്ഞെടുത്തുവെന്നും ഈ പദ്ധതി നടപ്പാക്കുന്നതിന് ഒരുപഠനം നടത്തിയിട്ടുണ്ടോയെന്നും ധനവകുപ്പ് അന്വേഷിച്ചിരുന്നു. എന്നാല്‍ തോമസ് ഐസക്കിന്റെ എതിര്‍പ്പ് മറികടക്കാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞു. ഈ ഘട്ടത്തിലാണ് സാധ്യതാപഠനത്തിന് പി.ഡബ്ല്യു.സി.ക്ക് കണ്‍സള്‍ട്ടന്‍സി നല്‍കുന്നത്. ഇതിലും ടെന്‍ഡറില്ല. മാത്രവുമല്ല, പി.ഡബ്ല്യു.സി.യോട് കണ്‍സള്‍ട്ടന്‍സി ഏറ്റെടുക്കാന്‍ താത്പര്യമുണ്ടെന്ന് അറിയിക്കാന്‍ അങ്ങോട്ട് ആവശ്യപ്പെടുകയുമാണ് ചെയ്തത്.



ഇ-മൊബിലിറ്റിക്കൊപ്പം മറ്റ് മൂന്ന് പദ്ധതികളിലെ ഇടപാടുകളിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിലെല്ലാം വിദേശ കമ്പനികളുടെയും കണ്‍സള്‍ട്ടന്‍സി ഏജന്‍സികളുടെയും പങ്കാളിത്തമുണ്ട്. ഇവയെല്ലാം ഐ.ടി.വകുപ്പിന്റെ നേതൃത്വത്തിലും ശിവശങ്കറിന്റെ കാര്‍മികത്വത്തിലും നടന്നതാണ്. പി.ഡബ്ല്യു.സി.വഴി സ്വപ്നയ്ക്ക് സര്‍ക്കാര്‍ സംവിധാനത്തില്‍ വന്‍കിട സാധ്യതകള്‍ തുറന്നു കൊടുത്തത് കൃത്യമായ ആസൂത്രണത്തോടെയായിരുന്നു. അതിനാല്‍, സര്‍ക്കാര്‍ സംവിധാനത്തിന്റെ നിയന്ത്രണങ്ങള്‍ക്കുപുറത്ത് കമ്മിഷന്‍ ഇടപാടിന്റെ സാധ്യത തുറന്നിടാനുള്ള പ്രവര്‍ത്തനം ഈ പദ്ധതികളില്‍ ശിവശങ്കര്‍ നടത്തിയിട്ടുണ്ടാകാമെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.

 



ഇ-മൊബിലിറ്റി പ്രാരംഭ ഘട്ടത്തില്‍ മാത്രമാണ്. വിദേശ കമ്പനിയുമായി ധാരണയുണ്ടാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. പദ്ധതി വീണ്ടും ലൈവാ കുമ്പോള്‍ സ്വപന പുറത്താണെന്നത് കേവലം യാദൃച്ഛികമല്ല. എത്ര കിട്ടിയാലും ഇടതു സര്‍ക്കാര്‍ പഠിക്കില്ല എന്നതാണ് അത്ഭുതം.


ഇനി ശിവശങ്കറിന്റെ കാര്യത്തില്‍ കൂടി മാത്രമാണ് തീരുമാനമെടുക്കാനുള്ളത്. സ്വപ്ന ജയില്‍ മോചിതയായ സ്ഥിതിക്ക് ശിവശങ്കറിനെ കൂടി സര്‍വീസില്‍ തിരിച്ചെടുക്കേണ്ടത് സര്‍ക്കാരിന്റെ ധാര്‍മ്മിക ബാധ്യതയാണ്.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി മുന്നോട്ട് പോകുമെന്ന് രോഹിത് റോയ്  (5 hours ago)

ട്വന്റി 20 ലോകകപ്പിന് ആദ്യജയം ഇന്ത്യയ്ക്ക്; അമേരിക്കയെ 29 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ  (6 hours ago)

സൂരജ്ക്കുണ്ട് കലാമേളക്കിടെ അപകടം: യന്ത്ര ഊഞ്ഞാല്‍ തകര്‍ന്നുവീണ് പൊലീസുകാരന് ദാരുണാന്ത്യം  (6 hours ago)

ഉറങ്ങിക്കിടന്ന യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം  (7 hours ago)

യുഎഇയിൽ നോമ്പ് കാലം!! കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ കൽപ്പന ഇങ്ങനെ !! ജയ് വിളിച്ച് പ്രവാസികൾ നിയമം പറയുന്നത് ഇങ്ങനെ  (7 hours ago)

അബുദാബിചേബറിന്റെ തലപ്പത്തേയ്ക്ക് വീണ്ടും  (7 hours ago)

മുഖ്യന്റെ നട്ടെല്ലൂരി വിട്ട് ദീപ തെളിവുകൾ അടക്കം പുറത്ത്..! എണ്ണിയെണ്ണി ചോദിച്ചു...! ചത്തപോലെ ഇരുന്ന് മുഖ്യൻ  (7 hours ago)

ട്വന്റി20 ലോകകപ്പ്: ഇന്ത്യയെ വീഴ്ത്താന്‍ അമേരിക്കയ്ക്ക് വേണ്ടത് 162 റണ്‍സ്  (8 hours ago)

ഫർസാനയുടെ വാപ്പയെ കാണണം...! അഫാൻ ഇനിയും ആത്മഹത്യ ചെയ്യും ഷെമി ഇപ്പോഴും ആ സത്യം പറഞ്ഞിട്ടില്ല നെഞ്ച് പൊട്ടി ഈ അച്ഛൻ....!  (8 hours ago)

തീവണ്ടി ക്ലിഫ് ഹൗസ് വഴി ഓടിക്കും..! E ശ്രീധരൻ കളിതുടങ്ങി...! പിണറായി വിറയ്ക്കുന്നു മോദി നേരിട്ട് ഇറങ്ങുന്ന ഡീലിങ്സ്  (8 hours ago)

ക്ലിഫ് ഹൗസിന്റെ അഡ്രസ്സ് നീയൊക്കെ മറന്നോ..'വിജയാ'.... അടൂരിനെ തൊട്ടവനെ കാലേവാരി തറയിലടിച്ച് രാഹുൽ...!POST  (8 hours ago)

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തി മന്ത്രി വി ശിവന്‍കുട്ടി  (8 hours ago)

സ്പായിലെ കൂട്ടബലാത്സംഗം: ആരും പരാതി തന്നിരുന്നില്ല; വിവരമറിഞ്ഞതിന് പിന്നാലെ നടപടിയെടുത്തു  (9 hours ago)

മലപ്പുറം ജില്ല വിഭജിക്കണമെന്ന പ്രമേയം പാസാക്കി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ  (9 hours ago)

ഇന്റര്‍നെറ്റില്‍ വിഡിയോ തിരഞ്ഞ യുവാവ് കാമുകിയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ കണ്ട് ഞെട്ടി  (10 hours ago)

Malayali Vartha Recommends