ഒമ്പതുകാരിയായ പർവാനയെ അമ്പത്തിയഞ്ചുകാരനായ ഖുർബാന് വിറ്റ് സ്വന്തം പിതാവ്; കുറ്റബോധത്തോടെയും ഹൃദയവേദനോടെയും ആശങ്കയോടെയുമാണ് താൻ പെൺമക്കളെ വിറ്റതെന്നും അത് ബാക്കിയുള്ള കുടുംബം ജീവനോടെയിരിക്കാൻ വേണ്ടിയാണെന്നും കണ്ണീരോടെ പിതാവ്; അഫ്ഗാനിസ്ഥാനിൽ നിന്നും പുറത്ത് വരുന്നത് ഖേദകരമായ വിവരങ്ങൾ

താലിബാൻ അധികാരത്തിലുള്ള അഫ്ഗാനിസ്ഥാനിൽ നിന്നും ഖേദകരമായ വിവരങ്ങൾ തന്നെയാണ് ഇപ്പോഴും പുറത്തേക്ക് വരുന്നത്. അഫ്ഗാനിസ്ഥാൻ താലിബാൻ പിടിച്ചെടുത്തതോടെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ ഘനിക്കുന്ന നിരവധി തീരുമാനങ്ങളെടുത്തിരുന്നു. വിദ്യാഭ്യാസം, തൊഴിൽ, സാമൂഹിക ഇടപെടലുകൾ തുടങ്ങിയവ സ്ത്രീകൾക്ക് നിഷേധിക്കപ്പെട്ടു .
സാമ്പത്തിക പ്രതിസന്ധി കൂടി ശക്തി പ്രാപിച്ചതോടെ പല കുടുംബങ്ങളും പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ വിൽക്കുന്ന വാർത്തകളാണ് ഇപ്പോൾ അവിടെ നിന്നും അറിയുവാൻ സാധിക്കുന്നത് . ഒമ്പതുകാരിയായ പർവാനയെ അമ്പത്തിയഞ്ചുകാരനായ ഖുർബാന് ഇക്കഴിഞ്ഞ മാസമായിരുന്നു കുടുംബം വിറ്റതെന്ന് റിപ്പോർട്ട് പുറത്ത് . എട്ട് അംഗങ്ങളുള്ള പർവാനയുടെ കുടുംബത്തിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി .
ഇതോടെ മകളെ വിൽക്കാൻ തീരുമാനിച്ചതായി പിതാവ് അബ്ദുൾ മാലിക് വെളിപ്പെടുത്തി . ഏതാനും മാസങ്ങൾക്ക് മുന്നെയായിരുന്നു അബ്ദുൾ മാലിക് തന്റെ പന്ത്രണ്ടുകാരിയായ മകളെ പണം വാങ്ങി മറ്റൊരാൾക്ക് വിറ്റത്. ഇപ്പോൾ വീണ്ടും തന്റെ മറ്റൊരു മകളെ കൂടി വിൽക്കാൻ ഒരുങ്ങുകയാണ് മാലിക്.
കുറ്റബോധത്തോടെയും ഹൃദയവേദനോടെയും ആശങ്കയോടെയുമാണ് താൻ പെൺമക്കളെ വിറ്റതെന്നും അത് ബാക്കിയുള്ള കുടുംബം ജീവനോടെയിരിക്കാൻ വേണ്ടിയാണെന്നും മാലിക് വെളിപ്പെടുത്തിയിരിക്കുന്നു. തനിക്ക് അധ്യാപികയാവാൻ ആയിരുന്നു മോഹമെന്ന് പർവാന പറയുന്നു.
പക്ഷേ കുടുംബം സാമ്പത്തിക പ്രതിസന്ധിയിൽ ആയതോടെ ആ മോഹം ഉപേക്ഷിച്ചു . 2,00,000 അഫ്ഗാനി അഥവാ ഒരുലക്ഷത്തി അറുപത്തിനാലായിരത്തോളം രൂപയാണ് മകളെ വിറ്റതിന് ഖുർബാനിൽ നിന്ന് മാലിക്കിന് ലഭിച്ചത്. മകളെ കൊണ്ടുപോകുന്ന ഖുർബാനോട് ഇതു നിങ്ങളുടെ വധു ആണെന്നും അവളെ സംരക്ഷിക്കണമെന്നുമാണ് മാലിക് പറഞ്ഞത്.
പർവാനയെപ്പോലെ നിരവധി പെൺകുട്ടികൾ കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം ബലിയാടാക്കപ്പെടുന്നുണ്ടെന്നാണ് അഫ്ഗാനിൽ നിന്നു പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.കുടിയൊഴിക്കപ്പെട്ട് ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങളിലാണ് ഇത്തരം പ്രതിസന്ധികൾ വർധിക്കുന്നത് .
ദാരിദ്ര്യവും പട്ടിണിയും താങ്ങാനാകാതെ കുടുംബത്തിലെ മറ്റ് അംഗങ്ങളെ സംരക്ഷിക്കാൻ പെൺമക്കളെ അവരേക്കാൾ രണ്ടും മൂന്നും ഇരട്ടി പ്രായമുള്ളവർക്ക് വിവാഹത്തിന്റെ പേരിൽ വിൽപനയ്ക്കു വെക്കുകയാണെന്ന വിവരങ്ങൾ പുറത്ത് വരുന്നു. .
https://www.facebook.com/Malayalivartha
























